Important posts
Thursday, June 2, 2011
അധിനിവേശം
മരണം ആസന്നമായ്ക്കഴിഞ്ഞെന്ന് എനിക്കറിയാമായിരുന്നു.
എന്റെ ഊര്‍ദ്ധ്വശ്വാസം അതികഠിനമാകുമ്പോള്‍ മാത്രം എന്റെ പക്ഷക്കാര്‍ എനിക്ക് തുളളിതുളളിയായ് പ്രാണജലമിറ്റിച്ചുതരും. ഞാന്‍ ജീവിക്കാനല്ല മരിക്കാതിരിക്കാന്‍വേണ്ടിമാത്രമായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്.
ഞാനടക്കമുളള ന്യൂനപക്ഷക്കാര്‍ക്ക് ഒരിക്കലുമിനി അധിനിവേശപക്ഷത്തെ തോല്പിക്കാനാകുമായിരുന്നില്ല. അത്രത്തോളം അവര്‍ ഞങ്ങള്‍ക്കിടയില്‍ ആധ്യപത്യമേല്പ്പിച്ചു കഴിഞ്ഞു. എന്റെ പൂര്‍ണ്ണമായ മരണത്തേയും അധിനിവേശക്കാര്‍ വളരെ നിസ്സാരമായാണ് കാണുന്നത്.
എന്റെ ശ്വാസം സാധാരണ ഗതിയിലാകുമ്പോള്‍ എന്റെ പക്ഷക്കാരെ അരുകില്‍ ഞാന്‍ കാണാറെയില്ല. എത്രയും പെട്ടെന്ന് മരിക്കണെയെന്ന പ്രര്‍ത്ഥനയോടെ ഞാന്‍ സ്പന്ദനം ദുര്‍ബലമാക്കുമ്പോള്‍ എന്റെ പക്ഷക്കാര്‍ എവിടെനിന്നൊക്കയോ ഓടിവരുന്നു. മുഴുവന്‍ തൃപ്തിപ്പെടുത്താതെ പ്രാണജലം തരുന്നു.
അതുകൊണ്ടുതന്നെ ഈ മൃതപാണാവസ്ഥയിലും അധിനിവേശക്കാരേക്കാള്‍ എനിക്കു ദേഷ്യം മരിക്കാനനുവദിക്കാത്ത സ്വപക്ഷത്തെയായിരുന്നു.
Subscribe to:
Post Comments (Atom)
1 comment:
ബന്ധുവാരു,, ശത്രുവാർ...
Post a Comment