tag:blogger.com,1999:blog-1239159953675958902024-02-08T02:22:03.114-08:00എന്റെ കഥകള്പ്രദീപ് പേരശ്ശന്നൂര്‍
blog address -pradeepperasannur.blogspot.comപ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.comBlogger54125tag:blogger.com,1999:blog-123915995367595890.post-40456271253598660522015-10-06T00:35:00.001-07:002015-10-06T00:35:27.534-07:00സൂര്യ<div dir="ltr" style="text-align: left;" trbidi="on">
<br />ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഞങ്ങളുടെ ഗ്രാമത്തിലേക്ക് തെരുവുസര്ക്കസ്സുകാരെത്തിയപ്പോള് പലരും പരിഹസിച്ചു. ദിവസത്തിന്റെ മുക്കാല്‍ പങ്കും ടെലിവിഷനിലും ഫേസ്ബുക്കിലും ചടഞ്ഞിരിക്കുന്ന ഈ സമൂഹത്തില്‍ തരികിട നമ്പറുകള്‍ കാണിക്കുന്ന സര്ക്കസ്സുകാണാനാരെ കിട്ടും?<br />പക്ഷെ ആ മുന്‍വിധിക്ക് വിപരീതമായിരുന്നു സമൂഹപ്രതികരണം. സര്ക്കസ്സുകാണാന് സാമാന്യം വലിയ ആള്‍ക്കൂട്ടം തന്നെയെത്തി. ഒരുപക്ഷെ ഗൃഹാതുരത്വത്തിലേക്കുള്ള തിരിച്ചുപോക്കായിട്ടായിരിക്കാം ആളുകളതിനെ കണ്ടത്.<br />സീരിയലും റിയാലിറ്റിഷോകളൊന്നുമില്ലാത്ത പഴയകാലത്ത് പായും തലയിണയുമായിട്ടായിരുന്നു കുടുംബസമേതം കാണികളെത്തിയിരുന്നത്. മണ്ണിലിരുന്നും കിടന്നും ആളുകള്‍ കലയാസ്വദിച്ചു. നാണയത്തുട്ടുകളും ചെറിയ നോട്ടുകളും സംഭാവന നല്കി. രാജന് എന്നായിരുന്നു സര്ക്കസ്സോണറുടെ പേര്.<br />ഇപ്പോള്‍ ആ കാലഘട്ടത്തിലെ രസകരമായ ഒരു സംഭവം ഓര്‍മ്മ വരുകയാണ്.<br />ഇന്ന് മണ്ണിട്ട് തൂര്‍ത്ത് ഒരു മണിമാളികയിരിക്കുന്ന പാടത്തായിരുന്നു അന്ന് സര്ക്കസ്സുകാര് കൂടാരം കെട്ടിയിരുന്നത്. രാത്രി ഒമ്പതുമുതല്‍ പന്ത്രണ്ട് വരെയാണ് ഷോ. പലരും എട്ടുമണിക്കുതന്നെയെത്തും. പിന്നെ കഥകളും കിന്നാരങ്ങളും പറഞ്ഞിരിക്കും. അക്കാലത്ത് ഇരുട്ടിനെ ആര്‍ക്കും ഭയമില്ലായിരുന്നെന്ന് തോന്നുന്നു.<br />സിനിമാറ്റിക്ക് ഡാന്‍സായിരുന്നു സര്‍ക്കസ്സുകാരുടെ പ്രധാന ഐറ്റം. ഹാസ്യപരിപാടികള്‍, ചെപ്പടിവിദ്യകള്‍ അവസാനം ഒരു നാടകവും. ഏറ്റവും ആകര്ഷകമായിരുന്നത് സിനിമാറ്റിക് ഡാന്സുതന്നെയായിരുന്നു. ഇഷ്ടപ്പെട്ട ഐറ്റം പണം കൊടുത്ത് വീണ്ടും വീണ്ടും പ്ലേ ചെയ്യിക്കാം.<br />ആദ്യകളിയില്‍ തന്നെ ഞാന്‍ ഗംഭീരമായ ഒരു ഡാന്‍സ് കണ്ടു. ആ കാലത്ത് തരംഗമായിരുന്ന മോഹന്‍ലാലിന്റെ `നാടോടി' എന്ന സിനിമയിലെ `ജുംമ്പാ ജുംമ്പാ'. ആ ഗാനരംഗം സിനിമയിലേതിനേക്കാള്‍ ആകര്‍ഷകവും മനോഹരവുമായ് ഇതാ ഒരു തെരുവു നര്‍ത്തകി സ്റ്റേജിലവതരിപ്പിക്കുന്നു. കളര്‍ഫുള്ളായ ഡ്രസ്സ്, വര്ണ്ണക്കൂട്ടുകളോടെയുള്ള പ്രകാശക്രമീകരണങ്ങള്‍, നര്‍ത്തകി അത്യന്തം സുന്ദരിയും. അവള് തന്നെ അഥര്‍വ്വം സിനിമയിലെ `പുഴയോരത്തി'ലും ജെന്റില്മാന് സിനിമയിലെ `ജിക്കുപുക്കി'ലും താരമായ് വരുന്നു. എന്തൊരാകര്ഷകത്വം, എന്തുഭംഗി! അവളുടെ പേരും അനൗണ്‍സ് ചെയ്തു: `സൂര്യ.'<br />പിറ്റേന്ന് മുതല്‍ തിര്ക്ക് കൂടിക്കൂടി വന്നു. സൂര്യയുടെ നൃത്തം കാണാന്‍ കാണികളൊഴുകിയെത്തി. ചെറുപ്പക്കാര്‍ പണം കൊടുത്ത് വീണ്ടും വീണ്ടും അതാവശ്യപ്പെട്ടു. സൂര്യയോടുള്ള എന്റെ ആരാധന വളര്‍ന്നു. അവളോടൊപ്പം നൃത്തം ചെയ്യുന്ന ജോഡിയായ് ഞാനെന്നെ സങ്കല്‍പ്പിച്ച് ത്രില്ലടിച്ചുകൊണ്ടിരുന്നു.<br />പത്തുദിവസം കഴിഞ്ഞപ്പോള്‍ ഓണര്‍ രാജന് പ്രഖ്യാപിച്ചു. സര്‍ക്കസ്സ് വിടവാങ്ങുകയാണ്. മൂന്നോ നാലോ ദിവസത്തെ കളികൂടിയേ ഉണ്ടാവൂ.<br />എനിയ്ക്ക് സങ്കടം തോന്നി. വേര്‍പാടിന്റെ വേദന. സൂര്യയുടെ നൃത്തം ഇനി കാണാനാവില്ല! എന്നും സര്ക്കസ്സുകാരിവിടെ ഉണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍ ഇവരെന്തിന് പോകുന്നു; ഇത്രയും ആളുകള്‍ ആസ്വദിക്കാനുള്ളപ്പോള്...<br />ഇത് സര്‍ക്കസ്സുകാരുടെ നിയോഗമാണത്രെ! കൂടാരങ്ങളില്‍ നിന്ന് കൂടാരങ്ങളിലേക്കുള്ള പ്രയാണം. ശരി, നടക്കട്ടെ. പക്ഷെ എനിക്ക് സൂര്യയെ ഒന്നുകൂടെ കാണണം. സംസാരിക്കണം, പറ്റിയാല്‍ ഒന്നു തൊടണം, എന്റെ ആരാധന അറിയിക്കണം. ഞാനുറച്ചു.<br />വൈകിച്ചില്ല. പിറ്റേന്ന് തന്നെ ഞാന്‍ സൂര്യയെ പരിചയപ്പെടാന്‍ ചെന്നു. പകലധികവും സര്‍ക്കസ്സുകാരുടെ കൂടാരം നിശബ്ദമായിരിക്കും. ആ സമയത്താണല്ലോ അവരുറങ്ങുന്നത്. പ്രാവുകളേയും കൊറ്റികളേയും പാടത്തുനിന്ന് കെണിവെച്ച് പിടിക്കല്‍ ഇവരുടെ രീതിയാണ്. അറപ്പുതോന്നുന്നു. കോഴിയിറച്ചിപോലെ എങ്ങനെയാണ് പ്രാവിന്റെയും കൊറ്റിയുടെയും ഇറച്ചി കഴിക്കുക! സമാധാനത്തിന്റെ പ്രതീകമായ പാവം പ്രാവുകളെ എങ്ങനെയാണ് കൊല്ലുക?<br />ഞാനാരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് സ്റ്റേജിന്റെ മുന്‍ഭാഗത്ത് കുറേനേരം കാത്തുനിന്നു. ആരും വന്നില്ല. കൂടാരത്തിന്റെ പിന്‍ഭാഗത്ത് അനക്കമുണ്ട്. ഞാനവിടേക്ക് ചെന്നു. കൂടാരത്തിന് പുറത്തെ തണലില്‍ കസേരയിലിരുന്ന് ഒരു വൃദ്ധന് മയങ്ങുന്നു. ഞാനയാളെ ഉണര്‍ത്തി. നാടകത്തില്‍ ഹാസ്യമഭിനയിക്കുന്ന ആളാണ്.<br />``എന്താണ്?''<br />``ഞാന്‍...''<br />``പറഞ്ഞോ.''<br />``എന്നാണ് സര്ക്കസ്സിവിടെ നിന്ന് പോകുക?''<br />``മറ്റന്നാളത്തെ കളികൂടിയെയുണ്ടാവൂ.''<br />``നിങ്ങക്കിവിടെന്ന് പോകാതിരുന്നൂടെ?''<br />``മോന്റെ പേരെന്താ?''<br />``പ്രദീപ്. ഉണ്ണിക്കുട്ടന്ന്ന് വിളിക്കും.''<br />``ഉണ്ണിക്കുട്ടാ, ഞങ്ങളെന്നും ഇവിടെ നിന്നാ നിങ്ങള്‍ക്ക് ഞങ്ങളെ മടുക്കും. സര്ക്കസ്സുകാര് ഒരേസമയം അതിഥികളും അഗതികളുമാണ്.''<br />അതിഥി എന്നതെന്തെന്ന് എനിയ്ക്ക് മനസ്സിലായി. പക്ഷെ എന്താണ് അഗതി? അര്‍ത്ഥമറിയില്ല.<br />``നിങ്ങടെ സര്‍ക്കസ്സ് എല്ലാവര്ക്കുമിഷ്ടാണ്. എന്നിട്ടുമെന്തിനാ പോണത്?''<br />വൃദ്ധനായ കലാകാരന് ചിരിച്ചു:<br />``ഇതുപറയാനാണോ മോനിവിടെ വന്നത്?''<br />``അല്ല.''<br />``പിന്നെ?''<br />``എനിക്ക് സൂര്യയെ കാണണം.'' <br />``എന്തിനാണ്?'' <br />``വെറുതെ.''<br />കുറച്ചു നേരം വൃദ്ധന് എന്നെതന്നെ നോക്കിയിരുന്നു. പിന്നെ അകത്തേക്ക് വിളിച്ചു:<br />``തങ്കീ.''<br />``എന്നാപ്പാ?'' അകത്തുനിന്നൊരു പെണ്‍സ്വരം.<br />``ഉന്നൈ പാക്കത്ക്ക് ഒരു കൊളന്തൈ വന്ത്റ്ക്ക്.''<br />``യാരത്?''<br />``ഉണ്ണിക്കുട്ടന്, ഉന്നുടെ ചിന്ന ഫാന്‍.''<br />``അപ്പിടിയാ, ഇങ്ക വര സൊല്ലിട്.''<br />``ചെല്ല്.'' അയാളെനിക്ക് പിന്മുറ്റത്തേക്ക് ചെല്ലാന്‍ അനുവാദം തന്നു.<br />ഞാന്‍ കൂടാരത്തിനോട് ചേര്‍ന്ന ടാര്‍പ്പായകൊണ്ട് മറച്ച മുറ്റത്തേക്ക് ചെന്നു. സുഖകരമല്ലാത്ത പുളിച്ച ഗന്ധം. ഒരാള്‍ മൂലക്കിരുന്ന് ഷേവ് ചെയ്യുന്നു. ഒരു സ്ത്രീ കെണിവെച്ച് പിടിച്ച കിളികളുടെ തോലുരിയുകയാണ്. അതേസമയം ഇടക്കൊക്കെ ഒരു കൈകൊണ്ട് അരികിലുള്ള തൊട്ടിലാട്ടുന്നുമുണ്ട്.<br />അറച്ചു നില്ക്കുന്ന എന്നോട് അവര്‍ അടുത്തേക്ക് വരാന്‍ ആംഗ്യം കാട്ടി. ഞാനരികെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു: ``മോനെന്താ വേണ്ടത്?''<br />``എനിയ്ക്ക് സൂര്യയെ കാണണം.''<br />കറപിടിച്ച പല്ലുകള്‍ കാട്ടി തങ്കി ചിരിച്ചു:<br />``സൂര്യയെ രാത്രി മാത്രമെ കാണാപറ്റൂ. മോനിന്ന് സര്‍ക്കസ്സ് കാണാന്‍ വരില്ലേ?''<br />``വരും.''<br />``അപ്പകാണാട്ടോ, ചെല്ല്.''<br />എന്തേ ഇവരിക്കങ്ങനെ പറയാന്‍. സൂര്യക്കിത്ര ഡിമാന്റൊണോ? ഇത്രയും തണ്ടാര്ക്കും പാടില്ല.<br />ഞാന്‍ കുറച്ചു നേരം കൂടി അവിടെ നിന്നു. തങ്കിയുടെ കുട്ടി തൊട്ടിലില്‍ കിടന്ന് കരഞ്ഞു. അവര്‍ തമിഴില്‍ കുഞ്ഞിനെ ശകാരിച്ചു. ഞാന്‍ പുറത്തേക്ക് ചെന്നപ്പോള്‍ വൃദ്ധന് ചോദിച്ചു:<br />``സൂര്യയെ കണ്ടില്ലേ?''<br />``രാത്രിയിലെ കാണാപറ്റൂന്ന് പറഞ്ഞു.''<br />``മോനെ, തങ്കിയും സൂര്യയും ഒന്നാണ്. സൂര്യ അവരുടെ ബ്രാന്‍ഡ്നെയിം.''<br />എനിക്ക് വിശ്വസിക്കാനായില്ല.<br />സൂര്യയും തങ്കിയും ഒരാള്‍! അപ്പോ ഞാനിതുവരെ സംസാരിച്ചത് എന്റെ ആരാധനാപാത്രമായ സൂര്യയോടാണ്. കറുകറുത്ത്, എണ്ണപുരളാത്തമുടിയും കറയുള്ള പല്ലുകളുമുള്ള ആ പെണ്ണാണോ രാത്രിയില്‍ വര്‍ണ്ണപ്രകാശത്തില്‍ കാണികളെ രസിപ്പിക്കുന്ന സുന്ദരി?!<br /><br />ഇപ്പോള്‍ എന്റെ ഗ്രാമത്തില്‍ വന്ന പുതിയ സര്ക്കസ്സുകാണാന് ആദ്യദിനം ഞാന്‍ പോയില്ല. പിറ്റേന്ന് ഫേസ്ബുക്കില്‍ രാത്രി കളിച്ച സര്‍ക്കസ്സിന്റെ വിവിധ ഫോട്ടോകള്‍ പലരും പോസ്റ്റ് ചെയ്തിരുന്നു. ഞാനതെല്ലാം ശ്രദ്ധിച്ചു. അപ്പോഴാണ് മനസ്സിലായത്, ഇത് പണ്ട് ഇവിടേക്ക് വന്നിരുന്ന രാജന്സര്ക്കസാണ്. എനിക്കാകാംഷ തോന്നി; ആരാധനയും. ഞാന്‍ മുഴുവന്‍ ഫോട്ടോകളും പരതി. അതെ! സൂര്യയുടെ ഡാന്‍സിന്റെ ഫോട്ടോകളും ഉണ്ട്. എന്റെ സ്വപ്നസുന്ദരി സൂര്യ പുതിയ വേഷങ്ങളില്‍, പുതിയ ഭാവങ്ങളില്‍.<br />ആസ്വാദകരുടെ കമന്റ്സ്:<br />``സൂര്യ സൂപ്പര്‍.'' <br />``സൂര്യ കലക്കി.'' <br />``കിടിലന്‍ ഡാന്‍സ്.'' <br />``സൂര്യ=നയന്‍താര.'' <br />``............... ''<br />ഇതൊരിക്കലും പഴയ സൂര്യയായിരിക്കില്ലെന്ന് ഞാനൂഹിച്ചു. ഒരുപക്ഷെ അവരുടെ മകളാകാം, അനിയത്തിയാകാം, ബന്ധുവാകാം. സൂര്യ ഒരു ബ്രാന്ഡ്നെയിമാണെന്ന് എനിക്കറിയാമല്ലോ.<br />ഫേസ്ബുക്കില്‍ ഞാനുമൊരു കമന്റെഴുതി:<br />``സൂര്യക്ക് മരണമില്ല.''<br />അന്നുരാത്രി ഒരു കുട്ടിയുടെ കൗതുകത്തോടെ സര്‍ക്കസ്സ് കാണാന്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു.</div>
പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com1tag:blogger.com,1999:blog-123915995367595890.post-52347802764977376502015-07-20T23:48:00.000-07:002015-07-20T23:48:05.013-07:00ആണ്!<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: AnjaliOldLipi; font-size: small;"><br /><br />ഞാന്‍ പലപ്പോഴും സ്വപ്നം
കാണാറുണ്ടായിരുന്നു:പെണ്ണാകുന്നതിന് പകരം
ഞാനൊരാണായിരുന്നെങ്കിലെന്ന്!<br /><br />എങ്കില്‍ എനിക്കിരുട്ടിനെ ഭയക്കാതെ യഥേഷ്ടം
വിഹരിക്കാം. ഏതു തിക്കിലും തിരക്കിലും ബസ്സിലോ ട്രെയിനിലോ സുരക്ഷിതമായ് യാത്ര
ചെയ്യാം. ക്രിക്കറ്റ് കളിക്കാം,മസ്സില് പിടിക്കാം,ഒറ്റയ്ക്ക് തീയേറ്ററില്‍ പോയി
സിനിമ കാണാം.മെന്സസില്ല,ഗര്‍ഭം പേറേണ്ട. 'ആരെടാ' എന്നു ചോദിച്ചാല്‍ ' ഞാനെടാ'
എന്ന് ധൈര്യസമേതം പറയാം.<br /><br />ഒക്കെ ശരിയാണ്, എന്നാലും വേണ്ട! ഒരുപക്ഷെ
സാഹചര്യം അനുകൂലമായാല്‍ ഞാനും കൂട്ടംകൂടിയും അല്ലാതേയും ഒറ്റയ്ക്കാവുന്ന പെണ്ണിനെ
റേപ്പ് ചെയ്യാനും, ജനനേന്ദ്രിയത്തില്‍ കമ്പിപാര കേറ്റാനുമൊക്കെ
ശ്രമിച്ചാലോ!<br /><br />ആണാകുക എന്നാല്‍ ക്രൂരനാകുക, മൃഗമാകുക എന്നൊക്കെയുമാണല്ലോ
മീന്‍ ചെയ്യുന്നത്!?<br /></span></div>
പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com1tag:blogger.com,1999:blog-123915995367595890.post-8455449182369746332014-11-09T21:42:00.000-08:002014-11-09T21:42:38.544-08:00പ്രസന്റേഷന്<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Kartika; font-size: small;"><br /><br />എനിക്ക് മടിയുണ്ടായിരുന്നു.
പക്ഷെ ധനികനായ,ഉന്നതപദവിയലങ്കരിക്കുന്ന അയാളുടെ ഗൃഹപ്രവേശനത്തിന് പോകണമെന്ന് അമ്മ
ശഠിക്കുകയായിരുന്നു. പറഞ്ഞുവരുമ്പോള്‍ ഞങ്ങളുടെ ഒരകന്നബന്ധുവായ് വരുമെത്ര
അയാള്‍.<br /><br />അദ്ദേഹത്തിന്‍െ ഒരു ക്ഷണം കിട്ടുക എന്നുവെച്ചാല്‍ തന്നെ
ഒരന്തസ്സാണ് എന്നാണ് അമ്മയുടെ വാദം.വെറുതെ പോയാല്‍ മാത്രം പോരാ, ഒരു പ്രസന്റേഷനും
കൊടുക്കണം. അതായള്ക്കു നേരിട്ടു കൊടുക്കുകയും ഒരുപക്ഷെ മനസിലായെിലെങ്കില്
ഇന്നയാളുടെ മകമാണെന്ന് പരചയപ്പെടുത്തി സാന്നിധ്യം അറിയിക്കുകയും
വേണം.<br /><br />ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മഹാമഹം എന്നൊക്കെ വിശേഷിപ്പിക്കും വിധം
ജനനിബിഡമായിരുന്നു അവിടം. ആതിഥേയന് ആരെയൊക്കയോ സ്വീകരിക്കുകയായിരുന്നു. ഒരിട
കിട്ടി ഞാന്‍ സമ്മാനപ്പൊതിയുമായയാളെ സമീപിച്ചപ്പോള്‍ ഒരു ഫോണ്‍ വന്നദ്ദേഹം
എന്‍ഗേജഡായി. ഫോണ്‍ വെച്ച് വീ്ണ്ടും സമ്മാനപൊതി നീട്ടിയപ്പോഴായിരുന്നു സ്ഥലത്തെ
പ്രധാന രാഷ്ട്രീയനേതാവിന്റെ രംഗപ്രവേശം. ആതിഥേയന് അയാളെ പടിക്കല്‍ പോയി
ആശ്ളേഷിച്ച് സ്വീകരിച്ചു. അപ്പോഴേക്കും ഒരു സീരിയല്നടനടക്കം ചില
പ്രധാനികളുമെത്തി. തിരക്കില്‍ നിന്നദ്ദേഹം തീരക്കിലേക്ക് നീങ്ങി. <br /><br />ഒരു
സമ്മാനവുമായി ആതിഥേയന്റെ കടാക്ഷത്തിനായ് അയാളുടെ പിന്നാലെ അലയുന്ന എന്നെ ആളുകള്‍
ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയപ്പോള്‍ എനിക്ക് ജാള്യത തോന്നി. വി.ഐ. പി.മാരുടെ
തിരക്കൊഴിയാന്‍ കാത്ത് ഞാന്‍ പന്തലിലെ സാധാരണക്കാര്ക്കായിട്ടിരിക്കുന്ന
കസേരയിലിരുന്നു. അപ്പോള്‍ എന്റെ സമ്മാനപ്പൊതി എന്നെ അവജ്ഞയോടെ നോക്കുന്നതായ്
എനിക്ക് തോന്നി. നിസ്വനായ ഒരു രക്ഷിതാവ് എന്ന പോലെ സമ്മാനപ്പൊതിയുടെ മുന്നില്‍
ഞാന്‍ ചൂളിച്ചൂളി നിന്നു. </span></div>
പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com3tag:blogger.com,1999:blog-123915995367595890.post-11982521871367555962014-01-08T22:11:00.002-08:002014-01-08T22:14:28.516-08:00യഥാതഥം<div dir="ltr" style="text-align: left;" trbidi="on">
<div class="MsoNormal">
<span style="font-family: AnjaliOldLipi; font-size: small;"><br /><br /><br />ഒരുതരത്തിലും ഭാര്യയെ വിഷമിപ്പിക്കണം എന്നയാള്‍
കരുതാറില്ലായിരുന്നു.<br />ബോധപൂര്‍വ്വമല്ലെങ്കിലും സംഭവിക്കുന്നത്
പലപ്പോഴും!<br />ഇന്നലത്തെ കാര്യം നോക്കൂ :<br />നാട്ടുമര്യാദപ്രകാരം വിവാഹത്തലേന്ന്
അനുപമയുടെ ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു അവര്‍ ഭാര്യാഭര്ത്താക്കന്മാര്.
മകളുമുണ്ടായിരുന്നു. കല്ല്യാണത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ്
തലേദിവസം അയാളും പോകാമെന്നുവെച്ചത്. വേണമെങ്കില്‍ ചെറിയ
റിസ്ക്കെടുത്തിട്ടാണെങ്കിലും ജോലി സംബന്ധമായ തിരക്ക് മാറ്റിവെച്ച് അയാള്‍ക്കും ആ
വിവാഹത്തില്‍ പങ്ക് കൊള്ളാം. പക്ഷേ വേണ്ട എന്നു തീരുമാനിച്ചതിന് കാരണം കഴിഞ്ഞ
ഞായറാഴ്ച അവര്‍ കല്ല്യാണം ക്ഷണിച്ച രീതി അയാള്‍ക്കത്ര പിടിച്ചില്ല എന്നതാണ്.
<br />അന്നയാള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉച്ചഭക്ഷണം
കഴിക്കാനൊരുങ്ങുമ്പോഴാണ്പെണ്കുട്ടിയുടെ അച്ഛനും അനുപമയുടെ അമ്മാവനും കൂടി
ക്ഷണിക്കാനെത്തിയത്. പതിവുപോലെ അവരുടെ സ്വതസിദ്ധമായ രീതിയില്‍ സെറ്റിയിലവര്
മൂകരായിരുന്നു (അവരാരും അങ്ങോട്ടുകയറി അത്രയൊന്നും സംസാരിക്കുന്ന
പ്രകൃതക്കാരല്ലായിരുന്നു. അതവരുടെ സ്വഭാവമാണെന്നും ഒരു കുറ്റമായി കാണരുത്
എന്നുമാണ് അനുപമയുടെ താക്കീത് പോലെയുള്ള നിലപാട്). നമ്മുടെ വീട്ടിലിങ്ങോട്ട്
കേറിവന്നവരോട് അങ്ങോട്ടു കേറി കുശലം ചോദിക്കുക എന്നതാണല്ലോ സാമാന്യമര്യാദ.
അയാളവരോട് കുശലവും, ക്ഷേമാന്വേഷണവും നടത്തി. മുഷിപ്പു തോന്നാത്തവിധം അവരെ കൊണ്ട്
പലതും സംസാരിപ്പിച്ചു. ലോകത്തുള്ള പല കാര്യങ്ങളെക്കുറിച്ചും. പിന്നെ ഭക്ഷണം
കഴിക്കാന്‍ ഡൈനിംഗ് ടേബിളിലേക്ക് വിളിച്ചു. ഉച്ചയൂണ് കഴിച്ചിട്ടില്ല എന്നവര്‍
പറഞ്ഞെങ്കിലും എത്ര നിര്‍ബന്ധിച്ചിട്ടും ആഹാരത്തിനിരിക്കാന് കൂട്ടാക്കിയില്ല.
അനുപമയും വേണ്ടുവോളം നിര്‍ബന്ധിച്ചു;എന്നിട്ടും.<br />ഒടുവില്‍ ബന്ധുക്കള്‍
എഴുന്നേറ്റു: " എന്നാ ഞങ്ങളിറങ്ങുന്നു."<br />അലങ്കാരജോലികള്‍ ചെയ്ത് മനോഹരമാക്കിയ
ഇന്വിറ്റേഷന്ലെറ്റര് സെറ്റിയില്‍ വെച്ചിരുന്നു. അത്രമാത്രം. വിവാഹത്തില്‍ പങ്കു
കൊള്ളണം എന്നൊരുവാക്ക്! ഇല്ലേ, ഇല്ല.<br />പടിവരെ ബന്ധുക്കളെ അനുഗമിച്ച്
യാത്രയാക്കി അനുപമ മടങ്ങി വന്നപ്പോള്‍ മ്ലാനമായ മുഖത്തോടെ ഇരിക്കുന്ന
ഭര്‍ത്താവിനെയാണ് കണ്ടത്. എന്തുപറ്റി? അവള് ക്കൊന്നും മനസ്സിലായില്ല.<br />ഭക്ഷണം
കഴിക്കുന്നതിനിടയില്‍ അനുപമ ഭര്ത്താവിനോടെന്തക്കയോ ചോദിച്ചു. മുക്കിയും,
മൂളിയുമുള്ള ചില മറുപടികള്‍. <br /><br />"ജയന്തേട്ടനുമായ് അത്രയേറെ കടപ്പാടുണ്ട്.
നമുക്കു തലേദിവസം തന്നെ വിവാഹത്തിന് ഗുരുവായൂര്‍ക്ക് പോണം."<br />അതുകേട്ടതും
അയാളുടെ മ്ലാനതമാറി : "</span><span style="font-family: AnjaliOldLipi;"> ഞാന്‍ വരുന്നില്ല"</span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi; font-size: small;">" വരുന്നില്ലാന്നോ,കാരണം?"<br />" വരുന്നില്ല അത്രതന്നെ."<br />" അതുപറ്റില്ല ജയന്തേട്ടന്റെ ഒറ്റമോളാ ലീവെടുത്ത് വന്നേ
പറ്റൂ. നാലാള് കൂടുന്നിടത്ത് പോകാന്‍ കൂട്ടാക്കാത്ത നിങ്ങളുടെ ഈ ആറ്റിറ്റൃൂഡ്
ഇനിയെങ്കിലും മാറ്റണം. ഈ കല്ല്യാണത്തിന് മറ്റെല്ലാ ബന്ധുക്കളും വരും. നിങ്ങള്‍
മാത്രം! എനിക്കതാലോചിക്കാനെ വയ്യ."<br />" മര്യാദയില്ലാത്ത കൂട്ടര് അറ്റ്ലീസ്റ്റ്
വരണം എന്നൊരു വാക്കുച്ചരിക്കാമായിരുന്നു. അതിനു കൂട്ടാക്കാത്ത അവരുടെ
കല്ല്യാണത്തിന് തലേദിവസം തന്നെ കെട്ടുകെട്ടാന്‍ നിനക്കു നാണമില്ലേ?"<br />" ഇത്രദൂരം
താണ്ടി അവര്‍ വീട്ടില്‍ വരുകയും കത്തു തന്നതും പിന്നെന്തിനാണ്."<br />" അതുപോരാ."<br />" അതുമതി."<br />"ഞാനല്ല, മറ്റൊരാളാണ് നിന്റെ ഭര്‍ത്താവെങ്കില്‍ ഈ
വിവാഹത്തിന് പോകാന്‍ നിന്നെ അനുവദിക്കില്ല. എന്നാലും സാരമില്ല നീ പൊയ്ക്കോ."<br />" നോ നിങ്ങള്‍ വരണം പ്ലീസ്."<br />അനുപമ കരച്ചിലാരംഭിച്ചു. പതിവുപോലെ അന്ന് രാത്രി
അനുപമയെ അവളുടെ കൂടപ്പിറപ്പായ ആസ്തമ അക്രമിച്ചു. അപ്പോഴൊക്കെ മെഡിസിനും
ഇന്ഹേലറിനുമേക്കാള് അവള്‍ക്ക് വേണ്ടത് സാന്ത്വനമായിരുന്നു. ടെന്ഷനുമായ്
ബന്ധപ്പെട്ടു വരുന്ന ഒരു തരം രോഗം.<br />അങ്ങിനെയാണയാള്‍ സമ്മതിക്കുന്നത് " തലേദിവസം
കൂടെ വരാം"<br />അനുപമയും മോളും ആഭരണങ്ങളും, വസ്ത്രങ്ങളും കാണാന്‍
കല്ല്യാണവീടിനകത്തേക്ക് പോയപ്പോള്‍ അയാള്‍ പന്തലില്‍ അതിഥികള്ക്കായിട്ട
കസേരകളിലിരുന്നു. സാധാരണ ഒരു കല്ല്യാണവീട്ടില്‍ കാണുന്നതുപോലെയുള്ള ആളാരവമോ, ബഹളമോ
അവിടെ കണ്ടില്ല. കുറച്ചു പേര് മാത്രം. പരമപുച്ഛത്തോടെയാണയാളെല്ലാം നോക്കികണ്ടത്.
ആരും അയാളെ ഗൗനിച്ചില്ല. മനസ്സില്‍ പിന്നെയുംപിന്നെയും പ്രാകി :<br />" വല്ലാത്ത
കൂട്ടര്"<br />മുഷിഞ്ഞപ്പോള്‍ അടുത്ത സീറ്റിലിരുന്നിരുന്ന അപരിചിതനുമായയാള്
ലോഹ്യംകൂടി. അപരിചിതരെത്രയോ ഭേദം.<br />കുറച്ചു കഴിഞ്ഞപ്പോള്‍ മദ്ധ്യവയസ്സിനോടടുത്ത
ഒരങ്കിളിന്റെ കൈകളില്‍ തൂങ്ങി അയാളുടെ മോള് പുറത്തേക്കു വന്നു. അനുപമ
തിരക്കിലായിരിക്കും. അങ്കിളുമായി കുട്ടി വല്ലാതെ ഇണങ്ങികഴിഞ്ഞിരുന്നു. അവളെ ഒരു
വല്ലാത്ത രീതിയില്‍ അങ്കിള്‍ ഓമനിക്കുന്നുമുണ്ട്. അത് അയാളില്‍ അസഹനീയത ഉളവാക്കി.
പത്തുവയസ്സേ ഉള്ളൂവെങ്കിലും പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച മകള്‍ക്കുണ്ടായിരുന്നു.
അവളെ മടിയില്‍ കയറ്റിയിരുത്തി ടാബ്ലറ്റില് എന്തൊക്കയോ കാഴ്ചകള്‍ അങ്കിള്‍
കാണിച്ചുകൊടുക്കുന്നുണ്ട്. ഇടയ്ക്ക് അങ്കിളൊരു ഉമ്മ സമ്മാനിക്കുന്നതും കണ്ടു.
അയാള്‍ അതൃപ്തിയോടെ മകളെ വിളിച്ചു. കുട്ടി ഗെയിമില്‍ അത്രമാത്രം ലയിച്ചതിനാല്‍
അച്ഛന്റെ അടുത്തേക്ക് വന്നതേയില്ല. <br />അയാള്‍ക്ക് ദേഷ്യവും സങ്കടവും ഒരുപോലെ
അനുഭവപ്പെട്ടു. അതെല്ലാം കൂടി ബന്ധുക്കളോടുള്ള വിരോധത്തിന്റെ തോത്
വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. മോളും അങ്കിളും കൂടി എന്തോ പറഞ്ഞ് ഉച്ചത്തില്‍
ചിരിച്ച് അകത്തേക്ക് പിന്‍വലിഞ്ഞ് അപ്പ്സ്റ്റയറിലേക്ക് കയറി പോകുന്നത്
ജാലകത്തിലൂടെ അയാള്‍ കണ്ടു. <br />എന്താണ് ചെയ്യേണ്ടത് ?<br />പ്രസന്നമായ മുഖത്തോടെ
എല്ലാവരോടുമൊന്ന് ചിരിച്ചു കൂട്ടത്തില്‍ കൂടാന്‍ ശ്രമിച്ചാല്‍
സമ്മര്ദ്ധമൊന്നലിയും. പക്ഷെ വയ്യ! അല്ലെങ്കില്‍ ബന്ധുക്കളാരെങ്കിലും വന്ന് നല്ല
രണ്ടു വാക്കു പറഞ്ഞാലും മതി. അത് പ്രതീക്ഷിക്കാനെ കഴിയൂ. <br />കുറേ നേരം അയാള്‍
അസഹ്യതയോടെ അവിടത്തെന്നെയിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അനുപമ ഒരു ഗ്ലാസ്
ജ്യൂസുമായി വന്നു. ജ്യൂസ് വാങ്ങി അല്പം മൊത്തി അയാള്‍ പറഞ്ഞു:<br />" പോകാം"<br />" ഇങ്ങനെ മരം പോലെ നിക്കാതെ ഒന്നകത്തേക്ക് വന്നുകൂടെ." അനുപമ ചോദിച്ചു.<br />" വേണ്ടതെല്ലാം നീ ചെയ്തില്ലേ. ഞാന്‍ വന്നുവെന്നവരും അറിഞ്ഞു. അതുമതി. മോളെ
വിളിക്ക് നമുക്കിറങ്ങാം."<br />അനുപമ അകത്തേക്ക് പോയി സാധാരണയില്‍ നിന്നു
വിരുദ്ധമായി വളരെ പെട്ടന്ന് മടങ്ങി വന്നു. <br />" മോള്?"<br />" അവള്
വരുന്നില്ലായെന്ന് അങ്കിളുമായിരുന്ന് ചെസ്സ് കളിക്കാന്‍ പഠിക്ക്വാ. ജയന്തേട്ടനും
പറഞ്ഞു വിടില്ലായെന്ന്."<br />"അനൂ അത് പറ്റില്ല മോളെ വിളിക്ക്."<br />" ഇന്നു
രാത്രി മോളിവിടെ നിന്നോട്ടെ. നിങ്ങളെപ്പോലെ ആരുമായും മിംഗിള്‍ ചെയ്യാത്ത സ്വഭാവം
അവള്‍ക്കില്ല പിന്നെന്താ?"<br />അതയാളെ ഒന്നുകൂടി ക്രുദ്ധനാക്കി. മിംഗിള്‍
ചെയ്യാത്തത് ഞാനോ? ഈ വൃത്തികെട്ട കൂട്ടരോ! <br />" മോളെ വിളിക്കാനാ പറഞ്ഞത്." ഇപ്പോള്‍ അയാളുടെ സ്വരം ആവശ്യത്തിലധികം ഉയര്‍ന്നിരുന്നു. അതുവരെ ശ്രദ്ധിക്കാതിരുന്ന
പലരും അപ്പോഴവരെ നോക്കി. അനുപമ പെട്ടെന്ന് സാഹചര്യത്തിനനുസരിച്ച് മാറി.: � ഓക്കെ
ഓക്കെ."<br />ഭര്‍ത്താവിനോടുള്ള നീരസം അനുപമ മകളോട് തീര്‍ത്തു. വരാന്‍ കൂട്ടാക്കാതെ
ചിണുങ്ങിയ കുട്ടിയെ അയാളുടെ മുമ്പില്‍ വെച്ചു തന്നെ അവള് തല്ലി. അതയാളെ കൂടുതല്‍
അസ്വസ്ഥനാക്കി. അയാളൊരിക്കലും സ്നേഹത്തോടെയല്ലാതെ, മകളെ ശാസിക്കുകയോ, തല്ലുകയോ
ചെയ്തിട്ടില്ലായിരുന്നു.</span><br />
<span style="font-family: AnjaliOldLipi; font-size: small;"></span><span style="font-family: AnjaliOldLipi;">രാത്രി.</span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"> </span><span style="font-family: AnjaliOldLipi; font-size: small;">കാറിന്റെ ബാക്ക് സീറ്റില്‍ അനുപമയുടെ
മടിയില്‍ കിടക്കുന്ന മകളുറങ്ങിയിരിക്കുന്നു. അവളുടെ തേങ്ങല്‍ കേള്‍ക്കാനില്ല.
വിജനമായ പാതയോരം, അസമയം. അയാള്‍ക്ക് ഭയം തോന്നി. ഈ റോഡില്‍ വെച്ചാണ് കഴിഞ്ഞവര്‍ഷം
ഒരു വന്‍വ്യവസായിയുടെ മകന് കവര്ച്ചക്കാരാല് കുത്തേറ്റു മരിച്ചത്. ബാഗ്ളൂരില്‍
സ്വന്തം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഒരു യുവതി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട
ന്യൂസ് ഈയ്യടുത്താണ് വായിച്ചത്. ആയുധധാരികളായ ഒരു സംഘത്തിനു മുന്നില്‍ ഒരു
വ്യക്തിക്ക് എത്രനേരം പിടിച്ചു നില്ക്കാം. സിനിമയല്ല ജീവിതം.<br />അയാള്‍
ഡ്രൈവിംഗിന്റെ വേഗം കൂട്ടി.<br />ഒന്നും സംസാരിക്കാത്ത അനുപമയുടെ മൗനപ്രതിഷേധത്തെ
അയാള്‍ക്ക് ഭഞ്ജിക്കണമെന്നുണ്ട്. <br />അയാള്‍ വിളച്ചു: " അനൂ"<br />മറുപടിയില്ല.<br />എങ്കിലും അയാള്‍ ചോദിച്ചു " ഞാനോവറായോ?"<br />അകമെ അവള്
മറുപടി നല്‍കുന്നത് അയാള്‍ക്കു കേള്‍ക്കാം. <br />" എന്നാണ് നിങ്ങള്‍
ഓവറല്ലാത്തത്?"<br />"നീ ക്ഷമിക്ക്, മോളെ അവിടെയാക്കി പോന്നാല്‍
എനിക്കിന്നുറങ്ങാനാവില്ല. ഒരുപക്ഷേ നമുക്കൊരു മോനായിരുന്നെങ്കില്‍ ഒരുരാത്രി ആ
വീട്ടില്‍ തങ്ങാന്‍ ഞാനനുവദിക്കുമായിരുന്നു. പത്തുവയസ്സുള്ള ആണ്‍കുട്ടിയുടെയും ആ
പ്രായത്തിലുള്ള പെണ്‍കുട്ടിയുടെയും ശരീരശാസ്ത്രം വ്യത്യസ്തമാണ്.
യൗവ്വനത്തേക്കാള് അപകടകരമായ ഘട്ടമാണ് പെണ്‍കുഞ്ഞുങ്ങള്‍ക്ക് കൗമാരം.
അവരെതിര്ക്കില്ല. അവരെ പ്രലോഭിപ്പിക്കാനും, മിസ്യൂസ് ചെയ്യാനും എളുപ്പമാണ്.
എന്നേക്കാള്‍ അതു മനസ്സിലാക്കേണ്ടത് നീയായിരുന്നു."<br />അനുപമ പറഞ്ഞു : " ഞങ്ങളുടെ
നാട്ടിലൊരു ചൊല്ലുണ്ട്. മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞയായേ കാണൂ."<br />അയാള്‍ ശബ്ദമില്ലാതെ ചിരിച്ചു. ആ മറുപടി ഒരര്‍ത്ഥത്തില്‍ അയാള്‍ക്കാശ്വാസം
നല്‍കുകയാണ് ചെയ്തത്. ദുഷ്ക്കരമായ മൗനപ്രതിഷേധത്തേക്കാള് എത്രയോ ഭേദമാണത്.
<br /><br />* * * * * * * * * * * * * *<br /><br />അയാള്‍ ജോലി സ്ഥലത്തുനിന്ന് മടങ്ങി
വന്നപ്പോഴും തലേന്നത്തെ ചൊരുക്ക് അനുപമയെ വിട്ടിട്ടില്ലായിരുന്നു. ഒരു സ്ത്രീയുടെ
പ്രധാനപ്പെട്ട ഒരു കഴിവ് മുഖഭാവം കൊണ്ടും, പ്രവര്‍ത്തികള്‍ കൊണ്ടും നീരസം
പ്രകടിപ്പിക്കാനുള്ള മിടുക്കാണെന്ന് അയാള്‍ക്കു തോന്നിയിട്ടുണ്ട്. കുറഞ്ഞപക്ഷം
തന്റെ ഭാര്യയെങ്കിലും. <br />" നമുക്കിന്നൊരു ഔട്ടിംഗിന് പോകാം."<br />അതുകേള്‍ക്കാത്ത
ഭാവത്തില്‍ തിരികെ അടുക്കളയിലേക്ക് പോകാനൊരുങ്ങിയ അനുപമയോട് അയാള്‍ വിളിച്ചു
പറഞ്ഞു: "ഇന്നലത്തെ 'ആറ്റിറ്റിയൂഡ്' മാറ്റാനുള്ള സമയം കഴിഞ്ഞൂട്ടോ"<br />അതില്‍
അനുപമ വീണു. അവളലിഞ്ഞു.<br />"എന്നാല്നമുക്കൊരു സിനിമയ്ക്ക്
പോകാം."അവള്ഉത്സാഹിയായി:"ആഷിക് അബുവിന്റെ പുതിയ സിനിമ വന്നിട്ടുണ്ട്."<br />" എങ്കില്‍ മോളെ വിളിച്ച് വേഗം റെഡിയാക്. ഫസ്റ്റിനു
പോകാം."<br />തീയ്യേറ്ററിലെത്തിയപ്പോള് നല്ല തിരക്ക്. ഉദ്ദേശിച്ച സിനിമ
മാറിയിരുന്നു. മറ്റൊരു തീയ്യറ്ററിലേക്ക് പോകാനുള്ള സമയവുമില്ല.
തീയ്യേറ്ററിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ അയാള്‍ക്ക് വല്ലായ്മ തോന്നി. സ്ത്രീ
പ്രേക്ഷകരാരും തന്നെയില്ല. അധികവും യുവാക്കള്‍. ഒരു പക്ഷേ ഈ സിനിമ!<br />ഫാമലിക്ക്
സുരക്ഷിതമായിടം ബാക്ക്സീറ്റാണ്. പക്ഷെ ഒന്നും ഒഴിവില്ല. ഒരു മൂലയില്‍ അനുവിനെയും,
മകളെയും ഇരുത്തി സീറ്റൊപ്പിച്ചു. സിനിമ തുടങ്ങുന്നതിനു മുമ്പ് പരസ്യങ്ങളോടുള്ള,
അക്ഷമ പുലര്‍ത്തുന്ന യുവത്വത്തിന്റെ വൃത്തികെട്ട കമന്റുകള്‍. അതിലേറെ അയാളെ
വിഷമിപ്പിച്ചത് ആ കമന്റുകള്‍ തന്റെ ഭാര്യ ആസ്വദിക്കുന്നു എന്ന
തോന്നലുണ്ടായപ്പോഴാണ്. ചിരിക്കരുതെന്ന് അയാള്‍ കയ്യാഗ്യംകൊണ്ട് വിവക്ഷിച്ചു.
പിന്നിലിരിക്കുന്നവരുടെ നിശ്വാസത്തില്‍ നിന്ന് രൂക്ഷമായ ഗന്ധം: മദ്യം!
<br />അസുഖകരമായ ഒരു സിനിമയായിരുന്നുഅത്.ദ്വയാര്‍ത്ഥപ്രയോഗമുള്ള സംഭാഷണങ്ങള്‍
വരുമ്പോഴൊക്കെ പിന്നില്‍നിന്ന് ആര്‍പ്പുവിളിയും, അര്‍മാദവും. സ്ക്രീനിലേക്കാള്‍
ചുറ്റുപാടിലായി അയാളുടെ ശ്രദ്ധ. അശ്ലീലകരമായ രംഗങ്ങളോ, സംഭാഷണങ്ങളോ വരരുതേ
എന്നയാള്‍ പ്രാര്‍ത്ഥിച്ചു. അതിലേറെ സിനിമ എത്രയും പെട്ടെന്ന് തീരണേ
എന്നും.<br />ഇടക്കെപ്പോഴോ കരന്റ് പോയി. അപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ കൂക്കലും,
ആര്‍പ്പും. പിന്നില്‍ നിന്നൊരുത്തന്റെ അസഭ്യം കേട്ട് കാതുകള്‍
പൊത്തിപ്പോയി:"സിനിമയിടടാ!!!"<br />ആരൊക്കയോ അതേറ്റ് പിടിക്കുന്നു. അയാള്‍ എല്ലാ
ജാഗ്രതയോടും കൂടി പിന്നിലൂടെ കയ്യിട്ട് ഭാര്യയേയും, മകളെയും സ്പര്‍ശിച്ചു: "ഭയക്കാതിരിക്കൂ, ഞാനിവിടെയുണ്ട്."<br />കരന്റ് വന്നു. കൂക്കിവിളി നിന്നു. എല്ലാ
നിസ്സാഹായതയോടും കൂടി പിന്നില്‍ അസഭ്യം വന്നയിടത്തേക്ക് അയാള്‍ യാദൃശ്ഛ്യാ
നോക്കി. സ്ക്രീനില്മിന്നിയ വര്ണ്ണാഭധാരയില് പിന്നില്‍ കണ്ട കാഴ്ചയില്‍
അയാള്‍ നടുങ്ങിപ്പോയി. അരക്കുതാഴെപൂര്ണ്ണനഗ്നനായി ഇരിക്കുന്നു ഒരുവന്!
വിജ്രംഭിച്ച അവന്റെ നഗ്നത!<br />" ഈശ്വരാ..!"<br />അയാളുടെ
ഇരിക്കപ്പൊറുതിയറ്റു:<br />" അനൂ എണീക്ക് നമുക്ക് പോകാം."<br />അത് കൂട്ടാക്കാതെ
സിനിമയില്‍ ലയിച്ചിരുന്ന ഭാര്യയേയും, മകളേയും ബലം പ്രയോഗിച്ചയാള്‍
എഴുന്നേല്‍പ്പിച്ചു. നഗ്നനായിരിക്കുന്നവന്റെ കമന്റ്:<br />"പെങ്ങളവിടെയിരുന്നോ,
അങ്ങേര് പൊക്കോട്ടെ."<br />സാഹചര്യവശാല്‍ സംജാതമായ ദുര്‍ബലത അയാളെ ചൂഴ്ന്നു.
സംയമനം പാലിച്ചേ പറ്റൂ. അല്ലെങ്കില്‍ കൊല്ലാതെ ക്രൂരമായ് ലാളിക്കുന്ന
വേട്ടമൃഗങ്ങളുടെ അപകടകരമായ തമോവാസനകളുണരും. അതനുവദിച്ചുകൂടാ.<br /><br />* * * * * * *
* *<br /><br />ഉറക്കഗുളികയും, അസുഖം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍
കഴി<br />ക്കേണ്ട മുന്‍കൂര്‍ മരുന്നും കഴിച്ചു കിടക്കുമ്പോള്‍ അനുപമ അയാളോട് പറഞ്ഞ
മുനയുള്ള-അവളെ സംബന്ധിച്ച് ന്യായമായ വാക്കുകള്‍:<br />"ശ്വാസകോശത്തിന്റെ
സാധാരണതയില്‍ കവിഞ്ഞ ജാഗ്രതയാണത്രെ <br />ആസ്തമയായ് തീരുന്നത്. എന്റെയാരോഗം പോലെ
മനസ്സിന്റെ ഓവര്‍ സെന്‍സിറ്റിവിറ്റിയും, ആങ്സിറ്റി ഡിസോര്‍ഡറും. അതാണ് നിങ്ങളുടെ
അസുഖം. നിങ്ങള്‍ <br />കാണുന്ന കാഴ്ചകളധികവും നിങ്ങളുടെ ഊഹമോ, ഭാവനയോയാണ്. അനന്തരം
നിങ്ങളുടെ ചെയ്തികള്‍ എന്നെയും, മോളെയും എത്രകണ്ട് വിഷമിപ്പിക്കുന്നുവെന്ന്
നിങ്ങളറിയുന്നുണ്ടോ? ഞങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളേയും അതു കെടുത്തി
കളയുന്നു. മരിക്കുന്നതിനു മുമ്പ് നിങ്ങളുടെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.
നിങ്ങളുടെ അച്ഛനില്‍ നിന്ന് അവരനുഭവിച്ച യാതനകളെപറ്റി. അന്നതെനിക്ക്
ഉള്‍ക്കൊള്ളാനായില്ല. പക്ഷെ ഇന്ന് സ്വന്തം അനുഭവത്തിലൂടെ ഞാനത് മനസ്സിലാക്കുന്നു.
ചിലപ്പോള്‍ ശരിക്കും നിങ്ങളെ വെറുത്തുപോകുന്നു."<br />താന്‍ കാരണം തന്റെ
ഭാര്യയുടെയും,മോളുടെയും ജീവിതം ദുസ്സഹമാകുന്നു!<br />അവരുടെ ആഹ്ലാദങ്ങളെ താന്‍
കെടുത്തിക്കളയുന്നു!<br />അവരുടെ വികാരത്തിനും, വിചാരത്തിനും താനെപ്പോഴെങ്കിലും
പ്രാധാന്യം കൊടുത്തിട്ടുണ്ടോ?<br />അവരുടെ ഭാഗത്തുനിന്ന് നീതിപൂര്‍വ്വം
ചിന്തിച്ചിട്ടുണ്ടോ ?<br />അവരുടെ ജീവിതം മനോഹരമാകാന്‍ എന്തു ചെയ്യണം
?</span><span style="font-family: AnjaliOldLipi;">താനില്ലാതായാല്‍.!?</span></div>
<span style="font-family: AnjaliOldLipi; font-size: small;"> </span><span style="font-family: AnjaliOldLipi;">അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടതെല്ലാം
താനൊരുക്കിയിട്ടുണ്ട്, കഠിനമായ് അദ്ധ്വാനിച്ച്. പണം, സ്വന്തമായ വീട്, ഭാവിയില്‍
മകളുടെ വിവാഹത്തിന് വേണ്ട ആഭരണങ്ങള്‍ പോലും. </span><br />
<div class="MsoNormal">
<span style="font-family: AnjaliOldLipi; font-size: small;">മനസ്സിന് പിരിമുറുക്കം
തോന്നിയാല്‍ ആദ്യമൊക്കെ അയാള്‍ മദ്യപിക്കുമായിരുന്നു. ഇപ്പോഴത് പതിവില്ല. മദ്യം
തരുന്നത് താല്‍ക്കാലിക മന്ദതമാത്രം. പിന്നീട് പ്രശ്നങ്ങളെയത്
ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. <br />അയാള്‍ ഷെല്‍ഫില്‍ നിന്ന് ഇഷ്ടപ്പെട്ട
എഴുത്തുകാരന്റെ പുസ്തക മെടുത്തു. റീഡിംഗ്റൂമിലെ പരമമായ നിശബ്ദതയില്‍
വായനയാരംഭിച്ചു. ടി. പദ്മനാഭന്റെ 'ശവദാഹം' എന്ന കഥ. മുമ്പ് എത്രവട്ടം
വായിച്ചുവെന്നയാള്ക്ക് തന്നെയറിയില്ല. വീണ്ടും! ആ കഥാപാത്രം, അല്ല അദ്ദേഹത്തിന്റെ
മിക്ക കഥാപാത്രങ്ങളും താനുമായ് എവിടെയൊക്കയോ താദാത്മ്യപ്പെടുന്നു.<br />അദ്ദേഹത്തെ
വായിക്കുമ്പോള്‍ എന്തൊരാശ്വാസം.<br /><br />ഇതെന്റെ മാത്രം അനുഭവമാണോ
?<br />ആയിരിക്കില്ല.<br />അയാള്‍ പുസ്തകം വാസനിച്ച് നെഞ്ചോട് ചേര്‍ത്ത് മയങ്ങി
കിടന്നു.<br />പൊടുന്നനെ ഒരു വെളിപാട് പോലെ കുറേക്കാലം അലട്ടിയിരുന്ന ഒരു
ചോദ്യത്തിനയാള്‍ക്ക് ഉത്തരം കിട്ടി. <br />അയാളുടെ ഇരുപതാമത്തെ വയസ്സില്‍ അയാളേയും,
അമ്മയേയും തനിച്ചാക്കി അകാലത്തില്‍ അച്ഛന് ആത്മഹത്യ ചെയ്തിരുന്നു. യുക്തിയുക്തം
സമൂഹത്തോട് സമര്‍ത്ഥിക്കാനുതകുന്ന ഒരു കാരണവും ആര്‍ക്കുമറിയില്ലായിരുന്നു.
<br />മുതിര്‍ന്നപ്പോള്‍ എത്രയോ കാലം ഒരു കുറ്റാന്വേഷകനെപ്പോലെ അയാളതിനു<br />പിന്നാലെ
അലഞ്ഞിട്ടുണ്ട്. ഇന്നത് സ്പഷ്ടമായിരിക്കുന്നു.<br />ഇത് കേവലം ഊഹമല്ല.
സത്യമായിരിക്കും; സത്യം!<br />അയാള്‍ പിന്നെയും കുറെയധികം ചിന്തിച്ചു.<br />ഗദ്ഗദം
ചത്തുവീര്‍ത്ത് മലച്ച തവളയെ പോലെ അയാള്‍ക്കുള്ളില്‍ കല്ലിച്ചു
<br />കിടന്നു.<br /><br /><br /><br /><br /><br /><br /><br /><br />. </span></div>
</div>
പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com6tag:blogger.com,1999:blog-123915995367595890.post-12337242900449533652012-08-16T09:49:00.003-07:002012-08-16T10:09:13.334-07:00കാര്‍ത്ത്യായനി <div dir="ltr" style="text-align: left;" trbidi="on">
<span style="font-family: AnjaliOldLipi; font-size: medium;"><br /><br />അനില്‍ ഒരു പരിചയക്കാരനും
ആത്മമിത്രത്തിനും ഇടയിലേതോ തലത്തില്‍ പോടുത്താവുന്ന എന്റെയൊരു സുഹൃത്തായിരുന്നു.
അവന് യാതൊരു തൊഴിലിലും ഏര്‍പ്പെട്ടിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അവന് ഒരു
തൊഴിലിന്റെ ആവശ്യകതയുമില്ലായിരുന്നു. പാരമ്പര്യമായ് തന്നെ സാമാന്യം
സാമ്പത്തികസുരക്ഷിതത്തുമുളള ഒരു വീട്ടിലെ അംഗം. <br /><br />എന്റെ അറിവില്‍ അവന്
ഗ്രാമം വിട്ടിട്ട് ടൗണിലേക്ക് അധികമൊന്നും യാത്ര ചെയ്തിരുന്നില്ല. എനിക്കെന്റെ
ജോലിസംബന്ധമായ്് എന്നും വളാഞ്ചേരി ടൗണിലേക്ക് വരേണ്ടതുണ്ടായിരുന്നു. ഒരു ദിവസം
ഞാന്‍ പതിവുപോലെ വൈകുന്നേരം ടൗണിലെ ബസ്സറ്റാന്റെില് ഗ്രാമത്തിലേക്കുളള ബസ്
കാത്തുനില്ക്കമ്പോള് അനില്‍ പിറകില്‍ നിന്ന് വന്നെന്റെ തോളില്‍ കയ്യിട്ട്
ചോദിച്ചു-<br /><br />' ഫ്രീയാണോ?"</span><br />
<span style="font-family: AnjaliOldLipi; font-size: medium;"><br />" എന്തേ?"</span><br />
<span style="font-family: AnjaliOldLipi; font-size: medium;"><br />" ഒരു കാര്യമുണ്ട് കമ്പനി കൂടാമോ ?"</span><br />
<span class="Apple-style-span" style="font-family: AnjaliOldLipi; font-size: 18px;"><br /></span>
<span style="font-family: AnjaliOldLipi; font-size: medium;">അവനെന്നോട് കാര്യങ്ങള്‍ വിശദീകരിച്ചു. ഞാനതിന് സമ്മതമോ വിസമ്മതമോ
പ്രകചിപ്പിച്ചില്ല. അവന് പ്രകടമായ ഏതോ സ്വാതന്ത്ര്യത്തോടെ എന്നെ ബസ്സ്റ്റാന്റെിലെ
ഒരു മൂലയിലേക്ക് കൊണ്ടുപോയി. അവുടെ മുറുക്കാനും, പാന്‍പരാഗും വില്‍ക്കുന്ന
ഒരാളോട് എന്തോ ആംഗ്യം കാണിച്ച് തൊട്ടടുത്തുളള ഹോട്ടലിലേക്ക് കൊണ്ടുപോയി. ഒരു
ഫാമിലികേബിനില് ഞങ്ങളിരുന്നപ്പോള്‍ സപ്ലയര്‍ ആവശ്യപ്പോടാതെ തന്നെ ചായ ഞങ്ങള്‍ക്ക്
കൊണ്ടുവന്നു. അവിടെ വന്നു പോകുന്ന പലരും അനിലിനെ വിഷ് ചെയ്യുന്നണ്ടായിരുന്നു.
സപ്ലയറും അനിലും കണ്ണുകള്‍കൊണ്ടും ആംഗ്യങ്ങള്‍കൊണ്ടും കുറേ സംസാരിച്ചു. അവര്‍
അടുത്ത പരിചയക്കാരായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. സത്യത്തില്‍
അനിലിനേക്കാള്‍ ആ ടൗണും പരിസരവും മുമ്പരിചയം ഉണ്ടാവേണ്ടത് നിത്യവും ഇട പഴകുന്ന
എനിക്കായിരുന്നു.<br /><br />ഞങ്ങള്‍ ചായ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്ത്രീ
ഞങ്ങളുടെ കേബിനിലേക്ക് വന്നു. ആ സ്ത്രീയെ ടൗണില്‍ വെച്ച് പലയിടത്തും ഞാന്‍
കണ്ടിട്ടുണ്.</span><br />
<span style="font-family: AnjaliOldLipi; font-size: medium;"><br />അനില്‍ പറഞ്ഞു-" ഇതാണ് കാര്‍ത്ത്യായനി. നാളെ വൈകുന്നേരം
ഇവര്‍ നമ്മുടെ കൂടെ വരും"<br /><br />എനിക്കാ സ്ത്രീയോട് യാതൊരു താല്പര്യവും
തോന്നിയി്ല്ല എന്ന് മാത്രമല്ല അകാരണമായൊരു വെറുപ്പും തോന്നി. അവരുടെ മുഖത്തും,
കഴുത്തിലുമൊക്കെ ചുണങ്ങുപോലുളള പാടുണ്ടായിരുന്നു. അവര്‍ ആ പട്ടണത്തിലെ വില കുറഞ്ഞ
ഒരു വേശ്യയാണെന്ന് എനിക്ക് മനസിലായി.<br /><br />ഞാനവരോട് ഒന്നും സംസാരിച്ചില്ല.
അനില്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ച് ആദ്യം ആ സ്ത്രീയെ പറഞ്ഞയച്ചു. പിന്നീട്
ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ആ സ്ത്രീ വേറെ മൂന്നോ നാലോ സ്ത്രീകളുടെ
കൂട്ടത്തില്‍ വില്‍ക്കുന്നത് കണ്ടു. അവരോരുത്തരെ ചൂണ്ടി അനില്‍ പറഞ്ഞു-<br /><br />"
തടിച്ചുരുണ്ട് മുറുക്കിച്ചുവപ്പിച്ചവള്‍ പിലാത്തറ ശാന്തി. സാരികൊണ്ട് മുടി
മറച്ചവള്‍ ഉമ്മുക്കുല്‍സു, പിന്നെ..."<br /><br />മുമ്പ് കണ്ടിട്ടുണ്ടായിരുന്നെങ്കിലും
അവരുടെ പേരും ജോലിയുമൊന്നും എനിക്കറിയില്ലായിരുന്നു. എന്റെ ഈ അപരപചിതത്വം അനിലിനെ
അമ്പരപ്പിച്ചു. എന്നെ കളിയാക്കുകയും ചെയ്തു.<br /><br />പിറ്റേന്ന് ഇതേ സമയത്ത്
ഇന്നു കണ്ടുമുട്ടിയ സ്ഥലത്തുണ്ടാകണമെന്നും ബാക്കിയെല്ലാ കാര്യവും താനറേഞ്ച്
ചെയ്തിട്ടുണ്ടെന്നും അവന് പറഞ്ഞു.<br />എനിക്കാസക്തിയുണ്ടെങ്കിലും ആ സ്ത്രീയോടോ
അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘത്തോടോ താല്പര്യമേ തോന്നിയില്ല. എന്തെങ്കിലും
പറഞ്ഞൊഴിയാമെന്ന് ഞാന്‍ കണക്കുകീട്ടി.<br /><br />പിറ്റേന്ന് ഞാന്‍ ബസ്
കാത്തുനില്ക്കുമ്പോള് വളരെ കൃത്യനിഷ്ഠയോടെ ഒരു കളളച്ചിരിയോടെ അനിലെന്നെ കാണാന്‍
വന്നു. ചില ന്യായങ്ങള്‍ പറഞ്ഞ് ഞാനൊഴിയാന്‍ ശ്രമിച്ചെങ്കിലും അവനതിന്
സമ്മതിച്ചില്ല. അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി കാര്‍ത്ത്യായനി വന്നു
നില്‍ക്കാമെന്ന് പറഞ്ഞിടത്ത് ഞങ്ങള്‍ കാത്തുനില്ക്കാന് തുടങ്ങി. ആ നില്പില്
താന്‍ സംഗമിച്ച സ്ത്രീകളെ കുറിച്ചൊക്കെ അനില്‍ എന്നോട് പറഞ്ഞു. ആ നിരയില്‍ ഇനി
കാര്‍ത്ത്യായനി മാത്രമാണ് ബാക്കിയെന്നും സൂചിപ്പിച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും
കാര്‍ത്ത്യായനി വന്നില്ല. രണ്ടു മണിക്കൂറോളം ഞങ്ങള്‍ അവരെ കാത്തു. ഇതിനിടക്ക്
അനില്‍ മുറുക്കാന്‍കട നടത്തുന്ന ഏജന്റെിനെ പലവട്ടം പോയിക്കണ്ടു. എനിക്കെന്തോ
ഒരുറപ്പു തോന്നി; ആശ്വാസവും-"കാര്‍ത്ത്യായനി ഇന്നു വരില്ല."<br /><br />എനിക്ക്
പ്രതീക്ഷ തന്നതിനും എന്നെ ബുദ്ധിമുട്ടിച്ചതിനും അനില്‍ ക്ഷമാപണം നടത്തി. ഞങ്ങള്‍
പിരിഞ്ഞു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ടൗണില്‍വെച്ച് വീണ്ടും അനിലി്നെ
കണ്ടുമുട്ടി,പ്പോള്‍ അവന് പറഞ്ഞു-" അന്നവര്‍ക്ക് വരാന്‍ പറ്റിയില്ലെങ്കിലും
അതിന്റെ പിറ്റന്നാള്‍ ഞാനവരെ പിടിച്ചു. കമ്പനിക്ക് വേറൊരാളെ കിട്ടി. ഞങ്ങളടിച്ചു
പൊളിച്ചു. ഉഗ്രന്‍!"<br /><br />കുറേക്കാലത്തിനു ശേഷം താമ്പോന്നിത്തരവും, പണം
ധൂര്‍ത്തടിച്ച് നശിപ്പിക്കുന്നതും സഹികെട്ടപ്പോള്‍ അമ്മാവന് അനിലിനെ മെരുക്കി
സദ്വഴി നടത്താന്‍ തൃശൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവന് നന്നായെന്നും
കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് തൊഴില്‍ പഠിച്ച് പര്യാപ്തത നേടിയെന്നും ഉടന്‍ തന്നെ
ഗള്‍ഫിലേക്ക് പോകുമെന്നും അനിലില്‍ നിന്നുതന്നെ അറിയാന്‍ കഴിഞ്ഞു.
<br /><br />പിന്നീട് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനൊരു ദുരന്തവാര്‍ത്ത കേട്ടു.
ചെളിക്കുണ്ടില്‍ നിന്നും ജീവിതത്തിന്റെ ശാദ്വലയിലേക്ക് കര കയറിയ എന്റെ സുഹൃത്ത്
അനില്‍ അകാലത്തില്‍ മരണമടഞ്ഞിരിക്കുന്നു; അതും ഒരാത്മഹത്യ!<br /><br />സമ്പത്തിന്റെയും
തൊഴില്‍ സുരക്ഷിതത്തിന്റെയും നടുവില്‍ സര്‍വ്വോപരി വിദേശത്തേക്ക് പോകാന്‍ വിസ
കാത്തുനിന്നിരുന്ന അനില്‍ എന്തിനായിരുന്നു തൂങ്ങിമരിച്ചത്. എനിക്കും
മറ്റെല്ലാവര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു അത്. ഒരു കടങ്കഥയായ് തന്നെ
അതവശേഷിച്ചു.<br /><br />************************************************************************<br /><br />വീണ്ടും
വര്‍ഷങ്ങള്‍ പോയി. ഒരു ദിവസം അവിചാരിതമായ് വടക്കന്‍ മലബാറിലെ ഒരു
റെസ്ക്യുഹോമിന്റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ഉദ്ഘാടനവും
അതിനോടനുബന്ധിച്ച് നടത്തുന്ന ചില കാര്യപരിപാടികളും സൂചിപ്പിക്കുന്ന ഒരു ബ്രോഷര്‍
എനിക്ക് ലഭിച്ചു. അതാരും എനിിക്ക് അയച്ചുതന്നതായിരുന്നില്ല. പ്രധാനപ്പെട്ട ആരോ
വായിച്ചുപേക്ഷിച്ച ഒന്ന്.<br /><br />കാര്യപരിപാടിയില്‍ സംഗീതസന്ധ്യയും
നൃത്തനൃത്യങ്ങളുമുണ്ട്. പക്ഷെ എന്നെ അതിലേക്കാകര്‍ഷിച്ചത് ഞാനേറെ ഇഷ്ടപ്പെടുന്ന
ഒരെഴുത്തുകാരന്റെ സാന്ന്ിധ്യമായിരുന്നു. അതിപ്രശസ്തനും ജനനംകൊണ്ട് എന്റെ
ഗ്രാമത്തിന് തൊട്ടരുകിലുളള ആളായിരുന്നെങ്കിലും ഞാനൊരിക്കലും അദ്ദേഹത്തെ
കണ്ടിട്ടില്ലായിരുന്നു. അദ്ദേഹത്തെ കാണാന്‍വേണ്ടിമാത്രം മൈലുകള്ക്കപ്പുറത്തുളള ആ
നഗരത്തിലേക്ക് ഞാന്‍ യാത്ര ചെയ്തു.<br /><br />പ്രമുഖവ്യക്തിത്വങ്ങളാല്‍
പ്രൗഢഗംഭീരമായിരുന്നു സദസ്സ്. മുന്‍ഭാഗത്തെ കുറേ സീറ്റ്
അഗതികള്‍ക്കും,രോഗികള്ക്കുമായ് ബോര്‍ഡര്‍ തിരിച്ച് റിസര്‍വ്വ്
ചെയ്തിരുന്നു.<br /><br />എന്തുകൊണ്ടോ ഞാനാരാധിക്കുന്ന എഴുത്തുകാരന് ഏറ്റിരുന്ന
സമയത്ത വന്നില്ല. അദ്ദേഹം സംഗീതസദ്യക്ക് മുമ്പായി വരും എന്ന് അനൗണ്യുണ്ടായി.
അതിനായി ഞാന്‍ വീണ്ടും കാത്തു.<br /><br />സമയം സന്ധ്യയായ് തുടങ്ങി. ഉല്‍ഘാടകരും
മന്തിപുംഗവരുമൊഴിഞ്ഞു. ഓര്‍ക്കസ്ട്രക്കാര്‍ ട്യൂണിംഗ് തുടങ്ങി. അപ്പോള്‍
റിസര്‍വ്വ് ചെയ്തിരുന്ന സീറ്റുകളിലേക്ക് കെയറേഴ്സിന്റെ നിയന്തണത്തില്‍
അഗതികളും,രോഗികളുമെത്തി തുടങ്ങി. തല മുണ്ഠനം ചെയ്തവരും വിരൂപരും വ്രണിതരുമായ ഒരു
സംഘം. അവരില്‍ ഒരാളെ അല്പം പ്രയാസപ്പെട്ടാണെങ്കിലും തിരിച്ചറിഞ്ഞു.ശുഷ്ക്കിച്ച്
എല്ലുകള്‍ പൊന്തി കവിളുകള്‍ കുഴിഞ്ഞ ആ സ്ത്രീ! അത് എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ്
ഞാന്‍ കണ്ട കാര്‍ത്ത്യായനിയായിരുന്നു!!<br /><br />എന്തിനും ഏതിനും വിമര്‍ശനങ്ങള്‍
ചൊരിഞ്ഞിരുന്ന എന്റെ തൊട്ടടുത്തിരുന്നിരുന്ന മദ്ധ്യവയസ്ക്കന് എന്നോടു പറ്ഞ്ഞു-"
മുന്‍സീറ്റിലിരിക്കുന്ന അവരിലധികവും എയ്ഡരോഗികളാണ.്"<br /><br />ഞാന്‍
കാത്തുകാത്തിരുന്ന എഴുത്തുകാരന് ഒരിക്കലും വരികയുണ്ടായില്ല.അദ്ദേഹം വന്നാലും
എനിക്കധികന്നേരം അനിടെയിരിക്കാനാകുമായിരുന്നില്ല. മനസ്്സ് അത്രയേറെ
അസ്വസ്ഥമായിരുന്നു. ഒരു നിയോഗംപോലെ ഞാനെത്തിപ്പെട്ടയിടം. അവിടെനിന്ന് പൂരിതമായ ചില
സന്ദേഹങ്ങള്‍, ആര്‍ജ്ജിതമായ ചില തിരിച്ചറിവുകള്‍.<br /><br />രാത്രി;
റെയില്‍വെസ്റ്റേഷനിലെ സിമെന്റെ്ബെഞ്ചില് ഞാന്‍ ഏകനായി ട്രെയിന്‍
കാത്തിരിക്കുകയാണ്. മഴച്ചാറലുണ്ട്, തണുപ്പുണ്ട്. എന്റെയുളളില്‍
സര്വ്വശക്തനോടുളള പ്രാര്‍ത്ഥന നിറഞ്ഞു. എനിക്കെത്രയും വേഗം അമ്മയുടേയും,
അച്ഛന്റെയും അടുത്തേക്ക് പിന്നെ അമ്മ നിത്യവും ജപിക്കുകയും ,ഭജിക്കുകയും ചെയ്യുന്ന
കൃഷ്ണവിഗ്രഹത്തിനടുത്തേക്ക് കൂടണയാന്‍ അദമ്യമായ ആഗ്രഹം തോന്നി. </span></div>
പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com3tag:blogger.com,1999:blog-123915995367595890.post-84496494019301065642011-07-25T08:12:00.000-07:002011-07-25T08:16:19.723-07:00കുട്ടി<span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><span class="Apple-style-span" style="font-size: large;"><br /></span>എന്നും ആ വഴിയിലൂടെയാണ് എനിക്ക് ജോലിക്ക് പോകേണ്ടിയിരുന്നത്. അപ്പോഴൊക്കെ ഇടവഴിയോട് ചേര്‍ന്ന ആ വലിയ വീട്ടിലെ മുറ്റത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത കാണാം. എന്നെ കാണുമ്പോഴൊക്കെ പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ് മാത്രം പ്രായമുളള കുട്ടി ചോദിക്കുമായിരുന്നു-" നീ എങ്ങോട്ടാടാ പോണത്?"</span><div><span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><br />ഞാന്‍ കുട്ടിയുടെ കുസൃതി ആസ്വദിച്ചെന്നോണം മുഖത്ത് ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ കുട്ടിക്ക് എന്റെ മകനാകാനുളള പ്രായമേയുളളൂ. അവനാണ് എന്നെ 'എടാപോടാ ' എന്ന് വിളിക്കുന്നത്. അവന് കുട്ടിയല്ലേ , കഥയില്ലാത്തതുകൊണ്ടാണന്ന് ഞാനാശ്വസിക്കും. എന്റെ നാട്ടില്‍ മറ്റാരും തന്നെ എന്നോടിങ്ങനെ പെരുമാറിയിരുന്നില്ല.<br />ദിനം കഴിയുന്തോറും കുട്ടിയുടെ സംസാരരീതി മാറിക്കൊണ്ടിരുന്നു-" എങ്ങോട്ടാടാ കഷണ്ടിത്തലയാ പോണത്?"</span></div><div><span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><br />അതാസ്വദിച്ചെന്നോണം ഗള്‍ഫുകാരായ മാതാപിതാക്കള്‍ രസിച്ചിരിക്കും. അവരെന്നോട് കുശലം ചോദിക്കും. ഞാന്‍ മുഖം കറുപ്പിക്കാതെ തന്നെ മറുപടി നല്‍കും. </span></div><div><span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><br />എങ്ങനെയാണ് കുട്ടിയെ പറഞ്ഞ് തിരുത്തുക? സംസ്ക്കാരമുളള മാതാപിതാക്കളാണെങ്കില്‍ അവര്‍ തന്നെ പറഞ്ഞുമനസ്സിലാക്കും.</span></div><div><span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><br />പിന്നെപ്പിന്നെ കുട്ടിയുടെ തമാശക്ക് മാതാപിതാക്കളോടൊപ്പം ചുറ്റുവട്ടത്തെ അയല്‍ക്കാരും പങ്കുചേരാന്‍ തുടങ്ങി. </span></div><div><span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><br />വഴിമാറിപ്പോയാലോ എന്നായി എന്റെ ചിന്ത. പക്ഷേ അങ്ങനെയാകുമ്പോള്‍ പത്തടി നടക്കേണ്ടിടത്ത് നൂറടി നടക്കണം. മാത്രമല്ല ഒരുഭീരുവായി തരം താഴുകയും വേണം. </span></div><div><span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><br />ഒരു നാള് ഒരു മിഠായിയുമായി ഞാന്‍ കുട്ടിയെ സമീപിച്ചുനോക്കി. അവനത് രണ്ട് കയ്യും നീട്ടി വാങ്ങി, അവനെന്നെ തെറിപറഞില്ല. എനിക്കാശ്വാസമായി. പിന്നെ അതൊരു പതിവായി, എനിക്കതൊരു ഭാരവും. </span></div><div><span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><br />മറ്റൊരുനാള്‍ ഒരു പരീക്ഷണത്തിനെന്നപോലെ മിഠായിയില്ലാതെ ഞാനാവഴിയെപോയി. പരിചയം ഭാവിക്കാതെ ഞാന്‍ നടന്നകലുമ്പോള്‍ കുട്ടിയെന്നോടുചോദിച്ചു, "എവിടെടാ പട്ടി മിഠായി?"<br />ഞാന്‍ ഞെട്ടിപ്പോയി. പട്ടിയെന്ന്! പരിഭ്രമത്തില്‍ കാല്‍വഴുതി ഞാന്‍ ഇടവഴിയില്‍ വീണു. കുട്ടി ഓടിവന്ന് എന്റെ നെഞ്ചത്ത് ചവിട്ടി. ഞാന്‍ നിറകണ്ണുകളോടെ അവിടെ നിന്നെഴുന്നേറ്റു, പിന്നെ തീര്‍ത്തും നിസ്സഹായനായി റോഡിലേക്കോടി. കുട്ടി അപ്പോഴൊരു പാട്ടുപാടുകയായിരുന്നു.<br />"മൊട്ടത്തലയന്‍ കുഞ്ഞാപ്പു<br />പട്ടീടെമോന്‍ കുഞ്ഞാപ്പൂ"</span></div><div><span class="Apple-style-span" style=" ;font-family:AnjaliOldLipi;font-size:large;"><br />എനിക്കെത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എന്തേ, ഈ കുട്ടി മാത്രം എന്നോടിങ്ങനെ പെരുമാറുന്നത്? എന്തായിരിക്കും.........<br />എന്തായിരിക്കും കാരണം?<br /><br /><br /></span></div>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com6tag:blogger.com,1999:blog-123915995367595890.post-7135239773049509312011-07-07T08:27:00.000-07:002011-07-07T08:29:09.556-07:00അന്തരം<span class="Apple-style-span" style="font-family: arial, sans-serif; font-size: large; border-collapse: collapse; "> <br /><br />വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശത്തു നിന്ന് വന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട് ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്.<br /><br />കുറേക്കാലത്തിന് ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന് വാതോരാതെ അയാളോട് സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെ കുറിച്ചും ഇടവഴികളെ കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ചോദിച്ചത്.</span><div><span class="Apple-style-span" style="font-family: arial, sans-serif; font-size: large; border-collapse: collapse; "><br />അപ്പോഴവര്‍ക്ക് രണ്ടുപേര്‍ക്കുമിടയിലേക്ക് അമ്മാവന്റെ വെളളാരങ്കണ്ണുളള മകള്‍ ആന്‍സി കടന്നുവന്നു. ഗ്രാമം അവള് കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന് അവളോട് ഗ്രാമത്തെക്കുറിച്ച് സംസാരിച്ചു. പിന്നീവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക് വഴിമാറിയപ്പോള്‍ താന്‍ അപ്രസക്തനായെന്ന് തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു. അമ്മാവന്റെ മറ്റു മക്കളും, അമ്മായിയും അവിടെ ടി.വി. കാണുന്നുണ്ടായിരുന്നു. ചാനലല്‍ മാറ്റിമാറ്റി അവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയേയും, ശ്രീകാന്തിനേയും കുറിച്ച് വാചാലരാകുകയും ചെയ്തപ്പോള്‍ അയാള്‍ അവിടെനിന്നുമെഴുന്നേറ്റ് ഉമ്മറത്തേക്കു പോയി ആകാശത്തേക്കു നോക്കി. അവിടെ നീലിമയില്‍ വെളളിമേഘങ്ങള്‍ വ്യൂഹം ചമച്ച് നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത് നോക്കി നിന്നു.</span></div><div><span class="Apple-style-span" style="font-family: arial, sans-serif; font-size: large; border-collapse: collapse; "><br />ആ കാഴ്ച അയാള്‍ക്ക് വളരെ വളരെയിഷ്ടമായിരുന്നു.<br /><br /></span></div>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com0tag:blogger.com,1999:blog-123915995367595890.post-64868848858731268962011-06-19T05:37:00.000-07:002011-06-19T05:44:44.031-07:00ഞാന്‍ ഏകലവ്യന്<span style="font-family:AnjaliOldLipi;font-size:130%;"><br /><br /> ഹസ്തിനപുരത്തുനിന്നും തിരിച്ച് വനവീഥിയിലേക്ക് നടക്കുമ്പോള്‍ ഞാന്‍ അകമെ കരഞ്ഞു. നടക്കുകയല്ല ഓടുകയാണെന്ന് പറയുന്നതാവും കൂടുതല്‍ ശരി. ദ്രോണാചാര്യരെ കാണാന്‍ പോകുമ്പോള്‍ പ്രതീക്ഷയും അഭിമാനവും തോന്നിയിരുന്നു. കാലങ്ങളായ് താലോലിച്ച മോഹം. ദ്രോണാചാര്യരില്‍ നിന്ന് അസ്ത്രവിദ്യ പഠിക്കുക. പക്ഷേ അദ്ദേഹം പറഞ്ഞ വാക്കുകള്‍! ആ വാക്കുകള്‍ക്ക് ഒരമ്പിന്റെ വെള്ളിമുനയേക്കാള്‍ മൂര്‍ച്ചയും, കൃത്യതയുമുണ്ടായിരുന്നു: "നാം ക്ഷത്രിയരേയും, ബ്രാഹ്മണരേയും മാത്രമേ വിദ്യ അഭ്യസിപ്പിക്കാറുള്ളൂ . കുലവും,പൈതൃകവുമില്ലാത്ത വെറുമൊരു കാട്ടാളനായ നിന്നെ ശിഷ്യനാക്കുന്നതില്‍ അനൗചിത്യമുണ്ട്. അതുകൊണ്ട് മടങ്ങിപ്പോകൂ, അര്‍ഹനായ ഗുരുവിനെ കണ്ടെത്തു. "<br /><br />കണ്ണീരണിഞ്ഞ് ആചാര്യ ശിബിരത്തില്‍ നിന്ന് മടങ്ങുമ്പോള്‍ കസവുള്ള ഉത്തരീയം ധരിച്ച്, സ്വര്‍ണ്ണ വളയും, കുണ്ഠലങ്ങളുമണിഞ്ഞ് തേജസ്വിയായൊരു യുവാവ് ശിബിരത്തിലേക്ക് പോകുന്നത് കണ്ടു. മൃഗത്തോലിന്റേയും, കരിമണ്ണിന്റേയും ഗന്ധമുള്ള തന്നെ കണ്ട് അവന് അതൃപ്തിയോടെ നെറ്റിചുളിച്ചു. അതെ! അതുതന്നെയായിരിക്കും 'ലോകയുദ്ധവീരന്‍ ' എന്ന് മുമ്പേ പ്രവചിക്കപ്പെട്ട പാണ്ഡുപുത്രന് 'അര്ജ്ജുനന് '.<br /><br />പുറപ്പെടും മുമ്പേ തന്റെ പിതാവിന് ആശങ്കയുണ്ടായിരുന്നു. അദ്ദേഹം അത് പ്രകടിപ്പിച്ചതുമാണ്. പക്ഷേ അവസാനം തന്റെ നിര്‍ബന്ധത്തിന് വഴങ്ങി, അനുവാദം തന്നു. ആചാര്യന്റെ ശിഷ്യത്വം സ്വീകരിച്ച് അസ്ത്രനിപുണനായേ തിരിച്ചു വരൂ എന്ന് വാക്ക് കൊടുത്തിരുന്നു. ഉദ്ദിഷ്ടകാര്യത്തിനായി വനദേവതക്ക് ബലിയും, വ്രതാനുഷ്ടാനവും നടത്തി. ഗോത്രവര്‍ഗ്ഗക്കാര്‍ ഉത്സവപ്രതീതിയോടെയാണ് തന്നെ യാത്രയയച്ചത്. അവര്‍ പുതിയ മൃഗത്തോലും, പുലിനഖമാലയുമണിയിച്ചു. ചടകപ്പക്ഷിയുടെ തൂവല്‍ കൊണ്ടുള്ള ശിരോവസ്ത്രമണിയിച്ചു. സ്ഥാനംകൊണ്ട് അടുത്ത നിഷാദരാജാവാണ് താന്‍. തന്റെ ആയുധപാടവം അവരുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. തിരുമുല്‍ക്കാഴ്ചയായി അവര്‍ നറുതേനും, കന്മദവും ശേഖരിച്ചു.<br /><br />പക്ഷേ എല്ലാം വെറുതേയായിരിക്കുന്നു. കുലവും, ജാതിയും നോക്കിയാണോ ഗുരു ശിഷ്യത്വം നല്‍കേണ്ടത്? കഴിവും, ആര്‍ജ്ജവവുമല്ലേ മാനദണ്ഡമാക്കേണ്ടത്. വേണമെങ്കില്‍.... പാണ്ഡുപുത്രനായ അര്‍ജ്ജുനനെ താന്‍ മല്ലയുദ്ധത്തില്‍ തോല്‍പ്പിച്ചു കാണിക്കുമായിരുന്നു. പക്ഷേ ഗുരുവൊന്നും ആവശ്യപ്പെട്ടില്ലല്ലോ ! തന്നെ പരീക്ഷിക്കാതെ തന്നെ തിരസ്കരിച്ചു. ഇല്ല മുന്നോട്ടുവെച്ച കാല് പിന്നോട്ടില്ല. ധനുര്‍വിദ്യ സിദ്ധിക്കാതെ ഒരിക്കലുമിനി ഗോത്രസമൂഹത്തിലേക്ക് പോകാന്‍ വയ്യ! അതിനാല്‍ ദ്രോണരെതന്നെ ഗുരുവായ് സങ്കല്പിച്ച് മനനം ചെയ്ത് സ്വയം ആയുധാഭ്യാസം നടത്താം. എവിടെനിന്നോ വിശ്വാസം ഒഴുകിയെത്തുന്നു. പലപ്പോഴും ആലോചിച്ച് വിസ്മയിക്കുന്നു. നിഷാദരക്തത്തില്‍ എങ്ങിനെയാണ് ക്ഷത്രിയകലയുടെ ഗോചരം കലര്‍ന്നത്. അത് തന്നെ എവിടേക്കോ നയിക്കുന്നു. സത്യത്തില്‍ താന്നാരാണ് ? കാട്ടാളനാവാന്‍ ശാപം കിട്ടിയ രാജകുമാരനോ ? അതോ മിഥ്യാവിശ്വാസത്താല്‍ തുലനം നഷ്ടപ്പെട്ട വെറുമൊരു പാമരനോ !<br /><br />വെറും കയ്യോടെ എന്റെ കാനനത്തിലേക്ക് ഞാന്‍ പോവില്ല. മറ്റൊരു വനം കണ്ടെത്തി ചന്ദനമരച്ചോട്ടില്‍ കളിമണ്ണ്കൊണ്ട് ദ്രോണാചാര്യരുടെ രൂപം സൃഷ്ടിച്ച് യചിച്ചും, പൂജിച്ചും വിഗ്രഹത്തില്‍ തേജസ്സുണര്‍ത്തി സ്വയം അസ്ത്രാഭ്യാസം നടത്തിത്തുടങ്ങി. എന്റെ കാതില്‍ അദൃശ്യമായി ആരോ മന്ത്രിക്കുന്നു. "യത്നം മുന്നോട്ട് , സത്യം മുന്നോട്ട് , അസ്ത്രം മുന്നോട്ട്...... "<br /><br />"....ഇരുട്ടത്തും ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ കൈകള്‍ വായിലേക്ക് തന്നെ പോകുന്നു. ലക്ഷ്യം തെറ്റുന്നില്ല. വെള്ളത്തിലോ , വായുവിലോ , അഗാധതയിലോ നിന്റെ നയനങ്ങളെ ലക്ഷ്യസ്ഥാനമല്ലാതെ മറ്റ് കാഴ്ചകളില്‍ നിന്ന് തീര്‍ത്തും സ്വന്ത്രമാക്കാന്‍ നിനക്ക് കഴിയുന്നുവോ നിനക്ക് ലക്ഷ്യം തെറ്റില്ല. അണുവിട ചലിക്കാതെ നിന്റെ അസ്ത്രാഗ്രം ശിലപോലെ നിര്‍ത്താന്‍ നിനക്കാവുന്നുവോ നിനക്ക് പിഴക്കില്ല . മനസ്സിനെ ചിറ്റോളങ്ങളില്ലാത്ത് ജലാശയം പോലെ ഏകാഗ്രമാക്കാന്‍ നിനക്ക് കഴിയുമോ നീ തോല്‍ക്കില്ല."<br /><br />"അറിയുന്നു ഗുരോ ഞാനറിയുന്നു. സ്മൃതിപഥത്തിലെവിടെയോ അജ്ഞതയുടെ മൂടുപടം തകരുന്നത്് വിദ്യുലതാപ്രഭാവത്തില്‍ ഞാനറിയുന്നു. ഞാണൊലിയുടെ സംഗീതം എന്നെ ത്രസിപ്പിക്കുന്നു. മുന്നിലെ സാലഭഞ്ജികയുടെ കാന്തികതരംഗങ്ങള്‍ എന്നെ ആശ്ലേഷിക്കുന്നതും ഞാനറിയുന്നു. മുമ്പ്....... അവയെന്റെ പ്രാര്‍ത്ഥനകളായിരുന്നുവല്ലോ. "<br /><br />മനനവും,സ്വയം പഠനവും . അഞ്ച് സംവത്സരങ്ങള്‍ കഴിഞ്ഞു. സ്വന്തം വൈദഗ്ധ്യത്തെക്കുറിച്ച് എനിക്ക് ബോധ്യം വന്നിരിക്കുന്നു. ഇപ്പോള്‍ മാമലകളെയെനിക്ക് അസ്ത്രംകൊണ്ട് തകര്‍ക്കാം. മഹാവൃക്ഷങ്ങളെ ചെറുചില്ലകളാക്കാം. ശബ്ദഗതിയനുസരിച്ച് ലക്ഷ്യം കാണാം മുറിവേല്‍പ്പിക്കാതെ ശത്രുവിനെ ശരസഞ്ചയംകൊണ്ട് ഭയപ്പെടുത്താം. ജലത്തില്‍ , അഗ്നിയില്‍ , വിണ്ണില്‍ എങ്ങും നയനബന്ധിതമായ ലക്ഷ്യം കാണാം . പക്ഷേ മഹാസ്ത്രങ്ങള്‍ ഇന്നും വിളിപ്പാടുകള്‍ക്കകലെ. സമയമാകട്ടെ ബ്രഹ്മദേവനെ തപസ്സ് ചെയ്ത് ഞാന്‍ ബ്രഹ്മാസ്ത്രം നേടും. എന്നിട്ട് അര്‍ജ്ജുനനേയും വെല്ലുന്ന വില്ലാളിയാവും. യുദ്ധങ്ങള്‍ ചെയ്യും. സ്തുതിപാഠകരില്ലാതെ ഏകലവ്യനെ മാലോകരറിയട്ടെ.<br /><br />ഒരിക്കല്‍ പ്രഭാതവന്ദനം കഴിഞ്ഞ് ഞാന്‍ ബാണപ്രയോഗം നടത്തുകയായിരുന്നു. അപ്പോള്‍ ഒരു പട്ടി വന്ന് എന്റെ ഏകാഗ്രതയെ അലോസരപ്പെടുത്തുമാറ് അസഹ്യമായ കുരതുടങ്ങി. വളരെ ഓമനത്ത്വമുള്ള പട്ടിയായതിനാല്‍ എനിക്കതിനെ കൊളല്ലാന്‍ തോന്നിയില്ല. പകരം ഇനിയതിന് ശബ്ദിക്കാനാവാത്ത വിധം മുറിവേല്‍പ്പിക്കാതെ ഞാനതിന്റെ വായിലേക്ക് അസ്ത്രങ്ങളെയ്തു. വായ് നിറയെ ശരങ്ങളുമായി പട്ടി മോങ്ങിക്കൊണ്ട് ദൂരേക്കോടിപ്പോയി. കുറേനേരം കഴിഞ്ഞു പട്ടി പിന്നെയും മോങ്ങിക്കൊണ്ട് വന്നു. അപ്പോള്‍ പട്ടിക്ക് പിന്നില്‍ അതിന്റെ യജമാനരെന്ന് തോന്നിപ്പിക്കുന്ന അഞ്ച് യുവാക്കളുമുണ്ടായിരുന്നു. അതിലൊരാളെ എനിക്ക് പെട്ടന്ന് മനസ്സിലായി. അന്ന്, ഹസ്തിനപുരത്തില്‍ കണ്ട സുന്ദരനായ യുവാവ്്- അര്ജ്ജുനന്. അയാള്‍ ഒരു ബദ്ധശത്രുവിനെയെന്നോണം എന്നെ കുറേനേരം നോക്കിനിന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാനും പകച്ച് നിന്നപ്പോള്‍, അര്ജ്ജുനന് ചോദിച്ചു; "നീയാണോ ഈ മിണ്ടാപ്രാണിയോട് ഇത്തരത്തിലുള്ള ദ്രോഹം ചെയ്തത്. "<br /><br />"അതെ. എന്റെ പരിശീലനം തടസ്സപ്പെടുത്തിയപ്പോഴാണ് ഞാനത് ചെയ്തത്. പേടിക്കണ്ട. പട്ടിക്ക് മുറിവ് പറ്റിയിട്ടില്ല. അത് ചാകില്ല. "<br /><br />"കേവലമൊരു കാട്ടാളനായ നിനക്ക് ഇത്രക്ക് അസ്ത്രപാടവം എവിടെനിന്ന് കിട്ടി. ആരാണ് നിന്റെ ഗുരു ? "<br /><br />ഞാന്‍ മണ്പ്രതിമ ചൂണ്ടിക്കൊണ്ട് പറഞ്ഞു : "മഹാചാര്യന്‍ ദ്രോണര്."<br /><br />അചാര്യന്റെ പ്രതിമയിലേക്ക് അവരഞ്ചുപേരും നിര്‍ന്നിമേഷം നോക്കിനിന്നു. അര്‍ജ്ജുനനൊഴിച്ച് ബാക്കി നാല് പേര്‍ക്കും അത്ഭുതവും , ആദരവും. അര്ജ്ജുനന് പിന്നെയും ചോദിച്ചു ; "എന്താ നിന്റെ ലക്ഷ്യം "<br /><br />"എനിക്ക് ലോകവില്ലാളി വീരനാകണം. "<br /><br />എന്റെ മനം കൊതിക്കുകയായിരുന്നു അര്‍ജ്ജുനനുമായുള്ള ഒരു യുദ്ധത്തിന്. പക്ഷേ വാക്കുകള്‍ കൊണ്ടാണിവന്‍ യുദ്ധം ചെയ്യുന്നത്. വാക്കുകള്‍ക്ക് വാക്ക്, ആയുധത്തിന് ആയുധം. അതാണല്ലോ യുദ്ധധര്‍മ്മം. അര്‍ജ്ജുനനും കൂട്ടരും പിന്നീടൊന്നും പറയാതെ പട്ടിയെ അസ്ത്രങ്ങളില്‍ നിന്ന് മോചിപ്പിച്ച് ദൂരേക്ക് നടന്നകന്നു. ഞാനാലോചിച്ചു : "ഈ ഭീരുവായ കുമാരനാണോ നാളെയുടെ യുദ്ധവീരനെന്ന് വാഴ്ത്തപ്പെട്ട മധ്യപാണ്ഡവന്‍ അര്ജ്ജുനന്! "<br /><br />സായാഹ്നത്തിലവര്‍ പിന്നെയും വന്നു. ഇക്കുറി സന്തോഷാധിക്യം കൊണ്ടെന്റെ കണ്ണുകള്‍ നിറഞ്ഞു. കാരണം അവര്‍ക്കൊപ്പം എന്റെ മാനസഗുരു ദ്രോണാചാര്യരുമുണ്ടായിരുന്നു. ഞാനദ്ദേഹത്തെ സാഷ്ടാംഗപ്രണാമം ചെയ്തു. ഗുരുചരണങ്ങളില്‍ പൂക്കളര്‍പ്പിച്ചുകൊണ്ട് പറഞ്ഞു :"വന്നാലും പ്രഭോ, അങ്ങയുടെ ശിഷ്യന് ആജ്ഞ കാത്ത് നില്ക്കുന്നു. എന്ത് വേണമെന്ന് കല്പ്പിച്ചാലും. "<br /><br />അദ്ദേഹം മുന്നോട്ടാഞ്ഞ് വെള്ളിത്തലമുടികള്‍ മാടിയൊതുക്കിക്കൊണ്ട് പറഞ്ഞു : "ഏകലവ്യാ യഥാര്‍ത്ഥത്തില്‍ നീയെന്റെ ശിഷ്യനെങ്കില്‍ എനിക്ക് ദക്ഷിണ തരണം."<br /><br />" അങ്ങേക്ക് നല്കാന് വിലപ്പെട്ടതൊന്നും എന്റെ പക്കലില്ല. എങ്കിലും പറയൂ. "<br /><br />"ശിഷ്യാ അര്‍ജ്ജുനനെ വിശ്വവില്ലാളിവീരനാക്കാമെന്ന് ഞാനവന് വാക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ നീ അര്‍ജ്ജുനനേയും തോല്‍പ്പിക്കും. അതുകൊണ്ട് നിനക്കേറ്റവും വിലപ്പെട്ട നിന്റെ വലത് കയ്യിലെ തള്ളവിരല്‍ എനിക്ക് മുറിച്ച് തരൂ. അതാണ് ഞാനാവശ്യപ്പെടുന്ന ദക്ഷിണ. "<br /><br />ഞാനിപ്പോള്‍ ശരിക്കും ഞെട്ടി. എന്താണ് ഗുരു ആവശ്യപ്പെട്ടിരിക്കുന്നത് ! തന്റെ തള്ളവിരല്‍ !! അത് നഷ്ടപ്പെട്ടാല്‍ പിന്നെ താനാര്‍ജ്ജിച്ച വൈദഗ്ധ്യം എന്നത്തേക്കുമായ് ഇല്ലാതാവും. ഗുരുവിന്റെ ലക്ഷ്യം സ്പഷ്ടമാണ്. പക്ഷേ ദക്ഷിണ കൊടുത്തേപറ്റൂ. അല്ലാത്ത പക്ഷം ദ്രോണാചാര്യരുടെ ശിഷ്യപദം ഞാനര്‍ഹിക്കുന്നില്ല. ഞാനധികമൊന്നും ചിന്തിച്ച് കാട് കയറാതെ അസ്ത്രമുനകൊണ്ട് എന്റെ തള്ളവിരലറുത്തു. പിന്നെ ചോരയില്‍ കുതിര്‍ന്ന വിരലില്‍ ഒരുതുള്ളി കണ്ണീരിറ്റി ഗുരുവിന്റെ കാല്‍ക്കല്‍വെച്ച് തൊഴുതു. ഞാന്‍ അകമേ പറയുന്നുണ്ടായിരുന്നു : "ഗുരുവേ, ഇതെന്റെ വിരല്‍ മാത്രമല്ല, എന്റെ ജീവനാണ്. ഇങ്ങനെയൊരു മഹാദക്ഷിണ മറ്റാരും താങ്കള്‍ക്ക് തന്നിട്ടുണ്ടാവില്ല, അനുഗ്രഹിച്ചാലും. "<br /><br />ഗുരു എന്റെ ശിരസ്സില്‍ തൊടാതെ എന്നെ എഴുന്നേല്‍പ്പിച്ചു. അര്‍ജ്ജുനന്റെ മുഖത്ത് തൂമന്ദഹാസം.</span><div><span style="font-family:AnjaliOldLipi;font-size:130%;"><br /></span></div><div><span style="font-family:AnjaliOldLipi;font-size:130%;"> ഗോത്രസമൂഹത്തിലെവിടേയോ ഒരമര്ത്തിയ നിലവിളി ഞാന്‍ മനസ്സില്‍ കേട്ടു. ഗുരുവും കൂട്ടരും പിന്തിരിഞ്ഞ് നടന്നു. അപ്പോള്‍ ഒരിളം കാറ്റ ്വീശി. കാറ്റില്‍ ചന്ദനവും, മുല്ലയും മലര്ശരങ്ങള് കൊണ്ടെന്റെ ശിരസ്സില്‍ തഴുകി തലോടി ദൂരേക്ക് പറന്നകന്നു.<br /><br /><br /><br /><br /><br /><br /><br /></span></div>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com1tag:blogger.com,1999:blog-123915995367595890.post-8009660232416603292011-06-02T07:56:00.000-07:002011-06-05T05:51:55.814-07:00അധിനിവേശം<span style="font-family:AnjaliOldLipi;font-size:130%;"><br /><br />മരണം ആസന്നമായ്ക്കഴിഞ്ഞെന്ന് എനിക്കറിയാമായിരുന്നു.<br />എന്റെ ഊര്‍ദ്ധ്വശ്വാസം അതികഠിനമാകുമ്പോള്‍ മാത്രം എന്റെ പക്ഷക്കാര്‍ എനിക്ക് തുളളിതുളളിയായ് പ്രാണജലമിറ്റിച്ചുതരും. ഞാന്‍ ജീവിക്കാനല്ല മരിക്കാതിരിക്കാന്‍വേണ്ടിമാത്രമായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്.<br /><br /><span style="font-family:AnjaliOldLipi;"><span class="Apple-style-span" style="font-size: medium;">ഞാനടക്കമുളള</span></span><span style="font-family:AnjaliOldLipi;font-size:130%;"> </span> ന്യൂനപക്ഷക്കാര്‍ക്ക് ഒരിക്കലുമിനി അധിനിവേശപക്ഷത്തെ തോല്പിക്കാനാ<span style="font-family:AnjaliOldLipi;font-size:130%;">കു</span>മായിരുന്നില്ല. അത്രത്തോളം അവര്‍ ഞങ്ങള്‍ക്കിടയില്‍ ആധ്യപത്യമേല്പ്പിച്ചു കഴിഞ്ഞു. എന്റെ പൂര്‍ണ്ണമായ മരണത്തേയും അധിനിവേശക്കാര്‍ വളരെ നിസ്സാരമായാണ് കാണുന്നത്.<br /><br />എന്റെ ശ്വാസം സാധാരണ ഗതിയിലാകുമ്പോള്‍ എന്റെ പക്ഷക്കാരെ അരുകില്‍ ഞാന്‍ കാണാറെയില്ല. എത്രയും പെട്ടെന്ന് മരിക്കണെയെന്ന പ്രര്‍ത്ഥനയോടെ ഞാന്‍ സ്പന്ദനം ദുര്‍ബലമാക്കുമ്പോള്‍ എന്റെ പക്ഷക്കാര്‍ എവിടെനിന്നൊക്കയോ ഓടിവരുന്നു. മുഴുവന്‍ തൃപ്തിപ്പെടുത്താതെ പ്രാണജലം തരുന്നു.<br /><br />അതുകൊണ്ടുതന്നെ ഈ മൃതപാണാവസ്ഥയിലും അധിനിവേശക്കാരേക്കാള്‍ എനിക്കു ദേഷ്യം മരിക്കാനനുവദിക്കാത്ത സ്വപക്ഷത്തെയായിരുന്നു. </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com1tag:blogger.com,1999:blog-123915995367595890.post-61827419670421427362011-04-27T07:56:00.000-07:002011-04-27T08:01:24.562-07:00തമ്പുരാട്ടി<span style="font-family:AnjaliOldLipi;font-size:130%;"><br /><br />കുട്ടപ്പന് ആലോചിക്കുകയായിരുന്നു. പൊന്നും വിലകൊടുത്ത് താന്‍ സ്വന്തമാക്കിയ ഈ തെങ്ങിന് തോപ്പ് പണ്ട് കൗമാരത്തിലും, യൗവനത്തിലും തന്റെ സ്വപ്നഭൂമിയായിരുന്നു. അന്ന് വലിയതമ്പുരാട്ടിയില്‍ നിന്നും ഈ മണ്ണ് പാട്ടത്തിനെടുത്ത് വാഴയും, കപ്പയും, കൂര്‍ക്കയുമൊക്കെ കൃഷിചെയ്യും. വിളവിന്റെ പാതി തമ്പുരാട്ടിക്ക് അതായിരുന്നു വ്യവസ്ഥ.<br /><br />കഠിനാദ്ധ്വാനത്തില്‍ അന്ന് പൊട്ടിതിണര്‍ത്ത തഴമ്പിന്റെ ശേഷിപ്പ് ഇന്നും തന്റെ കയ്യിലുണ്ട്. പിന്നെ മനസ്സില്‍ വൃണപ്പെട്ട ഒരു മോഹഭംഗവും.<br /><br />കാലങ്ങളായ് തന്റെ താവഴിക്കാര് മുഴുവനും തമ്പുരാട്ടിയുടെ വീട്ടിലെ അടിയാളരായിരുന്നു അവര്‍ക്ക് വിധേയരാവാന്‍ വിധിക്കപ്പെട്ടവര്‍.അച്ഛന് തമ്പുരാട്ടിയുടെ തെങ്ങില്‍ നിന്ന് വീണ് തണ്ടെല്ല് പൊട്ടി മരിക്കുമ്പോള്‍ തനിക്ക് വയസ്സ് പതിനെട്ട് . തമ്പുരാട്ടി കയ്യയച്ച് സഹായിച്ചിരുന്നു. പക്ഷേ അച്ഛനെ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുമ്പ് അച്ഛനൊന്നേ തമ്പുരാട്ടിയോട് യാചിച്ചുള്ളൂ : "എന്റെ ചെക്കനെ രക്ഷിക്കണം. ഓന് പണികൊടുക്കണം. "<br /><br />തമ്പുരാട്ടിയുടെ സുന്ദരിയായ മകള്‍ ഭാഗീരഥി തന്റെ സമപ്രായക്കാരിയായിരുന്നു. അന്ന് യൗവനത്തില്‍ അവര്‍ക്ക് ക്രൂരമായൊരു ദൗര്‍ബല്യമുണ്ടായിരുന്നു. എല്ലാ പുരുഷന്മാരേയും കൊതിപ്പിക്കുക. ഭാഗീരഥി തമ്പുരാട്ടിയുടെ നടത്തത്തിലും, പെരുമാറ്റത്തിലും, സംസാരത്തിലുമെല്ലാം ഒരു 'കൊതിപ്പിക്കലു'ണ്ടായിരുന്നു . എല്ലാവരേയും കൊതിപ്പിച്ച്, കൊതിപ്പിച്ച് തമ്പുരാട്ടി രസിച്ചു.<br /><br />തറവാട്ട് കുളത്തില്‍ ഭാഗീരഥീതമ്പുരാട്ടി നീരാടുമ്പോള്‍ തെങ്ങ് കയറുന്ന തനിക്ക് തമ്പുരാട്ടി അംഗലാവണ്യം പ്രദര്‍ശിപ്പിക്കും. ഇന്നോര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു. തമ്പുരാട്ടി കനിഞ്ഞുതന്നിരുന്ന ആ ഊര്‍ജ്ജമായിരുന്നില്ലേ പരശ്ശതം തെങ്ങുകള്‍ ദിവസംകൊണ്ട് കയറുവാന്‍ തന്നെ പ്രാപ്തനാക്കിയിരുന്നത്.<br /><br />തമ്പരാട്ടിയുടെ പുടമുറികഴിഞ്ഞപ്പോള്‍ സുന്ദരനായ തമ്പുരാട്ടിയുടെ തമ്പുരാനോട് തനിക്ക് അസൂയയായിരുന്നു. തമ്പുരാട്ടിക്കുള്ളതിനേക്കാള്‍ ഭൂസ്വത്തിനുടമയായ തമ്പുരാന് വല്ലപ്പോഴും 'സംബന്ധിക്കാ'ന് മാത്രമേ അവിടേക്ക് വന്നിരുന്നുള്ളൂ. തമ്പുരാന് വരുന്ന ദിനങ്ങള്‍ തമ്പുരാട്ടിക്കറിയാം. അപ്പോള്‍ പുഴകടന്ന് അകലെയുള്ള പട്ടണത്തില്‍ പോയി ഗര്‍ഭനിരോധനയുറകള്‍ വാങ്ങാന്‍ തന്നെ തമ്പുരാട്ടി അയക്കും. അതെ; അവിടേയും കൊതിപ്പിക്കലിന്റെ ഒരു ലാഞ്ജനയുണ്ടായിരുന്നു. ഒരിക്കല്‍ തറവാട് കുളത്തില്‍ തമ്പുരാട്ടിയുടെ മേനീകടാക്ഷമാസ്വദിച്ച് നില്ക്കുമ്പോള് തമ്പുരാന് തന്നെ കയ്യോടെ പിടിച്ചു. മുഖമടച്ച് ആദ്യത്തെ അടിവീണപ്പോള്‍ അബോധത്തില്‍ പുറത്ത് വന്ന വാക്കുകള്‍ "എന്റെ തമ്പുരാട്ടീ.... "<br /><br />കലിച്ച തമ്പുരാന് പുളിമരത്തില്‍ കെട്ടിയിട്ട് തന്നെ തല്ലിച്ചതച്ചു. അന്ന് രക്തവും,ശുക്ലവും താന്‍ ഒരേ സമയം വിസര്‍ജ്ജിച്ചു. വലിയ തമ്പുരാട്ടിയുടെ ശാപവചനങ്ങള്‍ - "പാല്തന്ന കൈയ്ക്കുതന്നെ കൊത്തിയല്ലോ നന്ദികെട്ട നായേ... "<br /><br />മഴയുള്ള ആ രാത്രിമുഴുവന്‍ തമ്പുരാന് തന്നെ പുളിമരത്തില്‍ കെട്ടിയിട്ടു. കുളിരുള്ള ആ രാത്രിയില്‍ ഗര്‍ഭനിരോധനയുറയില്ലാതെ അവര്‍ വന്യമായ് രമിച്ചിരിക്കും.<br /><br />പിറ്റേന്ന് കയറൂരിവിട്ട് വലിയ തമ്പുരാട്ടി പറഞ്ഞു-"ഈ വഴിക്കിനി കണ്ടുപോകരുത്. എവിടേക്കാച്ചാ പൊയ്ക്കോ ."<br /><br />മടങ്ങുമ്പോള്‍ പടിപ്പുരയില്‍ നിന്ന് ഒരിക്കല്‍ കൂടി താന്‍ പിന്തിരിഞ്ഞ് നോക്കി. മട്ടുപ്പാവില്‍ ഭാഗീരഥി തമ്പുരാട്ടി. ഉണ്ട്, അപ്പോഴും അവരില്‍ ആ കോതിപ്പിക്കുന്ന ഭാവമുണ്ട്. രക്തത്തോടൊപ്പം പിന്നേയും.....!<br /><br />ഇന്ന്,<br /><br />ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ താന്‍ പഴയ അടിയാളന് കുട്ടപ്പനല്ല. തനിക്കിന്ന് പണമുണ്ട്, അധികാരമുണ്ട്, പ്രശസ്തിയുണ്ട്.<br /><br />വലിയ തമ്പുരാട്ടിയും തമ്പുരാനും ഇന്നില്ല. കാലം മാറിയിരിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ച.<br /><br />ഭാഗീരഥി തമ്പുരാട്ടി ഇന്ന് മൂന്ന് പെണ്‍കുട്ടികളുടെ അമ്മയാണ്. പാടവും,പറമ്പും, തെങ്ങിന്‍തോപ്പുമെല്ലാം നഷ്ടമായിരിക്കുന്നു. ഇന്നിരിക്കുന്ന പഴയ വീടിന്റെ ആധാരം വെച്ച് ലോണെടുത്താണ് തമ്പുരാട്ടി അവസാനത്തെ പെണ്‍തരിയെ വിവാഹം <span style="font-family:AnjaliOldLipi;font-size:130%;">കഴിപ്പിച്ചയച്ചത്. </span><br /><br />വീടും,പറമ്പും ഏത് നിമിഷവും ജപ്തിചെയ്ത് പോയേക്കാവുന്ന അവസ്ഥ. അവരെ രക്ഷിക്കാന്‍ 'MLA കുട്ടപ്പ' നിന്ന് നിഷ്പ്രയാസം കഴിയും. ശിക്ഷിക്കാനും.<br /><br />കുട്ടപ്പന് തമ്പുരാട്ടിയുടെ ദ്രവിച്ച പടിപ്പുരവാതില്‍ തുറന്ന് അകത്തേക്ക് കടന്നു. പഴയ പുളിമരം ഇന്നുമുണ്ട്. കുട്ടപ്പന് പൂമുഖത്തെ ഓട്ടുമണിയുടെ ചരട് വലിച്ചു. വാതില്‍ തുറക്കുന്നു. ഗൂഢമായൊരാനന്ദത്തോടെ കുട്ടപ്പനോര്‍ത്തു.<br /><br />"ഭാഗീരഥി തമ്പുരാട്ടിയുടെ മുഖത്തിന്നും പഴയ ആ കൊതിപ്പിക്കലിന്റെ ഭാവമുണ്ടായിരിക്കുമോ ? ഉണ്ടാവും. ഉണ്ടാവട്ടെ, ഉണ്ടായില്ലെങ്കില്ലും...! " </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com11tag:blogger.com,1999:blog-123915995367595890.post-34438302463871314902011-03-10T05:30:00.000-08:002011-03-10T05:32:27.559-08:00രാജകുമാരന്<span style="font-family:AnjaliOldLipi;font-size:130%;"><br /><br />വര്‍ണ്ണാഭമായ പനിനീര് വനങ്ങള്‍ക്ക് സമീപം കുമാരന് കുറേനേരം കൂടി അസ്വസ്ഥതയോടെയിരുന്നു. കാല്പ്പാദങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് കാട്ടാറ് സംഗീതത്തോടെയൊഴുകുന്നു. എപ്പോഴോ മദിച്ച് , പുളച്ച് ഒരു മാന്‍കിടാവ് നദീക്കരയോളം വന്നു. പിന്നെ ഗൂഢമായ വനാന്തരങ്ങളിലെവിടെയോ മറഞ്ഞു.<br /><br />അമ്പും വില്ലും ആവനാഴിയും പാഴ് വസ്ത്രംപോലെ കുമാരനരുകില്‍ കിടക്കുന്നു.<br /><br />ദൂരെ വനവീഥിയില്‍ രഥവും , തേരാളിയും കുമാരനെ കാത്ത് നില്ക്കുന്നു.<br /><br />ഭീരുവായ രാജകുമാരന് വീരസ്യം പകരാന്‍ രാജഗുരുവും മനീഷികളും വിധിച്ചത് ഘോരവനങ്ങളിലെ നായാട്ടായിരുന്നു. തേരാളിക്ക് വനവീഥിവരെ വരാം. സ്വദേഹത്തില്‍ രക്തം പൊടിയാതെ ഒരു ഹിംസ്രമൃഗത്തിന്റെ തലയുമായി മൂന്ന് ദിവസത്തിനകം കൊട്ടാരത്തിലെത്തിയാല്‍ രാജകുമാരന് ആദ്യപരീക്ഷണത്തില്‍ വിജയിച്ചു. അല്ലാത്തപക്ഷം ഇനി തല മുണ്ഡനം ചെയ്ത് രാജ്യത്തില്‍ നിന്നും ചണ്ഡാലക്കൂട്ടത്തിലേക്ക് നാടുകടത്തും.<br /><br />ബാല്യം മുതലെ യുദ്ധങ്ങളും, ആയുധങ്ങളും രാജകുമാരന് ഭയമായിരുന്നു. സദസ്സുകളില്‍, ആയുധപാടവത്തില്‍ എവിടെയും രാജകുമാരന് സ്വത്വം മറന്നു.<br /><br />രാജകുമാരന് ഓര്‍ക്കുകയായിരുന്നു: പണ്ട് കുബേരകുമാരന്‍മാര്‍ക്കിടയില്‍ കളിച്ചുകൊണ്ടിരുന്ന തന്നെക്കണ്ട് പ്രജകള്‍ അടക്കം പറഞ്ഞിരുന്നത് - "നമ്മുടെ രാജകുമാരന് രാജപ്രൗഢിയും, മനോവീര്യവും കുറവാണ്. ഇദ്ദേഹം എങ്ങനെ രാജ്യംഭരിക്കും!"<br /><br />പലപ്പോഴും ആള്‍ക്കണ്ണാടിയില്‍ സ്വരൂപംനോക്കി വിമ്മിഷ്ടപ്പെടുന്നു. കേട്ട കഥകളിലും വര്‍ത്തമാന ചരിതത്തിലുമെല്ലാം രാജപുത്രന്മാര് സുന്ദരന്മാരും, സുശക്തരുമാണ്. പക്ഷെ താന്മാത്രം എന്തേ ഇങ്ങനെയായിപ്പോയത്? വംശപരമ്പരകളില്‍ തന്റെ പിതാവടക്കം മുന്‍ഗാമികളെല്ലാവരും ശക്തരും, ധീരന്‍മാരുമായിരുന്നത്രെ! തന്റെ യ്യൗവനാരംഭത്തില്‍ തന്നെ പിതാവ് ഏക സന്താനമായ തന്നെക്കുറിച്ച് വ്യാകുലനായിരുന്നു. രക്തം കണ്ടാല്‍ ബോധം കെടുന്ന , യുദ്ധങ്ങളേയും, ആരവങ്ങളേയും ഭയക്കുന്ന താനെങ്ങനെ രാജാവാകും?<br /><br />മാതാപിതാക്കള്‍ തനിക്കായ് പ്രാര്‍ത്ഥിക്കാത്ത ക്ഷേത്രങ്ങളില്ല, ചെയ്യാത്ത വഴിപാടുകളില്ല. രാജ്യത്തെ ഒന്നാന്തരം ഗുരുക്കന്മാരില് നിന്നും വേദാഭ്യാസവും , ആയുധാഭ്യാസവും. എന്നിട്ടും ആത്മവിശ്വാസം വന്നില്ല. രാജാവാകണമെന്ന ആഗ്രഹം ഒരിക്കലുമില്ലായിരുന്നു. പക്ഷേ പിതാവ് പലപ്പോഴും ഓര്‍മ്മപ്പെടുത്തി. <br /><br />പുത്രധര്‍മ്മം!<br />രാജധര്‍മ്മം!!<br /><br />രാജകുമാരന് താത്പര്യം ഗ്രന്ഥപാരായണത്തിലും, ചിത്രരചനയിലുമായിരുന്നു. പഠിച്ച അസ്ത്രശസ്ത്രങ്ങളും, ആയുധശാസ്ത്രവും ക്ലാവ്പിടിച്ച ലോഹം പോലെ ഉള്ളില്‍കിടക്കുന്നു.<br /><br />പിതാവ് പിന്നെയും പലവുരു ഉപദേശിച്ചു<br /><br />"ഉണ്ണീ പാണ്ഡ്യത്വവും , കലാഗുണവും രാജാവിന് അലങ്കാരങ്ങള്‍ മാത്രമാണ്. നല്ലൊരു യോദ്ധാവിനേ യുദ്ധം നയിക്കാനാകൂ. പോരാട്ടങ്ങളെ ഭയക്കാതെ അചഞ്ചലതയോടെ നേരിടൂ "<br /><br />പിതാവ് പറഞ്ഞത് ശരിയാണ്. പക്ഷേ വളരുംതോറും ഉള്ളിലെ ഭയവും, ഭീരുത്വവും വര്‍ദ്ധിക്കുകയാണ്. സമപ്രായക്കാരായ മന്ത്രികുമാരനും , ഗുരുപുത്രരും സമര്‍ത്ഥരും , തേജസ്വികളുമായ്ക്കഴിഞ്ഞു. മല്ലയുദ്ധത്തിലും, ചൂതുകളിയിലും, വാഗ്വോദത്തിലുമെല്ലാം എന്നും അവര്‍ത്തന്നെ ജയിക്കുന്നു. മാതാവ് ദാസീപുത്രന്മാര്ക്ക് ദാനം ചെയ്ത കുമാരനുപേക്ഷിച്ച ആഭരണങ്ങളും, ആടകളും കുമാരനേക്കാള്‍ ചേരുന്നത് അവര്‍ക്കാണ്. ആരോടാണിനി പ്രാര്‍ത്ഥിക്കേണ്ടത്? യുദ്ധങ്ങളുടെ, തേജസിന്റെ ദേവനാരാണ്? പ്രപിതാമഹന്‍മാരിലാരോ തപസ്സ് ചെയ്ത് വരലബ്ദി നേടിയതായ് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഏകാഗ്രതയും, ക്ഷമയും സിദ്ധിയല്ലേ? തനിക്കതുണ്ടോ?<br /><br />ജോത്സ്യരും, വിദൂഷകരും ഒന്നുതന്നെ പറഞ്ഞു: "രാജകുമാരന് അലസതയാണ് അതില്‍നിന്നുതിര്‍ന്ന മൗഢ്യവും. യാഗങ്ങള്‍ക്കൊണ്ടും, ഉപദേശം കൊണ്ടുമാത്രം കാര്യമില്ല. മുക്തിക്ക് ആദ്യം രാജകുമാരന് തന്നെ മനസ്സ് വെക്കണം. രോഗവും, ഔഷധവും രാജകുമാരനില്‍ തന്നെ."<br /><br />രാജാവ് വീണ്ടും മകനെ ഉപദേശിച്ചു: "കുമാരാ നമുക്ക് പ്രായമായി, നീ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ട സമയമായി. നീ നിന്റെ ധീരതയും, കഴിവും പ്രജകളെക്കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിന്റെ ഭീരുത്വം നിന്നെ മാത്രമല്ല നമ്മെയും, നമ്മുടെ കുലമഹിമയെയും ഇകഴ്ത്തിക്കാട്ടുന്നു. അതുകൊണ്ട് നീ സ്വയം ഒരു മാറ്റത്തിന് തയ്യാറാവൂ. രാജരക്തമാണ് നിന്റെ സിരകളിലൂടെ ഓടുന്നത്. അതുകൊണ്ട് ഭൗതികമായ് നിനക്കപ്രാപ്യമായൊന്നുമില്ല."<br /><br />മാതാപിതാക്കന്മാരുടേയും, ഗുരുക്കന്മാരുടേയും ഉപദേശം കുമാരനില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. കുമാരന് നിന്ദിക്കുകയായിരുന്നില്ല. എല്ലാവരും പറയുന്നത് പോലെ മാറ്റം ആവശ്യമാണ്. പക്ഷേ മറ്റൊരാളായി മാറണമെങ്കില്‍ ഈ ജന്മം തന്നെ മാറണം. അതിനിനി....<br /><br />അങ്ങനെയിരിക്കെ അഞ്ച് സംവല്‍സരങ്ങള്‍ കൂടുമ്പോള്‍ നടത്താറുള്ള "ആയുധാഭ്യാസക്കാഴ്ച" വന്നു. യോദ്ധാക്കള്‍ക്ക് പഠിച്ച അസ്ത്രശസ്ത്രങ്ങള്‍ മാറ്റുരച്ച് കാണിക്കാനുള്ള സുവര്‍ണ്ണാവസരം. സര്‍വ്വായുധങ്ങളും പരീക്ഷിക്കാം. കുമാരന് അമ്പും വില്ലുമായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ ഞാണൊലി മുഴക്കിയ കുമാരന്റെ അസ്ത്രം ലക്ഷ്യം കണ്ടില്ല. സദസ്സ് നിശബ്ദമായി. അഭ്യാസത്തില്‍ കുമാരന്റെ പ്രകടനം പ്രഹസനമായപ്പോള്‍ രാജാവ് കോപം കൊണ്ടലറി.<br /><br />ഇക്കുറി രാജാവ് ഗൗരവപൂര്‍ണ്ണമായ ഒരു തീരുമാനമെടുക്കുകയായിരുന്നു. കാരണം കുമാരന്റെ കഴിവ്കേട് ഇന്ന് രാജ്യത്തില്‍ ഒരു സംസാരവിഷയമായിരിക്കുന്നു. രാജഗുരുവായിരുന്നു പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തത്. തത്ഫലമായാണ് കുമാരന് കാട്ടിലെത്തിയിരിക്കുന്നത്. യാത്രയയക്കുമ്പോള്‍ നിറഞ്ഞ പുത്ര വാല്‍സല്യത്തോടെ കുമാരനോട് രാജാവ് പറഞ്ഞു.<br /><br />"ഉണ്ണീ നിയമങ്ങളില്‍ നിന്ന് രാജാവും മുക്തനല്ല. ധര്‍മ്മിഷ്ഠനും, നീതിമാനുമായ ഒരു രാജാവെന്നനിലയില്‍ നമുക്ക് നിന്നെയും മാറ്റിയെടുക്കേണ്ടതുണ്ട്. നമുക്കും മുമ്പെ പ്രജകള്‍ നിന്നെയംഗീകരിക്കണം. നിന്നില്‍ ആത്മവിശ്വാസം വരേണ്ടതുണ്ട്. പോയ് വരൂ. നമ്മുടെ പ്രാര്തഥനയും, അനുഗ്രഹവും എന്നും നിന്നോടൊപ്പമുണ്ട്. വിജയശ്രീലാളിതനായ് തിരിച്ചുവരുന്ന നിന്നെ വരവേല്‍ക്കാന്‍ ഈ കൊട്ടാരവും, പ്രജകളും ആഘോഷങ്ങളോടെ കാത്തു നില്ക്കും". മൂര്‍ദ്ധാവില്‍ കൈവെച്ചു കൊണ്ടദ്ദേഹം പറഞ്ഞു."ജയിച്ചു വരൂ".<br /><br />ഉള്‍വനങ്ങലിലെവിടെനിന്നോ ഒരു കാട്ടുമൃഗത്തിന്റെ ഗര്‍ജ്ജനം. കുമാരന് ചിന്തകളില്‍ നിന്നുണര്‍ന്നു. കണ്ണെത്താവുന്നിടത്തോളം കാണുന്ന ചെറുശൈലങ്ങള്‍ക്കപ്പുറം വനം നിബിഢമാവുകയാണ്. കുമാരന്റെ ആദ്യത്തെ ബലിമൃഗം അവിടെ കാത്തിരിക്കുന്നു.<br /><br />മുമ്പ് പലതവണ കൊട്ടാരത്തില്‍ അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. രാജ്യത്ത് ഉടനെ ഒരു യുദ്ധമുണ്ടാവുമത്രെ! വിശ്വം കീഴടക്കാന്‍ ശപഥമെടുത്ത ഒരു സുല്‍ത്താന്‍ ശതകാതങ്ങള്‍ക്കരികെവരെയെത്തിയിരിക്കുന്നു! രാജ്യത്ത് രാജാവ് സൈനികരേയും, ആയുധങ്ങളേയും വര്‍ദ്ധിപ്പിക്കുന്നു. ഒരു പക്ഷേ ആ യുദ്ധം നയിക്കേണ്ടവന് കുമാരനായിരിക്കാം. കുമാരന് പ്രാര്‍തഥിച്ചു: "ദേവാ, എനിക്ക് ശക്തി തരൂ,ശക്തി തരൂ."<br /><br />കുമാരന് ആവനാഴി ഉറപ്പിച്ചു. അമ്പും, വില്ലും, വാളുമെടുത്ത് വനാന്തരങ്ങളിലേക്ക് നടന്നു.<br /><br />കന്മദം കിനിയുന്ന പാറക്കൂട്ടങ്ങളില്‍ കാട്ടാടുകള്‍ കൂട്ടംകൂടി മേയുന്നു. മുമ്പ് കേട്ട വന്യമൃഗത്തിന്റെ അലര്‍ച്ച ദൂരെനിന്ന് ഒരിക്കല്‍ കൂടി കേട്ടു. കുമാരന് ജാഗരൂകനായി. എവിടെ എന്റെ ശത്രു!<br /><br />വൃക്ഷത്തലപ്പുകളെ വിറകൊള്ളിച്ചുകൊണ്ട് ഒരു കാറ്റ് വീശി. അപ്പോള്‍ വല്ലാത്തൊരസ്വസ്ഥത. തലകറങ്ങുന്നത് പോലെ. മുകളിലേക്ക് നോക്കിയപ്പോള്‍ മനസ്സിലായി. വലിയൊരു പാലമരത്തിന്റെ ചുവട്ടിലാണ് നില്‍ക്കുന്നത്. പാല പിശാചിനികളുടെ വൃക്ഷമാണ്. ഭയം നിറയുന്ന മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട് വീണ്ടും കുമാരന് മുന്നോട്ട് നടന്നു.<br /><br />ഇപ്പോള്‍ കാറ്റടങ്ങിയിരിക്കുന്നു. ശാന്തത. പെട്ടന്ന് ഒരാനയുടെ ചിന്നംവിളി കേട്ടു. അധികം അകലെ നിന്നല്ല. ശബ്ദത്തിന്റെ ഉറവിടം തേടി നീങ്ങിയപ്പോള്‍ ഓര്‍ത്തു. ആന ഹിംസ്രമൃഗമാണോ? വീണ്ടും ശബ്ദം കേട്ടു. പിന്നീട് മനസ്സിലായി. അതൊരു ദീനരോദനമാണ്. കുമാരന് മറഞ്ഞ് നിന്ന് ആ കറുകറുത്ത കൊമ്പനാനയെ നോക്കി. മുന്നിലൊരു കാല് നിലത്തുറപ്പിക്കാനാകാതെ അത് നിസ്സഹായനായി എന്തിനോ കേഴുകയാണ്.<br /><br />കുമാരന് ആനക്കഭിമുഖമായ് കുറേക്കൂടിയരുകിലെത്തി. ഇപ്പോള്‍ ആന കുമാരനേയും കണ്ടിരിക്കുന്നു അത് വേദനയോടെ, നിസ്സഹായതയോടെ കുമാരനെ നോക്കി. ആ ചെറിയ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. പിന്നെ വലത് കാല്പാദം മുകളിലേക്കുയര്‍ത്തി. കുമാരന് വ്യകതമായ് കണ്ടു. ആന വനംകൊള്ളക്കാരുടെ കെണിയില്‍പെട്ടിരിക്കുന്നു. വലത് കാല്പാദത്തില് ആഴത്തില്‍ തുളഞ്ഞിറങ്ങിയിരിക്കുന്ന ഇരുമ്പാണികള്‍ പാകിയ അള്ള്.<br /><br />ഇപ്പോള്‍ ഭയം തോന്നുന്നില്ല. ഹിംസ്രയല്ല മനസ്സിലെ വികാരം. വീണ്ടും ആനയുടെ ദീനരോദനം. ഏതോ ഒരു കാന്തികപ്രേരണയിലെന്നോണം കുമാരന് മുന്നോട്ടു നടന്നു. തറച്ച് കയറിയ അള്ള് സാഹസത്തോടെ വലിച്ചെടുത്തു. ആന നന്ദിയോടെ കുമാരനെ നോക്കി. കുമാരന്റെയും കണ്ണുകള്‍ നിറഞ്ഞു. ആന തുമ്പിക്കൈകൊണ്ട് അരികിലൂടെ ഒഴുകിയിരുന്ന അരുവിയില്‍ നിന്നും വെള്ളം വലിച്ചെടുത്ത് ഒരാശീര്‍വാദമെന്നോണം കണികകളാക്കി കുമാരനിലേക്ക് തളിച്ചു. പിന്നെയത് ദൂരേക്ക് മറഞ്ഞു.<br /><br />കുമാരന്റെ ആദ്രമായ മനസ്സ് മന്ത്രിച്ചു. "ഇല്ല എനിക്കൊന്നിനേയും ഹിംസിക്കാനാവില്ല. വധിക്കാന്‍ ഞാനശക്തനാണ്. രക്തം ചിന്തുന്നത് ചിന്തകളില്‍പ്പോലും എന്നെ വേദനിപ്പിക്കുന്നു. ആയതിനാല്‍ ഞാന്‍ രാജാവാകാന്‍ അര്‍ഹനല്ല. പരീക്ഷണത്തില്‍ പരാജിതനായ് ഞാന്‍ മടങ്ങുകയാണ്. വിധി എന്തുമായ്ക്കൊള്ളട്ടെ. സഹനത്തിന് ഞാനിതാ തയ്യാറായിരിക്കുന്നു. "<br /><br />കുമാരന് ഘോരവനത്തില്‍ നിന്നും വനവീഥിയിലേക്ക് നടന്നു.<br /><br />ദൂരെ ദൂരെ ഹിംസമൃഗത്തിന്റെ ഗര്‍ജ്ജനത്തിനപ്പോള്‍ പ്രതിധ്വനികളുയര്‍ന്നു. </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com7tag:blogger.com,1999:blog-123915995367595890.post-90871543056746199682011-01-27T21:52:00.000-08:002011-01-27T21:57:11.081-08:00നീരാളി<span style="font-family:AnjaliOldLipi;"><span class="Apple-style-span" style="font-size: medium;"><br /><br /> ആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്സ് എന്റെ അരുകിലേക്ക് വന്നത്.<br /><br />"അതെ." ഞാന്‍ മറുപടി പറഞ്ഞു.<br /><br />അവര്‍ കൈയ്യിലുണ്ടായിരുന്ന കവര്‍ എന്റെ നേരെ നീട്ടി.<br /><br />"ഇത് നിങ്ങള്‍ക്കുള്ളതാണ്" എന്ന് മാത്രം പറഞ്ഞ് മറ്റൊന്നും ചോദിക്കാനിടം തരാതെ ആശുപത്രിയുടെ ആന്തരികാന്തരീക്ഷത്തിലേക്ക് ലയിച്ചു. "ഇതാരുടേതാണ്" എന്ന ചോദ്യം ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ സ്വയം ചോദിച്ചു. <br /><br />നാലാക്കി മടക്കിയ ഒരു ഫുള്‍സ്ക്കോപ്പ് പേജായിരുന്നു അത്. അതിന് പുറത്ത് 'സൈമണ്‍പീറ്റര്‍ക്ക് ' എന്ന് പ്രത്യേകമെഴുതിയിരുന്നു. ഉള്ളടക്കം അവിടെ നിന്നും വായിക്കുകയുണ്ടായില്ല. എന്തോ ഒരസ്വാരസ്യം, ആകാംക്ഷ അതെനിക്ക് സമ്മാനിച്ചുവെന്നുറപ്പായി. താഴെ നിലയിലെ വിസിറ്റേഴ്സ് ഹാളിലെ ഒരൊഴിഞ്ഞ മൂലയിലിരുന്ന് ഞാന്‍ അക്ഷരങ്ങളാവാഹിച്ചു.<br /><br />സംബോധനയോ, പരിചയപ്പെടുത്തലോ ഇല്ല. ചുവന്ന മഷിയില്‍ രണ്ടേരണ്ട് വരികള്‍- "ഞാന്‍ നിങ്ങളുടെ ഒരു പൂര്‍വ്വകാല സുഹൃത്താണ്. സമയമനുവദിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ വന്ന് കാണുക. ആറാം നില റൂംനമ്പര്‍ 247 ."<br /><br />വിവക്ഷയോ, സൂചനകളോ ഒന്നുമില്ല. ലളിതമായ രണ്ടുവരികള്‍. എങ്കിലും അസാധാരണമായ ഒരു ഗുപ്തത വരികള്‍ക്കുള്ളിലെവിടെയോ ഉള്ളതുപോലെ.<br /><br />ആറാം നിലയില്‍ കാത്തിരിക്കുന്ന ഈ സുഹൃത്ത് ഡോക്ടറോ, നഴ്സോ അതോ രോഗിയോ! ആരായിരിക്കും? സുഹൃത്തുക്കള്‍ തനിക്ക് പണ്ടേ കുറവാണല്ലോ. എന്തായിരിക്കും ഈ കുറിപ്പിന് പിന്നിലെ ചേതോവികാരം. താനിവിടെയുണ്ടെന്ന് എങ്ങനെയറിഞ്ഞു. ഒരു ബന്ധം പുതുക്കലാണോ ഇത്. അതും ഇവിടെവച്ച്.<br /><br />ആശുപത്രിയും, അവിടത്തെ മരുന്നിന്റെയും, രോഗത്തിന്റെയും മണമുള്ള അന്തരീക്ഷവും എനിക്കസഹ്യമാണ്. അത് വേണ്ടാത്ത പലതും ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ രോഗിയല്ലാത്ത ഒരാള്‍ ചിലപ്പോഴൊക്കെ ആശുപത്രിയില്‍ വരണമെന്ന പക്ഷക്കാരനുമാണ് ഞാന്‍. അയാള്‍ രോഗം കാണണം, രോഗാവസ്ഥയറിയണം. എങ്കിലെ ജീവിതത്തിന്റെ അനിശ്ചിതത്വത്തേയും, അരക്ഷിതാവസ്ഥയേയും കുറിച്ചയാള്‍ ബോധ്യപ്പെടൂ. അതയാളില്‍ മാനവികതയും, ദൈവഭയവും വളര്‍ത്തിയേക്കും. അപ്പോഴയാളില്‍ നിശബ്ദമായൊരു പ്രാര്‍തഥനയുണരും-"എന്നോട് കനിവ് കാട്ടിയല്ലോ"<br /><br />എന്തായാലും അജ്ഞാതനായ ഈ സുഹൃത്തിനെ ചെന്ന് കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. രണ്ടാം നിലയിലെ യൂറോളജിഡിവിഷനില്‍ ഭാര്യാസഹോദരനുണ്ട്. അദ്ദേഹത്തെ കൂട്ടണോ എന്നാലോചിച്ചു. പെട്ടന്ന് തന്നെ അതിന്റെ മറുപുറവും ചിന്തിച്ചു- "എന്റെ പഴയകാലസുഹൃത്തിനെ കാണാനെന്തിന് മറ്റൊരാളുടെ തുണ "<br /><br />ആറാം നിലയിലേക്ക് ലിഫ്റ്റിലുയരവെ സംശയിച്ചു. ഒരു പക്ഷേ അജ്ഞാത സുഹൃത്തിന് തെറ്റ് പറ്റിയതാവാം. അയാളുദ്ദേശിക്കുന്ന സൈമണ്‍ വേറെയാരെങ്കിലുമാകും.<br /><br />ആറാം നിലയില്‍ തീരെ തിരക്കില്ലായിരുന്നു. എന്തോ പേടിപ്പെടുത്തുന്ന നിശബ്ദത അവിടെ വ്യാപിച്ചിരുന്നു. ആശുപത്രി പരിസരം വിട്ട് വേറെയേതോ ലോകത്തെത്തിയതുപോലെ. റൂം നമ്പര്‍ കണ്ടുപിടിച്ചു. ഒരു നിരയിലെ അവസാനത്തെ മുറിയായിരുന്നു അത്. സമീപമുറികളിലൊന്നിലും ആരും തന്നെയുണ്ടായിരുന്നില്ല. ഹാളിലെ പുറത്തേക്കുള്ള ജനാലയിലൂടെ അപ്പുറത്ത് പുതുതായി പണിയുന്ന കെട്ടിടത്തില്‍ പില്ലറുകള്‍ വാര്‍ക്കുന്ന കോണ്‍ക്രീറ്റ് തൊഴിലാളികളെ കാണാം.<br /><br />247 നമ്പര്‍ മുറിയുടെ വാതിലില്‍ ഞാന്‍ മുട്ടി. കറുത്ത്, തടിച്ച ഒരു യുവാവാണ് വാതില്‍ തുറന്നത്. അകത്തേക്ക് കടക്കാതെ വരാന്തയില്‍ നിന്ന് തന്നെ ചോദിച്ചു."നിങ്ങളാണോ എനിക്കീ കുറിപ്പ് കൊടുത്തയച്ചത്?"<br /><br />"അദ്ദേഹമാണ്." യുവാവ് ബെഡ്ഡിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ ഉള്ളിലേക്ക് കടന്നു. ബെഡ്ഡില്‍ ആകെ വിളറിമെലിഞ്ഞിരിക്കുന്ന എല്ലും തോലുമായ ഒരു രൂപം. ഇടക്കിടെ ചുമക്കുന്നു. വായില്‍ വെളുത്ത പൂപ്പല്‍ നിറഞ്ഞിരിക്കുന്നു, കൊഴുത്ത ഉമിനീര് പുറത്തേക്കൊലിക്കുന്നുണ്ട്്്. വെറുപ്പും, ഭയവും തോന്നിക്കുന്ന രൂപം. കൈതണ്ടയില്‍ ഡ്രിപ്പ്നീഡില്‍ കുത്തിയ ഭാഗത്ത് ബാന്‍ഡേജില്‍ ശുഷ്ക്കരക്തം പൊടിഞ്ഞിരിക്കുന്നു. ആ രൂപം അരികിലുള്ള കസേര ചുണ്ടിക്കൊണ്ട് ആയാസപ്പെട്ട് പറഞ്ഞു: "ഇരിക്കൂ." പിന്നെ കൂടെയുള്ള യുവാവിനോടയാള്‍ പറഞ്ഞു: "എന്നാ നീ പുറത്ത് പോയിവാ."<br /><br />രണ്ട് നിമിഷത്തെ നിശബ്ദതക്ക് ശേഷം സന്ദേഹിച്ച് നില്ക്കുന്ന എന്നോടയാള് പറഞ്ഞു:"സംശയിക്കേണ്ട ഞാന്‍ തന്നെയാണ് നിങ്ങളുടെ പഴയകാല സുഹൃത്ത.്"<br /><br />"പക്ഷേ ഞാന്‍ നിങ്ങളെയോര്‍ക്കുന്നേയില്ല. നിങ്ങള്‍ക്ക് ആള് തെറ്റിയതാവും."<br /><br />"എനിക്ക് തെറ്റിയിട്ടില്ല. നിങ്ങളെയെനിക്ക് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷേ നിങ്ങളിപ്പോഴും അന്ധാളിക്കുന്നു. ഓര്‍ക്കുന്നുവോ മദ്രാസിലെ വിഘ്നേശ്വരാ സ്റ്റീല്‍ ഇന്‍ഡസ്ട്രിയില്‍. അവിടെ ജോലിചെയ്തിരുന്ന കാലം...."<br /><br />ഒന്ന് നിര്‍ത്തി കിതപ്പ് മാറ്റിക്കൊണ്ടയാള്‍ തുടര്‍ന്നു:<br /><br />".... അവിടെ കമ്പനിക്കടുത്ത് നിങ്ങളടക്കം നാലുപേര്‍ ഒരു വീട് വാടകക്കെടുത്ത് താമസിച്ചിരുന്നു. ആ പേരുകളോര്‍ക്കുന്നില്ലേ?."<br /><br />ഞാന്‍ പഴയകാലത്തേക്ക് ഊളിയിട്ടുകൊണ്ട് പറഞ്ഞു:<br /><br />"ഉവ്വ്- ജെയിംസ്,രവിശങ്കര്‍, പാര്‍ത്ഥസാരഥി, പിന്നെ ഞാന്‍."<br /><br />"ആ രവിശങ്കറാണ് ഞാന്‍."<br /><br />ഞാനൊന്ന് ഞെട്ടി. ഇയാള്‍ രവിശങ്കറോ! പത്ത്പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സുഹൃത്തും, സഹപ്രവര്‍ത്തകനുമായ സുന്ദരനും, ആരോഗ്യദൃഢഗാത്രനുമായ രവിശങ്കറാണോ ഇത്. ഒരിക്കലുമല്ല! ഇയാള്‍.... ഈ രൂപം ഭ്രാന്ത് പറയുകയാണ്.തീര്‍ച്ച!<br /><br />പക്ഷേ അടുത്ത നിമിഷങ്ങളില്‍ തന്നെ എന്റെ ചിന്തകള്‍ അസ്ഥാനത്താണെന്ന് എനിക്ക് ഏതാണ്ട് ബോധ്യമായി. രവിശങ്കറിന് വെള്ളാരം കണ്ണുണ്ട്, പിന്നെ മൂക്കിന് സമാന്തരമായൊരു മറുകുണ്ട്, അതുരണ്ടും ഇയാള്‍ക്കുമുണ്ട്.<br /><br />ഇയാളുടെ ശുഷ്കിച്ച എല്ലുകള്‍ തെളിഞ്ഞ മുഖത്ത് ആ മറുക് മാത്രം കരിഞ്ഞ റോസാച്ചെടിയില്‍ പൂത്ത പുഷ്പം പോലെ വേറിട്ട് നില്ക്കുന്നു.<br /><br />അല്ലെങ്കില്‍ താനെന്തിന് തര്‍ക്കിക്കുന്നു. പഴയ രവിശങ്കറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ എന്ത് നേടാനാണ്. ഇയാളെന്റെ പഴയകാല സുഹൃത്ത് രവിശങ്കര്‍ തന്നെ. അടുത്ത നിമിഷം കൈവന്ന പുതിയൊരു സ്വാതന്ത്ര്യത്തോടെയും, അനുതാപത്തോടെയും ഞാന്‍ പറഞ്ഞു-"എനിക്ക് നിന്നെ മനസ്സിലായില്ല രവിശങ്കര്‍. നിനക്കെന്ത് പറ്റി?.എന്താണ് നിന്റെ അസുഖം. അന്ന് വിഘ്നേശ്വരാ കമ്പനിയില്‍ നിന്ന് പോന്നതിന് ശേഷം ഒരിക്കല്‍പോലും നമ്മള് കണ്ടിട്ടില്ലല്ലോ. അന്ന് നീ ആരോടും പറയാതെ ഒരു തിരോധാനം പോലെയാണല്ലോ അപ്രത്യക്ഷമായത്."<br /><br />മുമ്പ് സംസാരിച്ചതിന്റെ കിതപ്പ്്്്് വിശങ്കറില്‍ നിന്നു പൂര്‍ണ്ണമായും വിട്ട് മാറിയിരുന്നില്ല. എങ്കിലും അയാള്‍ വൈഷമ്യത്തോടെ പറയാന്‍ ശ്രമിച്ചു-"വിഘ്നേശ്വരാ കമ്പനിയില്‍ നിന്ന് പോന്നതിന് ശേഷം ഞാനൊരിടത്തും സ്ഥിരമായി നിന്നിട്ടില്ല. ഞാന്‍ തേടുകയായിരുന്നു....."<br /><br />"നിന്റെ ഭാര്യാ, കുട്ടികള്‍...?"<br /><br />"ഞാന്‍ വിവാഹം കഴിച്ചിട്ടില്ല."<br /><br />"നിന്റെ അസുഖത്തെ കുറിച്ച് പറയൂ? "<br /><br />പക്ഷേ രവിശങ്കര്‍ പിന്നീടൊന്നും സംസാരിക്കുകയുണ്ടായില്ല. അയാള്‍ നെഞ്ചില്‍ രൂപം കൊണ്ട കഫക്കട്ടകളെ അതിജീവിച്ച് ശ്വാസം കഴിക്കാന്‍ പ്രയാസപ്പെട്ടു. കിടക്കാനും, ഇരിക്കാനും പറ്റാത്ത അവസ്ഥ, മുറിയില്‍ ശ്വാസദുര്‍ഗന്ധം.<br /><br />രവിശങ്കറിന്റെ മൗനം എന്നെയും മൂകനാക്കി. പക്ഷേ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടായിരുന്നു. ചില കാര്യങ്ങള്‍ പറയാനുമുണ്ടായിരുന്നു. രവിശങ്കര്‍ ശാന്തമാവാന്‍ വേണ്ടി ഞാന്‍ കാത്തു. പക്ഷേ പതിയെപ്പതിയെ രവിശങ്കര്‍ ഒരു മയക്കത്തിലേക്ക് ആഴ്ന്നു പോകുകയാണ് ചെയ്തത്.<br /><br />തന്നെ കണ്ടതുകൊണ്ടാണ് രവിശങ്കറുടെ കൂടെയുണ്ടായിരുന്ന സഹായി പുറത്തേക്ക് പോയത്. അതുകൊണ്ട് തനിച്ചാക്കി പോകാനും വയ്യ. അങ്ങനെ കാത്തിരിക്കവെ മുമ്പ് കണ്ട യുവാവ് കുറേ സാധനങ്ങളും ചില ആനുകാലികപ്രസിദ്ധീകരണങ്ങളുമായി തിരിച്ച് വന്നു. "നിങ്ങള്‍ പോയില്ല അല്ലേ" എന്നൊരു നീരസഭാവത്തോടെ സാധനങ്ങള്‍ അവിടെ വച്ച് ധൃതിയില്‍ പുസ്തകങ്ങളെടുത്ത് മറിച്ചു തുടങ്ങി. ആ മുറിയില്‍ മറ്റിരിപ്പിടങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. അയാള്‍ ഞാനിരിക്കുന്ന കസേരക്ക് വേണ്ടിയാണ് അക്ഷമനാകുന്നതെന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റു.<br /><br />രവിശങ്കറിനോട് മാത്രമായി പറഞ്ഞു-"ഞാന്‍ പോകുന്നു. എന്റെ ഭാര്യാപിതാവിനൊരു സര്‍ജറിയുണ്ടായിരുന്നു. രണ്ട് ദിവസം കൂടി ഞാനിവിടെയുണ്ടാകും നാളെ വരാം."<br /><br />മടങ്ങുമ്പോള്‍ മനസ്സ് നിറയെ രവിശങ്കറായിരുന്നു. പുതിയ രവിശങ്കര്‍! അയാളൊരു ദുരന്തനായകനായി മനസ്സില്‍ കല്ലിച്ച് കിടക്കുന്നു. പണ്ടയാളോട് ആരാധനയായിരുന്നു. വിവിധഭാഷകളില്‍ നല്ല അവഗാഹമുണ്ടായിരുന്നു അയാള്‍ക്ക്. അന്ന് തന്നെയും ജെയിംസിനേയും ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ചത് രവിശങ്കറാണ്. ഒരു പക്ഷേ അയാള്‍ക്ക് മാരകമായ എന്തെങ്കിലും രോഗമായിരിക്കാം. വിഘ്നേശ്വരാ കമ്പനിയില്‍ നിന്ന് രവിശങ്കര്‍ പോയതിന് ശേഷം താനും അധികകാലം അവിടെ ജോലിചെയ്തിട്ടില്ല. <br /><br />പഴയ സഹപ്രവര്‍ത്തകരുമായ് കത്തെഴുതിയോ, ഫോണ്‍ചെയ്തോ ബന്ധം പുതുക്കുന്ന സ്വഭാവം തനിക്കുണ്ടായിരുന്നില്ല. പുതിയ ജോലിസ്ഥലങ്ങലിലെല്ലാം സുഹൃത്തുക്കളുണ്ടായി. മറ്റൊരിടത്തെത്തുമ്പോള്‍ സൗകര്യാര്‍തഥം താനവരെ വിസ്മരിക്കുകയും ചെയ്തു. അല്ലെങ്കിലും തന്റെ മുഴുവന്‍ ശ്രദ്ധ കുടുംബജീവിതത്തിലായിരുന്നു. ഭാര്യയും, മക്കളും അതാണ് തന്റെ ലോകം. അതിന്നും അങ്ങനെതന്നെ. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇന്ത്യക്കകത്തുതന്നെയുള്ള പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍ ഭാര്യയോടും, കുട്ടികളോടുമൊപ്പം സ്ഥിരമായി. ഒരു വിരസതയും ഇതുവരെ തോന്നിയിട്ടില്ല. ഇന്നും ഭാര്യയെ ആവേശത്തോടെയും, സംതൃപ്തിയോടെയും ദിവസേനെ പ്രാപിക്കുന്നു. വിവാഹം കഴിപ്പിച്ചയച്ച മക്കളെ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശിക്കുന്നു. പുറത്താരുമായും അനാവശ്യ കൂട്ടുകെട്ടുകളില്ല. പ്രവാസി ജീവിതം തന്ന പ്രാദേശികാപരിചിതത്വം ഒരു ശാപമായി ഇതുവരെ തോന്നിയിട്ടില്ല. വിരസതയുടെ നാളുകള്‍ ഈ ജന്മത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. വായിച്ച് തീര്‍ക്കാന്‍ ഇനിയുമേറെ പുസ്തകങ്ങളുണ്ട്. കമ്പ്യൂട്ടറുണ്ട്, ഇന്റെറ്നെറ്റ് കണക്ഷനുണ്ട്. നാട്ടുകാരുടെയൊപ്പം ഭാര്യയും ചിലപ്പോള്‍ എന്നോട് പറയുന്നു- "നിങ്ങളൊരത്ഭുതമനുഷ്യനാണ്. "<br /><br />സമയമേറെ കഴിയുമ്പോള്‍ രവിശങ്കറും എന്റെ മനസ്സില്‍ അത്ഭുത മനുഷ്യനായ് വളരുകയായിരുന്നു. അയാള്‍ക്ക് എന്തെങ്കിലും തന്നോട് പറയാനുണ്ടോ? അതോ എന്തെങ്കിലും സഹായമഭ്യര്‍ത്ഥിക്കാനുണ്ടോ? അങ്ങനെയാണെങ്കില്‍ തന്നാലാവുന്നത് ചെയ്യണം. എന്തായാലും നാളെ ഹോസ്പിറ്റലില്‍ പോകുമ്പോള്‍ അയാളെ പോയികാണാം.<br /><br />അന്ന് രാത്രി രവിശങ്കറെ പലവട്ടം സ്വപ്നം കണ്ടു. രവിശങ്കര്‍ എന്തൊക്കെയോ സംസാരിക്കുന്നു. പിന്നാലെ ജെയിംസും, പാര്‍ത്ഥസാരഥിയും. പാതിരാത്രിയിലെപ്പോഴോ ഉണര്‍ന്നു. മനസ്സിന് വല്ലാത്തൊരു പിരിമുറുക്കം. പാര്‍ത്ഥസാരഥിയും, ജെയിംസും ഇപ്പോഴെവിടെയായിരിക്കും?. പഴയ ഡയറിയില്‍ അവരുടെ വിലാസമുണ്ടായിരിക്കും. ഒന്നെഴുതിയാലോ?. നാളെയാവട്ടെ.<br /><br />പിറ്റേന്ന് വൈകിയാണ് എണീറ്റത്. ഭാര്യ രണ്ട് ദിവസമായി ഹോസ്പിറ്റലിലായതിനാല്‍ ഭക്ഷണമൊരുക്കലും, കഴിക്കലുമെല്ലാം തനിയെ. പത്ത് മണിക്കാണ് പ്രാതല്‍ കഴിച്ചത്. പിന്നെ നെറ്റില്‍ ആത്മീയതയെ കുറിച്ചുള്ള ചില ബ്ലോഗുകള്‍ വായിച്ചു. പുസ്്തകങ്ങളേക്കാള്‍ മാനസീകോര്‍ജ്ജം ചെലവഴിക്കേണ്ടിവരുന്നു ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പാരായണത്തിന്. ഒന്നുഷാറാവാന്‍ പുതിയ കുപ്പിയില്‍ നിന്നും ഒരു പെഗ്ഗ് വിസ്കി കഴിച്ചു. സിരകളുയരുന്നത്് ഇപ്പോള്‍ വ്യക്തമായനുഭവിച്ചറിയാം. ഉച്ചക്ക് ഊണ് കഴിച്ച് പതിവ്പോലെ മയങ്ങാന്‍ കിടന്നില്ല. ഭാര്യക്ക് മാറേണ്ട വസ്ത്രങ്ങളുമെടുത്ത്് ആശുപത്രിയിലേക്ക് ചെന്നു. ഡോക്ടര്‍ വന്ന് "ഇഞ്ചുറി ചെക്കപ്പ് " നടത്തിയെന്നും ഒരു പക്ഷേ നാളെത്തന്നെ ഡിസ്ചാര്‍ജായേക്കുമെന്നും ഭാര്യ പറഞ്ഞു. ഭാര്യാപിതാവിന്റെ മുഖത്ത് തെളിച്ചമുണ്ട്. അദ്ദേഹം നന്ദിപൂര്‍വ്വം മരുമകന്റെ ശുഷ്കാന്തിയെ കുറിച്ചോര്‍ക്കുകയാവും. കടമകഴിച്ച് അവിടെനിന്നിറങ്ങുമ്പോള്‍ മനസ്സ് നിറയെ ആറാം നിലയിലെ 247-ാം നമ്പര്‍ മുറിയായിരുന്നു. ലിഫ്റ്റ് കേടായതിനാല്‍ ആറാം നില വരെ കോണികയറേണ്ടി വന്നു. കിതപ്പോടെ മുറിക്ക് മുന്നിലെത്തിയപ്പോള്‍ അവിടെ തലേന്ന് കണ്ട യുവാവും തനിക്ക് കുറിപ്പ് തന്ന നഴ്സും മാത്രം.<br /><br />"രവിശങ്കറെവിടെ? "<br /><br />യുവാവാണ് മറുപടിപറഞ്ഞത്ി-്" അദ്ദേഹം മരണപ്പെട്ടു."<br /><br />നടുക്കത്തോടെയാണ് ചോദിച്ചത്-"എപ്പോള്‍...?"<br /><br />"ഇന്ന് രാവിലെ കൃത്യം പത്ത് മണിക്ക്. നിങ്ങള്‍ വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ഇതാ ഈ കത്ത് നിങ്ങള്‍ക്ക് തരാന്‍ അദ്ദേഹം ഏല്‍പ്പിച്ചതാണ്. ഇന്നലെ രാത്രി മുഴുവനിരുന്ന് കഷ്ടപ്പെട്ടെഴുതിയതാണ്."<br /><br />ലോങ്കവറില്‍ തന്റെ പേര് മാത്രമെഴുതി സ്റ്റാപ്പിള്‍ ചെയ്തിരിക്കുന്ന ഒരു കത്ത്. ഞാന്‍ സ്തബ്ന്ധനായി. വീണ്ടുമിതാ രവിശങ്കര്‍ അത്ഭുതം സഷ്ടിച്ചിരിക്കുന്നു. വീണ്ടും തിരോധാനം. ഞാന്‍ യുവാവിനോട് ചോദിച്ചു-<br /><br />"എന്തായിരുന്നു രവിശങ്കറുടെ അസുഖം?"<br /><br />"എല്ലാവിവരവും ആ കത്തിലുണ്ടായിരിക്കും. നിങ്ങള്‍ പോകൂ. ഞങ്ങള്‍ മുറി പൂട്ടുകയാണ്. "<br /><br />"രവിശങ്കറുടെ ബോഡി?"<br /><br />"ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് അദ്ദേഹത്തിന്റെ സംസ്കാരം നടത്തുന്നത്."<br /><br />അധികമൊന്നും ചോദിക്കാനാകാതെ പിന്തിരിഞ്ഞു. ഇല്ല; മനസ്സില്‍ നഷ്ടബോധമില്ല. പക്ഷേ....... രവിശങ്കറിന് എന്തൊക്കെയോ തന്നോട് പറയാനുണ്ടായിരുന്നു. അതാണീ കത്ത്. കാലങ്ങളായ് വായിക്കാന്‍ മോഹിച്ചിരുന്ന ഒരു പുസ്തകം കിട്ടിയ ത്വരയോടെ വീട്ടിലേക്ക് വന്നു. രാത്രിയായിരുന്നു. ആ കവര്‍ ഒരമൂല്യ ഗ്രന്ഥം പോലെ ബുക്ക് ഷെല്‍ഫില്‍ വെച്ചു. ആദ്യം വിശദമായൊന്ന് കുളിച്ചു. പിന്നെ ധൃതിയില്‍ ഭക്ഷണം കഴിച്ചു. റീഡിംഗ് റൂമില്‍ കയറി വാതിലടച്ച് പ്രവൃദ്ധമായ ആകാംക്ഷയോടെ കവര്‍ പൊട്ടിച്ചു. വൃത്തിയുള്ള കയ്യക്ഷരത്തിലെഴുതിയ നീണ്ട ഒരു കത്തായിരുന്നു അത.് <br /><br />"സുഹൃത്തെ,<br /><br />എന്റെ മരണത്തിന് ശേഷമാണ് നിങ്ങള്‍ ഈ കത്ത് വായിക്കുന്നത്. അതങ്ങനെയേ ആകാവൂ എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ മരണം നാല് ദിവസങ്ങള്‍ക്കകം സംഭവിക്കും എന്ന് ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു. അതിന് രണ്ടാം നാളാണ് നമ്മള് കാണുന്നത്. അന്നെനിക്ക് അധികമൊന്നും സംസാരിക്കാനായില്ല അഥവാ കഴിയുമെങ്കിലും ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറയുമായിരുന്നില്ല. ഈ കത്ത് അത്രക്ക് നിഗൂഢവും, ജീവിച്ചിരിക്കുമ്പോള്‍ എനിക്ക് വിലക്കപ്പെട്ടതുമാണ്. ആശുപത്രിയില്‍ വെച്ച് നിങ്ങള്‍ക്കെന്നോട് കുറെ കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. ഞാനെന്തിന് വിഘ്നേശ്വരാ കമ്പനിയില്‍ നിന്ന് അപ്രത്യക്ഷമായ്? ഇപ്പോള്‍ എന്റെയീ അവസ്ഥ,രോഗം? എല്ലാത്തിനും ഇതില്‍ ഉത്തരമുണ്ട്. കൂട്ടത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക് ചിന്തിക്കാനാകാത്ത കുറേകാര്യങ്ങളും ഞാന്‍ വിഭാവനം ചെയ്യുന്നു. നമ്മളെന്തിന് രണ്ടാമതും കണ്ടുമുട്ടി! അതും എന്റെ മരണത്തിന് ഏതാനും സമയങ്ങള്‍ക്ക് മുമ്പ്. എല്ലാം നിയോഗമാണ്. എനിക്ക് നിങ്ങളിലൂടെ എന്റെ ജീവിത കഥ പറയണമായിരുന്നു. അത് കാലത്തിന്റെ അനിവാര്യമായ ആവശ്യം. നിങ്ങള്‍ക്കവിശ്വസനീയമായ് തോന്നാമെങ്കിലും ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്. മരണത്തിനപ്പുറത്ത് നിന്ന് ഒരാള്‍ കളവ് പറയുകയില്ലാ എന്നത് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ ഒര്‍ത്തുകൊള്ളുക, ഇതൊരിക്കലും മന:സാക്ഷിക്കുത്തിന്റെ കുമ്പസാരമല്ല. ഞാനിത് നിങ്ങളോട് പറഞ്ഞില്ലെങ്കിലും വേറൊരാള് നിങ്ങളല്ലെങ്കില്‍ മറ്റൊരാളെ ഇത് കേള്‍പ്പിക്കുമായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ.<br /><br />നിങ്ങളെ ഞാന്‍ എന്റെ ജീവിതത്തോട് ബന്ധിപ്പിക്കുമ്പോള്‍ മാറ്റി നിര്‍ത്താനാവാത്ത രണ്ടുപേരാണ് നമ്മുടെ പൂര്‍വ്വസുഹൃത്തുക്കളായ പാര്‍തഥസാരഥിയും, ജെയിംസും. രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ലാ എന്നതാണ് സത്യം. അഥവാ അവര്‍ രണ്ടുപേരും കൊലചെയ്യപ്പെട്ടു എന്ന് സ്പഷ്ടം.<br /><br />വിഘ്നേശ്വരാ കമ്പനിയില്‍ നിങ്ങള്‍ ജോലിചെയ്തിരുന്ന കാലം. നിങ്ങള്‍ മൂന്ന് പേരും എന്നേക്കാള്‍ സീനിയറായിരുന്നു. മണിപ്പൂരില്‍ നിന്നാണ് ഞാനാ കമ്പനിയിലേക്കെത്തുന്നത്. നമ്മള് നാലുപേരും പെട്ടന്ന് സുഹൃത്തുക്കളായി. ഞാന്‍ നിങ്ങളെ എന്നിലേക്ക്്്്്് ആകര്‍ഷിപ്പിക്കുകയായിരുന്നു. എനിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ക്രമേണ നമ്മളൊരുമിച്ച് താമസമായി.<br /><br />ഇനി ഞാന്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം പറയട്ടെ; ജെയിംസിനേയും, പാര്‍ത്ഥസാരഥിയേയും കൊന്നത് ഞാനാണ്....!"<br /><br />ഞാന്‍ കത്ത് വായിക്കുന്നത് നിര്‍ത്തി. മുഴുവേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ കാറ്റിലും വിയര്‍ത്ത് കുളിച്ചു. ഞാന്‍ ഭയചികതനായിരുന്നു. കഥാവശേഷനായ രവിശങ്കറിതാ എന്റെ മുന്നില്‍ വന്ന് സംഹാരനൃത്തമാടുന്നു. രവിശങ്കര്‍ അവരെ എന്തിന് കൊന്നു? ഞാന്‍ ജനാലയിലേക്ക് നോക്കി. പാതിതുറന്നിരുന്ന ജനാലയിലൂടെ പുറത്ത് രാത്രിയുടെ ഭീകരത. ഈ രാത്രിമാത്രം എനിക്കെങ്ങനെ ഭീകരമായി. ഞാന്‍ വിറക്കുന്ന കൈകളോടെ ജനാല് കുറ്റിയിട്ടു., കഴുത്തിലെ മാലയിലെ കുരിശില്‍ മുത്തമിട്ടു.<br /><br />കത്തിലെ പേജുകള്‍ പകുതിപോലുമായിരുന്നില്ല. എന്താണ് രവിശങ്കറിന് ഇനി പറയാനുള്ളത്! ബാക്കി.....!<br /><br />".......കോഴിക്കോട്ടെ ഒരു ഗ്രാമത്തിലായിരുന്നു എന്റെ വീട്. എന്റെ അച്ഛന് ഒരു മുഴുമദ്യപാനിയും, അസന്മാര്‍ഗ്ഗിയുമായിരുന്നു. അദ്ദേഹത്തിന് വേറെയും ഭാര്യമാരുണ്ടായിരുന്നു. എനിക്ക് മൂത്തത് രണ്ട് ജ്യേഷ്ഠത്തിമാര്‍. അമ്മ കൂലിപ്പണി ചെയ്താണ് ഞങ്ങളെ വളര്‍ത്തിയതും, എന്നെ പഠിപ്പിച്ചതും. സ്ക്കൂള് വിദ്യാഭ്യാസത്തിന് ശേഷം ഞാന്‍ പോളിടെക്നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഒന്നാം റാങ്കില്‍ പാസ്സായി. അപ്രന്റീസ് ട്രെയിനിംഗിന് ശേഷം കൊച്ചിന് ഷിപ്പ്യാര്ഡില് എനിക്ക് ജോലികിട്ടി. ജീവിതം അങ്ങനെ സുസ്ഥിരമായ് മുന്നോട്ട് പോവുകയായിരുന്നു. രണ്ട് ജ്യേഷ്ഠത്തിമാരേയും വിവാഹം കഴിപ്പിച്ചയപ്പിച്ചു. മുമ്പ് കൗമാരത്തില്‍ വിധിയെ പ്രാകിപറഞ്ഞുപോയ പൊയ്്വാക്കുകളെ കുറിച്ചോര്‍ത്ത് ഞാന്‍ പശ്ചാത്തപിച്ചിരുന്നു, ഞാന്‍ പ്രാര്‍തഥിച്ചിരുന്നു.<br /><br />കാലാന്തരത്തില്‍ ആദ്യത്തേതിലും മെച്ചപ്പെട്ട ജോലി കിട്ടിയപ്പോള്‍ ഞാന്‍ മണിപ്പൂരിലേക്ക് പോയി. ഉയര്‍ന്ന ശമ്പളം, ഉയര്‍ന്ന ജീവിതനിലവാരം. രണ്ട് വര്‍ഷത്തോളം ഞാന്‍ മണിപ്പൂരില്‍ കഴിഞ്ഞു. അങ്ങനെയിരിക്കെ എനിക്കൊരു ടെലിഗ്രാം- അമ്മ രോഗിയായിരിക്കുന്നുവെന്നും അടിയന്തിരമായി ഓപ്പറേഷന് വേണമെന്നും. ഞാനുടനെ നാട്ടിലെത്തി. അമ്മയുടെ ഓപ്പറേഷന് രക്തം കൊടുക്കാന്‍ "ബ്ലഡ് ചെക്കപ്പ് " നടത്തിയപ്പോഴാണ് പിന്നീട് എന്റെ ജീവിതഗതിയെ ആകെ മാറ്റിയ ആ മഹാസംഭവം ഞാനറിയുന്നത്. ഞാന്‍ എച്ച്. ഐ. വി പോസറ്റീവാണെന്ന നഗ്നസത്യം. <br /><br />ബോധമണ്ഡലത്തിലാകെ ഇരുട്ട് പരക്കുന്നത് പോലെയാണെനിക്ക് തോന്നിയത്. മഹാന്ധകാരത്തില് പകച്ച ഞാന്‍ ആശുപത്രിയില്‍ കുഴഞ്ഞ് വീണു. ഒറ്റദിവസം കൊണ്ടിതാ എന്റെ ജീവിതമാകെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. പക്ഷേ എങ്ങനെയെനിക്ക് രോഗം വന്നു! അന്ന് എയ്ഡ്സിനെ കുറിച്ചുള്ള പ്രാഥമിക അറിവെനിക്കുണ്ടായിരുന്നു. പ്രധാനമായും ലൈംഗിക അരാജകത്വത്തിലൂടെ പിടിപെടുന്ന ഒരു രോഗം. പക്ഷേ ഞാന്‍ ആരെങ്കിലുമായ് ശാരീരികബന്ധം പുലര്‍ത്തുകയോ, അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്നില്ല. എന്നിട്ടും മറ്റേതോ വഴിയിലൂടെ എനിക്ക് രോഗം വന്നു. അതിനിടക്ക് എന്റെ എല്ലാമെല്ലാമായ അമ്മയും മരിച്ചു.<br /><br />ഞാന്‍ കുറേയേറെ ചിന്തിച്ചു. ഈ നൃശംസത, നിര്‍മമത എന്തിനെന്നോട്? ഇത്രയും കഠോരമായ വിധി ഏറ്റ് വാങ്ങാന്‍ മാത്രം ഞാനെന്ത് തെറ്റ് ചെയ്തു. എന്റെ പക ആരോടായിരുന്നു? എന്നെ ക്രൂരമായ് വേട്ടയാടുന്ന വിധിയോടോ?. അതിന് മുന്‍ജന്മപാപത്തിന്റെ കടംങ്കഥയോതുന്ന ദൈവതത്വചിന്തയോടോ? രണ്ടിനോടും അല്ലെങ്കില്‍ എല്ലാത്തിനോടും.<br /><br />ആരോഗ്യവാനായ ഒരു എയ്ഡ്സ് അണുവാഹകന് ആന്റിറിട്രോവൈറല്‍ തെറാപ്പിയിലൂടെ വേണമെങ്കില്‍ പത്തോ, പതിനഞ്ചോ കൊല്ലം വരെ സാധാരണജീവിതം നയിക്കാനാകും. അങ്ങനെയാണെങ്കില്‍ ....! എന്നിലെ ക്രിമിനലിസമുണര്‍ന്നു. എയ്ഡ്സിന്റെ അവസാന ഘട്ടത്തിലെത്തുന്നത് വരെ കഴിയുന്നത്ര ആളുകള്‍ക്ക് ഈ രോഗം വിതക്കുക. അങ്ങനെ എല്ലാവരും എനിക്ക് സമശീര്‍ഷരാവട്ടെ. അങ്ങനെയാകട്ടെ പ്രകൃതിയോടുള്ള എന്റെ പ്രതികാരം. ഞാന്‍ തീരുമാനിച്ചു.<br /><br />എന്റെ ആദ്യത്തെ ഇര പാര്‍ത്ഥസാരഥിയായിരുന്നു. അയാളൊരു സ്വവര്‍ഗ്ഗസ്നേഹിയായതിനാല്‍ രോഗം വിതക്കാനെളുപ്പമായിരുന്നു. ജെയിംസിനെ രാത്രിയുറങ്ങുമ്പോള്‍ മുറിവുണ്ടാക്കിയാണ് ഞാന്‍ രോഗം കൊടുത്തത്. പാര്‍ത്ഥസാരഥി പിന്നീട് രോഗവിവരമറിഞ്ഞ് ആത്മഹത്യ ചെയ്തു. ഞാന്‍ മാര്‍ക്ക് ചെയ്ത് വെച്ചിരുന്ന എന്റെ മൂന്നാമത്തെ ഇര നിങ്ങളായിരുന്നു. നിങ്ങള്‍ക്ക് രോഗം വരുത്താനുള്ള എല്ലാകാര്യങ്ങളും ഞാന്‍ ചെയ്തുവെച്ചിരുന്നു. പക്ഷേ അവസാനനിമിഷം എനിക്ക് പിന്മാറേണ്ടിവന്നു.<br /><br />ഇന്ന് മലയാളികളില്‍ ആയിരത്തിലൊരാള്‍ അണുവാഹകനാണ്. എച്ച്. ഐ. വി ബാധിതരായ ഞങ്ങള്‍ക്കിന്ന് രഹസ്യമായ് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുണ്ട്, ക്ലബ്ബുകളുണ്ട്, ആശുപത്രികളുണ്ട്. ഞങ്ങള്‍ പുതിയൊരു മതം രൂപപ്പെടുത്തി വരുന്നു. കഴിയുന്നത്ര ആളുകള്‍ക്ക് രോഗം വിതച്ച് ഞങ്ങളുടെ സാമൂഹവ്യാപ്തി കൂട്ടുന്നു. ഞങ്ങള്‍ പരസ്പരം വഞ്ചിക്കാറില്ല. ഞങ്ങള്‍ക്കൊരു ഗ്രന്ഥമുണ്ട്. മരണം വരെ എല്ലാവിധ സുഖലോലുപതയോടും, ആഡംബരത്തോടേയും ഞങ്ങള്‍ ജീവിക്കുന്നു. നാളത്തെ മതം ഞങ്ങളുടേതായിരിക്കും. ഞങ്ങള്‍ക്കിടയില്‍ ഡോക്ടര്‍മാരുണ്ട്, നിയമപാലകരുണ്ട്, ലോകം ആദരിക്കുന്ന കലാകാരന്മാരുണ്ട്, അദ്ധ്യാപകരുണ്ട്. നിങ്ങള്‍ക്കറിയാമോ ആശുപത്രിയില്‍ എന്നെ ശുശ്രൂഷിച്ച പ്യാരിലാല്‍ എന്ന യുവാവും, നിങ്ങള്‍ക്ക് കുറിപ്പ് തന്ന നഴ്സും എച്ച്. ഐ. വി ബാധിതരാണ്. <br /><br />മദ്രാസില്‍ താമസിക്കവെ എന്റെ ശരീരത്തില്‍ ലസികമുഴകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ഞാന്‍ കേരളത്തിലേക്ക് പലായനം ചെയ്തു. പിന്നീട് ഈ ജീവിതചക്രത്തിനിടയില്‍ പരശ്ശതം മനുഷ്യരെ ഞാന്‍ രോഗികളാക്കി. ഭരണകൂടത്തിന് ഞങ്ങളെയിനി ഒന്നും ചെയ്യാനാവില്ല.<br /><br />എന്നില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു ഇര നിങ്ങളായിരുന്നു. നിങ്ങളെ ഞാന്‍ വെറുതേ വിട്ടത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ? നിങ്ങള്‍ക്ക് രോഗം വിതക്കാന്‍ ഉദ്ദേശിച്ച രാത്രിയില്‍ അബദ്ധത്തില്‍ നിങ്ങളുടെ പുസ്തക ഷെല്‍ഫില്‍ നിന്നും കിട്ടിയ ഒരു കത്തായിരുന്നു എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. നിങ്ങളുടെ മകള്‍ നിങ്ങള്‍ക്കയച്ച ഒരു കത്ത്. അതിലെ വരികള്‍! ഒരച്ഛന് മകളയച്ച ഹൃദ്യമായൊരു സ്നേഹസാഗരം. ഒരച്ഛനും മകളുമായുള്ള പരിശുദ്ധ ബന്ധത്തിന്റെ സാക്ഷിപത്രം- സ്നേഹവിഭൂതിദായകം. ബാല്യത്തില്‍ എനിക്ക് നഷ്ടപ്പെട്ടതെന്തോ അത്.<br /><br />കൂടുതലൊന്നും എഴുതുന്നില്ല. ഞങ്ങളുടെ മതം പുതിയ ആളുകളെ തേടിക്കൊണ്ടിരിക്കുന്നു. കത്ത് ചുരുക്കുന്നു. കാലം അതിന്റെ വിക്രിയകള്‍ തുടരട്ടെ. ആകാശദീപങ്ങള്‍ അതിന് സാക്ഷിയാവട്ടെ. ഇത്രമാത്രം.<br /><br />എന്ന്,<br /><br />പരേതന്."<br /><br />വായന നിര്‍ത്തി ഞാന്‍ കിതച്ചു. എനിക്ക് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ മുറിതുറന്ന് വെള്ളമെടുത്ത് കുടിക്കാന്‍ ഭയം. ഇപ്പോള്‍ ഭാര്യയുടെ സാമിപ്യം തീഷ്ണമായ് കൊതിച്ചുപോകുന്നു. എന്തൊക്കെയാണ് രവിശങ്കര്‍ പറഞ്ഞത്! എല്ലാം പൂര്‍ണ്ണ സത്യങ്ങള്‍!! ഈ ലോകം ഇത്രമാത്രം അരക്ഷിതമായ് കഴിഞ്ഞോ. തലനാരിഴക്ക് വേട്ടക്കാരനില്‍ നിന്ന്് രക്ഷപ്പെട്ട ഇരയായിരുന്നു ഞാന്‍. എന്നെ രക്ഷിച്ചത് എന്റെ മകള്‍!<br /><br />ഞാന്‍ റീഡിംഗ് ലാമ്പണച്ച് ബെഡ്ഡിലേക്ക് കിടന്ന് വര്‍ദ്ധിച്ച ഹൃദയതാളത്തോടെ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കയറി. ഞാനോര്‍ക്കാന്‍ ശ്രമിച്ചു. എന്തായിരുന്നു അന്ന് അകാലത്തില്‍ വിട്ടുപിരിഞ്ഞ എന്റെ പൊന്നുമോള് എഴുതിയ ആ കത്തില്‍....? എന്തായിരുന്നു!<br /><br /><br /><br />. </span></span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com23tag:blogger.com,1999:blog-123915995367595890.post-58482009813947419412010-12-29T04:49:00.000-08:002010-12-29T04:55:33.442-08:00നഷ്ടബാല്യം-18<span style="font-family:AnjaliOldLipi;font-size:130%;"><br /><br /><span class="Apple-style-span" style="color:#FF0000;"><b>അസ്തമയം</b></span><br /><br />ഒരു രാത്രിയും, ഒരു പകലും കാലങ്ങളായ് ആള്‍ത്താമസമില്ലാത്ത പുഴവക്കത്തുള്ള ആ വലിയ വീടിന്റെ പിന്നാമ്പുറത്ത് ഞാനൊറ്റക്ക് കിടന്നു. ആരും എന്നെ കണ്ടില്ല; ആരും അവിടേക്ക് വരാറില്ലായിരുന്നു.<br /><br />ഗൗളികളുടേയും, മണ്ണട്ടകളുടേയും ശബ്ദം. പിന്നെ ഝുടുതിയിലുളള എന്റെ ഹൃദയസ്പന്ദനവും എനിക്ക് കേള്‍ക്കാം. ഓടുകളുടെ നേര്‍ത്ത വിടവിലൂടെ കണ്ണുകളെ ചൂളിക്കുന്നു പ്രകാശ വീചികള്‍.<br /><br />കൂടികിടക്കുന്ന ചവറുകള്‍ക്കിടയില്‍ നിന്ന് ഒരു വിഷസര്‍പ്പം-പുള്ളികളുള്ള അസാധാരണമായ് തോന്നിയ ആ നാഗം വിഷസര്‍പ്പമായിരിക്കണം. എന്റെ പാദങ്ങളുടെ അരികുകളെ സ്പര്‍ശിച്ച് പുറത്തേക്കിഴഞ്ഞുപോയി. അതെന്നെ ദംശിച്ചില്ല. ഞാനതിനെ ഭയന്നതുമില്ല.<br /><br />ഞാന്‍ മരണത്തെക്കുറിച്ചു മാത്രമായിരുന്നു അപ്പോള്‍ ചിന്തിച്ചത്. വെള്ളമൂടിയ രക്തപങ്കിലമായ എന്റെ മൃതശരീരമായിരുന്നു ഞാനപ്പോള്‍ സ്വപ്നം കണ്ടത്. അമ്മ ആര്‍ത്തലച്ച് കരയുന്നുണ്ട്; അമ്മമ്മയും, മറ്റുള്ളവരും. അച്ഛന്......! അച്ഛന് കരയുമോ!!<br /><br />ഉള്ളില്‍ വ്യസനമുണ്ട്. എന്റെ മരണാനന്തരം സംഭവിക്കുന്ന അമ്മയുടെ വേര്‍പാടിനെ കുറിച്ചോര്‍ത്ത്. ഞാന്‍ പോയാലും അമ്മക്ക് അനിയനുണ്ട്. അച്ഛന്റെ കലിപ്പും ചിലപ്പോള്‍ എന്റെ മരണത്തോടെ അവസാനിക്കാം. അങ്ങനെ സംഭവിക്കട്ടെ.. എല്ലാവര്ക്കും നല്ലത് വരട്ടെ.<br /><br />നക്ഷത്ര ദേവനെ കുറിച്ചാണ് ഞാനപ്പോള്‍ ചിന്തിച്ചത്. എല്ലാ മനുഷ്യ ജാതികള്‍ക്കും ഒരു പിതൃദേവനുണ്ടത്രെ! ഒരിക്കല്‍ കുട്ടേട്ടന്റെ പെട്ടിയില്‍ നിന്നും കിട്ടിയ ജ്യോതിഷഗ്രന്ഥത്തില്‍ നിന്നാണ് ഞാനത് വായിച്ചത്. ആ പുസ്തകം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. <br /><br />നക്ഷത്രദേവന്റെ ബലാബലങ്ങള്‍ക്കും, വിശേഷ-അവിശേഷതകള്‍ക്കുമനുസരിച്ചാണത്രെ ഒരാളുടെ ജീവിത സപര്യ മുന്നോട്ട് പോകുന്നത്. അതിനെയാണ് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്ന് നിര്‍വചിക്കുന്നത്.<br /><br />അങ്ങനെയെങ്കില്‍ എന്റെ നക്ഷത്രദേവന്‍ വളരെയേറെ ദുര്‍ബലനായിരിക്കും. ജനിച്ച് അകാലത്തില്‍ പൊലിഞ്ഞ് പോകേണ്ടത് ഒരു നിയോഗമായിരിക്കും.<br /><br />നേരം വീണ്ടുമിരുട്ടിയപ്പോള്‍ ഞാന്‍ പുഴയിലേക്ക് നടന്നു. അക്കരെ അയ്യപ്പന് കാവിലെ ക്ഷേത്രത്തില്‍ ദീപാരാധന പ്രഭ ഇങ്ങ് ദൂരേക്ക് കാണാം. പ്രാര്‍ത്ഥന- വരും ജന്മത്തില് സ്ഫുടം ചെയ്തെടുത്ത ഒരു മാണിക്ക്യകല്ലായ്, സ്നേഹസമ്പന്നനായ ഒരു പിതാവിന്റെ മകനായി ജനിക്കണേ.<br /><br />ഞാന്‍ പുഴയിലെ കയമായ കെട്ടുംകുളമ്പിനെ ലക്ഷ്യമാക്കി നടന്നു. വിണ്ണില്‍ എവിടെയോ കൂട്ടം തെറ്റിപ്പോയ ഒരു പറവയുടെ വിചിത്രമായ, ദുരൂഹമായ ശബ്ദം. പടിഞ്ഞാറെ കുന്നിന് ചെരിവില്‍ നിന്നപ്പോള്‍ ഘോഷത്തോടെ മഴ പെയ്തുവരുന്നുണ്ടായിരുന്നു.<br /><br />അപ്പോള്‍ എന്റെ ചിന്താസരണിയില്‍ ആയുസ്സിന്റെ അവസാനത്തില്‍ വിരിയുന്ന അമൂല്യമായ വെളിപാടുകള്‍ മിന്നിതെളിയുന്നു. തെളിയുന്നു!<br /><br />(ശുഭം)<br /><br /><br /> </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com37tag:blogger.com,1999:blog-123915995367595890.post-15144104783301279272010-12-16T07:21:00.000-08:002010-12-16T07:28:23.230-08:00നഷ്ടബാല്യം-17<span style="font-family:AnjaliOldLipi;font-size:130%;"><br /><br /><b><span class="Apple-style-span" style="color:#FF0000;">അവസാനത്തിന്റെ ആരംഭം</span></b><br /><br />കുറേ ദിവസങ്ങള്‍ ശാന്തമായിരുന്നു.<br /><br />ഒരു സന്ധ്യക്ക് അച്ഛന് ജോലികഴിഞ്ഞുവന്ന് ഉമ്മറത്തെ കസേരയില്‍ ചിന്താമഗ്നനായ് കുറേനേരമിരുന്നു.<br /><br />പിന്നീടദ്ദേഹം അടുക്കളയില്‍ ജോലിയില്‍ മുഴുകിയിരുന്ന അമ്മയുടെ അടുക്കലെത്തി ആലോചിച്ചുറപ്പിച്ച ആ കാര്യം പറഞ്ഞു- "ഈ വീടും, പറമ്പും ഞാന്‍ വില്ക്കാന് പോണു.. "<br /><br />ഒരു വിസ്ഫോടനം പോലെയായിരിക്കും അമ്മയിലത് ഏറ്റിരിക്കുക<br /><br />പിന്നീടവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ പ്രധാനമായും അച്ഛന്റെ വിശദീകരണങ്ങള്‍ പതിയെപ്പതിയെ ക്ഷുബ്ധതയിലേക്ക് വികസ്വരമായ്ക്കൊണ്ടിരുന്നത് എന്റെ മുറിയിലിരുന്ന് ഞാന്‍ കേട്ടു.<br /><br />"എന്തിനീ വീടും, സ്ഥലവും വില്‍ക്കുന്നു....."<br /><br />"കുറേ കടമുണ്ട്. മറ്റ് നിവൃത്തിയൊന്നും ഞാന്‍ കാണുന്നില്ല."<br /><br />"എങ്ങനെ നിങ്ങള്‍ക്ക് കടം വന്നു."<br /><br />"അതൊന്നും നീയറിയേണ്ട. പറഞ്ഞത് കേട്ടാമതി....."<br /><br />"കടംവന്നതെങ്ങനെയെന്ന് ഞാന്‍ പറയാം. നിങ്ങടെയാ ഇഷ്ടക്കാരിയുണ്ടല്ലോ കുന്നുമ്പുറത്ത് അവള് വീട് വെച്ചതെങ്ങനെയെന്ന് നാട്ടില്‍ മുഴുവന്‍ പാട്ടാണ്. അവളുടെ കടം തീര്‍ക്കാന്‍ ഈ വീട് വില്ക്കാന് ജീവനുള്ളകാലം ഞാന്‍ സമ്മതിക്കില്ല."<br /><br />"നീ അനാവശ്യം പുലമ്പാതെ ഞാമ്പറയുന്നത് കേക്ക്. തല്ക്കാലം നമുക്കൊരു വാടകവീട്ടിലേക്ക് മാറാം. സ്ഥലം വന്നുനോക്കാന്‍ ഞാനൊരു പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്."<br /><br />"ഞാന്‍ പറയുന്നു ഈ ജന്മത്തിലത് നടക്കില്ല."<br /><br />"നിന്നെ കൊന്നിട്ടായാലും ഞാനിത് നടത്തും. പുല......"<br /><br />അമ്മയുടെ ദേഹത്ത് അടിവീഴുന്ന ശബ്ദം. എന്റെ ഹൃദയം പെരുമ്പറകൊട്ടിത്തുടങ്ങി.<br /><br />പതിവുള്ളതുപോലെ നിഷ്ക്രിയനായ് നില്ക്കാന് അപ്പോഴെനിക്ക് കഴിഞ്ഞില്ല. തീര്‍ത്തും നിസ്സഹായമായ് അമ്മയുടെ നെഞ്ച് പൊട്ടിയ നിലവിളി ഞാന്‍ കേട്ടു. അമ്മ എന്നെ വിളിച്ചാണു കരയുന്നത്. ഒരു ബാധ കയറിയതുപോലെ ഞാന്‍ അടുക്കളയിലേക്ക് ഓടുകയായിരുന്നു. ഞാനപ്പോള്‍ പൂര്‍ണ്ണമായും നല്ലതോ, ചീത്തതോ ആയ മറ്റേതോ ശക്തിയുടെ നിയന്ത്രണവിധേയമായിരുന്നു.<br /><br />ഒരു കൊടുങ്കാറ്റുപോലെ അവരുടെ ഇടയിലേക്ക് കയറിചെന്നപ്പോള്‍ അച്ഛന് അമ്മയെ ചുമരിനോട് ചാരിനിര്‍ത്തി കഴുത്തു ഞെരിക്കുകയായിരുന്നു. ഞാനാദ്യമായ് നേര്‍ക്കുനേര്‍ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കുകയായിരുന്നു. എനിക്കപ്പോള്‍ അച്ഛനോട് ഭയമോ, ആദരവോ തോന്നിയില്ല. ഞാന്‍ കല്പിക്കുക തന്നെയായിരുന്നു.<br /><br />"എന്റെ അമ്മയെ തൊട്ടുപോകരുത്. "<br /><br />അതുവരെ കാണാത്ത എന്റെ ഭാവപ്പകര്‍ച്ച ഒരുനിമിഷം അച്ഛനെ ദുര്‍ബലനാക്കുകയോ, ചഞ്ചലനാക്കുകയോ ചെയ്തിരിക്കണം. അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായ് എന്നെ നോക്കി. ഞാന്‍ സ്ഥായീഭാവത്തില്‍ തന്നെ തുടര്‍ന്നു-"അമ്മയെ വിടാനാപറഞ്ഞത്. "<br /><br />അച്ഛന്റെ പിടിയയഞ്ഞു. അമ്മ കുതറി ദൂരേക്കോടിപ്പോയി. മുഖമടച്ചുള്ള അച്ഛന്റെ ആദ്യത്തെ അടിവീണപ്പോഴാണ് ഞാന്‍ സ്വത്വത്തിലേക്ക് തന്നെ തിരിച്ചുപോയത്. അപ്പോഴെന്നിലേക്ക് ഭയവും, വിഹ്വലതയും ഒരുപോലെ സന്നിവേശിച്ചു.<br /><br />അമ്മ പുറത്തെ ഇരുട്ടില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ എന്നോട് വിളിച്ചുപറഞ്ഞു-"ഇങ്ങുപോരെ. "<br /><br />ഞാനോടി അമ്മയുടെ അരികിലെത്തി. ഇടവഴിയില്‍ നിന്ന് ഞങ്ങള്‍ കെട്ടിപിടിച്ചു കരഞ്ഞു.<br /><br />താഴെ തറവാട്ടില്‍ നിന്ന് അമ്മമ്മയുടെ ജല്പനം.<br /><br />അച്ഛന് അകത്തുനിന്ന് എന്തൊക്കെയോ തല്ലിതകര്‍ത്ത് മുറ്റത്തേക്ക് അമ്മയുടെ വസ്ത്രങ്ങള്‍ വാരിയിട്ടു. മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പിന്നെ അഗ്നിയിലേക്ക് എന്റെ പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞു. അമ്മ ഇടവഴിയില്‍ നിന്ന് യാചിച്ചു-" അതു ചെയ്യരുത്, അതു ചെയ്യരുത്.."<br /><br />എന്റെ വിദ്യ, എന്റെ ഗുരുത്വം, എന്റെ ചിറകുകള് തീജ്വാലകളെടുത്ത് ഭസ്മമാകുന്നത് ഞാന്‍ കണ്ടു. സങ്കടത്തിന്‍േയും, സന്ത്രാസത്തിന്റേയും പരിസമാപ്തി മൗനവും. ശാന്തതയുമാണെന്ന് അന്ന് ഞാനറിഞ്ഞു. <br /><br />അച്ഛന് രണ്ടാമതും ഷാപ്പിലേക്ക് പോകാനായി ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ അമ്മ പറഞ്ഞു-" ഇനി വന്നാ എന്താ നടക്ക്വാന്ന് പറയാന്‍ പറ്റില്ല. നിന്നെ കൊല്ലാനും മടിക്കില്ല. അമ്മമ്മട അടുത്തേക്ക് പോകണ്ട. കാലന് അവിടേക്കും വരും. മറ്റെവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടോ..."<br /><br />കണ്ണീരണിഞ്ഞ എന്റെ മുഖത്ത് തുരുതുരാ ഉമ്മവെച്ചുകൊണ്ട് അമ്മ തുടര്‍ന്നു-"വേഗം പൊയ്ക്കോ, അമ്മക്കിവിടെ നിന്നേ പറ്റൂ. പൊയ്ക്കോ ഉം വേഗം." </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com22tag:blogger.com,1999:blog-123915995367595890.post-29589110439494374942010-12-02T23:30:00.001-08:002010-12-21T23:48:18.320-08:00നഷ്ടബാല്യം-16<span style="font-family:AnjaliOldLipi;font-size:130%;"><br /><span class="Apple-style-span" style="color:#6633FF;"><b>കുട്ടേട്ടന്</b></span><br /><br />കുട്ടേട്ടന് എന്റെ ചേച്ചിയുടെ(വല്ല്യമ്മയുടെ മകളുടെ) ഭര്‍ത്താവാണ്. അദ്ദേഹം എന്റെ സങ്കല്പത്തിലെ അച്ഛനായിരുന്നു.<br /><br />മംഗലാപുരത്തായിരുന്നു അദ്ദേഹത്തിന് ജോലി. ഗള്‍ഫുകാരെ പോലെ രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോഴായിരുന്നു അക്കാലത്ത് അദ്ദേഹം നാട്ടില്‍ വന്നിരുന്നത്. അദ്ദേഹം വന്നാല്‍ തറവാട്ടില്‍ ഉല്‍സവം പോലെയാണ്. എനിക്കും<span style="font-family:AnjaliOldLipi;font-size:130%;">ഏതാണ്ടങ്ങനെതന്നെ </span>. അച്ഛനോട് വളരെ ബഹുമാനമായിരുന്നു കുട്ടേട്ടന്. അവര്‍ തമ്മില്‍ സുഹൃത്തുക്കളെപോലെയായിരുന്നു.<br /><br />ചേച്ചിയും, കുട്ടേട്ടനും തമ്മിലുള്ള ദൃഢസ്നേഹബന്ധം, മക്കളോടുള്ള വാത്സല്യം, ഇതൊക്കെകാണുമ്പോള്‍ ഞാന്‍ മോഹിക്കും- ഞാന്‍ കുട്ടേട്ടന്റേയും, ചേച്ചിയുടേയും മകനായിരുന്നെങ്കില്‍!<br /><br />ഓരോ തവണ നാട്ടില്‍ വരുമ്പോഴും അദ്ദേഹമെന്നോട് പറയും- "നീ നീളംവച്ചുപോയി.... നീളംവച്ചുപോയി." നാട്ടില്‍ വന്നാല്‍ അദ്ദേഹത്തിന്റെ സ്ഥിരം സഹചരന് ഞാനായിരുന്നു. പുഴയിലേക്കും മറ്റും ഞങ്ങളൊരുമിച്ചാണ് പോകുക. പാടത്തുനിന്ന്് ചേറ്റുമീന്‍ പിടിക്കാന്‍ കുട്ടേട്ടന് വല്ലാത്ത വൈദഗ്ധ്യമായിരുന്നു. വേറെയും പ്രത്യേകതകളുായിരുന്നു.<br /><br />അദ്ദേഹം തറവാട്ടിലുള്ളപ്പോള്‍ എനിക്ക് സുരക്ഷിതത്വബോധം തോന്നിയിരുന്നു. യാദൃശ്ചികമായിരിക്കാം. കുട്ടേട്ടന് നാട്ടിലുള്ള സമയത്ത് അച്ഛനും, അമ്മയും തമ്മില്‍ വഴക്കും വക്കാണവും കുറവായിരുന്നു.<br /><br />ഒരവധിക്ക് നാട്ടില്‍ വന്ന് പോകുമ്പോള്‍ കുട്ടേട്ടനെന്നോട് പറഞ്ഞു-"അടുത്ത തവണ വരുമ്പോള്‍ ഞാന്‍ നിനക്കൊരു സമ്മാനം കൊണ്ടുവരും."<br /><br />അദ്ദേഹത്തിന്റെ വാഗ്ദാനം ഇളംമനസ്സിന്റെ ചെപ്പില്‍ ഞാന്‍ ഗൂഢമായ് സൂക്ഷിച്ചു. ഗ്രീഷ്മവും, ഹേമന്തവും പലവട്ടം കടന്നുപോയി. ഒരുച്ചയ്ക്ക് ഞാന്‍ സ്ക്കൂള് കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ അമ്മ പറഞ്ഞു-<br /><br />"കുട്ടേട്ടന് വന്നിരിക്കുന്നു.."<br /><br />ഭക്ഷണം കഴിക്കുന്നത് പൂര്‍ത്തീകരിക്കാതെ ഞാന്‍ വേഗം തറവാട്ടിലേക്കോടി. ഉമ്മറത്ത്നിന്ന് ആരവത്തോടെ കുട്ടേട്ടന്റെ മുറിയിലേക്ക് ഇരച്ച് കടക്കാന്‍ ഭാവിച്ച എന്നെ അമ്മമ്മ തടഞ്ഞു-<br /><br />"എങ്ങോട്ടാ?"<br /><br />"കുട്ടേട്ടനെ കാണണം."<br /><br />"ഇപ്പോ വേണ്ട; അവര്‍... ഒറങ്ങാണ്. കൊറച്ച് കഴിഞ്ഞ് മതി."<br /><br />അമ്മമ്മയുടെ മുഖം അപ്പോള്‍ അസാധാരണമായ് പരുഷമായിരുന്നു. അമ്മമ്മ കുട്ടേട്ടന് കൊണ്ടുവന്ന ലഡുവും, പലഹാരങ്ങളും തന്നു. പുതിയ കളിപ്പാട്ടങ്ങളുമായ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചേച്ചിയുടെ മക്കളുടെ കൂട്ടത്തില്‍ കൂടാന്‍ ഞാനും ശ്രമിച്ചു. ഒരു അന്യതാബോധം അവരിലും നിഴലിച്ചിരുന്നു. കളിപ്പാട്ടങ്ങള്‍ തൊടാന്‍ എന്നെ അവരനുവദിച്ചില്ല.<br /><br />"ഇത് ഞങ്ങടെ അച്ഛന് കൊണ്ടുവന്നതാ..."<br /><br />അദ്ദേഹം എനിക്ക് കൊണ്ടുവന്നിരിക്കുന്ന സമ്മാനം എന്തായിരിക്കും? അതുമാത്രമായിരുന്നു എന്റെ ചിന്ത.<br /><br />കുറേകഴിഞ്ഞപ്പോള്‍ ചേച്ചി മുറിയില്‍ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടു. ഞാനോടി അകത്തേക്കുചെന്നു. അവിടെ പെര്‍ഫ്യൂമിന്റെയും, സിഗരറ്റിന്റേയും ഗന്ധം. മയങ്ങുകയായിരുന്ന കുട്ടേട്ടന് എന്റെ സാന്നിധ്യമറിഞ്ഞ് നിവര്‍ന്നിരുന്നു. അസുഖകരമായിരുന്നു അദ്ദേഹത്തിന്റേയും അപ്പോഴത്തെ മുഖഭാവം. മുമ്പത്തെ കുട്ടേട്ടനില്‍നിന്നൊരുപാട് മാറ്റം വന്നിരുന്നു. അദ്ദേഹം തടിച്ചു കുറുകിയിരുന്നു. കഷണ്ടി ബാധിച്ചിരുന്നു.<br /><br />പെട്ടെന്ന് കണ്ടപ്പോള്‍ എന്നെ മനസ്സിലായില്ലായെന്ന് അദ്ദേഹം പറഞ്ഞു. ഞാനും മാറിപ്പോയത്രെ! കൊണ്ടുവന്ന സമ്മാനത്തെകുറിച്ചദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാന്‍ വീണ്ടും കുറേനാളുകള്‍ കാത്തു.<br /><br />പഴയ വാഗ്ദാനം അദ്ദേഹം മറന്നുപോയിരുന്നു.<br /><br /><br /><br /></span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com7tag:blogger.com,1999:blog-123915995367595890.post-40227366654000354982010-10-16T00:37:00.001-07:002010-10-16T00:44:11.197-07:00നഷ്ടബാല്യം-15<span style="font-family:AnjaliOldLipi;font-size:130%;"><br /><b><span class="Apple-style-span" style="color:#FF0000;">രക്തകുങ്കുമം</span></b><br /><br />ഒരിക്കല്‍ ഭാവിയില്‍ ആരായിത്തീരാനാണാഗ്രഹമെന്ന് അച്ഛന്റെ ഒരു സുഹൃത്ത് കൗതുകത്തോടെ എന്നോട് ചോദിച്ചു-<br />ഞാന്‍ നിഷ്കളങ്കമായ് മറുപടി പറഞ്ഞു- "എനിക്കൊരു പട്ടാളക്കാരനാകണം."<br /><br />അതിന് മുമ്പൊരിക്കലും അത്തരമൊരു ചിന്ത എന്നില്‍ ഉണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു മറുപടി പറയാനാണ് എനിക്ക് തോന്നിയത്.<br /><br />പിന്നീടൊരിക്കല്‍ വീട്ടില്‍ അച്ഛനും, കൂട്ടുകാരും ചേര്‍ന്ന ഒരു മദ്യപാന സദസ്സില്‍ അവര്‍ക്കാവശ്യമായ വെള്ളവും, ഉപദംശങ്ങളും എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. ചാരായഷാപ്പിലേക്ക് എന്നെ അച്ഛന് പലകുറി പറഞ്ഞയച്ചു. <br /><br />എന്റെ വ്യാമോഹം ആ സുഹൃത്ത് അച്ഛനോട് പറഞ്ഞിരിക്കണം. ആജ്ഞ കാത്ത് ഉമ്മറത്ത് തപിച്ചു നിന്നിരുന്ന എന്നെ ചൂണ്ടി ഒരവസരത്തില്‍ അച്ഛന് പറഞ്ഞു- "ഹും പട്ടാളക്കാരനാവാന്‍ പറ്റിയ ചരക്ക്, നല്ല കോലം. നായിന്റെ മോന്.."<br /><br />അത്തരത്തിലുള്ള പരിഹാസങ്ങള്‍ മുമ്പു പലപ്പോഴും ഉണ്ടായിരുന്നെങ്കിലും സദസ്സിനിടയില്‍ കേട്ട ആ വിഹസനം എന്നെ വല്ലാതെ നോവിച്ചു. ഞാന്‍ അകത്തേക്കോടിപ്പോയി വിതുമ്പി. എത്ര കരഞ്ഞിട്ടും അന്ന് എന്റെ സങ്കടം തീര്‍ന്നില്ല. എന്റെ കീഴ്ചുണ്ടുകളും, താടിയും വിറച്ചുകൊണ്ടേയിരുന്നു. ഞാനോര്‍ക്കുന്നു. എന്റെ കരച്ചില് വളരെ പെട്ടന്ന് മുതിര്‍ന്നവരില്‍ ദയ തോന്നിച്ചിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അച്ഛന്.....!!<br /><br />അമ്മക്ക് സങ്കടവും, ദേഷ്യവും സഹിക്കവയ്യാതായപ്പോള്‍ അച്ഛന്റെ മുന്നില്‍ ആദ്യമായ്്് പൊട്ടിതെറിച്ചു.<br /><br />വീട്ടില്‍ ഏറ്റവും തീവ്രമായ വഴക്കുണ്ടായത്് അന്നായിരിക്കും. അടുക്കളയില്‍ നിന്ന്്് തീക്കൊള്ളിയെടുത്ത്്് അച്ഛന് അമ്മയെ പൊള്ളിച്ചു. അന്ധമായൊരാസുരമുഹൂര്‍ത്തത്തില്‍ അച്ഛന് അമ്മയുടെ ബ്ലൗസ് വലിച്ച് കീറുകയും ചെയ്തു. പിടിച്ചുനില്‍ക്കാനാവാതെ ഞങ്ങള്‍ മൂവരും താഴെ തറവാട്ടിലേക്ക് പലായനം ചെയ്തു.<br />* * * * * * * * * * * * * * * * * * * * * * * * * * * * * * * * * <br /><br />ബാല്യത്തില്‍ തന്നെ എനി്ക്ക് ഉയരങ്ങളിലേക്ക് പറന്നുയരേണ്ട ചിറകുകളെ അച്ഛന് മുറിച്ചുമാറ്റിയിരുന്നു. വീണ്ടും മുളപൊട്ടുമ്പോള്‍ അതിന്റെ വേരുകള്‍ പോലും അദ്ദേഹം പിഴുതെറിഞ്ഞു.<br /><br />എനിക്കൊരിക്കലും വളരാനാകുമായിരുന്നില്ല. എനിക്ക് ഉന്മാദിയോ, വിഭ്രാന്തനോ ആകാം. അല്ലെങ്കില്‍ മുഴുവന്‍ കാഴ്ച നശിച്ചിട്ടില്ലാത്ത കുരുടനോ, പാതിശേഷിയുള്ള ബധിരനോ ആകാം. പൂര്‍ണ്ണാന്ധത ഒരു രക്ഷപ്പെടലാണ്: സാഹചര്യവശാല്‍. പൂര്‍ണ്ണബാധിര്യവും ഒരു വേള സ്വാതന്ത്ര്യമാണ്. അറ്റുപോകുന്ന ഒരു ദേഹാംഗം ശാപം. പക്ഷേ ഉണങ്ങാത്ത പഴുപ്പൊലിക്കുന്ന നിത്യവൃണമോ..?<br /><br />അമ്മ എന്റെ ഭാവിയെ കുറിച്ച് ആകുലപ്പെടുമ്പോഴൊക്കെ അച്ഛന് പറയുന്നത് കേട്ടിട്ടു്ണ്ട് - "ആ കൊലവനെയോ, നാരായണനേയോ പോലെയാകും. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ട..." <br /><br />കൊലവന് കന്നുകാലികളെ മേയ്ച്ച് നടക്കുന്ന പ്രൗഢമായ ഒരു വീട്ടിലെ വേലക്കാരനായിരുന്നു.<br /><br />* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *<br /><br />എന്റെ പ്രായമാണത്രെ ഞങ്ങളുടെ തൊഴുത്തിനോട് ചേര്‍ന്ന് നില്ക്കുന്ന രക്തകുങ്കുമത്തിന്. അച്ഛന് വിശേഷമായ് കരുതി ദൂരെ എവിടെനിന്നോ വാങ്ങിക്കൊണ്ടുവന്ന്് നട്ടുപിടിപ്പിച്ചത്്. ഓട്ടിന് പുറത്തേക്ക് ചായുമ്പോഴൊക്കെ അതിന്റെ കൊമ്പുകള്‍ അച്ഛന് വെട്ടും. തൊഴുത്തില്‍നിന്നെത്തിവലിഞ്ഞ് വെളുമ്പി പശു പുതുതായ്് പൊടിക്കുന്ന തൂമ്പുകളെല്ലാം തിന്നും.<br />ആടിന് അതിന്റെ മാംസളമായ തൊലി കാര്‍ന്നുതിന്നാനാണിഷ്ടം. <br /><br />എന്നിട്ടും അതുണങ്ങിയില്ല. അതൊരിക്കലും വളര്‍ന്നതുമില്ല. മുരടിച്ച്മുരടിച്ച് ഒരു നൂല്‍വണ്ണത്തിന്റെ തുലനത്തില്‍ അതതിജീവിക്കുന്നു. എന്തിനെന്നറിയാതെ.<br /></span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com7tag:blogger.com,1999:blog-123915995367595890.post-16049563665474982532010-09-28T08:55:00.000-07:002010-09-28T09:07:20.087-07:00നഷ്ടബാല്യം-14<span style="font-family:AnjaliOldLipi;font-size:130%;"><br /><b><span class="Apple-style-span" style="color:#6633FF;">മഴ </span></b><br /><br />മഴയെ ഞാന്‍ അകാരണമായ് ഭയപ്പെട്ടിരുന്നു. വെറുത്തിരുന്നു. മഴയും എന്റെ വിഷാദം പൂര്‍ണ്ണമാക്കുന്നു. അല്ലെങ്കില്‍ ഉദ്ദീപിപ്പിക്കുന്നു. തിമര്‍ത്തുപെയ്യുന്ന രാത്രിമഴ, മഴയുടെ ഹുങ്കാരം, കൊടുങ്കാറ്റ്, തണുപ്പ്. അത്തരം രാത്രികളില്‍ മേലേപറമ്പിലെ പൊട്ടകുളത്തില് നിന്ന് ഇടതടവില്ലാതെയുയരുന്ന തവളകളുടെ ധ്വനിതം കേള്‍ക്കാം. ശ്രദ്ധിച്ചാല്‍ ആ ശബ്ദം മുഴുവനായും സ്ഥാപിച്ചെടുക്കാന്‍ കഴിയാത്ത ദുരൂഹമായ എന്തോ ഓര്‍മ്മിപ്പിക്കുന്നു. എന്താണത്? അതെ, എന്തോ അത്യാഹിതം എനിക്കുവരാനുണ്ട്. ഞാന്‍ ഏകനാകും, ഞാന്‍ സാക്ഷിയാകും, ഞാന്‍ അനാഥനാകും.<br /><br />മഴയുള്ള എല്ലാ രാത്രികളും ഞാനങ്ങനെ ഭയപ്പെട്ടു. ഞാന്‍ നിദ്രാവിഹീനനായി അച്ഛന്റേയും, അമ്മയുടേയും മുറിയിലേക്ക് ചെവിയോര്‍ത്ത്കിടക്കും. അവിടെ എന്താണ് സംഭവിക്കുന്നത്? ഒരു മല്പിടുത്തം നടക്കുന്നില്ലേ! അമ്മയുടെ അമര്‍ത്തിയ നിലവിളിയുയരുന്നില്ലേ! പാവം എന്റെ അമ്മ!<br /><br />ഒരു മഴക്കാലത്ത് ഞങ്ങള്‍ കുമാരന് ഗുരുക്കളുടെ കളരിയില്‍ നിന്ന് മടങ്ങിവരികയാണ്. പുഴക്കടവിലെത്തിയപ്പോള്‍ തോണി അക്കരെ. തുഴക്കാരനെ തോണിയില്‍<span style="font-family:AnjaliOldLipi;font-size:130%;">കാണാനുണ്ടായിരുന്നില്ല</span>. അയാള്‍ അരികിലുള്ള ചായപീടികയിലായിരിക്കും. അയാള്‍ക്ക് സിഗ്നല്‍ കൊടുക്കാന്‍ ഉച്ചത്തില്‍ കൂക്കാന് എന്നോടച്ഛന് ആവശ്യപ്പെട്ടു. ഞാന്‍ നിന്നു വിയര്‍ത്തു. വാക്കുകള്‍ <span style="font-family:AnjaliOldLipi;font-size:130%;">കൊണ്ടല്ലാതെ </span><span style="font-family:AnjaliOldLipi;font-size:130%;">മുഖം കഠോരമാക്കി</span> ഒരിക്കല്‍കൂടി അച്ഛനാജ്ഞാപിച്ചു. അനുസരിക്കാതിരിക്കാനാവുമായിരുന്നില്ല. ഭയസംഭ്രമതയോടെ ഞാന്‍ കൂക്കി. പക്ഷേ ശബ്ദം പുറത്തുവന്നില്ല. സ്ഥിരം അസഭ്യം പറഞ്ഞ് അച്ഛന് അനുജനോടാവശ്യപ്പെട്ടു. അവനും ഭാഗികമായേ ശബ്ദിച്ചുള്ളു.<br /><br />ഒടുവില്‍ അച്ഛന് താളത്തില്‍ കൂക്കി. വഞ്ചിക്കാരന്റെ മറുപടികേട്ടു.<br /><br />വള്ളത്തിലിരിക്കുമ്പോള്‍ മുഴുവന്‍ ഞാന്‍ ശുംഭനായി തലതാഴ്ത്തിപിടിച്ചിരുന്നു. അച്ഛന് ക്രോധഭാവത്തോടെ എന്നെതന്നെയായിരിക്കും വീക്ഷിക്കുന്നതെന്ന് ഞാനൂഹിച്ചു.<br /><br />മറുകരയെത്തി വീട്ടിലേക്ക് നടക്കുമ്പോള്‍ അച്ഛന്റെ കൂടെ ജോലിക്ക് പോയിരുന്നതോ മറ്റോ ആയ ഒരു സ്ത്രീ അച്ഛനെ കാത്തുനിന്നിരുന്നു. അവള് അച്ഛനെ ദൂരേക്ക് മാറ്റിനിര്‍ത്തി കുറേ അടക്കി സംസാരിച്ചു. പിന്നെ അച്ഛന് പോക്കറ്റില്‍ നിന്നും ഏതാനും നോട്ടുകള്‍ എടുത്തവര്‍ക്ക് കൊടുക്കുന്നതും ഞാന്‍ കണ്ടു.<br /><br />അതിനിടയില്‍ കുളിക്കടവില്‍ നിന്നോ, കളിസ്ഥലത്തുനിന്നോ ഞങ്ങളേക്കാള്‍ പ്രായത്തില്‍ താഴേയുള്ള ആ സ്ത്രീയുടെ രണ്ടാണ്കുട്ടികള് അവരുടെ അടുത്തേക്കോടിവരികയും സ്വാതന്ത്ര്യത്തോടെ അച്ഛന്റെ കൈത്തണ്ടകളില്‍ തൂങ്ങുകയും ചെയ്തു. ഒരു ചിരപരിചിതബന്ധം പോലെ.<br /><br />അന്ന് രാത്രി മഴ പെയ്യരുതേ എന്ന് ഞാനുരുകി പ്രാര്‍ത്ഥിച്ചു. <br /><br /></span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com3tag:blogger.com,1999:blog-123915995367595890.post-63868684683739379482010-09-09T07:10:00.000-07:002010-09-09T07:14:40.222-07:00നഷ്ടബാല്യം-13<span style="font-family:AnjaliOldLipi;font-size:130%;"><br /><br /><span class="Apple-style-span" style="color:#6633FF;">മൃതസുന്ദരി</span><br /><br />പുഴ എന്റെ ഗ്രാമത്തിന്റെ ജീവനാഡിയാണ്. പുഴയില്ലെങ്കില്‍ എന്റെ നാട് വെറും തരിശ്. രണ്ട് വ്യാഴവട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ പണ്ടത്തേക്കാള്‍ നിലധാനത്തില്‍ നിന്നും പുഴ ഏതാണ്ട് പത്തടിയോളം താഴ്ന്നു. ഇപ്പോള്‍ അടിതട്ടില്‍ നിന്നും ഏതോ പ്രളയകാലകത്ത് അകപ്പെട്ട വന്മരങ്ങളും, കൂട്ടമരണങ്ങളുടെ ശേഷിപ്പായ അസ്ഥിപഞ്ജരങ്ങളും ഉയര്‍ന്നു വരുന്നു.<br /><br />അരികോരത്തെ പാതി നശിച്ച കണ്ടല്‍ക്കാടുകളില്‍ ഇപ്പോഴും തീട്ടന്തീനികളായ ആമകളും, കുറുക്കന്മാരുമുണ്ട്.<br /><br />അന്നും,ഇന്നും ഒരുമാറ്റവും സംഭവിക്കാത്തതായ ഒന്നുണ്ട്-പുഴയിലെ കെട്ടുംകുളമ്പ്. പാറക്കുട്ടങ്ങളാല്‍ ചുറ്റപ്പെട്ട വലിയ ഗഹ്വരം. ഒരു കാലത്തും വറ്റാത്ത ജലസമൃദ്ധി. പുറമെ കണ്ടാല്‍ പച്ചനിറത്തിലുളള, പേടിപ്പെടുത്തുന്ന ജലം നിശ്ചലമാണെന്ന് തോന്നും. പക്ഷെ ശക്തിയായ് അടിയൊഴുക്കുണ്ട്. എവിടെയൊക്കെയാണെന്ന് തിട്ടപ്പെടുത്താനാവാത്ത അപകടകരമായ ചുഴികളുമുണ്ട്.<br /><br />പാറയിടുക്കുകളില്‍ നീര്‍നായകള്‍ കൂട്ടംകൂടി വസിച്ചിരുന്നു. പിന്നെ നീരാളികളും, മുതലകളും. പുഴയുടെ പാര്‍ശ്വത്തില്‍ ചുഴിയിലേക്ക് ചാഞ്ഞ് അകം വളഞ്ഞ് മഞ്ഞ നിറത്തിലുളള പുഷ്പങ്ങളുളള ഒരു പൂമരമുണ്ടായിരുന്നു. ഇലകളേക്കാള്‍ കൂടുതല്‍ പുഷ്പങ്ങളായിരുന്നു ആ മരത്തില്‍. കാറ്റ് വീശിയാല്‍ നിറയെ പൂക്കള്‍ ചുഴിയിലോട്ട് വീഴുകയായി. പക്ഷെ പൂക്കള്‍ താഴോട്ടൊഴുകി പോകില്ല. ചുഴിയുടെ ചാക്രികതയില്‍ അവ വട്ടം കറങ്ങും. ഇളംതെന്നല്‍ ഭൂമികയില്‍ പുതിപുതിയ ജലചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു.<br /><br />മിക്ക ആണ്ടിലും കെട്ടുംകുളമ്പില്‍ പെടുമരണങ്ങള്‍ സംഭവിച്ചിരുന്നു. അധികവും അവിടെ അവസാനിച്ചിരുന്നത് ദൂരെദേശങ്ങളിള്‍ നിന്ന് വരുന്ന വിരുന്നുകാരും, മീന്‍പിടുത്തക്കാരുമായിരുന്നു. നീന്തലറിഞ്ഞാല്‍ പോലും ചുഴിയില്‍ പെട്ടാല്‍ രക്ഷയില്ല. അത്തരം വേളകളില്‍ രക്ഷിക്കാന്‍ ശ്രമിച്ചവരേയും മരണം കവര്‍ന്നെടുത്തിട്ടേയുളളൂ.<br /><br />ഒരിക്കല്‍ തലേന്നു തന്നെ വിവാഹവീട്ടിലെത്തിയ രണ്ട് സഹോദരങ്ങള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍ പെട്ടു. അതാണ് ഞാന്‍ കണ്ട ആദ്യമൃതദേഹങ്ങള്‍. അന്ന് എന്റെ ഗ്രാമം മുഴുവന്‍ കരഞ്ഞു. <br /><br />പിന്നീടൊരിക്കല്‍ വേനല്‍ക്കാലത്ത് ഒരു യുവതി മുങ്ങിമരിച്ചു. അന്ന് വീട്ടിലും പലയിടത്തും പലരും അടക്കം പറഞ്ഞിരുന്നു.<br />അവര്‍ സുന്ദരിയെത്രെ! പിന്നെ....!<br /><br />ഞാന്‍ പുഴയോരത്ത് ചെന്നപ്പോള്‍ ഗ്രാമത്തിലെ സകലപുരുഷന്‍മാരുമവിടെയെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ പാകത്തില്‍ മണലില്‍ നെടുനീളത്തില്‍ വിരിച്ച പുല്പ്പായയില് അങ്ങുമിങ്ങുമെത്താത്ത ഒരു തുണികൊണ്ട് മൂടിപുതച്ചു കിടത്തിയിരിക്കുന്നു മൃതസുന്ദരിയെ. അപ്പോള്‍ മാരുതന്‍ ചുഴിയില്‍ മരണത്തിന്റെ സിമ്പലുളള ഒരു ജലചിത്രം വരച്ചു.<br /><br />ഒരുവേള ഞാന്‍ നോക്കിനില്‍ക്കെ അവരുടെ പുതപ്പ് ദൂരേക്ക് പറന്നു പോയി. അവര്‍ പരിപൂര്‍ണ്ണ നഗ്നയായിരുന്നു! നഗ്നത ജഢത്തെ ഒന്നുകൂടി ഭീകരമാക്കുന്നു! വികൃതമാക്കുന്നു!!<br /><br /></span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com7tag:blogger.com,1999:blog-123915995367595890.post-22966307429966470672010-08-26T09:07:00.000-07:002010-08-26T09:11:21.884-07:00നഷ്ടബാല്യം-12<span style="font-family:AnjaliOldLipi;font-size:130%;"><br /><b><span class="Apple-style-span" style="color:#FF0000;">ചുവന്ന സന്ധ്യകള്‍</span></b> <br /><br />വെക്കേഷന് സ്ക്കൂള് പൂട്ടുമ്പോള്‍ കുറച്ച് ദിവസം ഞങ്ങള്‍ കുടുംബസമേതം അച്ഛന് വീട്ടില്‍ പോയിനില്ക്കും. അവിടെ അച്ഛമ്മയും, ഭര്‍ത്താവുപേക്ഷിക്കപ്പെട്ട അച്ഛന്‍പെങ്ങളുമാണുള്ളത്.<br /><br />അച്ഛന് വീട്ടില്‍ ഞങ്ങള്‍, അല്ലാ ഞാന്‍ ഒന്നുകൂടി അരക്ഷിതവും, അസ്വസ്ഥാജനകവുമായിട്ടാണ് സാധാരണയായ് അനുഭവപ്പെടാറ്. അവിടത്തെ പ്രഭാതങ്ങള്‍ എനിയ്ക്ക് അചൈതന്യവും,അശുഭകരവുമായിരുന്നു. തെങ്ങും, കവുങ്ങും, കുരുമുളകുവള്ളികളും നിറഞ്ഞ ആ തോട്ടത്തില്‍ നിന്ന് ഞാനൊരിക്കലും സൂര്യനെ കണ്ടില്ല. പ്രദോഷം സദാ ദുഖ:മയവും, ആപല്‍ക്കരവുമായ്തോന്നി. സന്ധ്യക്ക് പിന്നോട്ട് നീളംവെച്ച മരങ്ങളുടെ നിഴലും, വിടവുകളിലൂടെ കാണുന്ന ആകാശത്തെ അസാന്ദ്രചുവപ്പുരാശിയും പിന്നെ വിദൂരമായ അമ്പലത്തില്‍നിന്നുയരുന്ന ഭക്തി ശോകപ്പാട്ടും എന്നെ വിഷാദത്തിന്റെ തടവറയില്‍ പൂര്‍ണ്ണമായ് തളച്ചു.<br /><br />അച്ഛമ്മയും, അച്ഛന് പെങ്ങളും സ്നേഹപൂര്‍ണ്ണമായാണ് പെരുമാറിയിരുന്നെങ്കിലും അവരുടെ സ്വഭാവരീതിയും, സംസ്ക്കാരരീതിയും ഞങ്ങളില്‍ നിന്ന് ഭിന്നമായിരുന്നു. എന്നെ അനിയനോട് താരതമ്യം ചെയ്ത് എന്റെ ബലഹീനതയും, ശുഷ്ക്കതയും വിവരിക്കുക. ഞങ്ങളെക്കൊണ്ട പഞ്ചപിടിച്ച് ശക്തിപ്രകടനം കാണിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവര്‍ക്ക് രസനീയമായിരുന്നു. <br /><br />കൂടാതെ നാളുകൊണ്ടും, മണിക്കൂര്‍കൊണ്ടുപോലും എന്റെ സമപ്രായക്കാരനായ ഒരു കുട്ടിയും അവരുടെ അയല്പക്കത്തുണ്ടായിരുന്നു. അച്ഛമ്മതന്നെയാണ് അവനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. എന്നേക്കാള്‍ ശരീരവളര്‍ച്ചയും, പ്രസരിപ്പുമുള്ള അവന്റെ മുന്നില്‍ ഞാന്‍ സര്‍വ്വാത്മനാ നിസ്സാരനും, നിരാലംബനുമായി.<br /><br />വൈകിയിട്ട് ഇടുങ്ങിയ മുറ്റത്ത് ഞങ്ങള്‍ കളരി അഭ്യസിക്കും. അതുകാണാന്‍ ചുറ്റുവട്ടത്തുള്ളവരും, അച്ഛന്റെ സുഹൃത്തുക്കളും വരും. കുമാരന് ഗുരുക്കളുടെ വീട് ആ നാട്ടിലായതുകൊണ്ട് പരിശീലനത്തിന് വളരെയെളുപ്പമായിരുന്നു.<br /><br />രാത്രി അച്ഛനുമമ്മയും പ്രധാനമുറിയിലും ഞാനും അനിയനും അച്ഛമ്മയും മറ്റൊരു മുറിയിലുമാണ് ഉറങ്ങാന്‍ കിടക്കുക. വളരെ വീതി കുറഞ്ഞ മിനുപ്പില്ലാത്ത പരുത്ത ഇടനാഴികയില് അച്ഛന്‍പെങ്ങളുമൊതുങ്ങും. അച്ഛമ്മ നെഞ്ഞ് നീറുന്നതുകൊണ്ട് പതിവായ് കൊത്തമ്പാല ചവച്ചിരുന്നു. മടിയില്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടിവച്ചിരുന്ന കൊത്തമ്പാല മണികള്‍ ഞാനും പെറുക്കിതിന്നും. അപ്പോഴത് കയ്പ്പോ, ചവര്‍പ്പോ ഇല്ലാത്ത രുചികരമായ ഒരു വിഭവമാണ്.<br /><br />അന്നും, ഇന്നും അത്ഭുതകരമായ് തോന്നുന്ന ഒരു വസ്തുത എന്താണെന്ന് വെച്ചാല്‍ ഉറങ്ങാന്‍ കിടന്ന് ഏതാനും സമയം കഴിയുമ്പോള്‍ അച്ഛമ്മ അമ്മയേയും, അച്ഛനേയും ആക്ഷേപിക്കുന്ന തരത്തില്‍ അസ്പഷ്ടമായ് ചിലത് മുരണ്ട് കിടക്കും. ഇടനാഴികയില് നിന്ന് അച്ഛന്പെങ്ങളും അതേറ്റുപിടി്ക്കുന്നത് കേള്‍ക്കാം. രാത്രിമാത്രം ജനിച്ചുമരിക്കുന്ന ഈയ്യാമ്പാറ്റകള്‍ പോലെ ചില അതൃപ്തഭാഷണങ്ങള്‍. എന്തിനായിരുന്നു അതൃപ്തി!<br /><br /><br />ആ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്. പതിവായ് മദ്ധ്യവേനലവധികാലത്താണ് അതുണ്ടാകുക. ഞങ്ങള്‍ എല്ലാവരും കൂടി ഘോഷമായിട്ടാണ് ഉത്സവപറമ്പിലേക്ക്പോയത്. ശുദ്ധമില്ലായ്മ കൊണ്ടോ എന്തോ അന്ന് അച്ഛന്പെങ്ങളും, അമ്മയും അകത്തമ്പലത്തിലേക്ക് വന്നില്ല. എന്നേയും, അനിയനേയും തൊഴീക്കുവാന്‍ അച്ഛമ്മ മണ്ഡപത്തിനുള്ളിലേക്ക് കൊണ്ടുപോയി. തൊഴുത് കുറിതൊട്ട് പുറത്തേക്ക് വരുമ്പോള്‍ അച്ഛമ്മ ദൂരെനിന്ന് വരുന്ന ഒരു സ്ത്രീയെ ചൂണ്ടികാണിച്ചുകൊണ്ട് കിന്നാരത്തോടെ പറഞ്ഞു-"ആ വരുന്ന പെണ്ണിനെ കണ്ടോ! അവള് നിങ്ങളുടെ അച്ഛന്റെ കാമുകിയായിരുന്നു."<br /><br />വേഷ്ടിയും, ബ്ലൗസും ധരിച്ചുവരുന്ന ആ സ്ത്രീ നല്ല ഉയരവും, ആകാരവുമുള്ള ഒത്ത സൗന്ദര്യവതിയായിരുന്നു.<br />അവരുടെ കയ്യില്‍ ഒരു കുടന്ന പുഷ്പങ്ങളും ഒപ്പം തോഴിമാരെന്ന് തോന്നിക്കുന്ന രണ്ട് ഉപസുന്ദരിമാരും ഉണ്ടായിരുന്നു. അവരെ ഞാനാദ്യമായ് കാണുകയാണ്. എന്നിട്ടും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആ സ്ത്രീ എന്നെ കാണരുതേയെന്ന് ഞാനാഗ്രഹിച്ചു. പക്ഷേ അത് സാധിച്ചില്ല. അച്ഛമ്മയും, അവരും തമ്മില്‍ കൂട്ടിമുട്ടി. വളരെ എളിമയോടും, ബഹുമാനത്തോടുമാണ് അവര്‍ അച്ഛമ്മയോട് സംസാരിച്ചത്. അനന്തരം അച്ഛമ്മ "ഇതെന്റെ മകന്റെ മക്കളാണ്" എന്ന് പറഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി പിന്നോട്ട് തിരിഞ്ഞപ്പോള്‍ ഞാനത് മുന്‍കൂട്ടികണ്ട് വേഗം തായമ്പകക്കാരുടെ പിന്നിലൊളിച്ചു.<br /><br />ആ സുന്ദരി വാത്സല്യത്തോടെ എന്റെ അനിയന്റെ കവിളുകളില്‍ തലോടുന്നതും, കളിപ്പാട്ടക്കാരന്റെ കയ്യില്‍ നിന്നും ഒരു ബലൂണ്‍ വാങ്ങി അവന് സമ്മാനിക്കുന്നതും ഞാന്‍ മറഞ്ഞ് നിന്ന് നോക്കികണ്ടു.<br /><br />എന്തോ എന്നെ കണ്ടാല്‍ പിന്നീട് അവര്‍ക്ക് എന്റെ അച്ഛനോടുള്ള ആദരവ് കുറയുമെന്ന് എന്റെയുള്ളില്‍ നിന്നാരോ മന്ത്രിച്ചു. </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com13tag:blogger.com,1999:blog-123915995367595890.post-81913299063533891512010-08-19T05:20:00.000-07:002010-08-20T06:14:00.925-07:00നഷ്ടബാല്യം-11<span class="Apple-style-span" style="font-family:arial;"><span class="Apple-style-span" style="font-size: medium;"><br /><br /></span></span><span class="Apple-style-span" style="color:#FF0000;"><span class="Apple-style-span" style="font-family:arial;"><span class="Apple-style-span" style="font-size: medium;">വേട്ട</span></span></span><span class="Apple-style-span" style="font-family:arial;"><span class="Apple-style-span" style="font-size: medium;"><br /><br />ഓണം, വിഷു തുടങ്ങിയ വിശേഷങ്ങള്‍ വരുമ്പോള്‍ ഭയമായിരുന്നു. സന്തോഷപ്രദവും, സുസ്ഥിരവുമായൊരാഘോഷവും ബാല്യത്തിലുണ്ടായിട്ടില്ല.<br /><br />രണ്ട് വിജാതീയധ്രുവങ്ങളാണ് അച്ഛനുമമ്മയുമെന്ന് എനിക്ക് തോന്നിയിരുന്നു. ഒരിക്കലും ഒരുമിക്കാന്‍ പാടില്ലായിരുന്ന രണ്ട് ജന്മങ്ങള്. വളരെ നിസ്സാരവും, ബാലിശവുമായ കാര്യങ്ങള്‍ക്കാണ് അവര്‍ തമ്മിലുളള ശണ്ഠ തുടങ്ങുക. ദേഷ്യം മൂത്താല്‍ അച്ഛനാദ്യം ചെയ്യുക കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാം എറിഞ്ഞുടക്കുകയാണ്. അടുക്കളയില്‍ നിന്ന് ചോറും, കറികളുമാണാദ്യം പുറത്തേക്ക് തെറിക്കുക. സ്റ്റീല്‍പാത്രങ്ങള്‍ പുറത്തേക്ക് തെറിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയസ്പന്ദനം ദ്രുതഗതിയിലാകും. അപ്പോള്‍ തീര്‍ച്ചപെടുത്താം. ആരംഭിച്ചു കഴിഞ്ഞു.<br /><br />യുദ്ധം ആരംഭിച്ചാല്‍ അത് കൊഴുപ്പിക്കാന്‍ അച്ഛന് വീണ്ടും ചാരായഷാപ്പിലേക്ക് പോകും. പിന്നെ സംഭവിക്കുന്നതെല്ലാം പ്രവചനാതീതമാണ്. ജനാലയിലെ കണ്ണാടികള്‍ തല്ലിതകര്‍ക്കുക, വാതിലുകള്‍ ചവിട്ടുതെറുപ്പിക്കുക പിന്നെ അമ്മയോടുളള ശാരീരികപീഢനവും. അതിനിടക്ക് കണ്ടവെട്ടത്തെങ്ങാന്‍ എന്നെ കണ്ടാല്‍ അദ്ദഹം എന്റെ പിതൃത്വത്തെ ചൊല്ലി പുലഭ്യം പറയാന്‍ തുടങ്ങും. 'തന്തക്ക് പിറക്കാത്തവന് 'എന്ന് കേള്‍ക്കുമ്പോള്‍ ഞാനെന്റെ ചെവി പൊത്തി പിടിക്കും. ബാധിര്യം കൊണ്ടും വിജയിക്കാനാകാതെ അച്ഛന്റെ വാക്കുകള്‍ എന്റെ ആത്മാവിലേക്കിറങ്ങി ചെല്ലും; എന്റെ സ്വത്വത്തേയും നിസ്സാഹായമാക്കികൊണ്ട്.<br /><br />എന്തുകൊണ്ടാണ് അദ്ദേഹമെന്നെമാത്രം ഇങ്ങനെ സംബോധന ചെയ്യുന്നത് എന്നതിന്റെ കാരണം എനിക്കജ്ഞാതമായിരുന്നു. ഞാനതിന്റെ പൊരുള്‍ തേടി അലഞ്ഞിട്ടില്ല; ഇതുവരേയും.<br /><br />ഒരിക്കല്‍ അതിഘോരമായ ഒരു വക്കാണത്തിനൊടുവില്‍ സഹിക്കവയ്യാതെ അമ്മ തറവാട്ടിലേക്കോടിപോയി. ഞാനും, അനിയനും ഞങ്ങളുടെ മുറിയില്‍ ഒളിച്ചിരുന്നു. അച്ഛന് രണ്ടാമതും ഷാപ്പില് പോയി വന്ന് ചെരിപ്പിട്ടുരച്ചു കൊണ്ട് അകത്തേക്ക് വന്ന് എന്നെ പുകച്ചുപുറത്തേക്കു ചാടിച്ചു. അദ്ദേഹമപ്പോള്‍ ഉമ്മറത്ത് ചെറിയ ഉരുളന്‍കല്ലുകള്‍ കൂട്ടിയിട്ടിരുന്നു. അദ്ദേഹം കളരിയിലെ നെടുവടി എന്റെ നേരെയെറിഞ്ഞുകൊണ്ട് പറഞ്ഞു-" പന്തീരാന്‍ മിന്നടാ നായേ..."<br /><br />പന്തീരാന്‍ എന്നാല്‍ വടികൊണ്ടുളള വിദഗ്ധമായൊരു ചുഴറ്റലാണ്. വൈദഗ്ധ്യപൂര്‍വം മിന്നല്‍ വേഗത്തില്‍ വടി ചുഴറ്റുമ്പോള്‍ ഒരാള്‍ കല്ലെടുത്തെറിഞ്ഞാലോ, മഴ പെയ്താലോ ഏല്‍ക്കില്ല എന്നാണ് ആയുധപെരുമ.<br /><br />ഞാന്‍ വടി മിന്നുമ്പോള്‍ അദ്ദേഹം വേഗത കൂട്ടാന്‍ കല്പിച്ചു. പിന്നീടദ്ദേഹം കല്ലുകളെറിയാനാരംഭിച്ചു. എന്റെ അഭ്യാസക്കുറവോ എന്തുകൊണ്ടാണന്നറിയില്ല ആയുധം കല്ലുകളെ തടുത്തില്ല. മിക്കതും എന്റെ ദേഹത്തു തന്നെ.<br /><br />ചുറ്റുവട്ടത്ത് കാഴ്ചക്കാര്‍ കൂടുന്നതും പരിഹസിക്കുന്നതും, പരിഭവിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. പിന്നീട് കാഴ്ചക്കാര്‍ പിന്‍വലിഞ്ഞപ്പോഴും, അച്ഛന് ഛര്‍ദ്ധിച്ച് ഛര്‍ദ്ധിച്ചുറങ്ങിയപ്പോഴും ഞാന്‍ പയറ്റ് നിര്‍ത്തിയില്ല. ദ്വേഷവും, സങ്കടവും നിമിത്തം സ്വയം പൊലിഞ്ഞടങ്ങണം എന്ന് അത്മാര്ത്ഥമായും ആഗ്രഹിച്ചു. എപ്പോഴൊ വടി എന്റെ പിടി വിട്ട് ദൂരെയെങ്ങോട്ടോ തെറിച്ചുപോയി.<br /><br />ഉമ്മറത്ത് വിലങ്ങനെ കിടക്കുന്ന അച്ഛനെ ഗുരുത്വദോഷം തട്ടാതിരിക്കാന്‍ വന്ദിച്ചു മറി കടക്കുമ്പോള്‍ ഞാനൊരിക്കല്‍ കൂടി പിറവിയെ ശപിച്ചു. </span></span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com17tag:blogger.com,1999:blog-123915995367595890.post-88426742468573141882010-08-05T07:24:00.000-07:002010-08-05T07:37:30.769-07:00നഷ്ടബാല്യം-10<span style="font-family:AnjaliOldLipi;font-size:130%;"><br /><br /><b><span class="Apple-style-span" style="color:#993399;">തൊണ്ണിയമ്മ</span></b><br /><br />തൊണ്ണിയമ്മ 'റ' പോലെ അകം വളഞ്ഞ വയോധികയായിരുന്നു. മുന്‍വശത്ത് പല്ലുകളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല. അതുകൊണ്ടാണ് എല്ലാവരും അവരെ തൊണ്ണിയമ്മ എന്ന് വിളിച്ചിരുന്നത്. അവര്‍ക്ക് കുറഞ്ഞപക്ഷം എഴുപത് വയസ്സെങ്കിലും അപ്പോഴുണ്ടായിരിക്കും. മക്കളോ,സന്തുബന്ധുക്കളോ ഉണ്ടായിരുന്നില്ല. തീര്‍ത്തും ഏക. ഓലമേഞ്ഞ സാമാന്യം വലിയ ആ വീട്ടില്‍ അവര്‍ തനിച്ച്. <br /><br />അവര്‍ റൗക്ക ധരിച്ചിരുന്നില്ല. വെറും ഒറ്റമുണ്ട് മാത്രം വേഷം. ശുഷ്കിച്ച് ചുരുണ്ട് പിന്‍വലിഞ്ഞ മുലകള്‍. ജടപിടിച്ച തലമുടി. അതില്‍ സമൃദ്ധമായ് പേനും. കുളിക്കുകയോ, മറ്റെന്തെങ്കിലും തരത്തില്‍ ദേഹശുദ്ധി വരുത്തുകയോ ചെയ്തിരുന്നില്ല. ശരീരം മുഴുവന്‍ കറുത്തനിറത്തില്‍ അഴുക്ക് പറ്റിപിടിച്ചിരിക്കുന്നത് കാണാം. അത് ദേഹത്ത്നിന്ന് ചുരുട്ടി ഉണ്ടയാക്കി തെറിപ്പിച്ച് കളയുക അവരുടെ പ്രിയ്യവിനോദമാണ്.<br /><br />തൊണ്ണിയമ്മയുടെ പറമ്പില്‍ ധാരാളം പുല്ലും, ചെടികളുമുണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്കൊക്കെ ആടിനെ മേയ്ക്കാന്‍ ഞങ്ങള്‍ അവരുടെ പറമ്പിലേക്ക് പോകും. എന്റെ അമ്മമ്മയുടെ ഏതാണ്ട് സമപ്രായക്കാരിയാണവര്‍. അതുകൊണ്ട് എന്നോട് അമ്മമ്മയുടെ വിശേഷങ്ങള്‍ ചോദിക്കും. ചിലപ്പോള്‍ ദൂരെയുള്ള വൈദ്യരുടെ കടയില്‍ ചെന്ന് കഷായമോ, കുഴമ്പോ വാങ്ങിചെല്ലാന്‍ പറയും.<br /><br />അവര്‍ക്ക് വലിയൊരു ചെല്ലം നിറയെ നാണയ ശേഖരങ്ങളുണ്ട്. അതില്‍ നിന്നെടുത്താണ് സാധനങ്ങള്‍ വാങ്ങാന്‍ പണം തരുക. അവിടെ നിന്ന് പണം മോഷ്ടിക്കാന്‍ വളരെയെളുപ്പമായിരുന്നു. സാഹചര്യം പലപ്പോഴും എന്നെ അതിന് പ്രേരിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ വീട്ടില്‍ നിന്നങ്ങനെ ചെയ്തതിന് അമ്മ നനഞ്ഞ തോര്‍ത്തുമുണ്ടുകൊണ്ടടിച്ചത് അപ്പോഴോര്‍മ്മവരും. പിന്നെ അനാഥയായ തൊണ്ണിയമ്മയോടുളള അനുതാപപൂര്‍ണ്ണമായ ഹൃദയരാഗവും എന്നെ അതില്‍ നിന്നു വിലക്കി.<br /><br />എന്റെ അനിയനടക്കം ആടിനെ മേയ്ക്കാന്‍ വരുന്ന മറ്റു കുട്ടികള്‍ കളിയിലേര്‍പ്പെടുമ്പോള്‍ ഞാന്‍ തൊണ്ണിയമ്മയുടെ സഹചാരിയായ് നില്ക്കും. കിണറ്റില്‍ നിന്ന് വെളളം കോരികൊടുക്കുക, അങ്ങാടിയില്‍ നിന്ന് മല്‍സ്യം വാങ്ങികൊടുക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാനാണ് ചെയ്യുക. മീന്‍ നന്നാക്കുവാന്‍ കുന്തിച്ചിരിക്കുമ്പോള്‍ കോണകമുടുക്കാത്തതു കൊണ്ട് അവരുടെ വികൃതമായ ഗുഹ്യം കാണും. എല്ലുകള്‍ക്കിടയിലൂടെയുളള ഒരു പുളിപ്പാണ് എനിക്കപ്പോള്‍ അനുഭവപ്പെടുക.<br /><br />എനിക്ക് സമാന്തരമായ് ഒരു കറുത്ത കണ്ടന്‍പൂച്ചയും സദാ അവിടെ കൂന്നികൂടിയിരിക്കുന്നത് കാണാം. ആരോടും ഇണക്കമില്ലാത്ത തീഷ്ണമുഖഭാവമുളള ആ പൂച്ച ദൈവം വേഷം മാറ്റവിട്ട തൊണ്ണിയമ്മയുടെ സംരക്ഷിതാവായിരിക്കുമെന്ന് ഞാന്‍ സങ്കല്പ്പിച്ചു.<br /><br />ചെളുക്ക കളയാതെയാണ് തൊണ്ണിയമ്മ മീന്‍ വെക്കുക. അറപ്പുകാരണം അവര്‍ സ്നേഹത്തോടെ, നിഷ്കളങ്കതയോടെ എനിക്ക് കഴിക്കാന്‍ തരുന്നതെന്തും നിരസിക്കുമ്പോള്‍ വൈഷമ്യം തോന്നും. മനസ്സ് ഒന്നുകൂടി ആര്ദ്രമാകും.<br /><br />ഇടിയും, മഴയുമുളള കൊടുങ്കാറ്റടിക്കുന്ന രാത്രികളില്‍ അസുരക്ഷിതയായ, അനാഥയായ തൊണ്ണിയമ്മയെ ഞാനോര്‍ക്കും. മണ്‍ചുമരുളള എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ആ വീട്ടില്‍ അവര്‍ തനിച്ച്. നിലവിളിച്ചാല്‍ പോലും ഒന്നോടി വരാന്‍ ആരുമി്ല്ല.<br /><br />എന്നും രാത്രി കിടക്കുമ്പോള്‍ കയ്യെത്താവുന്നത്ര അരുകില്‍ കരുതിയിരിക്കുന്ന മണ്‍കുടത്തിലെ അവരുടെ പ്രാണജലം ഞാന്‍ കണ്ടിട്ടുണ്ട്. കിടക്കക്ക് താഴെ ഒരോട്ടുക്കിണ്ണവും വെക്കാറുണ്ട്. അത് മൂത്രമൊഴിക്കാനുളളതാണ്.<br /><br />ഞാന്‍ ഭയപ്പെട്ടതുപോലെ ഒരിക്കല്‍ ഘോരമായ ഇടിയും, മഴയുമുളള ഒരു രാത്രി തന്നെ അവര്‍ മരിച്ചു. കരുതിവെച്ചിരുന്ന കുടത്തിലെ വെളളം കുടിക്കാന്‍ അവര്‍ക്ക് യോഗമുണ്ടായില്ല. മരണവെപ്രാളത്തില്‍ കയ്യോ, കാലോ തട്ടി മണ്‍കുടമുടഞ്ഞു പോയിരുന്നു.<br /><br />കണ്ണുകള്‍ തുറിച്ച്, വായടക്കാതെയാണത്രെ വിറങ്ങലിച്ചു കിടന്നിരുന്നത് എന്റെ മുത്തശ്ശി! ഗതി കിട്ടാത്ത പ്രേതത്തിന്റെ ഉത്തമലക്ഷണം. മരണത്തിന്റെ നാളും, പൊരുളും നോക്കാനറിയുന്ന അമ്മമ്മ പറഞ്ഞു-" തൊണ്ണിയമ്മക്കിനി ജന്മമില്ല. ബലിയും, ശ്രാദ്ധവുമൂട്ടാന്‍ ആളില്ലാത്തതുകൊണ്ട് അവരുടെ ആത്മാവിന് മോക്ഷവും കിട്ടുകയില്ല."<br /><br />വിധിനിയതങ്ങളുടെ സങ്കീര്‍ണ്ണതകളെ കുറിച്ച് ചിന്തിക്കാന്‍ മാത്രം എനിക്കപ്പോള്‍ ഉള്‍പ്രാപ്തിയുണ്ടായിരുന്നില്ല. ഞാനോര്‍ത്തത് മറ്റൊന്നായിരുന്നു-" അന്ന്...വെളളം കിട്ടാതെ എന്റെ മുത്തശ്ശി നരകിച്ച് മരിച്ച നശിച്ച രാത്രിയില്‍ വിരാഗിയായ ആ കരിമ്പൂച്ച എവിടെയായിരുന്നു!?"<br /></span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com32tag:blogger.com,1999:blog-123915995367595890.post-79415170495916277952010-07-29T05:39:00.000-07:002010-07-29T05:50:38.253-07:00നഷ്ടബാല്യം-9<span style="font-family:AnjaliOldLipi;font-size:130%;"><br /><b><span class="Apple-style-span" style="color:#FF0000;">വിരഹം </span></b><br /><br />ഒരുദിവസം രാത്രി അച്ഛന് ഞങ്ങള്‍ ആടിനെ മേയ്ച്ചിരുന്ന തെങ്ങിന് തോപ്പുകടന്ന് കുറേദൂരം പാടങ്ങളിലൂടെയും, ഇടവഴികളിലൂടെയുമൊക്കെ യാത്രചെയ്ത് മറ്റൊരു കളരിയിലേയ്ക്ക് കൊണ്ടുപോയി. കുമാരന് ഗുരുക്കളില്‍ നിന്ന് കിട്ടാത്ത പ്രധാനപ്പെട്ട അടവ് സ്വായത്തമാക്കുക എന്നതായിരുന്നു ഉദ്ദേശം.<br /><br />വലിയൊരു കളരിയായിരുന്നു അത്. ധാരാളം അഭ്യാസികളുണ്ടായിരുന്നു. കളരിയുടെ നടുക്ക് സ്തൂഭം പോലെയുള്ള വലിയ കല്‍വിളക്കില്‍ നല്ലെണ്ണയില്‍ കുതിര്‍ന്ന തിരികള്‍ പന്തം കത്തുന്നു. വളരെ ചെറുപ്പക്കാരനായ ഒരാളായിരുന്നു അവിടത്തെഗുരുക്കള്‍. അയാള്‍ ഞങ്ങള്‍ക്ക് വളരെ സ്നേഹമയമായും, ലളിതമായും ചില അടവുകള്‍ കാണിച്ചുതന്നു. ഒരു രാത്രിയ്ക്ക് മാത്രമായുള്ള ഒരു ശിഷ്യപ്പെടലായിരുന്നു അത്.<br /><br />നേരം വളരെ വൈകിയിരുന്നു. അഭ്യാസനത്തിന് ശേഷം അച്ഛനും, കൂട്ടാളികളും ഗുരുക്കളുടെ വീട്ടിലിരുന്ന് മദ്യപാനമാരംഭിച്ചു. എന്നേയും, അനിയനേയും 'കുട്ട്യമ്പി' എന്ന് പേരുള്ള ഗുരുക്കളുടെ പിതാവ് ഒരു കുടുസ്സുമുറിയിലിരുത്തി ചോറും കറികളും തന്നു. ആമയിറച്ചിയായിരുന്നു സ്പെഷ്യല്‍. അദ്ദേഹം നിര്‍ബന്ധിച്ച് ഞങ്ങളെ ഊട്ടി. ഭക്ഷണരീതികളും, വീടിന്റെ അകത്തളങ്ങളുമൊക്കെ കണ്ടപ്പോള്‍ അവര്‍ താഴ്ന്ന വര്‍ഗ്ഗക്കാരാണെന്ന് എനിക്ക് തോന്നി. മടങ്ങുമ്പോള്‍ കനപ്പെട്ട ഒരു സംഖ്യ അച്ഛന് ഞങ്ങളെക്കൊണ്ട് ദക്ഷിണ കൊടുപ്പിച്ചു. ഗുരു നന്നായ് വരും എന്ന് മൂര്‍ദ്ധാവില്‍ തൊട്ട് അനുഗ്രഹിച്ചു. <br /><br />പതിരാത്രി കഴിഞ്ഞ് അവിടെ നിന്ന് മടങ്ങുമ്പോള്‍ അകാരണമായൊരു വ്യസനം എന്നെ പിടികൂടി; വേര്‍പാടിന്റെ. രണ്ടാമതൊരിക്കല്‍ കൂടി അങ്ങോട്ട് പോകാന്‍ സാധ്യതയില്ലാ എന്ന് അച്ഛന് ഞങ്ങളോട് പറഞ്ഞിരുന്നു.<br /><br />പിറ്റേന്ന് പുലര്‍ന്നെണീറ്റപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ആ വീടും, കളരിയും, ഗുരുവും പൂര്‍വ്വാധികം കാന്തിയോടെ<br />തെളിഞ്ഞുനിന്നു.<br /><br />"എനിക്കൊരിക്കല്‍കൂടി അങ്ങോട്ട് പോകണം` അതുമാത്രമായ് ചിന്ത. തീഷ്ണമായൊരു കാന്തിക പ്രകര്‍ഷണം.<br /><br />വീണ്ടും പോകണം എന്ന് അച്ഛനോട് പറയാന്‍ ധൈര്യമില്ല. അനിയനോട് സൂചിപ്പിച്ചപ്പോള്‍ അവനതിന്<br />താത്പര്യമില്ല.<br /><br />ഒരു ഞായറാഴ്ച്ച അടങ്ങാത്ത തൃഷ്ണയോടെ ഞാനൊറ്റയ്ക്ക് തെങ്ങിന് തോപ്പില്‍ നിന്നും അവിടേയ്ക്ക് യാത്രയാരംഭിച്ചു. രാത്രിയിലായിരുന്നു ആദ്യയാത്ര എന്നതുകൊണ്ട് ആ സ്ഥലവും വഴിയും എനിയ്ക്ക് തീര്‍ത്തും അപരിചിതമായിരുന്നു. എങ്കിലും ഒരുതരത്തില്‍ ദുരൂഹമായിരുന്ന ആ അന്വേഷണം എന്നില്‍ ഗോചരാതീതമായൊരാനന്ദം പ്രധാനം ചെയ്തു.<br /><br />സ്ഥലംമാറി പല വീട്ടലും ഞാന്‍ ചെന്നന്വേഷിച്ചു. അപരിചിതമാണെങ്കിലും അവിടെയെല്ലാം മുമ്പെങ്ങോ കണ്ടു മറന്ന, എന്തോമറന്നുവെച്ച, പൂര്‍ത്തീകരിക്കാതെപോയിരുന്ന മൗലികമായൊരു ചോദന എന്നിലുളവാക്കി. പലര്‍ക്കും കൊച്ചുകുട്ടിയായ എന്റെയീ നിഗൂഢപ്രവര്‍ത്തി അത്ഭുതകരമായ് തോന്നി.<br /><br />അവസാനം ആരോ ഒരാള്‍ എന്നെ അവിടെ എത്തിച്ചു. ഗുരു അവിടെയുണ്ടായിരുന്നില്ല. കുട്ട്യമ്പിയും, വീട്ടുകാരും എന്നെ സസന്തോഷം സ്വീകരിച്ചു. കുറച്ച് ദിവസം മുമ്പ് ചുവടുവച്ച കളരിയെ നിര്‍വൃതിയോടെ ഞാന്‍ നോക്കി കണ്ടു. പക്ഷേ രാത്രിയിലെ പ്രൗഢിയും, എടുപ്പുമൊന്നും ആ കളരിയ്ക്കോ കല്‍വിളക്കിനോ അപ്പോഴുണ്ടായി തോന്നിയില്ല.<br /><br />കുട്ട്യമ്പി എനിക്ക് കട്ടന്‍ചായ ഉണ്ടാക്കിതന്നു. പൊരിയും അരിമുറുക്കും തന്നു. മടങ്ങുമ്പോള്‍ തെങ്ങിന്‍തോപ്പുവരെ അദ്ദേഹം എന്നെ അനുഗമിച്ചു.<br />.<br />അവിടെ നിന്ന് യാത്ര പറഞ്ഞ് പിരിയുമ്പോള്‍ കുട്ട്യമ്പി അസംഖ്യം മടക്കുകളുള്ള മുറുക്കാന്‍ പൊതിയില്‍ നിന്നും ഏതാനും നാണയതുട്ടുകളെടുത്ത് എനിയ്ക്ക് തന്നു. എന്നെ ആശിര്‍വദിച്ചു.<br /><br />മടങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. പുലയനായ ആ വൃദ്ധന് എന്റെയാരുമല്ല എങ്കിലും. </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com1tag:blogger.com,1999:blog-123915995367595890.post-87259058630706944672010-07-19T02:19:00.000-07:002010-07-19T02:22:16.120-07:00നഷ്ടബാല്യം-8<span style="font-family:AnjaliOldLipi;font-size:130%;"><br /><b><span class="Apple-style-span" style="color:#006600;">യാത്ര</span></b></span><div><span style="font-family:AnjaliOldLipi;font-size:130%;"><br />പുഴയിലൂടെയാണ് ഞങ്ങളുടെ യാത്ര. കുംഭമാസമായതിനാല്‍ കലശം കഴിച്ച് തീര്‍ത്ഥം തളിച്ച യജ്ഞഭൂമിയിലെന്നപ്പോലെ വെളളം അങ്ങിങ്ങ്.<br /><br />അച്ഛന് വളരെ മുന്നിലായിരുന്നു. ഒരു നിശ്ചിതദൂരം പാലിച്ചെന്നോണം ഞാനും അനിയനും പിന്നില്‍. ദൂരം ചിലപ്പോള്‍ പരിധി വിട്ട് അകന്നു പോയാല്‍ അച്ഛന് ഞങ്ങളെ ഭര്‍ത്സിക്കും. അപ്പോള്‍ ഞങ്ങളോടി ഒപ്പമെത്തും.<br /><br />അച്ഛനറിയാതെ ഒളിഞ്ഞുനിന്നും, പിന്നില്‍നിന്നും അച്ഛനെ നോക്കി രസിക്കുകയെന്നത് എന്റെ ഒരു വിനോദമായിരുന്നു. എന്റെ അച്ഛന് സുന്ദരനാണ്. ഒത്ത ഉയരവും, ദേഹവും. മുകളിലേക്ക് ചീകിവെക്കുന്ന തലമുടി നല്ല വഴക്കമുളള കറുകറുത്ത മുടിയാണ്. എന്റെത് പോലെ കോലന്‍മുടിയല്ല. അച്ഛന് വെളളിത്തിരയിലെ ഒരു സിനിമാനടനുമായ് മുഖസാദൃശ്യമുണ്ട്. അച്ഛനെപ്പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....! മനസ്സിലെ നിഗൂഢമായ മോഹം അതായിരുന്നു.<br /><br />പുഴ കടന്നാല്‍ മറ്റൊരു ഗ്രാമമായി. അവിടെ ചെറിയൊരു അങ്ങാടിയുണ്ട്. ബീഫുകറി മണക്കുന്ന ചെറിയ ഹോട്ടലിനരുകിലെത്തുമ്പോള്‍ അച്ഛന്റെ പതിവുളള ഒരു ചോദ്യമുണ്ട്.<br /><br />" ചായ കുടിക്കണോ "<br /><br />ഉവ്വെന്ന് പറയാന്‍ ജാള്യതയും, ഭയവുമാണ്. അങ്ങനെ പറഞ്ഞിട്ടില്ല.<br /><br />" കുടിക്കെണങ്കി കുടിക്കാ "<br /><br />അങ്ങുമിങ്ങും തൊടാതെയുളള ഒരുത്തരം. അതും ഞാനാണ് പറയുക. അനിയനൊന്നും മിണ്ടില്ല. അച്ഛന് പൊറോട്ടയും ബീഫും ഞങ്ങള്‍ക്ക് വാങ്ങി തരും. പിന്നെ അദ്ദേഹം കുറച്ചപ്പുറമുളള ചാരായഷാപ്പിലേക്കു പോകും. അച്ഛന് വരുന്നതിനു മുമ്പ് കൊതിയോടെ, ധൃതിയില്‍ ഞങ്ങളത് തിന്ന് തീര്‍ത്ത് ' ഒന്നുമറിയില്ല രാമനാരായണ ' എന്ന മട്ടില്‍ നില്ക്കും. അച്ഛന് മടങ്ങി വരുമ്പോള്‍ സ്വതേ കലങ്ങിയ ആ കണ്ണുകള്‍ ഒന്നുകൂടി ചുവന്നിട്ടുണ്ടാകും. അവിടെനിന്നും ബസ്സ് കയറി കുറേ യാത്ര ചെയ്തു വേണം ഞങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍. അവിടം അച്ഛന് ജനിച്ചു വളര്‍ന്ന ഗ്രാമമാണ്. പ്രസിദ്ധ കളരിയാശാന് കുമാരന്‍ഗുരുക്കളുടെ അടുത്തേക്ക് കളരി പഠിപ്പിക്കാനാണ് ഞങ്ങളെ കൊണ്ടുപോകുന്നത്. കളരിയുടെ അടുത്തെത്തുമ്പോള്‍ പതിവുപോലെ എന്റെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങും. ഉത്ക്കടമായൊരു ഭീതി ഗ്രസിക്കുകയും ചെയ്യും. <br /><br />ആഴ്ചയില്‍ രണ്ടു ദിവസമായിരുന്നു ഞങ്ങളുടെ പഠനം. ബാക്കി ദിവസങ്ങളില്‍ വീട്ടില്‍ പരശീലനം. അതിനു വേണ്ടി അച്ഛന് കുറ്റിക്കാട് വെട്ടിതെളിച്ച് മണല്‍ വിതറി ഒരു കളരിയുണ്ടാക്കി തന്നു.<br /><br />ഗുരുക്കളുടെ വീട്ടില്‍ ഞങ്ങളുടെ കൂടെ തൊടുക്കാന്‍ നില്‍ക്കാറ് അദ്ദേഹത്തിന്റെ മകന് രഘുവാണ്. രോഗിയായ ഗുരുക്കള്‍ ചുവടുകള്‍ പറഞ്ഞുതരുകയേയുളളൂ. പ്രയോഗിച്ച് കാണിച്ചുതരുന്നത് രഘുവും അപൂര്‍വ്വമായ് ഗുരുപത്നിയുമായിരുന്നു.<br /><br />ചുവടൊന്ന് പിഴച്ചാല്‍ ഗ്രഹിക്കാന്‍ പ്രയാസപ്പെട്ടാല്‍ അച്ഛന് ഭീഷണമുഖത്തോടെ എന്നെ(എന്നെമാത്രം) ഒന്നുനോക്കും. സര്‍ക്കസ്സുകൂടാരത്തിലെ മൃഗങ്ങളുടെ നിസ്സാഹായതയായിരുന്നു ഞങ്ങള്‍ക്ക്.<br /><br />" ഇനിയുളള കാലത്ത് ജീവിച്ചു പോകാന്‍ ഇതുകൊണ്ടക്കയേ പറ്റൂ. പഴേ കാലംന്ന്വല്ലപ്പോള്‍..."<br /><br />ഈ പല്ലവി അച്ഛന് പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞങ്ങളെ ആരേയും വെല്ലുന്ന മികച്ച പോരാളികളാക്കുക. അതായിരുന്നു അച്ഛന്റെ ലക്ഷ്യം.<br /><br />മടങ്ങുമ്പോള്‍ പുഴക്കരുകിലുളള അങ്ങാടിയിലെത്തിയാല്‍ അച്ഛന് വീണ്ടും ചാരായഷാപ്പിലേക്കു പോകും. അപ്പോള്‍ സന്ധ്യ കഴിഞ്ഞ് ഇരുട്ടി തുടങ്ങിയിരിക്കും. അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാര്‍ പലരും അപ്പോള്‍ അങ്ങാടിയിലുണ്ടാകും. അച്ഛന്റെ സാന്നിധ്യത്തില്‍ അവര്‍ ഞങ്ങളോട് സ്നഹവാല്‍സല്യങ്ങള്‍ നടത്തും. പുഴുങ്ങിയ മുട്ടയും, കടല വറുത്തതുമൊക്കെ വാങ്ങിതരും. <br /><br />പക്ഷെ അച്ഛന് പോയാല്‍ അവരില്‍ ചിലരുടെ മുഖം മാറും. അവര്‍ ചില അശ്ലീലചുവയുളള ചോദ്യങ്ങള്‍ ചോദിക്കും.<br /><br />" രാത്രി അച്ഛന്റെയെും, അമ്മയുടെയുമടുത്താണോ കിടക്കാറ്?"<br /><br />" അവര്‍ കാണിക്കുന്നത് കാണാറുണ്ടോ?"<br /><br />" അച്ഛനീ പോക്ക് പോയാല്‍ അമ്മേടെ കാര്യം പോക്കാ..."<br /><br />ചിലപ്പോഴവര്‍ ഞങ്ങളുടെ കവിളുകളില്‍ തലോടുകയും, അസ്ഥാനങ്ങളില്‍ കൈവെച്ച് ഇക്കിളിപെടുത്താനും ശ്രമിക്കും. അച്ഛന് മടങ്ങിവന്നാല്‍ പെട്ടന്നവര്‍ പൂര്‍വ്വാവസ്ഥ കൈവരിക്കുകയും സ്നേഹപ്രകടനങ്ങള്‍ തുടരുകയും ചെയ്യും. <br /><br />എന്തുകൊണ്ടോ ഞാനോ, അനിയനോ ഒരിക്കലും ഇക്കാര്യം അച്ഛനോടോ, അമ്മയോടോ പറയുകയുണ്ടായില്ല. </span></div>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com3tag:blogger.com,1999:blog-123915995367595890.post-43993272968941005472010-07-08T06:53:00.000-07:002010-07-08T06:56:04.544-07:00നഷ്ടബാല്യം-7<span style="font-family:AnjaliOldLipi;font-size:130%;"><br /><b><span class="Apple-style-span" style="color:#FF0000;">കുളമ്പ്മനുഷ്യന്‍</span></b><br /><br />അത് ആരോ പടച്ചു വിട്ട ഒരു കല്പിതകഥയായിരുന്നിരിക്കാം. ഒരു കാലഘട്ടത്തില്‍ ശക്തിമത്തായ് എന്റെ ഗ്രാമത്തില്‍ കുളമ്പുമനുഷ്യനെ കുറിച്ചുളള കഥ പ്രചരിക്കപ്പെട്ടിരുന്നു.<br /><br />രുപം മനുഷ്യന്റെതുതന്നെ. പക്ഷെ കൈകാലുകളില്‍ വിരലുകള്‍ക്കും, പാദങ്ങള്‍ക്കും പകരം നാല്ക്കാലികളുടേതു പോലെ കുളമ്പ്. അതാണ് കുളമ്പുമനുഷ്യന്‍! ഓര്‍ക്കുമ്പോഴെ ആരും ഭയചകിതരാകും.<br /><br />കുളമ്പുമനുഷ്യനെ കണ്ടു എന്ന് പറഞ്ഞ് അനുഭവസ്ഥര്‍ പലരും രംഗത്തിറങ്ങി. അവര്‍ നിറം പിടിപ്പിച്ച കഥകള്‍ മെനയാന്‍ തുടങ്ങി. നേര്‍ത്ത ഭയവും ജിജ്ഞാസയും നമുക്കൊരു ആനന്ദം തരുമല്ലോ, അതായിരുന്നു കുളമ്പുമനുഷ്യന്‍ പ്രദാനം ചെയ്തിരുന്നത്.<br /><br />്അക്കാലത്ത് എന്റെ അച്ഛന് ജോലി കഴിഞ്ഞ് പുഴ കടന്ന് കുറേ ദൂരം നടന്ന് വേണമായിരുന്നു വീട്ടിലെത്താന്‍. നേരത്തെ വരണമെന്നും, രാത്രികാലങ്ങളില്‍ ആരെങ്കിലും പിന്നില്‍നിന്ന് വിളിച്ചാല്‍ തിരിഞ്ഞുനോക്കരുതെന്നും അമ്മ ചട്ടം കെട്ടിതുടങ്ങി. <br /><br />ഇന്നത്തെ പഞ്ചായത്തുറോഡുകളെല്ലാം അന്നിടവഴികളാണ്. ഇടവഴികളിലൂടെ നടക്കുമ്പോള്‍ സൂക്ഷിക്കണം. മുളമുളള് കൊണ്ട് കെട്ടിയിരുന്ന വേലികളില്‍ നിന്ന് മുളള് പൊഴിഞ്ഞു കിടക്കുന്നുണ്ടാകും. കാലില്‍ കടയോളം കയറി അരികറ്റു പോകുന്ന മുളള് ഒരാളെ വേദനാജനകമായ് ദിവസങ്ങളോളം കിടത്തും. കുട്ടികളുടെ അന്നത്തെ പ്രധാനരോഗം അതായിരുന്നു.<br /><br />ഒരിക്കല്‍ ഇടവഴിയിലൂടെ യാത്ര ചെയ്തിരുന്ന ഒരു നമ്പൂതിരിക്ക് വഴിമദ്ധ്യേ ഒരപരിചിതനെ കിട്ടി. കൂട്ടിനൊരാളായ്യല്ലോ എന്നാശ്വാസമായ് നമ്പൂതിരിക്ക്. അവര്‍ പരിചയപ്പെട്ടു. സുഹൃത്തുകളായി. കഥകള്‍ പറഞ്ഞു. കൂട്ടത്തില്‍ നമ്പൂതിരി കുളമ്പുമനുഷ്യന്റെ പേടിപ്പെടുത്തുന്ന കഥയും പറഞ്ഞു. നമ്പൂതിരി ഭയാംഗമായ കുളമ്പിനെ വര്‍ണ്ണിച്ച് ഫലിപ്പിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അപരിചിതന് നിന്നു. അയാള്‍ തന്റെ കാല്പാദങ്ങള് നമ്പൂതിരിക്കു നേരെ നീട്ടി. എന്നിട്ടു ചോദിച്ചു-<br /><br />" ഇതുപോലെയാണോ എന്ന് നോക്ക് "<br /><br />അയാളുടെ കാലിലെ കുളമ്പുകള്‍ കണ്ട് നമ്പൂതിരി നടുങ്ങി. അപ്പോള്‍ അപരിചിതന് വികൃതമായ് ചിരിച്ചു-<br /><br />" ഹി...ഹി...ഹി..."<br /><br />താനിത്രനേരവും സംസാരിച്ചത് കുളമ്പുമനുഷ്യനോടാണെന്ന് കണ്ട നമ്പൂതിരി നിലവിളിയോടെ അബോധത്തിലേക്ക് കൂപ്പുകുത്തി.<br /><br />രാത്രിയും, നട്ടുച്ചയും അക്കാലത്തൊരുപോലെയാണ്. നട്ടുച്ചക്ക് പേടപ്പെടുത്തുന്ന ഒരു പ്രശാന്തതയാണ്. എല്ലാവരും അപ്പോഴൊന്ന് മയങ്ങും.ഞാനപ്പോള്‍ പാടത്തിനക്കരെയുളള മുട്ടിക്കുടിയന്‍ മാവിന്റെ ചുവട്ടിലേക്കോടും. അവിടെ മാമ്പഴങ്ങള്‍ പൊഴിഞ്ഞുകിടക്കുന്നുണ്ടാവും. മുട്ടിക്കുടിയന്‍മാങ്ങ അന്നത്തെ എന്റെ ഫ്രൂട്ടിയാണ്.<br /><br />ഒരുനാള്‍ മതിവരുവോളം മാമ്പഴച്ചാര് കുടിച്ച് ഞാന്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അമ്മമ്മ പണ്ട് തുണികള്‍ നെയ്തിരുന്ന ചര്‍ക്കയുടെ മരച്ചക്രം കമ്പുകൊണ്ടുരുട്ടിയാണ് എന്റെ യാത്ര. കത്തിക്കാളുന്ന വെയില്. അതെന്റെ കാല്പാദങ്ങളെ പൊളളിക്കുന്നു. പെട്ടെന്ന് എനിക്കൊരു തോന്നല്‍. ആരോ എന്റെ പിന്നിലുണ്ട്! ഞാന്‍ മരച്ചക്രത്തിന്റെ വേഗത കൂട്ടി. പിന്നില്‍ കുളമ്പടി ശബ്ദം! അതെന്നെ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍. എന്റെ മരച്ചക്രം ബാലന്‍സ് തെറ്റി മറ്റെവിടേക്കോ ഉരുണ്ടു പോയി. ഒരു രക്ഷകനെ പോലെ എന്റെ മനസ്സിലപ്പോള്‍ അച്ഛന്റെ രൂപം തെളിഞ്ഞു വന്നു. ' അച്ഛാ ' എന്ന നിലവിളിച്ച് ഞാനതിദ്രുതം പാഞ്ഞു. <br /><br />കൂട്ടംകൂടി മല്ലികച്ചെടികള്‍ പൂത്തുനിന്നിരുന്ന തറവാട്ടുമുറ്റത്തേക്ക് കാലുകള്‍ തച്ചുകുത്തി ഞാന്‍ വീണപ്പോള്‍ ഏതോ ഉരഗം മാളം തുരന്ന നനഞ്ഞ മണ്ണിന്റെ ഗന്ധവും, തണുപ്പും ഞാനറിഞ്ഞു. മണ്ണിന് സുഗന്ധമാണ്. കുളമ്പടിശബ്ദം അപ്പോള്‍ അച്ഛനെ ഭയന്ന് മറ്റെവിടേക്കോ അകന്നു പോയിരുന്നു. </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com2tag:blogger.com,1999:blog-123915995367595890.post-48308109874789168562010-07-01T03:26:00.000-07:002010-07-01T03:33:14.636-07:00നഷ്ടബാല്യം-6<span style="font-family:AnjaliOldLipi;font-size:130%;"><br /><b><span class="Apple-style-span" style="color:#CC33CC;">പാലമരം</span></b><br /><br />ഞങ്ങളുടെ വീടിനുതാഴെയുളള പാടത്തുനിന്ന് നോക്കുമ്പോള്‍ ആ തെങ്ങിന്‍തോട്ടം വളരെ വിദൂരമായാണ് <span style="font-family:AnjaliOldLipi;font-size:130%;">അന്നെനിക്ക്</span> തോന്നിയിരുന്നത്. അവിടെയുളള മൈതാനത്ത് കുട്ടികള്‍ കളിക്കുന്നത് നിഴല്‍ പോലെ അവ്യക്തമായ് കണ്ടിരുന്നു. ഗോക്കളെ മേയ്ക്കാന്‍ വരുന്ന കുട്ടികള്‍ ഉല്ലസിക്കുന്ന കാഴ്ചയായിരുന്നു അത്. അമ്മ പുതുതായൊരു ആട്ടിന്‍കുട്ടിയെ വാങ്ങിയപ്പോള്‍ എനിക്കും അങ്ങാട്ടുപോകാനും, അവരോടൊപ്പം കളിക്കാനും അവസരങ്ങളുണ്ടായി.<br /><br />അങ്ങനെ എനിക്കും ചില കൂട്ടുകാരുണ്ടായി. തെങ്ങിന്തോപ്പ് മറ്റൊരു ലോകമായിരുന്നു എനിക്ക്. അവിടെ എപ്പോഴും കുളിര്‍മ്മയുണ്ടായിരുന്നു. തെങ്ങുകളിലെ ഓലകളില്‍ തൂങ്ങിക്കിടക്കുന്ന കുരിയാറ്റക്കിളികളുടെ(തെങ്ങോലപ്പക്ഷി)കൂടുകളുണ്ടായിരുന്നു. പക്ഷിയുടെ ഉപേക്ഷിക്കപ്പെടുന്ന കൂടുകള്‍ കാണുമ്പോള്‍ അദ്ഭുതം തോന്നും. എത്ര കരവിരുതോടെയാണ് ഓലനാരുകള്‍കൊണ്ട് പക്ഷി കൂടൊരുക്കിയിരിക്കുന്നത്. അതിന് എത്ര സമയം വേണ്ടിവരും. ആ പക്ഷി അതിവിദഗ്ധനായൊരു ശില്പിയായിരിക്കാം. പക്ഷെ അതിന് ദീര്‍ഘവീക്ഷണം നന്നേ കുറവായിരുന്നു. തെങ്ങോലകളുടെ ക്ഷണികതയെ കുറിച്ചത് ഓര്‍ത്തില്ലല്ലോ. ഓരോ തെങ്ങോലകള്‍ പോഴിയുമ്പോഴും അത് പുതിയ കൂടൊരുക്കാന്‍ അവിശ്രമം യത്നിച്ചു.<br /><br />തെങ്ങിന്‍തോപ്പിലെ അതിരില്‍ കാലത്തെ വെല്ലുന്ന പ്രായം നഷ്ടപ്പെടാത്ത ഒരു പാലമരം ഉണ്ടായിരുന്നു. ഇന്നും അതുണ്ട്. അമ്മയും, അമ്മമ്മയും പറയുന്നു. അവരുടെ കുട്ടിക്കാലത്തും അതങ്ങനെതന്നെയുണ്ടത്രെ! അതിന്റെ ശിഖിരങ്ങളിലങ്ങോളമിങ്ങോളം കന്നുകാലികളുടെ പേറ്റിന്‍ചവറുള്‍ തൂക്കിയിട്ട പ്ലാസ്റ്റിക്ക്കവറുകള്‍. ആ വൃക്ഷം പൂക്കാറുണ്ടോ? പുഷ്പങ്ങള്‍ക്ക് ഗന്ധമുണ്ടായിരുന്നോ!<br /><br />ആ മരത്തില്‍ ദുര്‍ദേവകള്‍ വസിക്കുന്നുണ്ടത്രെ! അതിന് ചുവട്ടില്‍ പോയാല്‍ തല ചുറ്റും എന്നെല്ലാവരും പറഞ്ഞിരുന്നു ഞങ്ങള്‍ കളിക്കുന്നതിനിടയില്‍ പന്തോ, ഗോട്ടിയോ അവിടേക്ക് തെറിച്ചു പോയാല്‍ അതുപേക്ഷിക്കാറാണ് പതിവ്.<br /><br />നിഗൂഢതകള്‍ പേറുന്ന ഒരു പ്രഹേളിക പോലെ ആ പാലമരം അചഞ്ചലമായ് നിലകൊളളുന്നു: എന്നെന്നും. </span>പ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.com2