<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-123915995367595890</id><updated>2012-01-04T08:46:31.202-08:00</updated><category term='നര്‍മ്മം'/><category term='കഥ'/><category term='അനുഭവം'/><title type='text'>എന്റെ കഥകള്‍</title><subtitle type='html'>പ്രദീപ്‌ പേരശ്ശന്നൂര്‍
mobile-9447536593
blog address -pradeepperasannur.blogspot.com</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default?max-results=100'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>71</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-123915995367595890.post-1946172355572874614</id><published>2011-11-29T01:08:00.000-08:00</published><updated>2011-11-29T01:09:38.081-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഭ്രാന്തന്‍ നായ</title><content type='html'>&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: large; color: rgb(34, 34, 34); line-height: 25px; "&gt;&lt;span class="Apple-style-span" style="font-size: x-large; "&gt;&lt;span class="Apple-style-span" style="color: rgb(255, 102, 0); "&gt;&lt;b&gt; &lt;/b&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;      ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിലേക്ക്‌ ഭ്രാ‌ന്തന്‍ നായ ഓടിവരുന്നത്‌ കണ്ടപ്പോഴേ ഞാനൂഹിച്ചിരുന്നു- അതെന്‍െ നേര്‍ക്കാണ്‌ ചാടുക; എന്നെയാണ്‌ കടിക്കുക! എന്റെ ജാതകം എ‌ന്നുമങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;ജനക്കൂട്ടം ഒറ്റതിരിഞ്ഞ്‌ ഓടാന്‍ തുടങ്ങി. ഞാനും. മുന്നിലെ കല്‍പ്പടവില്‍ തലയിടിച്ച്‌ ഞാന്‍ വീണപ്പോള്‍ നായ വിജയമനോഭാവത്തോടെ മുന്‍കാലുകള്‍ എന്റെ മേല്‍ വെച്ച്‌ ഒരു നിമിഷം നിന്ന്‌ നാവ്‌ നീട്ടിക്കിതച്ചു. നൊടിയിടെ ഞാന്‍ കണ്ടു- ആള്‍ക്കൂട്ടം എങ്ങും ചിതറിയിട്ടില്ല. ഓടിയത്‌ ഞാന്‍ മാത്രമാണ്‌. അവര്‍ ഇപ്പോള്‍ വേട്ടയാടപ്പെടുന്ന എന്റെ കാഴ്‌ചക്കാരാണ്‌.&lt;br /&gt;&lt;br /&gt;ഭ്രാന്തന്‍ നായയുടെ കോമ്പല്ലുകള്‍ എന്റെ ദേഹത്തേക്ക്‌ ആഴ്‌ന്നപ്പോള്‍ ഞാനാദ്യം അലറിക്കരഞ്ഞു. പിന്നെ നിരാസത്തിന്റെ നിസ്വാവസ്ഥയില്‍ ഞാനും കുരച്ചു; കുരച്ചുചാടി. പകച്ച നായ പിന്തിരിഞ്ഞോടിയപ്പോള്‍ ഞാനതിനെ വിട്ട്‌ ചോരയൊലിക്കുന്ന ദേഹവുമായി ആള്‍ക്കൂട്ടത്തിനുനേരെ ചാടി. ആളുകളപ്പോള്‍ വിഭ്രാന്തിയോടെ ഓടി.&lt;br /&gt;&lt;br /&gt;പിന്നെ എന്റെ നേരെ കല്ലുകള്‍ കൊണ്ട്‌ ശരങ്ങളെയ്‌ത്‌ എനിക്കുചുറ്റും അവര്‍ പ്രതിരോധത്തിന്റെ വലയം തീര്‍ത്തു. എനിക്ക്‌ സമാധിയൊരുക്കി.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-1946172355572874614?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/1946172355572874614/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=1946172355572874614' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/1946172355572874614'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/1946172355572874614'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/11/blog-post_1073.html' title='ഭ്രാന്തന്‍ നായ'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-1306711762235127737</id><published>2011-09-17T08:56:00.000-07:00</published><updated>2011-09-18T08:15:30.373-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>കൗമാരരതിസ്‌മരണകള്‍</title><content type='html'>&lt;a href="http://3.bp.blogspot.com/-_i429A0gpyE/TnTGbXs3jPI/AAAAAAAAADI/pRakwa4S8hE/s1600/cover%2Bkoumara...jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 247px;" src="http://3.bp.blogspot.com/-_i429A0gpyE/TnTGbXs3jPI/AAAAAAAAADI/pRakwa4S8hE/s320/cover%2Bkoumara...jpg" border="0" alt="" id="BLOGGER_PHOTO_ID_5653361605777788146" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;ബ്ലോഗില്‍ ഒരുപാട്‌  ഖണ്ഡന-മണ്ഡന വിമര്‍ശനങ്ങളേറ്റു വാങ്ങിയ എന്റെ ' കൗമാരരതിസ്‌മരണകള്‍'  പുസ്‌തകമായിരിക്കുകയാണ്‌. ഈ രചനയുമായ്‌ ഞാന്‍ സമീപിക്കാത്ത പ്രസാധകരില്ല.  പലര്‍ക്കും ഭയം; അല്ലെങ്കില്‍...&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt; ഈ പുസ്‌തകത്തിനു വേണ്ടിയുളള ശ്രമങ്ങളും,  ഇതെഴുതാനുണ്ടായ സാഹചര്യവും വെച്ച്‌ എനിക്കൊരു പുതിയ പുസ്‌തകമെഴുതാം. പ്രസാധകരുമായ  കരാറനുസരിച്ച്‌ ബ്ലോഗിലെ കൗമാരരതിസ്‌മണകള്‍ ( ആദ്യമദ്ധ്യായമൊഴിച്ച്‌) ഡിലേറ്റ്‌  ചെയ്യുകയാണ്‌.&lt;br /&gt;&lt;br /&gt;പുസ്‌തകം ആവശ്യമുളളവര്‍  ബന്ധപ്പെടുക-&lt;br /&gt;mo-9447536593,9946775107&lt;br /&gt;&lt;br /&gt;Email-pradeepperassannur@gmail.com  &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-1306711762235127737?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/1306711762235127737/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=1306711762235127737' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/1306711762235127737'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/1306711762235127737'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/09/blog-post.html' title='കൗമാരരതിസ്‌മരണകള്‍'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-_i429A0gpyE/TnTGbXs3jPI/AAAAAAAAADI/pRakwa4S8hE/s72-c/cover%2Bkoumara...jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-9214451732603968356</id><published>2011-08-11T06:19:00.000-07:00</published><updated>2011-09-05T08:51:07.952-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മാതൃപത്‌നി</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt; ഏഴുദിനം നീണ്ടുനിന്ന  ഘോരയുദ്ധത്തിനൊടുവില്‍ പടപ്പാളയത്തില്‍ നിന്നും യുവരാജാവ്‌ അമൃതേശ്വരനും സൈന്യവും  കൊട്ടാരത്തിലേക്ക്‌ മടങ്ങി. വിജയശ്രീലാളിതരായ്‌തന്നെ. പക്ഷെ വിജയിയുടെ ഹര്‍ഷാരവമല്ല  അമൃതേശ്വരന്റെ മനസ്സില്‍. ശത്രുസൈന്യത്തെ ഒരെണ്ണം പോലും അവശേഷിക്കാതെ  കൊന്നൊടുക്കാന്‍ സാധിച്ചെങ്കിലും തങ്ങളുടേത്‌ ഒരു പൂര്‍ണ്ണവിജയമല്ലെന്ന്‌  അമൃതേശ്വരന്‌ തോന്നി. കാരണം യുദ്ധത്തില്‍ അമൃതേശ്വതന്റെ പിതാവായ മഹാരാജാവ്‌  വധിക്കപ്പെട്ടിരിക്കുന്നു. ലോകമറിയപ്പെടുന്ന യുദ്ധവീരനായിരുന്നു അമൃതേശ്വരന്റെ  പിതാവ്‌. അമൃതേശ്വരന്‍ ജീവിച്ചിരിക്കെ ഈ വാര്‍ദ്ധക്യത്തില്‍ ആയുധമെടുക്കേണ്ട  ഒരാവശ്യവും അദ്ദേഹത്തിനില്ലായിരുന്നു. പക്ഷെ അടങ്ങാത്ത യുദ്ധതൃഷ്‌ണ! അതാണ  ്‌അദ്ദേഹത്തിന്റെ ജീവനെടുത്തത്‌. അതും വിധിവൈപരീത്യം കൊണ്ട്‌ ഒരു സാധാരണഭടനില്‍  നിന്നുളള അപമാനമൃത്യു.&lt;br /&gt;&lt;br /&gt;തലേന്ന്‌ വനപ്രദേശത്ത്‌ കത്തിച്ചുകളഞ്ഞ  സൈ&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;നി&lt;/span&gt;കമൃതശരീരങ്ങളുടെ അസുഖകരമായ ഗന്ധം അമൃതേശ്വരന്റെ നാസരന്ധ്രങ്ങളിലേക്കരിച്ചു  കയറി. ചണ്ഡാളന്‍മാര്‍ പെറുക്കിക്കൂട്ടാന്‍ മറന്ന ഒരു മൃതവികൃതകളേബരം ഏതോ  പൂര്‍വ്വജന്‍മവൈരം പോലെ സ്ഥലികളില്‍ നിന്ന്‌ അമൃതേശ്വരനെ തുറിച്ചു  നോക്കി.&lt;br /&gt;&lt;br /&gt;അമൃതേശ്വരനും സൈന്യവും കൊട്ടാരത്തിലേക്കെത്തിയപ്പോള്‍ രാജഗുരുവും,  മുഖ്യജോ്യതിഷിയും പടിപ്പുരവാതില്‌ക്കല്‍ കാത്തുനിന്നിരുന്നു. രാജ്യം  ദുഖാചരണത്തിലാണ്‌. രാജാവിന്റെ ഭൗതികശരീരം മൂന്ന്‌ ദിവസങ്ങള്‍ക്കുമുമ്പുതന്നെ  ദഹിപ്പിച്ചു കളഞ്ഞിരുന്നു. ഇനി പുത്രബലിയും, പ്രജാബലിയും, സഞ്ചയനവും നടത്തണം.&lt;br /&gt;&lt;br /&gt;വിധിപ്രകാരമുളള എല്ലാ ആചാരങ്ങളും നടത്തി. രാജഗുരു പറയുന്ന പല ആചാരങ്ങളും  വിചിത്രമായ്‌തോന്നി അമൃതേശ്വരന്‌. പതിനഞ്ചാംനാള്‍ പിതാവിന്‌ സ്വര്‍ഗ്ഗവാസം  ഉറപ്പിക്കാന്‍ ഒരു കന്യകയെ ബലി നല്‌കുക. പിന്നെ അമൃതേശ്വരന്റെ മാതാവായ  രാജ്ഞിയിലേക്ക്‌ പരകായപ്രവേശം ചെയ്യുക.&lt;br /&gt;&lt;br /&gt;തങ്ങളുടെത്‌ പൈശാചിവംശമായതുകൊണ്ട്‌  മറ്റു രാജവംശങ്ങളില്‍ നിന്ന്‌ വിഭിന്നമാണ്‌ ആചാരങ്ങളെന്ന്‌ രാജഗുരു പലപ്പോഴും  ഓര്‍മ്മ പ്പെടുത്തി. കാലങ്ങളായ്‌ പവിത്രമായ്‌ സൂക്ഷിക്കുന്ന തങ്ങളുടെ മാത്രം  വിശുദ്ധഗ്രന്ഥത്തില്‍ മരണാനന്തരകര്‍മ്മങ്ങളും, ആചാരങ്ങളും മറ്റും വ്യക്തമായ്‌  സൂക്ഷിച്ചിരിക്കുന്നുവെന്നും സമയമായാല്‍ ആ ഗന്ഥം അമൃതേശ്വരനും പാരായണം  ചെയ്യാമെന്നും രാജഗുരു അറിയിച്ചു. പക്ഷെ കുലദേവതയായ നികുംഭിലാദേവിയുടെ മുന്നില്‍  സത്യം ചെയ്യണം ഗ്രന്ഥത്തെ പൂര്‍ണ്ണമായ്‌ അനുസരിക്കാമെന്ന്‌. അതിനുശേഷമെ അത്‌  സ്‌പര്‍ശിക്കാനര്‍ഹതയുളളൂ.. പിന്നീടെ അമൃതേശ്വരന്‍ രാജാഭിഷേകത്തിനര്‍ഹത  നേടൂ.&lt;br /&gt;നാല്‌പ്പത്തിയഞ്ച്‌ നാളത്തെ ദുഖാചരണത്തിന്‌ ശേഷം രാജ്യം പുതിയ  രാജാഭിഷേകത്തിനൊരുങ്ങി. അതുവരെ പ്രധാനസചിവനായിരുന്നു രാജ്യം ഭരിച്ചത്‌.  രാജതന്ത്രങ്ങള്‍ മുമ്പ്‌ പഠിച്ചിരുന്നതാണെങ്കിലും ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍  പുതിയ പണ്‌ഠിതന്‍ വന്നു. രതിലീലകള്‍ പഠിപ്പിക്കാന്‍ മുഖ്യ ദേവദാസി വന്നു. അതും  വിചിത്രമായ്‌ തോന്നി അമൃതേശേവരന്‌. രതി പ്രകൃതിസഹജമല്ലേ! അതാരെങ്കിലും  പഠിപ്പിക്കണോ. പക്ഷെ രാജാവാകുന്നതിനാല്‍ അതിനും ചിട്ടവട്ടങ്ങളുണ്ടത്രെ!&lt;br /&gt;&lt;br /&gt;ചുട്ടുപഴുത്ത ചുവന്ന നിറത്തിലുളള ലോഹക്കഷണം കൊണ്ട്‌ അമൃതേശ്വരന്റെ  വിതിമാറില്‍ രാജ്യചിഹ്നം ആലേഖനം ചെയ്‌തു. പ്രാണന്‍ പോകുന്ന അസഹ്യവേദനയാല്‍ അയാള്‍  അലറിവിളിച്ചു. അടുത്തനിമിഷം രാജവൈദ്യന്‍ പുരട്ടിയ ഔഷധക്കൂട്ടാല്‍ മുറിവ്‌ കൂടി,  വേദന പൂര്‍ണ്ണമായും മാറി. അത്ഭുതം തോന്നി; ഈ മരുന്നും വിശുദ്ധഗ്രന്ഥത്തിലുളളതാണോ!  എങ്കില്‍ ഗ്രന്ഥം സത്യമുളളതുതന്നെ! സംശയമില്ല.&lt;br /&gt;&lt;br /&gt;വിധിപ്രകാരമുളള  വിധവാവാസത്തിന്‌(ഭരതൃമരണാനന്തരം ഒറ്റക്ക്‌ ഒരറയില്‍ താമസിക്കുക) ശേഷം അമൃതേശ്വരന്റെ  മാതാവ്‌ തിരിച്ചു വന്നു. അത്ഭുതം രാജഗുരു അപ്പോഴവരുടെ പേര്‌ മാറ്റിയിരുന്നു-'  സീമന്തിനി.' മുമ്പ്‌ ബലി നല്‌കിയ കന്യകയുടെ പേര്‌.&lt;br /&gt;&lt;br /&gt;രാജാഭിഷേകത്തിന്റെ തലേ  ദിവസം രാജഗുരുവും, ജോ്യതിഷിയും കുലദേവതയെ സത്യം ചെയ്‌ത്‌ അമൃതേശ്വരനെകൊണ്ട്‌  വിശുദ്ധഗ്രന്ഥം സ്‌പര്‍ശിപ്പിച്ചു. പാരായണം പിന്നീടാവാം. പദ്യഭാഷയിലായതിനാല്‍  ഗുരുസഹായം വേണ്ടിവരും. വിചിത്രമായ, അഗമ്യമായ മറ്റൊരു രഹസ്യവും രാജഗുരു അപ്പോള്‍  വെളിപ്പോടുത്തി. അതുകേട്ട്‌ അമൃതേശ്വരന്‍ നടുങ്ങിത്തെറിച്ചു. ഇനിമുതല്‍ രാജ്ഞി അഥവാ  മാതാവ്‌ അമൃതേശ്വരന്‌ ഭാര്യയാണത്രെ! യൗവ്വനം കഴിയാത്തതുകൊണ്ട്‌ രാജ്ഞീപദത്തില്‍  നിന്നവരെ മാറ്റാനാവി്‌ല്ല. വിശുദ്ധഗ്രന്ഥം അനുശാസിക്കുന്നത്‌ അങ്ങനെയാണ്‌.  അതുകൊണ്ട്‌ ഇനിയവര്‍ അമൃതേശ്വരന്‌ പത്‌നി സീമന്തിനി. വേണമെങ്കില്‍ അമൃതേശ്വരന്‌  ഇനിയും വിവാഹം കഴിക്കാം. അവരൊക്കെ സപത്‌നിമാര്‍.&lt;br /&gt;&lt;br /&gt;എല്ലാമുപേക്ഷിച്ച്‌  എങ്ങോട്ടെങ്കിലും പലായനം ചെയ്‌താലോ എന്നായ്‌ അമൃതേശ്വരന്റെ ചിന്ത. ഇത്രയും കടുത്ത  വിധിനിയതങ്ങളേറ്റു വാങ്ങുന്നതിലും ഭേദം അതാണ്‌. അല്ലെങ്കില്‍ മരണം. പക്ഷെ അപ്പോള്‍  രാജ്യം അനാഥമാകും. ശത്രുക്കള്‍ രാജ്യം കയ്യടക്കും. തന്റെ മാതാവടക്കം  ബന്ധുജനങ്ങളെല്ലാം വധി്‌ക്കപ്പെടും. താനൊരു ഭീരുവായ്‌ തരം താഴുകയും ചെയ്യും.&lt;br /&gt;&lt;br /&gt;പിതാവിന്റെ മരണം കഴഞ്ഞ്‌ ആണ്ട്‌ തികയാത്തതിനാല്‍ രാജാഭിഷേകം ഹ്രസ്വമായ  ചടങ്ങിലൊതുക്കി. പുരോഹിതര്‍ വന്ന്‌ അഭിഷേകം നടത്തി. സ്വവംശത്തിലുളള  പലരുമെത്തിയിരുന്നു. അതില്‍ ഒരു വൃദ്ധരാജാവ്‌ പറഞ്ഞ വാക്കുകള്‍ അമൃതേശ്വരനില്‍  നേരിയ ആശ്വാസം പകര്‍ന്നു. അദ്ദേഹത്തിന്റെ പിതാവിനും തന്റെ അവസ്ഥ വന്നിട്ടുണ്ടത്രെ!  മാതാവിനെ വിവാഹം കഴിച്ചിട്ടുണ്ടത്രെ! രാജ്യത്തിനും, പിതാവിന്റെ  മരണാനന്തരപ്രീതിക്കും വേണ്ടി വിശുദ്ധഗ്രന്ഥത്തെ അനുസരിക്കണമെന്ന്‌  അദ്ദേഹവുമുപദേശിച്ചു. വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചാലുളള ശിക്ഷ അതിക്രൂരവും,  അസഹനീയവുമാണത്രെ! പ്രാപിക്കേണ്ടത്‌ മാതാവിനെയല്ല കന്യകയായ സീമന്തിനിയെയാണ്‌. അങ്ങനെ  വേണം കരുതാന്‍. അനുസരിച്ചേ പറ്റൂ.&lt;br /&gt;&lt;br /&gt;രാജാഭിഷേകത്തിന്റെ അന്നുതന്നെ പുതിയ  വിളംബരം നടത്തി, പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചു. സൈനികശക്തി വര്‍ദ്ധിപ്പിക്കാനുളള  നീക്കങ്ങള്‍ നടത്തി.&lt;br /&gt;&lt;br /&gt;രാത്രി; രാജ്ഞിയെ ദാസിമാര്‍ നവവധുവിനെ പോലെ  അണിയിച്ചൊരുക്കി. പുതിയ ആഭരണങ്ങളണിയിച്ചു. വാസനതൈലം പുരട്ടി. മുല്ലപ്പൂക്കള്‍ ചൂടി,  സുതാര്യമായ വസ്‌ത്രങ്ങള്‍ ധരിപ്പിച്ച്‌ ശയനമുറിയിലേക്കാനയിച്ചു.&lt;br /&gt;&lt;br /&gt;അമൃതേശ്വരന്‍ അസ്വസ്‌ഥനായിരുന്നു. മനസ്സില്‍ പാപഭാരം. വിശുദ്ധഗ്രന്ഥം  കത്തിച്ചാമ്പലാക്കി കുലപൈതൃകത്തെ മുഴുവന്‍ വെല്ലുവിളിച്ചാലോ! എതിര്‍ക്കുന്നവരെ  വധിക്കാം. പക്ഷെ ഇപ്പോള്‍ തന്റെ ശക്‌തിക്കും, വീര്യത്തിനും മീതെ മറ്റാരുടേയോ  അദൃശ്യകരങ്ങള്‍ നടമാടുന്നതുപോലെ. വിശുദ്ധഗ്രന്ഥത്തെ സ്‌പര്‍ശിച്ചതിനുശേഷമാണോ ഈ  മാറ്റം.&lt;br /&gt;&lt;br /&gt;വിദൂഷകന്‍ എന്തൊക്കയോ ഫലിതം പറഞ്ഞ്‌ അമൃതേശ്വരനെ രസിപ്പിക്കാന്‍  ശ്രമിച്ചു. രാജഗുരു നവവസ്‌ത്രങ്ങളണിയിച്ച്‌ കൊട്ടാരവൈദ്യന്റെ രഹസ്യയറയിലേക്ക്‌  അമൃതേശ്വരനെ കൂട്ടികൊണ്ടു പോയി. രാജഗുരുവിന്റെ നിശബ്ദമായ ആജ്ഞാശക്തിക്കു മുന്നില്‍  താന്‍ പലപ്പോഴും വശംവദനായി പോകുന്നതായി അമൃതേശ്വരന്‌ തോന്നി. വൈദ്യന്‍ ശരീരത്തിന്റെ  രഹസ്യഭാഗത്ത്‌ ഏതോ ഔഷധലേപനം പുരട്ടി. ദേഹം മുഴുവന്‍ പൂത്തുലയുന്നതായ്‌ അമൃതേശ്വരന്‌  തോന്നി. കൂട്ടിലടച്ച വന്യമൃഗം പോലെ ' പൗരുഷം ' സട കുടയുന്നു.&lt;br /&gt;&lt;br /&gt;വൈദ്യന്‍  ക്രൂരമായ ഒരു ഫലിതം പോലെ പറഞ്ഞു-" ഈ രാവു മുഴുവന്‍ ആഘോഷിക്കാനുളളതാണ്‌. സീമന്തിനി  രാജ്ഞിയുടെ മണിയറയിലേക്ക്‌ ചെല്ലൂ. രാജധര്‍മ്മവും, വംശപൈതൃകവുമാണ്‌ താങ്കളെ  ശാസിക്കുന്നതെന്ന്‌ മനസ്സിലാക്കൂ."&lt;br /&gt;&lt;br /&gt;ആരോ തെളിച്ച വഴിയിലൂടെ എന്നപോലെ  അമൃതേശ്വരന്‍ മണിയറയിലേക്ക്‌ നടന്നു. മണിയറയില്‍ നിന്ന്‌ പ്രവഹിക്കുന്ന  ഉന്‍മാദഗന്ധം അയാളെ ഒന്നുകൂടി ഉത്തേജിതാനാക്കി.&lt;br /&gt;&lt;br /&gt;അമൃതേശ്വരന്‍ മണിയറയിലേക്ക്‌  കടന്നു. അവിടെ വശ്യമനോഹരവേഷഭൂഷാദികളോടെ മാതാവ്‌! അല്ല രാജ്ഞി സീമന്തി&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;നി&lt;/span&gt;!! &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-9214451732603968356?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/9214451732603968356/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=9214451732603968356' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/9214451732603968356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/9214451732603968356'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/08/blog-post.html' title='മാതൃപത്‌നി'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-8449649401930106564</id><published>2011-07-25T08:12:00.000-07:00</published><updated>2011-07-25T08:16:19.723-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുട്ടി</title><content type='html'>&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;എന്നും ആ വഴിയിലൂടെയാണ്‌ എനിക്ക്‌ ജോലിക്ക്‌ പോകേണ്ടിയിരുന്നത്‌. അപ്പോഴൊക്കെ ഇടവഴിയോട്‌ ചേര്‍ന്ന ആ വലിയ വീട്ടിലെ മുറ്റത്ത്‌ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത കാണാം. എന്നെ കാണുമ്പോഴൊക്കെ പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ്‌ മാത്രം പ്രായമുളള കുട്ടി ചോദിക്കുമായിരുന്നു-" നീ എങ്ങോട്ടാടാ പോണത്‌?"&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;br /&gt;ഞാന്‍ കുട്ടിയുടെ കുസൃതി ആസ്വദിച്ചെന്നോണം മുഖത്ത്‌ ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ കുട്ടിക്ക്‌ എന്റെ മകനാകാനുളള പ്രായമേയുളളൂ. അവനാണ്‌ എന്നെ 'എടാപോടാ ' എന്ന്‌ വിളിക്കുന്നത്‌. അവന്‍ കുട്ടിയല്ലേ , കഥയില്ലാത്തതുകൊണ്ടാണന്ന്‌ ഞാനാശ്വസിക്കും. എന്റെ നാട്ടില്‍ മറ്റാരും തന്നെ എന്നോടിങ്ങനെ പെരുമാറിയിരുന്നില്ല.&lt;br /&gt;ദിനം കഴിയുന്തോറും കുട്ടിയുടെ സംസാരരീതി മാറിക്കൊണ്ടിരുന്നു-" എങ്ങോട്ടാടാ കഷണ്ടിത്തലയാ പോണത്‌?"&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;br /&gt;അതാസ്വദിച്ചെന്നോണം ഗള്‍ഫുകാരായ മാതാപിതാക്കള്‍ രസിച്ചിരിക്കും. അവരെന്നോട്‌ കുശലം ചോദിക്കും. ഞാന്‍ മുഖം കറുപ്പിക്കാതെ തന്നെ മറുപടി നല്‌കും. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;br /&gt;എങ്ങനെയാണ്‌ കുട്ടിയെ പറഞ്ഞ്‌ തിരുത്തുക? സംസ്‌ക്കാരമുളള മാതാപിതാക്കളാണെങ്കില്‍ അവര്‍ തന്നെ പറഞ്ഞുമനസ്സിലാക്കും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;br /&gt;പിന്നെപ്പിന്നെ കുട്ടിയുടെ തമാശക്ക്‌ മാതാപിതാക്കളോടൊപ്പം ചുറ്റുവട്ടത്തെ അയല്‍ക്കാരും പങ്കുചേരാന്‍ തുടങ്ങി. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;br /&gt;വഴിമാറിപ്പോയാലോ എന്നായി എന്റെ ചിന്ത. പക്ഷേ അങ്ങനെയാകുമ്പോള്‍ പത്തടി നടക്കേണ്ടിടത്ത്‌ നൂറടി നടക്കണം. മാത്രമല്ല ഒരുഭീരുവായി തരം താഴുകയും വേണം. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;br /&gt;ഒരു നാള്‍ ഒരു മിഠായിയുമായി ഞാന്‍ കുട്ടിയെ സമീപിച്ചുനോക്കി. അവനത്‌ രണ്ട്‌ കയ്യും നീട്ടി വാങ്ങി, അവനെന്നെ തെറിപറഞില്ല. എനിക്കാശ്വാസമായി. പിന്നെ അതൊരു പതിവായി, എനിക്കതൊരു ഭാരവും. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;br /&gt;മറ്റൊരുനാള്‍ ഒരു പരീക്ഷണത്തിനെന്നപോലെ മിഠായിയില്ലാതെ ഞാനാവഴിയെപോയി. പരിചയം ഭാവിക്കാതെ ഞാന്‍ നടന്നകലുമ്പോള്‍ കുട്ടിയെന്നോടുചോദിച്ചു, "എവിടെടാ പട്ടി മിഠായി?"&lt;br /&gt;ഞാന്‍ ഞെട്ടിപ്പോയി. പട്ടിയെന്ന്‌! പരിഭ്രമത്തില്‍ കാല്‍വഴുതി ഞാന്‍ ഇടവഴിയില്‍ വീണു. കുട്ടി ഓടിവന്ന്‌ എന്റെ നെഞ്ചത്ത്‌ ചവിട്ടി. ഞാന്‍ നിറകണ്ണുകളോടെ അവിടെ നിന്നെഴുന്നേറ്റു, പിന്നെ തീര്‍ത്തും നിസ്സഹായനായി റോഡിലേക്കോടി. കുട്ടി അപ്പോഴൊരു പാട്ടുപാടുകയായിരുന്നു.&lt;br /&gt;"മൊട്ടത്തലയന്‍ കുഞ്ഞാപ്പു&lt;br /&gt;പട്ടീടെമോന്‍ കുഞ്ഞാപ്പൂ"&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;&lt;br /&gt;എനിക്കെത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എന്തേ, ഈ കുട്ടി മാത്രം എന്നോടിങ്ങനെ പെരുമാറുന്നത്‌? എന്തായിരിക്കും.........&lt;br /&gt;എന്തായിരിക്കും കാരണം?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-8449649401930106564?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/8449649401930106564/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=8449649401930106564' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8449649401930106564'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8449649401930106564'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/07/blog-post_8981.html' title='കുട്ടി'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-713523977304950931</id><published>2011-07-07T08:27:00.000-07:00</published><updated>2011-07-07T08:29:09.556-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അന്തരം</title><content type='html'>&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: large; border-collapse: collapse; "&gt; &lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്ക്‌ ശേഷം വിദേശത്തു നിന്ന്‌ വന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട്‌ ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്‌.&lt;br /&gt;&lt;br /&gt;കുറേക്കാലത്തിന്‌ ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന്‍ വാതോരാതെ അയാളോട്‌ സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെ കുറിച്ചും ഇടവഴികളെ കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ചോദിച്ചത്‌.&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: large; border-collapse: collapse; "&gt;&lt;br /&gt;അപ്പോഴവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലേക്ക്‌ അമ്മാവന്റെ വെളളാരങ്കണ്ണുളള മകള്‍ ആന്‍സി കടന്നുവന്നു. ഗ്രാമം അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന്‍ അവളോട്‌ ഗ്രാമത്തെക്കുറിച്ച്‌ സംസാരിച്ചു. പിന്നീവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക്‌ വഴിമാറിയപ്പോള്‍ താന്‍ അപ്രസക്തനായെന്ന്‌ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ ഹാളിലേക്ക്‌ ചെന്നു. അമ്മാവന്റെ മറ്റു മക്കളും, അമ്മായിയും അവിടെ ടി.വി. കാണുന്നുണ്ടായിരുന്നു. ചാനലല്‍ മാറ്റിമാറ്റി അവര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയേയും, ശ്രീകാന്തിനേയും കുറിച്ച്‌ വാചാലരാകുകയും ചെയ്‌തപ്പോള്‍ അയാള്‍ അവിടെനിന്നുമെഴുന്നേറ്റ്‌ ഉമ്മറത്തേക്കു പോയി ആകാശത്തേക്കു നോക്കി. അവിടെ നീലിമയില്‍ വെളളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കി നിന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: arial, sans-serif; font-size: large; border-collapse: collapse; "&gt;&lt;br /&gt;ആ കാഴ്‌ച അയാള്‍ക്ക്‌ വളരെ വളരെയിഷ്ടമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-713523977304950931?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/713523977304950931/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=713523977304950931' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/713523977304950931'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/713523977304950931'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/07/blog-post.html' title='അന്തരം'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-6486884885873126896</id><published>2011-06-19T05:37:00.000-07:00</published><updated>2011-06-19T05:44:44.031-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഞാന്‍ ഏകലവ്യന്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;  ഹസ്‌തിനപുരത്തുനിന്നും  തിരിച്ച്‌ വനവീഥിയിലേക്ക്‌ നടക്കുമ്പോള്‍ ഞാന്‍ അകമെ കരഞ്ഞു. നടക്കുകയല്ല  ഓടുകയാണെന്ന്‌ പറയുന്നതാവും കൂടുതല്‍ ശരി. ദ്രോണാചാര്യരെ കാണാന്‍ പോകുമ്പോള്‍  പ്രതീക്ഷയും അഭിമാനവും തോന്നിയിരുന്നു. കാലങ്ങളായ്‌ താലോലിച്ച മോഹം.  ദ്രോണാചാര്യരില്‍ നിന്ന്‌ അസ്‌ത്രവിദ്യ പഠിക്കുക. പക്ഷേ അദ്ദേഹം പറഞ്ഞ വാക്കുകള്‍!  ആ വാക്കുകള്‍ക്ക്‌ ഒരമ്പിന്റെ വെള്ളിമുനയേക്കാള്‍ മൂര്‍ച്ചയും,  കൃത്യതയുമുണ്ടായിരുന്നു: "നാം ക്ഷത്രിയരേയും, ബ്രാഹ്മണരേയും മാത്രമേ വിദ്യ  അഭ്യസിപ്പിക്കാറുള്ളൂ . കുലവും,പൈതൃകവുമില്ലാത്ത വെറുമൊരു കാട്ടാളനായ നിന്നെ  ശിഷ്യനാക്കുന്നതില്‍ അനൗചിത്യമുണ്ട്‌. അതുകൊണ്ട്‌ മടങ്ങിപ്പോകൂ, അര്‍ഹനായ ഗുരുവിനെ  കണ്ടെത്തു. "&lt;br /&gt;&lt;br /&gt;കണ്ണീരണിഞ്ഞ്‌ ആചാര്യ ശിബിരത്തില്‍ നിന്ന്‌ മടങ്ങുമ്പോള്‍  കസവുള്ള ഉത്തരീയം ധരിച്ച്‌, സ്വര്‍ണ്ണ വളയും, കുണ്‌ഠലങ്ങളുമണിഞ്ഞ്‌ തേജസ്വിയായൊരു  യുവാവ്‌ ശിബിരത്തിലേക്ക്‌ പോകുന്നത്‌ കണ്ടു. മൃഗത്തോലിന്റേയും, കരിമണ്ണിന്റേയും  ഗന്ധമുള്ള തന്നെ കണ്ട്‌ അവന്‍ അതൃപ്‌തിയോടെ നെറ്റിചുളിച്ചു. അതെ!  അതുതന്നെയായിരിക്കും 'ലോകയുദ്ധവീരന്‍ ' എന്ന്‌ മുമ്പേ പ്രവചിക്കപ്പെട്ട  പാണ്ഡുപുത്രന്‍ 'അര്‍ജ്ജുനന്‍ '.&lt;br /&gt;&lt;br /&gt;പുറപ്പെടും മുമ്പേ തന്റെ പിതാവിന്‌  ആശങ്കയുണ്ടായിരുന്നു. അദ്ദേഹം അത്‌ പ്രകടിപ്പിച്ചതുമാണ്‌. പക്ഷേ അവസാനം തന്റെ  നിര്‍ബന്ധത്തിന്‌ വഴങ്ങി, അനുവാദം തന്നു. ആചാര്യന്റെ ശിഷ്യത്വം സ്വീകരിച്ച്‌  അസ്‌ത്രനിപുണനായേ തിരിച്ചു വരൂ എന്ന്‌ വാക്ക്‌ കൊടുത്തിരുന്നു.  ഉദ്ദിഷ്ടകാര്യത്തിനായി വനദേവതക്ക്‌ ബലിയും, വ്രതാനുഷ്ടാനവും നടത്തി.  ഗോത്രവര്‍ഗ്ഗക്കാര്‍ ഉത്സവപ്രതീതിയോടെയാണ്‌ തന്നെ യാത്രയയച്ചത്‌. അവര്‍ പുതിയ  മൃഗത്തോലും, പുലിനഖമാലയുമണിയിച്ചു. ചടകപ്പക്ഷിയുടെ തൂവല്‍ കൊണ്ടുള്ള  ശിരോവസ്‌ത്രമണിയിച്ചു. സ്ഥാനംകൊണ്ട്‌ അടുത്ത നിഷാദരാജാവാണ്‌ താന്‍. തന്റെ ആയുധപാടവം  അവരുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. തിരുമുല്‍ക്കാഴ്‌ചയായി അവര്‍  നറുതേനും, കന്മദവും ശേഖരിച്ചു.&lt;br /&gt;&lt;br /&gt;പക്ഷേ എല്ലാം വെറുതേയായിരിക്കുന്നു. കുലവും,  ജാതിയും നോക്കിയാണോ ഗുരു ശിഷ്യത്വം നല്‍കേണ്ടത്‌? കഴിവും, ആര്‍ജ്ജവവുമല്ലേ  മാനദണ്ഡമാക്കേണ്ടത്‌. വേണമെങ്കില്‍.... പാണ്ഡുപുത്രനായ അര്‍ജ്ജുനനെ താന്‍  മല്ലയുദ്ധത്തില്‍ തോല്‍പ്പിച്ചു കാണിക്കുമായിരുന്നു. പക്ഷേ ഗുരുവൊന്നും  ആവശ്യപ്പെട്ടില്ലല്ലോ ! തന്നെ പരീക്ഷിക്കാതെ തന്നെ തിരസ്‌കരിച്ചു. ഇല്ല  മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ല. ധനുര്‍വിദ്യ സിദ്ധിക്കാതെ ഒരിക്കലുമിനി  ഗോത്രസമൂഹത്തിലേക്ക്‌ പോകാന്‍ വയ്യ! അതിനാല്‍ ദ്രോണരെതന്നെ ഗുരുവായ്‌  സങ്കല്‌പിച്ച്‌ മനനം ചെയ്‌ത്‌ സ്വയം ആയുധാഭ്യാസം നടത്താം. എവിടെനിന്നോ വിശ്വാസം  ഒഴുകിയെത്തുന്നു. പലപ്പോഴും ആലോചിച്ച്‌ വിസ്‌മയിക്കുന്നു. നിഷാദരക്തത്തില്‍  എങ്ങിനെയാണ്‌ ക്ഷത്രിയകലയുടെ ഗോചരം കലര്‍ന്നത്‌. അത്‌ തന്നെ എവിടേക്കോ നയിക്കുന്നു.  സത്യത്തില്‍ താന്നാരാണ്‌ ? കാട്ടാളനാവാന്‍ ശാപം കിട്ടിയ രാജകുമാരനോ ? അതോ  മിഥ്യാവിശ്വാസത്താല്‍ തുലനം നഷ്ടപ്പെട്ട വെറുമൊരു പാമരനോ !&lt;br /&gt;&lt;br /&gt;വെറും കയ്യോടെ  എന്റെ കാനനത്തിലേക്ക്‌ ഞാന്‍ പോവില്ല. മറ്റൊരു വനം കണ്ടെത്തി  ചന്ദനമരച്ചോട്ടില്‍ കളിമണ്ണ്‌കൊണ്ട്‌ ദ്രോണാചാര്യരുടെ രൂപം സൃഷ്ടിച്ച്‌ യചിച്ചും,  പൂജിച്ചും വിഗ്രഹത്തില്‍ തേജസ്സുണര്‍ത്തി സ്വയം അസ്‌ത്രാഭ്യാസം നടത്തിത്തുടങ്ങി.  എന്റെ കാതില്‍ അദൃശ്യമായി ആരോ മന്ത്രിക്കുന്നു. "യത്‌നം മുന്നോട്ട്‌ , സത്യം  മുന്നോട്ട്‌ , അസ്‌ത്രം മുന്നോട്ട്‌...... "&lt;br /&gt;&lt;br /&gt;"....ഇരുട്ടത്തും ഭക്ഷണം  കഴിക്കുമ്പോള്‍ നമ്മുടെ കൈകള്‍ വായിലേക്ക്‌ തന്നെ പോകുന്നു. ലക്ഷ്യം തെറ്റുന്നില്ല.  വെള്ളത്തിലോ , വായുവിലോ , അഗാധതയിലോ നിന്റെ നയനങ്ങളെ ലക്ഷ്യസ്ഥാനമല്ലാതെ മറ്റ്‌  കാഴ്‌ചകളില്‍ നിന്ന്‌ തീര്‍ത്തും സ്വന്ത്രമാക്കാന്‍ നിനക്ക്‌ കഴിയുന്നുവോ നിനക്ക്‌  ലക്ഷ്യം തെറ്റില്ല. അണുവിട ചലിക്കാതെ നിന്റെ അസ്‌ത്രാഗ്രം ശിലപോലെ നിര്‍ത്താന്‍  നിനക്കാവുന്നുവോ നിനക്ക്‌ പിഴക്കില്ല . മനസ്സിനെ ചിറ്റോളങ്ങളില്ലാത്ത്‌ ജലാശയം പോലെ  ഏകാഗ്രമാക്കാന്‍ നിനക്ക്‌ കഴിയുമോ നീ തോല്‍ക്കില്ല."&lt;br /&gt;&lt;br /&gt;"അറിയുന്നു ഗുരോ  ഞാനറിയുന്നു. സ്‌മൃതിപഥത്തിലെവിടെയോ അജ്ഞതയുടെ മൂടുപടം തകരുന്നത്‌്‌  വിദ്യുലതാപ്രഭാവത്തില്‍ ഞാനറിയുന്നു. ഞാണൊലിയുടെ സംഗീതം എന്നെ ത്രസിപ്പിക്കുന്നു.  മുന്നിലെ സാലഭഞ്‌ജികയുടെ കാന്തികതരംഗങ്ങള്‍ എന്നെ ആശ്ലേഷിക്കുന്നതും ഞാനറിയുന്നു.  മുമ്പ്‌....... അവയെന്റെ പ്രാര്‍ത്ഥനകളായിരുന്നുവല്ലോ. "&lt;br /&gt;&lt;br /&gt;മനനവും,സ്വയം  പഠനവും . അഞ്ച്‌ സംവത്സരങ്ങള്‍ കഴിഞ്ഞു. സ്വന്തം വൈദഗ്‌ധ്യത്തെക്കുറിച്ച്‌ എനിക്ക്‌  ബോധ്യം വന്നിരിക്കുന്നു. ഇപ്പോള്‍ മാമലകളെയെനിക്ക്‌ അസ്‌ത്രംകൊണ്ട്‌ തകര്‍ക്കാം.  മഹാവൃക്ഷങ്ങളെ ചെറുചില്ലകളാക്കാം. ശബ്ദഗതിയനുസരിച്ച്‌ ലക്ഷ്യം കാണാം  മുറിവേല്‌പ്പിക്കാതെ ശത്രുവിനെ ശരസഞ്ചയംകൊണ്ട്‌ ഭയപ്പെടുത്താം. ജലത്തില്‍ ,  അഗ്നിയില്‍ , വിണ്ണില്‍ എങ്ങും നയനബന്ധിതമായ ലക്ഷ്യം കാണാം . പക്ഷേ മഹാസ്‌ത്രങ്ങള്‍  ഇന്നും വിളിപ്പാടുകള്‍ക്കകലെ. സമയമാകട്ടെ ബ്രഹ്മദേവനെ തപസ്സ്‌ ചെയ്‌ത്‌ ഞാന്‍  ബ്രഹ്മാസ്‌ത്രം നേടും. എന്നിട്ട്‌ അര്‍ജ്ജുനനേയും വെല്ലുന്ന വില്ലാളിയാവും.  യുദ്ധങ്ങള്‍ ചെയ്യും. സ്‌തുതിപാഠകരില്ലാതെ ഏകലവ്യനെ മാലോകരറിയട്ടെ.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ പ്രഭാതവന്ദനം കഴിഞ്ഞ്‌ ഞാന്‍ ബാണപ്രയോഗം നടത്തുകയായിരുന്നു.  അപ്പോള്‍ ഒരു പട്ടി വന്ന്‌ എന്റെ ഏകാഗ്രതയെ അലോസരപ്പെടുത്തുമാറ്‌ അസഹ്യമായ  കുരതുടങ്ങി. വളരെ ഓമനത്ത്വമുള്ള പട്ടിയായതിനാല്‍ എനിക്കതിനെ കൊളല്ലാന്‍  തോന്നിയില്ല. പകരം ഇനിയതിന്‌ ശബ്ദിക്കാനാവാത്ത വിധം മുറിവേല്‍പ്പിക്കാതെ ഞാനതിന്റെ  വായിലേക്ക്‌ അസ്‌ത്രങ്ങളെയ്‌തു. വായ്‌ നിറയെ ശരങ്ങളുമായി പട്ടി മോങ്ങിക്കൊണ്ട്‌  ദൂരേക്കോടിപ്പോയി. കുറേനേരം കഴിഞ്ഞു പട്ടി പിന്നെയും മോങ്ങിക്കൊണ്ട്‌ വന്നു.  അപ്പോള്‍ പട്ടിക്ക്‌ പിന്നില്‍ അതിന്റെ യജമാനരെന്ന്‌ തോന്നിപ്പിക്കുന്ന അഞ്ച്‌  യുവാക്കളുമുണ്ടായിരുന്നു. അതിലൊരാളെ എനിക്ക്‌ പെട്ടന്ന്‌ മനസ്സിലായി. അന്ന്‌,  ഹസ്‌തിനപുരത്തില്‍ കണ്ട സുന്ദരനായ യുവാവ്‌്‌- അര്‍ജ്ജുനന്‍. അയാള്‍ ഒരു  ബദ്ധശത്രുവിനെയെന്നോണം എന്നെ കുറേനേരം നോക്കിനിന്നു. എന്ത്‌ ചെയ്യണമെന്നറിയാതെ  ഞാനും പകച്ച്‌ നിന്നപ്പോള്‍, അര്‍ജ്ജുനന്‍ ചോദിച്ചു; "നീയാണോ ഈ മിണ്ടാപ്രാണിയോട്‌  ഇത്തരത്തിലുള്ള ദ്രോഹം ചെയ്‌തത്‌. "&lt;br /&gt;&lt;br /&gt;"അതെ. എന്റെ പരിശീലനം  തടസ്സപ്പെടുത്തിയപ്പോഴാണ്‌ ഞാനത്‌ ചെയ്‌തത്‌. പേടിക്കണ്ട. പട്ടിക്ക്‌ മുറിവ്‌  പറ്റിയിട്ടില്ല. അത്‌ ചാകില്ല. "&lt;br /&gt;&lt;br /&gt;"കേവലമൊരു കാട്ടാളനായ നിനക്ക്‌ ഇത്രക്ക്‌  അസ്‌ത്രപാടവം എവിടെനിന്ന്‌ കിട്ടി. ആരാണ്‌ നിന്റെ ഗുരു ? "&lt;br /&gt;&lt;br /&gt;ഞാന്‍ മണ്‍പ്രതിമ  ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു : "മഹാചാര്യന്‍ ദ്രോണര്‍."&lt;br /&gt;&lt;br /&gt;അചാര്യന്റെ  പ്രതിമയിലേക്ക്‌ അവരഞ്ചുപേരും നിര്‍ന്നിമേഷം നോക്കിനിന്നു. അര്‍ജ്ജുനനൊഴിച്ച്‌  ബാക്കി നാല്‌ പേര്‍ക്കും അത്ഭുതവും , ആദരവും. അര്‍ജ്ജുനന്‍ പിന്നെയും ചോദിച്ചു ;  "എന്താ നിന്റെ ലക്ഷ്യം "&lt;br /&gt;&lt;br /&gt;"എനിക്ക്‌ ലോകവില്ലാളി വീരനാകണം. "&lt;br /&gt;&lt;br /&gt;എന്റെ  മനം കൊതിക്കുകയായിരുന്നു അര്‍ജ്ജുനനുമായുള്ള ഒരു യുദ്ധത്തിന്‌. പക്ഷേ വാക്കുകള്‍  കൊണ്ടാണിവന്‍ യുദ്ധം ചെയ്യുന്നത്‌. വാക്കുകള്‍ക്ക്‌ വാക്ക്‌, ആയുധത്തിന്‌ ആയുധം.  അതാണല്ലോ യുദ്ധധര്‍മ്മം. അര്‍ജ്ജുനനും കൂട്ടരും പിന്നീടൊന്നും പറയാതെ പട്ടിയെ  അസ്‌ത്രങ്ങളില്‍ നിന്ന്‌ മോചിപ്പിച്ച്‌ ദൂരേക്ക്‌ നടന്നകന്നു. ഞാനാലോചിച്ചു : "ഈ  ഭീരുവായ കുമാരനാണോ നാളെയുടെ യുദ്ധവീരനെന്ന്‌ വാഴ്‌ത്തപ്പെട്ട മധ്യപാണ്ഡവന്‍  അര്‍ജ്ജുനന്‍! "&lt;br /&gt;&lt;br /&gt;സായാഹ്നത്തിലവര്‍ പിന്നെയും വന്നു. ഇക്കുറി സന്തോഷാധിക്യം  കൊണ്ടെന്റെ കണ്ണുകള്‍ നിറഞ്ഞു. കാരണം അവര്‍ക്കൊപ്പം എന്റെ മാനസഗുരു  ദ്രോണാചാര്യരുമുണ്ടായിരുന്നു. ഞാനദ്ദേഹത്തെ സാഷ്ടാംഗപ്രണാമം ചെയ്‌തു.  ഗുരുചരണങ്ങളില്‍ പൂക്കളര്‍പ്പിച്ചുകൊണ്ട്‌ പറഞ്ഞു :"വന്നാലും പ്രഭോ, അങ്ങയുടെ  ശിഷ്യന്‍ ആജ്ഞ കാത്ത്‌ നില്‍ക്കുന്നു. എന്ത്‌ വേണമെന്ന്‌ കല്‍പ്പിച്ചാലും.  "&lt;br /&gt;&lt;br /&gt;അദ്ദേഹം മുന്നോട്ടാഞ്ഞ്‌ വെള്ളിത്തലമുടികള്‍ മാടിയൊതുക്കിക്കൊണ്ട്‌ പറഞ്ഞു  : "ഏകലവ്യാ യഥാര്‍ത്ഥത്തില്‍ നീയെന്റെ ശിഷ്യനെങ്കില്‍ എനിക്ക്‌ ദക്ഷിണ  തരണം."&lt;br /&gt;&lt;br /&gt;" അങ്ങേക്ക്‌ നല്‍കാന്‍ വിലപ്പെട്ടതൊന്നും എന്റെ പക്കലില്ല. എങ്കിലും  പറയൂ. "&lt;br /&gt;&lt;br /&gt;"ശിഷ്യാ അര്‍ജ്ജുനനെ വിശ്വവില്ലാളിവീരനാക്കാമെന്ന്‌ ഞാനവന്‌ വാക്ക്‌  കൊടുത്തിട്ടുണ്ട്‌. പക്ഷേ നീ അര്‍ജ്ജുനനേയും തോല്‍പ്പിക്കും. അതുകൊണ്ട്‌  നിനക്കേറ്റവും വിലപ്പെട്ട നിന്റെ വലത്‌ കയ്യിലെ തള്ളവിരല്‍ എനിക്ക്‌ മുറിച്ച്‌ തരൂ.  അതാണ്‌ ഞാനാവശ്യപ്പെടുന്ന ദക്ഷിണ. "&lt;br /&gt;&lt;br /&gt;ഞാനിപ്പോള്‍ ശരിക്കും ഞെട്ടി. എന്താണ്‌  ഗുരു ആവശ്യപ്പെട്ടിരിക്കുന്നത്‌ ! തന്റെ തള്ളവിരല്‍ !! അത്‌ നഷ്ടപ്പെട്ടാല്‍ പിന്നെ  താനാര്‍ജ്ജിച്ച വൈദഗ്‌ധ്യം എന്നത്തേക്കുമായ്‌ ഇല്ലാതാവും. ഗുരുവിന്റെ ലക്ഷ്യം  സ്‌പഷ്ടമാണ്‌. പക്ഷേ ദക്ഷിണ കൊടുത്തേപറ്റൂ. അല്ലാത്ത പക്ഷം ദ്രോണാചാര്യരുടെ  ശിഷ്യപദം ഞാനര്‍ഹിക്കുന്നില്ല. ഞാനധികമൊന്നും ചിന്തിച്ച്‌ കാട്‌ കയറാതെ  അസ്‌ത്രമുനകൊണ്ട്‌ എന്റെ തള്ളവിരലറുത്തു. പിന്നെ ചോരയില്‍ കുതിര്‍ന്ന വിരലില്‍  ഒരുതുള്ളി കണ്ണീരിറ്റി ഗുരുവിന്റെ കാല്‍ക്കല്‍വെച്ച്‌ തൊഴുതു. ഞാന്‍ അകമേ  പറയുന്നുണ്ടായിരുന്നു : "ഗുരുവേ, ഇതെന്റെ വിരല്‍ മാത്രമല്ല, എന്റെ ജീവനാണ്‌.  ഇങ്ങനെയൊരു മഹാദക്ഷിണ മറ്റാരും താങ്കള്‍ക്ക്‌ തന്നിട്ടുണ്ടാവില്ല, അനുഗ്രഹിച്ചാലും.  "&lt;br /&gt;&lt;br /&gt;ഗുരു എന്റെ ശിരസ്സില്‍ തൊടാതെ എന്നെ എഴുന്നേല്‍പ്പിച്ചു. അര്‍ജ്ജുനന്റെ  മുഖത്ത്‌ തൂമന്ദഹാസം.&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt; ഗോത്രസമൂഹത്തിലെവിടേയോ ഒരമര്‍ത്തിയ നിലവിളി ഞാന്‍ മനസ്സില്‍  കേട്ടു. ഗുരുവും കൂട്ടരും പിന്തിരിഞ്ഞ്‌ നടന്നു. അപ്പോള്‍ ഒരിളം കാറ്റ ്‌വീശി.  കാറ്റില്‍ ചന്ദനവും, മുല്ലയും മലര്‍ശരങ്ങള്‍ കൊണ്ടെന്റെ ശിരസ്സില്‍ തഴുകി തലോടി  ദൂരേക്ക്‌ പറന്നകന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-6486884885873126896?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/6486884885873126896/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=6486884885873126896' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6486884885873126896'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6486884885873126896'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/06/blog-post_19.html' title='ഞാന്‍ ഏകലവ്യന്‍'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-800966023241660329</id><published>2011-06-02T07:56:00.000-07:00</published><updated>2011-06-05T05:51:55.814-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അധിനിവേശം</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;മരണം  ആസന്നമായ്‌ക്കഴിഞ്ഞെന്ന്‌ എനിക്കറിയാമായിരുന്നു.&lt;br /&gt;എന്റെ ഊര്‍ദ്ധ്വശ്വാസം  അതികഠിനമാകുമ്പോള്‍ മാത്രം എന്റെ പക്ഷക്കാര്‍ എനിക്ക്‌ തുളളിതുളളിയായ്‌  പ്രാണജലമിറ്റിച്ചുതരും. ഞാന്‍ ജീവിക്കാനല്ല  മരിക്കാതിരിക്കാന്‍വേണ്ടിമാത്രമായിരുന്നു അവരങ്ങനെ ചെയ്‌തിരുന്നത്‌.&lt;br /&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഞാനടക്കമുളള&lt;/span&gt;&lt;/span&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt; &lt;/span&gt; ന്യൂനപക്ഷക്കാര്‍ക്ക്‌ ഒരിക്കലുമിനി അധിനിവേശപക്ഷത്തെ  തോല്‌പിക്കാനാ&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;കു&lt;/span&gt;മായിരുന്നില്ല. അത്രത്തോളം അവര്‍ ഞങ്ങള്‍ക്കിടയില്‍  ആധ്യപത്യമേല്‌പ്പിച്ചു കഴിഞ്ഞു. എന്റെ പൂര്‍ണ്ണമായ മരണത്തേയും അധിനിവേശക്കാര്‍ വളരെ  നിസ്സാരമായാണ്‌ കാണുന്നത്‌.&lt;br /&gt;&lt;br /&gt;എന്റെ ശ്വാസം സാധാരണ ഗതിയിലാകുമ്പോള്‍ എന്റെ  പക്ഷക്കാരെ അരുകില്‍ ഞാന്‍ കാണാറെയില്ല. എത്രയും പെട്ടെന്ന്‌ മരിക്കണെയെന്ന  പ്രര്‍ത്ഥനയോടെ ഞാന്‍ സ്‌പന്ദനം ദുര്‍ബലമാക്കുമ്പോള്‍ എന്റെ പക്ഷക്കാര്‍  എവിടെനിന്നൊക്കയോ ഓടിവരുന്നു. മുഴുവന്‍ തൃപ്‌തിപ്പെടുത്താതെ പ്രാണജലം തരുന്നു.&lt;br /&gt;&lt;br /&gt;അതുകൊണ്ടുതന്നെ ഈ മൃതപാണാവസ്‌ഥയിലും അധിനിവേശക്കാരേക്കാള്‍ എനിക്കു ദേഷ്യം  മരിക്കാനനുവദിക്കാത്ത സ്വപക്ഷത്തെയായിരുന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-800966023241660329?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/800966023241660329/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=800966023241660329' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/800966023241660329'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/800966023241660329'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/06/blog-post.html' title='അധിനിവേശം'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-6182741967042142736</id><published>2011-04-27T07:56:00.000-07:00</published><updated>2011-04-27T08:01:24.562-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>തമ്പുരാട്ടി</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;കുട്ടപ്പന്‍  ആലോചിക്കുകയായിരുന്നു. പൊന്നും വിലകൊടുത്ത്‌ താന്‍ സ്വന്തമാക്കിയ ഈ തെങ്ങിന്‍  തോപ്പ്‌ പണ്ട്‌ കൗമാരത്തിലും, യൗവനത്തിലും തന്റെ സ്വപ്‌നഭൂമിയായിരുന്നു. അന്ന്‌  വലിയതമ്പുരാട്ടിയില്‍ നിന്നും ഈ മണ്ണ്‌ പാട്ടത്തിനെടുത്ത്‌ വാഴയും, കപ്പയും,  കൂര്‍ക്കയുമൊക്കെ കൃഷിചെയ്യും. വിളവിന്റെ പാതി തമ്പുരാട്ടിക്ക്‌ അതായിരുന്നു  വ്യവസ്ഥ.&lt;br /&gt;&lt;br /&gt;കഠിനാദ്ധ്വാനത്തില്‍ അന്ന്‌ പൊട്ടിതിണര്‍ത്ത തഴമ്പിന്റെ ശേഷിപ്പ്‌  ഇന്നും തന്റെ കയ്യിലുണ്ട്‌. പിന്നെ മനസ്സില്‍ വൃണപ്പെട്ട ഒരു മോഹഭംഗവും.&lt;br /&gt;&lt;br /&gt;കാലങ്ങളായ്‌ തന്റെ താവഴിക്കാര്‍ മുഴുവനും തമ്പുരാട്ടിയുടെ വീട്ടിലെ  അടിയാളരായിരുന്നു അവര്‍ക്ക്‌ വിധേയരാവാന്‍ വിധിക്കപ്പെട്ടവര്‍.അച്ഛന്‍  തമ്പുരാട്ടിയുടെ തെങ്ങില്‍ നിന്ന്‌ വീണ്‌ തണ്ടെല്ല്‌ പൊട്ടി മരിക്കുമ്പോള്‍  തനിക്ക്‌ വയസ്സ്‌ പതിനെട്ട്‌ . തമ്പുരാട്ടി കയ്യയച്ച്‌ സഹായിച്ചിരുന്നു. പക്ഷേ  അച്ഛനെ രക്ഷിക്കാനായില്ല. മരിക്കുന്നതിന്‌ മുമ്പ്‌ അച്ഛനൊന്നേ തമ്പുരാട്ടിയോട്‌  യാചിച്ചുള്ളൂ : "എന്റെ ചെക്കനെ രക്ഷിക്കണം. ഓന്‌ പണികൊടുക്കണം.  "&lt;br /&gt;&lt;br /&gt;തമ്പുരാട്ടിയുടെ സുന്ദരിയായ മകള്‍ ഭാഗീരഥി തന്റെ സമപ്രായക്കാരിയായിരുന്നു.  അന്ന്‌ യൗവനത്തില്‍ അവര്‍ക്ക്‌ ക്രൂരമായൊരു ദൗര്‍ബല്യമുണ്ടായിരുന്നു. എല്ലാ  പുരുഷന്‍മാരേയും കൊതിപ്പിക്കുക. ഭാഗീരഥി തമ്പുരാട്ടിയുടെ നടത്തത്തിലും,  പെരുമാറ്റത്തിലും, സംസാരത്തിലുമെല്ലാം ഒരു 'കൊതിപ്പിക്കലു'ണ്ടായിരുന്നു .  എല്ലാവരേയും കൊതിപ്പിച്ച്‌, കൊതിപ്പിച്ച്‌ തമ്പുരാട്ടി രസിച്ചു.&lt;br /&gt;&lt;br /&gt;തറവാട്ട്‌  കുളത്തില്‍ ഭാഗീരഥീതമ്പുരാട്ടി നീരാടുമ്പോള്‍ തെങ്ങ്‌ കയറുന്ന തനിക്ക്‌ തമ്പുരാട്ടി  അംഗലാവണ്യം പ്രദര്‍ശിപ്പിക്കും. ഇന്നോര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു. തമ്പുരാട്ടി  കനിഞ്ഞുതന്നിരുന്ന ആ ഊര്‍ജ്‌ജമായിരുന്നില്ലേ പരശ്ശതം തെങ്ങുകള്‍ ദിവസംകൊണ്ട്‌  കയറുവാന്‍ തന്നെ പ്രാപ്‌തനാക്കിയിരുന്നത്‌.&lt;br /&gt;&lt;br /&gt;തമ്പരാട്ടിയുടെ  പുടമുറികഴിഞ്ഞപ്പോള്‍ സുന്ദരനായ തമ്പുരാട്ടിയുടെ തമ്പുരാനോട്‌ തനിക്ക്‌  അസൂയയായിരുന്നു. തമ്പുരാട്ടിക്കുള്ളതിനേക്കാള്‍ ഭൂസ്വത്തിനുടമയായ തമ്പുരാന്‍  വല്ലപ്പോഴും 'സംബന്ധിക്കാ'ന്‍ മാത്രമേ അവിടേക്ക്‌ വന്നിരുന്നുള്ളൂ. തമ്പുരാന്‍  വരുന്ന ദിനങ്ങള്‍ തമ്പുരാട്ടിക്കറിയാം. അപ്പോള്‍ പുഴകടന്ന്‌ അകലെയുള്ള പട്ടണത്തില്‍  പോയി ഗര്‍ഭനിരോധനയുറകള്‍ വാങ്ങാന്‍ തന്നെ തമ്പുരാട്ടി അയക്കും. അതെ; അവിടേയും  കൊതിപ്പിക്കലിന്റെ ഒരു ലാഞ്‌ജനയുണ്ടായിരുന്നു. ഒരിക്കല്‍ തറവാട്‌ കുളത്തില്‍  തമ്പുരാട്ടിയുടെ മേനീകടാക്ഷമാസ്വദിച്ച്‌ നില്‍ക്കുമ്പോള്‍ തമ്പുരാന്‍ തന്നെ കയ്യോടെ  പിടിച്ചു. മുഖമടച്ച്‌ ആദ്യത്തെ അടിവീണപ്പോള്‍ അബോധത്തില്‍ പുറത്ത്‌ വന്ന വാക്കുകള്‍  "എന്റെ തമ്പുരാട്ടീ.... "&lt;br /&gt;&lt;br /&gt;കലിച്ച തമ്പുരാന്‍ പുളിമരത്തില്‍ കെട്ടിയിട്ട്‌  തന്നെ തല്ലിച്ചതച്ചു. അന്ന്‌ രക്തവും,ശുക്ലവും താന്‍ ഒരേ സമയം വിസര്‍ജ്ജിച്ചു. വലിയ  തമ്പുരാട്ടിയുടെ ശാപവചനങ്ങള്‍ - "പാല്‌തന്ന കൈയ്‌ക്കുതന്നെ കൊത്തിയല്ലോ നന്ദികെട്ട  നായേ... "&lt;br /&gt;&lt;br /&gt;മഴയുള്ള ആ രാത്രിമുഴുവന്‍ തമ്പുരാന്‍ തന്നെ പുളിമരത്തില്‍  കെട്ടിയിട്ടു. കുളിരുള്ള ആ രാത്രിയില്‍ ഗര്‍ഭനിരോധനയുറയില്ലാതെ അവര്‍ വന്യമായ്‌  രമിച്ചിരിക്കും.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ കയറൂരിവിട്ട്‌ വലിയ തമ്പുരാട്ടി പറഞ്ഞു-"ഈ  വഴിക്കിനി കണ്ടുപോകരുത്‌. എവിടേക്കാച്ചാ പൊയ്‌ക്കോ ."&lt;br /&gt;&lt;br /&gt;മടങ്ങുമ്പോള്‍  പടിപ്പുരയില്‍ നിന്ന്‌ ഒരിക്കല്‍ കൂടി താന്‍ പിന്തിരിഞ്ഞ്‌ നോക്കി. മട്ടുപ്പാവില്‍  ഭാഗീരഥി തമ്പുരാട്ടി. ഉണ്ട്‌, അപ്പോഴും അവരില്‍ ആ കോതിപ്പിക്കുന്ന ഭാവമുണ്ട്‌.  രക്തത്തോടൊപ്പം പിന്നേയും.....!&lt;br /&gt;&lt;br /&gt;ഇന്ന്‌,&lt;br /&gt;&lt;br /&gt;ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍  കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ താന്‍ പഴയ അടിയാളന്‍ കുട്ടപ്പനല്ല. തനിക്കിന്ന്‌  പണമുണ്ട്‌, അധികാരമുണ്ട്‌, പ്രശസ്‌തിയുണ്ട്‌.&lt;br /&gt;&lt;br /&gt;വലിയ തമ്പുരാട്ടിയും  തമ്പുരാനും ഇന്നില്ല. കാലം മാറിയിരിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ച.&lt;br /&gt;&lt;br /&gt;ഭാഗീരഥി തമ്പുരാട്ടി ഇന്ന്‌ മൂന്ന്‌ പെണ്‍കുട്ടികളുടെ അമ്മയാണ്‌.  പാടവും,പറമ്പും, തെങ്ങിന്‍തോപ്പുമെല്ലാം നഷ്ടമായിരിക്കുന്നു. ഇന്നിരിക്കുന്ന പഴയ  വീടിന്റെ ആധാരം വെച്ച്‌ ലോണെടുത്താണ്‌ തമ്പുരാട്ടി അവസാനത്തെ പെണ്‍തരിയെ വിവാഹം &lt;span style="font-family:AnjaliOldLipi;font-size:130%;"&gt;കഴിപ്പിച്ചയച്ചത്‌. &lt;/span&gt;&lt;br /&gt;&lt;br /&gt;വീടും,പറമ്പും ഏത്‌ നിമിഷവും ജപ്‌തിചെയ്‌ത്‌  പോയേക്കാവുന്ന അവസ്ഥ. അവരെ രക്ഷിക്കാന്‍ 'MLA കുട്ടപ്പ' നിന്ന്‌ നിഷ്‌പ്രയാസം  കഴിയും. ശിക്ഷിക്കാനും.&lt;br /&gt;&lt;br /&gt;കുട്ടപ്പന്‍ തമ്പുരാട്ടിയുടെ ദ്രവിച്ച  പടിപ്പുരവാതില്‍ തുറന്ന്‌ അകത്തേക്ക്‌ കടന്നു. പഴയ പുളിമരം ഇന്നുമുണ്ട്‌.  കുട്ടപ്പന്‍ പൂമുഖത്തെ ഓട്ടുമണിയുടെ ചരട്‌ വലിച്ചു. വാതില്‍ തുറക്കുന്നു.  ഗൂഢമായൊരാനന്ദത്തോടെ കുട്ടപ്പനോര്‍ത്തു.&lt;br /&gt;&lt;br /&gt;"ഭാഗീരഥി തമ്പുരാട്ടിയുടെ  മുഖത്തിന്നും പഴയ ആ കൊതിപ്പിക്കലിന്റെ ഭാവമുണ്ടായിരിക്കുമോ ? ഉണ്ടാവും. ഉണ്ടാവട്ടെ,  ഉണ്ടായില്ലെങ്കില്ലും...! " &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-6182741967042142736?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/6182741967042142736/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=6182741967042142736' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6182741967042142736'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6182741967042142736'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/04/blog-post_27.html' title='തമ്പുരാട്ടി'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-3443830246387131490</id><published>2011-03-10T05:30:00.000-08:00</published><updated>2011-03-10T05:32:27.559-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>രാജകുമാരന്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;വര്‍ണ്ണാഭമായ പനിനീര്‍  വനങ്ങള്‍ക്ക്‌ സമീപം കുമാരന്‍ കുറേനേരം കൂടി അസ്വസ്ഥതയോടെയിരുന്നു. കാല്‍പ്പാദങ്ങളെ  ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ കാട്ടാറ്‌ സംഗീതത്തോടെയൊഴുകുന്നു. എപ്പോഴോ മദിച്ച്‌ ,  പുളച്ച്‌ ഒരു മാന്‍കിടാവ്‌ നദീക്കരയോളം വന്നു. പിന്നെ ഗൂഢമായ വനാന്തരങ്ങളിലെവിടെയോ  മറഞ്ഞു.&lt;br /&gt;&lt;br /&gt;അമ്പും വില്ലും ആവനാഴിയും പാഴ്‌ വസ്‌ത്രംപോലെ കുമാരനരുകില്‍  കിടക്കുന്നു.&lt;br /&gt;&lt;br /&gt;ദൂരെ വനവീഥിയില്‍ രഥവും , തേരാളിയും കുമാരനെ കാത്ത്‌  നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;ഭീരുവായ രാജകുമാരന്‌ വീരസ്യം പകരാന്‍ രാജഗുരുവും മനീഷികളും  വിധിച്ചത്‌ ഘോരവനങ്ങളിലെ നായാട്ടായിരുന്നു. തേരാളിക്ക്‌ വനവീഥിവരെ വരാം.  സ്വദേഹത്തില്‍ രക്തം പൊടിയാതെ ഒരു ഹിംസ്രമൃഗത്തിന്റെ തലയുമായി മൂന്ന്‌ ദിവസത്തിനകം  കൊട്ടാരത്തിലെത്തിയാല്‍ രാജകുമാരന്‍ ആദ്യപരീക്ഷണത്തില്‍ വിജയിച്ചു. അല്ലാത്തപക്ഷം  ഇനി തല മുണ്ഡനം ചെയ്‌ത്‌ രാജ്യത്തില്‍ നിന്നും ചണ്ഡാലക്കൂട്ടത്തിലേക്ക്‌  നാടുകടത്തും.&lt;br /&gt;&lt;br /&gt;ബാല്യം മുതലെ യുദ്ധങ്ങളും, ആയുധങ്ങളും രാജകുമാരന്‌  ഭയമായിരുന്നു. സദസ്സുകളില്‍, ആയുധപാടവത്തില്‍ എവിടെയും രാജകുമാരന്‍ സ്വത്വം  മറന്നു.&lt;br /&gt;&lt;br /&gt;രാജകുമാരന്‍ ഓര്‍ക്കുകയായിരുന്നു: പണ്ട്‌  കുബേരകുമാരന്‍മാര്‍ക്കിടയില്‍ കളിച്ചുകൊണ്ടിരുന്ന തന്നെക്കണ്ട്‌ പ്രജകള്‍ അടക്കം  പറഞ്ഞിരുന്നത്‌ - "നമ്മുടെ രാജകുമാരന്‌ രാജപ്രൗഢിയും, മനോവീര്യവും കുറവാണ്‌.  ഇദ്ദേഹം എങ്ങനെ രാജ്യംഭരിക്കും!"&lt;br /&gt;&lt;br /&gt;പലപ്പോഴും ആള്‍ക്കണ്ണാടിയില്‍  സ്വരൂപംനോക്കി വിമ്മിഷ്ടപ്പെടുന്നു. കേട്ട കഥകളിലും വര്‍ത്തമാന ചരിതത്തിലുമെല്ലാം  രാജപുത്രന്‍മാര്‍ സുന്ദരന്‍മാരും, സുശക്തരുമാണ്‌. പക്ഷെ താന്‍മാത്രം എന്തേ  ഇങ്ങനെയായിപ്പോയത്‌? വംശപരമ്പരകളില്‍ തന്റെ പിതാവടക്കം മുന്‍ഗാമികളെല്ലാവരും  ശക്തരും, ധീരന്‍മാരുമായിരുന്നത്രെ! തന്റെ യ്യൗവനാരംഭത്തില്‍ തന്നെ പിതാവ്‌ ഏക  സന്താനമായ തന്നെക്കുറിച്ച്‌ വ്യാകുലനായിരുന്നു. രക്തം കണ്ടാല്‍ ബോധം കെടുന്ന ,  യുദ്ധങ്ങളേയും, ആരവങ്ങളേയും ഭയക്കുന്ന താനെങ്ങനെ രാജാവാകും?&lt;br /&gt;&lt;br /&gt;മാതാപിതാക്കള്‍  തനിക്കായ്‌ പ്രാര്‍ത്ഥിക്കാത്ത ക്ഷേത്രങ്ങളില്ല, ചെയ്യാത്ത വഴിപാടുകളില്ല.  രാജ്യത്തെ ഒന്നാന്തരം ഗുരുക്കന്‍മാരില്‍ നിന്നും വേദാഭ്യാസവും , ആയുധാഭ്യാസവും.  എന്നിട്ടും ആത്മവിശ്വാസം വന്നില്ല. രാജാവാകണമെന്ന ആഗ്രഹം ഒരിക്കലുമില്ലായിരുന്നു.  പക്ഷേ പിതാവ്‌ പലപ്പോഴും ഓര്‍മ്മപ്പെടുത്തി. &lt;br /&gt;&lt;br /&gt;പുത്രധര്‍മ്മം!&lt;br /&gt;രാജധര്‍മ്മം!!&lt;br /&gt;&lt;br /&gt;രാജകുമാരന്‌ താത്‌പര്യം  ഗ്രന്ഥപാരായണത്തിലും, ചിത്രരചനയിലുമായിരുന്നു. പഠിച്ച അസ്‌ത്രശസ്‌ത്രങ്ങളും,  ആയുധശാസ്‌ത്രവും ക്ലാവ്‌പിടിച്ച ലോഹം പോലെ ഉള്ളില്‍കിടക്കുന്നു.&lt;br /&gt;&lt;br /&gt;പിതാവ്‌  പിന്നെയും പലവുരു ഉപദേശിച്ചു&lt;br /&gt;&lt;br /&gt;"ഉണ്ണീ പാണ്ഡ്യത്വവും , കലാഗുണവും രാജാവിന്‌  അലങ്കാരങ്ങള്‍ മാത്രമാണ്‌. നല്ലൊരു യോദ്ധാവിനേ യുദ്ധം നയിക്കാനാകൂ. പോരാട്ടങ്ങളെ  ഭയക്കാതെ അചഞ്ചലതയോടെ നേരിടൂ "&lt;br /&gt;&lt;br /&gt;പിതാവ്‌ പറഞ്ഞത്‌ ശരിയാണ്‌. പക്ഷേ വളരുംതോറും  ഉള്ളിലെ ഭയവും, ഭീരുത്വവും വര്‍ദ്ധിക്കുകയാണ്‌. സമപ്രായക്കാരായ മന്ത്രികുമാരനും ,  ഗുരുപുത്രരും സമര്‍ത്ഥരും , തേജസ്വികളുമായ്‌ക്കഴിഞ്ഞു. മല്ലയുദ്ധത്തിലും,  ചൂതുകളിയിലും, വാഗ്വോദത്തിലുമെല്ലാം എന്നും അവര്‍ത്തന്നെ ജയിക്കുന്നു. മാതാവ്‌  ദാസീപുത്രന്‍മാര്‍ക്ക്‌ ദാനം ചെയ്‌ത കുമാരനുപേക്ഷിച്ച ആഭരണങ്ങളും, ആടകളും  കുമാരനേക്കാള്‍ ചേരുന്നത്‌ അവര്‍ക്കാണ്‌. ആരോടാണിനി പ്രാര്‍ത്ഥിക്കേണ്ടത്‌?  യുദ്ധങ്ങളുടെ, തേജസിന്റെ ദേവനാരാണ്‌? പ്രപിതാമഹന്‍മാരിലാരോ തപസ്സ്‌ ചെയ്‌ത്‌  വരലബ്ദി നേടിയതായ്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. പക്ഷേ ഏകാഗ്രതയും, ക്ഷമയും  സിദ്ധിയല്ലേ? തനിക്കതുണ്ടോ?&lt;br /&gt;&lt;br /&gt;ജോത്സ്യരും, വിദൂഷകരും ഒന്നുതന്നെ പറഞ്ഞു:  "രാജകുമാരന്‌ അലസതയാണ്‌ അതില്‍നിന്നുതിര്‍ന്ന മൗഢ്യവും. യാഗങ്ങള്‍ക്കൊണ്ടും, ഉപദേശം  കൊണ്ടുമാത്രം കാര്യമില്ല. മുക്തിക്ക്‌ ആദ്യം രാജകുമാരന്‍ തന്നെ മനസ്സ്‌ വെക്കണം.  രോഗവും, ഔഷധവും രാജകുമാരനില്‍ തന്നെ."&lt;br /&gt;&lt;br /&gt;രാജാവ്‌ വീണ്ടും മകനെ ഉപദേശിച്ചു:  "കുമാരാ നമുക്ക്‌ പ്രായമായി, നീ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ട സമയമായി. നീ നിന്റെ  ധീരതയും, കഴിവും പ്രജകളെക്കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. നിന്റെ ഭീരുത്വം നിന്നെ  മാത്രമല്ല നമ്മെയും, നമ്മുടെ കുലമഹിമയെയും ഇകഴ്‌ത്തിക്കാട്ടുന്നു. അതുകൊണ്ട്‌ നീ  സ്വയം ഒരു മാറ്റത്തിന്‌ തയ്യാറാവൂ. രാജരക്തമാണ്‌ നിന്റെ സിരകളിലൂടെ ഓടുന്നത്‌.  അതുകൊണ്ട്‌ ഭൗതികമായ്‌  നിനക്കപ്രാപ്യമായൊന്നുമില്ല."&lt;br /&gt;&lt;br /&gt;മാതാപിതാക്കന്‍മാരുടേയും, ഗുരുക്കന്‍മാരുടേയും  ഉപദേശം കുമാരനില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. കുമാരന്‍ നിന്ദിക്കുകയായിരുന്നില്ല.  എല്ലാവരും പറയുന്നത്‌ പോലെ മാറ്റം ആവശ്യമാണ്‌. പക്ഷേ മറ്റൊരാളായി മാറണമെങ്കില്‍ ഈ  ജന്മം തന്നെ മാറണം. അതിനിനി....&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ അഞ്ച്‌ സംവല്‍സരങ്ങള്‍  കൂടുമ്പോള്‍ നടത്താറുള്ള "ആയുധാഭ്യാസക്കാഴ്‌ച" വന്നു. യോദ്ധാക്കള്‍ക്ക്‌ പഠിച്ച  അസ്‌ത്രശസ്‌ത്രങ്ങള്‍ മാറ്റുരച്ച്‌ കാണിക്കാനുള്ള സുവര്‍ണ്ണാവസരം.  സര്‍വ്വായുധങ്ങളും പരീക്ഷിക്കാം. കുമാരന്‌ അമ്പും വില്ലുമായിരുന്നു  നിശ്ചയിച്ചിരുന്നത്‌. പക്ഷേ ഞാണൊലി മുഴക്കിയ കുമാരന്റെ അസ്‌ത്രം ലക്ഷ്യം കണ്ടില്ല.  സദസ്സ്‌ നിശബ്ദമായി. അഭ്യാസത്തില്‍ കുമാരന്റെ പ്രകടനം പ്രഹസനമായപ്പോള്‍ രാജാവ്‌  കോപം കൊണ്ടലറി.&lt;br /&gt;&lt;br /&gt;ഇക്കുറി രാജാവ്‌ ഗൗരവപൂര്‍ണ്ണമായ ഒരു  തീരുമാനമെടുക്കുകയായിരുന്നു. കാരണം കുമാരന്റെ കഴിവ്‌കേട്‌ ഇന്ന്‌ രാജ്യത്തില്‍ ഒരു  സംസാരവിഷയമായിരിക്കുന്നു. രാജഗുരുവായിരുന്നു പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്‌തത്‌.  തത്‌ഫലമായാണ്‌ കുമാരന്‍ കാട്ടിലെത്തിയിരിക്കുന്നത്‌. യാത്രയയക്കുമ്പോള്‍ നിറഞ്ഞ  പുത്ര വാല്‍സല്യത്തോടെ കുമാരനോട്‌ രാജാവ്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഉണ്ണീ നിയമങ്ങളില്‍  നിന്ന്‌ രാജാവും മുക്തനല്ല. ധര്‍മ്മിഷ്‌ഠനും, നീതിമാനുമായ ഒരു രാജാവെന്നനിലയില്‍  നമുക്ക്‌ നിന്നെയും മാറ്റിയെടുക്കേണ്ടതുണ്ട്‌. നമുക്കും മുമ്പെ പ്രജകള്‍  നിന്നെയംഗീകരിക്കണം. നിന്നില്‍ ആത്മവിശ്വാസം വരേണ്ടതുണ്ട്‌. പോയ്‌ വരൂ. നമ്മുടെ  പ്രാര്‍തഥനയും, അനുഗ്രഹവും എന്നും നിന്നോടൊപ്പമുണ്ട്‌. വിജയശ്രീലാളിതനായ്‌  തിരിച്ചുവരുന്ന നിന്നെ വരവേല്‍ക്കാന്‍ ഈ കൊട്ടാരവും, പ്രജകളും ആഘോഷങ്ങളോടെ കാത്തു  നില്‍ക്കും". മൂര്‍ദ്ധാവില്‍ കൈവെച്ചു കൊണ്ടദ്ദേഹം പറഞ്ഞു."ജയിച്ചു  വരൂ".&lt;br /&gt;&lt;br /&gt;ഉള്‍വനങ്ങലിലെവിടെനിന്നോ ഒരു കാട്ടുമൃഗത്തിന്റെ ഗര്‍ജ്ജനം. കുമാരന്‍  ചിന്തകളില്‍ നിന്നുണര്‍ന്നു. കണ്ണെത്താവുന്നിടത്തോളം കാണുന്ന  ചെറുശൈലങ്ങള്‍ക്കപ്പുറം വനം നിബിഢമാവുകയാണ്‌. കുമാരന്റെ ആദ്യത്തെ ബലിമൃഗം അവിടെ  കാത്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;മുമ്പ്‌ പലതവണ കൊട്ടാരത്തില്‍ അടക്കം പറയുന്നത്‌  കേട്ടിട്ടുണ്ട്‌. രാജ്യത്ത്‌ ഉടനെ ഒരു യുദ്ധമുണ്ടാവുമത്രെ! വിശ്വം കീഴടക്കാന്‍  ശപഥമെടുത്ത ഒരു സുല്‍ത്താന്‍ ശതകാതങ്ങള്‍ക്കരികെവരെയെത്തിയിരിക്കുന്നു! രാജ്യത്ത്‌  രാജാവ്‌ സൈനികരേയും, ആയുധങ്ങളേയും വര്‍ദ്ധിപ്പിക്കുന്നു. ഒരു പക്ഷേ ആ യുദ്ധം  നയിക്കേണ്ടവന്‍ കുമാരനായിരിക്കാം. കുമാരന്‍ പ്രാര്‍തഥിച്ചു: "ദേവാ, എനിക്ക്‌ ശക്തി  തരൂ,ശക്തി തരൂ."&lt;br /&gt;&lt;br /&gt;കുമാരന്‍ ആവനാഴി ഉറപ്പിച്ചു. അമ്പും, വില്ലും,  വാളുമെടുത്ത്‌ വനാന്തരങ്ങളിലേക്ക്‌ നടന്നു.&lt;br /&gt;&lt;br /&gt;കന്മദം കിനിയുന്ന  പാറക്കൂട്ടങ്ങളില്‍ കാട്ടാടുകള്‍ കൂട്ടംകൂടി മേയുന്നു. മുമ്പ്‌ കേട്ട  വന്യമൃഗത്തിന്റെ അലര്‍ച്ച ദൂരെനിന്ന്‌ ഒരിക്കല്‍ കൂടി കേട്ടു. കുമാരന്‍ ജാഗരൂകനായി.  എവിടെ എന്റെ ശത്രു!&lt;br /&gt;&lt;br /&gt;വൃക്ഷത്തലപ്പുകളെ വിറകൊള്ളിച്ചുകൊണ്ട്‌ ഒരു കാറ്റ്‌  വീശി. അപ്പോള്‍ വല്ലാത്തൊരസ്വസ്ഥത. തലകറങ്ങുന്നത്‌ പോലെ. മുകളിലേക്ക്‌  നോക്കിയപ്പോള്‍ മനസ്സിലായി. വലിയൊരു പാലമരത്തിന്റെ ചുവട്ടിലാണ്‌ നില്‍ക്കുന്നത്‌.  പാല പിശാചിനികളുടെ വൃക്ഷമാണ്‌. ഭയം നിറയുന്ന മനസ്സിനെ ശാന്തമാക്കാന്‍  ശ്രമിച്ചുകൊണ്ട്‌ വീണ്ടും കുമാരന്‍ മുന്നോട്ട്‌ നടന്നു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍  കാറ്റടങ്ങിയിരിക്കുന്നു. ശാന്തത. പെട്ടന്ന്‌ ഒരാനയുടെ ചിന്നംവിളി കേട്ടു. അധികം  അകലെ നിന്നല്ല. ശബ്ദത്തിന്റെ ഉറവിടം തേടി നീങ്ങിയപ്പോള്‍ ഓര്‍ത്തു. ആന  ഹിംസ്രമൃഗമാണോ? വീണ്ടും ശബ്ദം കേട്ടു. പിന്നീട്‌ മനസ്സിലായി. അതൊരു ദീനരോദനമാണ്‌.  കുമാരന്‍ മറഞ്ഞ്‌ നിന്ന്‌ ആ കറുകറുത്ത കൊമ്പനാനയെ നോക്കി. മുന്നിലൊരു കാല്‍  നിലത്തുറപ്പിക്കാനാകാതെ അത്‌ നിസ്സഹായനായി എന്തിനോ കേഴുകയാണ്‌.&lt;br /&gt;&lt;br /&gt;കുമാരന്‍  ആനക്കഭിമുഖമായ്‌ കുറേക്കൂടിയരുകിലെത്തി. ഇപ്പോള്‍ ആന കുമാരനേയും കണ്ടിരിക്കുന്നു  അത്‌ വേദനയോടെ, നിസ്സഹായതയോടെ കുമാരനെ നോക്കി. ആ ചെറിയ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.  പിന്നെ വലത്‌ കാല്‍പാദം മുകളിലേക്കുയര്‍ത്തി. കുമാരന്‍ വ്യകതമായ്‌ കണ്ടു. ആന  വനംകൊള്ളക്കാരുടെ കെണിയില്‍പെട്ടിരിക്കുന്നു. വലത്‌ കാല്‍പാദത്തില്‍ ആഴത്തില്‍  തുളഞ്ഞിറങ്ങിയിരിക്കുന്ന ഇരുമ്പാണികള്‍ പാകിയ അള്ള്‌.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ ഭയം  തോന്നുന്നില്ല. ഹിംസ്രയല്ല മനസ്സിലെ വികാരം. വീണ്ടും ആനയുടെ ദീനരോദനം. ഏതോ ഒരു  കാന്തികപ്രേരണയിലെന്നോണം കുമാരന്‍ മുന്നോട്ടു നടന്നു. തറച്ച്‌ കയറിയ അള്ള്‌  സാഹസത്തോടെ വലിച്ചെടുത്തു. ആന നന്ദിയോടെ കുമാരനെ നോക്കി. കുമാരന്റെയും കണ്ണുകള്‍  നിറഞ്ഞു. ആന തുമ്പിക്കൈകൊണ്ട്‌ അരികിലൂടെ ഒഴുകിയിരുന്ന അരുവിയില്‍ നിന്നും വെള്ളം  വലിച്ചെടുത്ത്‌ ഒരാശീര്‍വാദമെന്നോണം കണികകളാക്കി കുമാരനിലേക്ക്‌ തളിച്ചു.  പിന്നെയത്‌ ദൂരേക്ക്‌ മറഞ്ഞു.&lt;br /&gt;&lt;br /&gt;കുമാരന്റെ ആദ്രമായ മനസ്സ്‌ മന്ത്രിച്ചു.  "ഇല്ല എനിക്കൊന്നിനേയും ഹിംസിക്കാനാവില്ല. വധിക്കാന്‍ ഞാനശക്തനാണ്‌. രക്തം  ചിന്തുന്നത്‌ ചിന്തകളില്‍പ്പോലും എന്നെ വേദനിപ്പിക്കുന്നു. ആയതിനാല്‍ ഞാന്‍  രാജാവാകാന്‍ അര്‍ഹനല്ല. പരീക്ഷണത്തില്‍ പരാജിതനായ്‌ ഞാന്‍ മടങ്ങുകയാണ്‌. വിധി  എന്തുമായ്‌ക്കൊള്ളട്ടെ. സഹനത്തിന്‌ ഞാനിതാ തയ്യാറായിരിക്കുന്നു. "&lt;br /&gt;&lt;br /&gt;കുമാരന്‍  ഘോരവനത്തില്‍ നിന്നും വനവീഥിയിലേക്ക്‌ നടന്നു.&lt;br /&gt;&lt;br /&gt;ദൂരെ ദൂരെ ഹിംസമൃഗത്തിന്റെ  ഗര്‍ജ്ജനത്തിനപ്പോള്‍ പ്രതിധ്വനികളുയര്‍ന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-3443830246387131490?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/3443830246387131490/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=3443830246387131490' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/3443830246387131490'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/3443830246387131490'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/03/blog-post.html' title='രാജകുമാരന്‍'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-9087154305674619968</id><published>2011-01-27T21:52:00.000-08:00</published><updated>2011-01-27T21:57:11.081-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നീരാളി</title><content type='html'>&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;br /&gt;  ആശുപത്രിയില്‍ രോഗികളുടെയും,  സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു  രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന്‌ പുറത്തേക്ക്‌ നടക്കുന്നതിനിടയിലാണ്‌  'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ്‌ എന്റെ അരുകിലേക്ക്‌  വന്നത്‌.&lt;br /&gt;&lt;br /&gt;"അതെ." ഞാന്‍ മറുപടി പറഞ്ഞു.&lt;br /&gt;&lt;br /&gt;അവര്‍ കൈയ്യിലുണ്ടായിരുന്ന  കവര്‍ എന്റെ നേരെ നീട്ടി.&lt;br /&gt;&lt;br /&gt;"ഇത്‌ നിങ്ങള്‍ക്കുള്ളതാണ്‌" എന്ന്‌ മാത്രം  പറഞ്ഞ്‌ മറ്റൊന്നും ചോദിക്കാനിടം തരാതെ ആശുപത്രിയുടെ ആന്തരികാന്തരീക്ഷത്തിലേക്ക്‌  ലയിച്ചു. "ഇതാരുടേതാണ്‌" എന്ന ചോദ്യം ഒരു വിഡ്‌ഢിയെപ്പോലെ ഞാന്‍ സ്വയം ചോദിച്ചു. &lt;br /&gt;&lt;br /&gt;നാലാക്കി മടക്കിയ ഒരു ഫുള്‍സ്‌ക്കോപ്പ്‌ പേജായിരുന്നു അത്‌. അതിന്‌  പുറത്ത്‌ 'സൈമണ്‍പീറ്റര്‍ക്ക്‌ ' എന്ന്‌ പ്രത്യേകമെഴുതിയിരുന്നു. ഉള്ളടക്കം അവിടെ  നിന്നും വായിക്കുകയുണ്ടായില്ല. എന്തോ ഒരസ്വാരസ്യം, ആകാംക്ഷ അതെനിക്ക്‌  സമ്മാനിച്ചുവെന്നുറപ്പായി. താഴെ നിലയിലെ വിസിറ്റേഴ്‌സ്‌ ഹാളിലെ ഒരൊഴിഞ്ഞ  മൂലയിലിരുന്ന്‌ ഞാന്‍ അക്ഷരങ്ങളാവാഹിച്ചു.&lt;br /&gt;&lt;br /&gt;സംബോധനയോ, പരിചയപ്പെടുത്തലോ  ഇല്ല. ചുവന്ന മഷിയില്‍ രണ്ടേരണ്ട്‌ വരികള്‍- "ഞാന്‍ നിങ്ങളുടെ ഒരു പൂര്‍വ്വകാല  സുഹൃത്താണ്‌. സമയമനുവദിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ വന്ന്‌ കാണുക. ആറാം നില  റൂംനമ്പര്‍ 247 ."&lt;br /&gt;&lt;br /&gt;വിവക്ഷയോ, സൂചനകളോ ഒന്നുമില്ല. ലളിതമായ രണ്ടുവരികള്‍.  എങ്കിലും അസാധാരണമായ ഒരു ഗുപ്‌തത വരികള്‍ക്കുള്ളിലെവിടെയോ ഉള്ളതുപോലെ.&lt;br /&gt;&lt;br /&gt;ആറാം  നിലയില്‍ കാത്തിരിക്കുന്ന ഈ സുഹൃത്ത്‌ ഡോക്ടറോ, നഴ്‌സോ അതോ രോഗിയോ! ആരായിരിക്കും?  സുഹൃത്തുക്കള്‍ തനിക്ക്‌ പണ്ടേ കുറവാണല്ലോ. എന്തായിരിക്കും ഈ കുറിപ്പിന്‌ പിന്നിലെ  ചേതോവികാരം. താനിവിടെയുണ്ടെന്ന്‌ എങ്ങനെയറിഞ്ഞു. ഒരു ബന്ധം പുതുക്കലാണോ ഇത്‌. അതും  ഇവിടെവച്ച്‌.&lt;br /&gt;&lt;br /&gt;ആശുപത്രിയും, അവിടത്തെ മരുന്നിന്റെയും, രോഗത്തിന്റെയും മണമുള്ള  അന്തരീക്ഷവും എനിക്കസഹ്യമാണ്‌. അത്‌ വേണ്ടാത്ത പലതും ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ  രോഗിയല്ലാത്ത ഒരാള്‍ ചിലപ്പോഴൊക്കെ ആശുപത്രിയില്‍ വരണമെന്ന പക്ഷക്കാരനുമാണ്‌ ഞാന്‍.  അയാള്‍ രോഗം കാണണം, രോഗാവസ്ഥയറിയണം. എങ്കിലെ ജീവിതത്തിന്റെ അനിശ്‌ചിതത്വത്തേയും,  അരക്ഷിതാവസ്ഥയേയും കുറിച്ചയാള്‍ ബോധ്യപ്പെടൂ. അതയാളില്‍ മാനവികതയും, ദൈവഭയവും  വളര്‍ത്തിയേക്കും. അപ്പോഴയാളില്‍ നിശബ്ദമായൊരു പ്രാര്‍തഥനയുണരും-"എന്നോട്‌ കനിവ്‌  കാട്ടിയല്ലോ"&lt;br /&gt;&lt;br /&gt;എന്തായാലും അജ്ഞാതനായ ഈ സുഹൃത്തിനെ ചെന്ന്‌ കാണാന്‍ തന്നെ  ഞാന്‍ തീരുമാനിച്ചു. രണ്ടാം നിലയിലെ യൂറോളജിഡിവിഷനില്‍ ഭാര്യാസഹോദരനുണ്ട്‌.  അദ്ദേഹത്തെ കൂട്ടണോ എന്നാലോചിച്ചു. പെട്ടന്ന്‌ തന്നെ അതിന്റെ മറുപുറവും ചിന്തിച്ചു-  "എന്റെ പഴയകാലസുഹൃത്തിനെ കാണാനെന്തിന്‌ മറ്റൊരാളുടെ തുണ "&lt;br /&gt;&lt;br /&gt;ആറാം നിലയിലേക്ക്‌  ലിഫ്‌റ്റിലുയരവെ സംശയിച്ചു. ഒരു പക്ഷേ അജ്ഞാത സുഹൃത്തിന്‌ തെറ്റ്‌ പറ്റിയതാവാം.  അയാളുദ്ദേശിക്കുന്ന സൈമണ്‍ വേറെയാരെങ്കിലുമാകും.&lt;br /&gt;&lt;br /&gt;ആറാം നിലയില്‍ തീരെ  തിരക്കില്ലായിരുന്നു. എന്തോ പേടിപ്പെടുത്തുന്ന നിശബ്ദത അവിടെ വ്യാപിച്ചിരുന്നു.  ആശുപത്രി പരിസരം വിട്ട്‌ വേറെയേതോ ലോകത്തെത്തിയതുപോലെ. റൂം നമ്പര്‍ കണ്ടുപിടിച്ചു.  ഒരു നിരയിലെ അവസാനത്തെ മുറിയായിരുന്നു അത്‌. സമീപമുറികളിലൊന്നിലും ആരും  തന്നെയുണ്ടായിരുന്നില്ല. ഹാളിലെ പുറത്തേക്കുള്ള ജനാലയിലൂടെ അപ്പുറത്ത്‌ പുതുതായി  പണിയുന്ന കെട്ടിടത്തില്‍ പില്ലറുകള്‍ വാര്‍ക്കുന്ന കോണ്‍ക്രീറ്റ്‌ തൊഴിലാളികളെ  കാണാം.&lt;br /&gt;&lt;br /&gt;247 നമ്പര്‍ മുറിയുടെ വാതിലില്‍ ഞാന്‍ മുട്ടി. കറുത്ത്‌, തടിച്ച ഒരു  യുവാവാണ്‌ വാതില്‍ തുറന്നത്‌. അകത്തേക്ക്‌ കടക്കാതെ വരാന്തയില്‍ നിന്ന്‌ തന്നെ  ചോദിച്ചു."നിങ്ങളാണോ എനിക്കീ കുറിപ്പ്‌ കൊടുത്തയച്ചത്‌?"&lt;br /&gt;&lt;br /&gt;"അദ്ദേഹമാണ്‌."  യുവാവ്‌ ബെഡ്ഡിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു. ഞാന്‍ ഉള്ളിലേക്ക്‌ കടന്നു.  ബെഡ്ഡില്‍ ആകെ വിളറിമെലിഞ്ഞിരിക്കുന്ന എല്ലും തോലുമായ ഒരു രൂപം. ഇടക്കിടെ  ചുമക്കുന്നു. വായില്‍ വെളുത്ത പൂപ്പല്‍ നിറഞ്ഞിരിക്കുന്നു, കൊഴുത്ത ഉമിനീര്‍  പുറത്തേക്കൊലിക്കുന്നുണ്ട്‌്‌്‌. വെറുപ്പും, ഭയവും തോന്നിക്കുന്ന രൂപം. കൈതണ്ടയില്‍  ഡ്രിപ്പ്‌നീഡില്‍ കുത്തിയ ഭാഗത്ത്‌ ബാന്‍ഡേജില്‍ ശുഷ്‌ക്കരക്തം പൊടിഞ്ഞിരിക്കുന്നു.  ആ രൂപം അരികിലുള്ള കസേര ചുണ്ടിക്കൊണ്ട്‌ ആയാസപ്പെട്ട്‌ പറഞ്ഞു: "ഇരിക്കൂ." പിന്നെ  കൂടെയുള്ള യുവാവിനോടയാള്‍ പറഞ്ഞു: "എന്നാ നീ പുറത്ത്‌ പോയിവാ."&lt;br /&gt;&lt;br /&gt;രണ്ട്‌  നിമിഷത്തെ നിശബ്ദതക്ക്‌ ശേഷം സന്ദേഹിച്ച്‌ നില്‍ക്കുന്ന എന്നോടയാള്‍  പറഞ്ഞു:"സംശയിക്കേണ്ട ഞാന്‍ തന്നെയാണ്‌ നിങ്ങളുടെ പഴയകാല സുഹൃത്ത.്‌"&lt;br /&gt;&lt;br /&gt;"പക്ഷേ  ഞാന്‍ നിങ്ങളെയോര്‍ക്കുന്നേയില്ല. നിങ്ങള്‍ക്ക്‌ ആള്‍  തെറ്റിയതാവും."&lt;br /&gt;&lt;br /&gt;"എനിക്ക്‌ തെറ്റിയിട്ടില്ല. നിങ്ങളെയെനിക്ക്‌  ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷേ നിങ്ങളിപ്പോഴും  അന്ധാളിക്കുന്നു. ഓര്‍ക്കുന്നുവോ മദ്രാസിലെ വിഘ്‌നേശ്വരാ സ്‌റ്റീല്‍  ഇന്‍ഡസ്‌ട്രിയില്‍. അവിടെ ജോലിചെയ്‌തിരുന്ന കാലം...."&lt;br /&gt;&lt;br /&gt;ഒന്ന്‌ നിര്‍ത്തി  കിതപ്പ്‌ മാറ്റിക്കൊണ്ടയാള്‍ തുടര്‍ന്നു:&lt;br /&gt;&lt;br /&gt;".... അവിടെ കമ്പനിക്കടുത്ത്‌  നിങ്ങളടക്കം നാലുപേര്‍ ഒരു വീട്‌ വാടകക്കെടുത്ത്‌ താമസിച്ചിരുന്നു. ആ  പേരുകളോര്‍ക്കുന്നില്ലേ?."&lt;br /&gt;&lt;br /&gt;ഞാന്‍ പഴയകാലത്തേക്ക്‌ ഊളിയിട്ടുകൊണ്ട്‌  പറഞ്ഞു:&lt;br /&gt;&lt;br /&gt;"ഉവ്വ്‌- ജെയിംസ്‌,രവിശങ്കര്‍, പാര്‍ത്ഥസാരഥി, പിന്നെ  ഞാന്‍."&lt;br /&gt;&lt;br /&gt;"ആ രവിശങ്കറാണ്‌ ഞാന്‍."&lt;br /&gt;&lt;br /&gt;ഞാനൊന്ന്‌ ഞെട്ടി. ഇയാള്‍  രവിശങ്കറോ! പത്ത്‌പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്റെ സുഹൃത്തും,  സഹപ്രവര്‍ത്തകനുമായ സുന്ദരനും, ആരോഗ്യദൃഢഗാത്രനുമായ രവിശങ്കറാണോ ഇത്‌.  ഒരിക്കലുമല്ല! ഇയാള്‍.... ഈ രൂപം ഭ്രാന്ത്‌ പറയുകയാണ്‌.തീര്‍ച്ച!&lt;br /&gt;&lt;br /&gt;പക്ഷേ  അടുത്ത നിമിഷങ്ങളില്‍ തന്നെ എന്റെ ചിന്തകള്‍ അസ്ഥാനത്താണെന്ന്‌ എനിക്ക്‌ ഏതാണ്ട്‌  ബോധ്യമായി. രവിശങ്കറിന്‌ വെള്ളാരം കണ്ണുണ്ട്‌, പിന്നെ മൂക്കിന്‌ സമാന്തരമായൊരു  മറുകുണ്ട്‌, അതുരണ്ടും ഇയാള്‍ക്കുമുണ്ട്‌.&lt;br /&gt;&lt;br /&gt;ഇയാളുടെ ശുഷ്‌കിച്ച എല്ലുകള്‍  തെളിഞ്ഞ മുഖത്ത്‌ ആ മറുക്‌ മാത്രം കരിഞ്ഞ റോസാച്ചെടിയില്‍ പൂത്ത പുഷ്‌പം പോലെ  വേറിട്ട്‌ നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;അല്ലെങ്കില്‍ താനെന്തിന്‌ തര്‍ക്കിക്കുന്നു. പഴയ  രവിശങ്കറാണെന്ന്‌ തെറ്റിദ്‌ധരിപ്പിച്ച്‌ ഇയാള്‍ എന്ത്‌ നേടാനാണ്‌. ഇയാളെന്റെ പഴയകാല  സുഹൃത്ത്‌ രവിശങ്കര്‍ തന്നെ. അടുത്ത നിമിഷം കൈവന്ന പുതിയൊരു സ്വാതന്ത്ര്യത്തോടെയും,  അനുതാപത്തോടെയും ഞാന്‍ പറഞ്ഞു-"എനിക്ക്‌ നിന്നെ മനസ്സിലായില്ല രവിശങ്കര്‍.  നിനക്കെന്ത്‌ പറ്റി?.എന്താണ്‌ നിന്റെ അസുഖം. അന്ന്‌ വിഘ്‌നേശ്വരാ കമ്പനിയില്‍  നിന്ന്‌ പോന്നതിന്‌ ശേഷം ഒരിക്കല്‍പോലും നമ്മള്‍ കണ്ടിട്ടില്ലല്ലോ. അന്ന്‌ നീ  ആരോടും പറയാതെ ഒരു തിരോധാനം പോലെയാണല്ലോ അപ്രത്യക്ഷമായത്‌."&lt;br /&gt;&lt;br /&gt;മുമ്പ്‌  സംസാരിച്ചതിന്റെ കിതപ്പ്‌്‌്‌്‌്‌ വിശങ്കറില്‍ നിന്നു പൂര്‍ണ്ണമായും വിട്ട്‌  മാറിയിരുന്നില്ല. എങ്കിലും അയാള്‍ വൈഷമ്യത്തോടെ പറയാന്‍ ശ്രമിച്ചു-"വിഘ്‌നേശ്വരാ  കമ്പനിയില്‍ നിന്ന്‌ പോന്നതിന്‌ ശേഷം ഞാനൊരിടത്തും സ്ഥിരമായി നിന്നിട്ടില്ല. ഞാന്‍  തേടുകയായിരുന്നു....."&lt;br /&gt;&lt;br /&gt;"നിന്റെ ഭാര്യാ, കുട്ടികള്‍...?"&lt;br /&gt;&lt;br /&gt;"ഞാന്‍  വിവാഹം കഴിച്ചിട്ടില്ല."&lt;br /&gt;&lt;br /&gt;"നിന്റെ അസുഖത്തെ കുറിച്ച്‌ പറയൂ? "&lt;br /&gt;&lt;br /&gt;പക്ഷേ  രവിശങ്കര്‍ പിന്നീടൊന്നും സംസാരിക്കുകയുണ്ടായില്ല. അയാള്‍ നെഞ്ചില്‍ രൂപം കൊണ്ട  കഫക്കട്ടകളെ അതിജീവിച്ച്‌ ശ്വാസം കഴിക്കാന്‍ പ്രയാസപ്പെട്ടു. കിടക്കാനും,  ഇരിക്കാനും പറ്റാത്ത അവസ്ഥ, മുറിയില്‍ ശ്വാസദുര്‍ഗന്ധം.&lt;br /&gt;&lt;br /&gt;രവിശങ്കറിന്റെ മൗനം  എന്നെയും മൂകനാക്കി. പക്ഷേ എനിക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍  ചോദിച്ചറിയാനുണ്ടായിരുന്നു. ചില കാര്യങ്ങള്‍ പറയാനുമുണ്ടായിരുന്നു. രവിശങ്കര്‍  ശാന്തമാവാന്‍ വേണ്ടി ഞാന്‍ കാത്തു. പക്ഷേ പതിയെപ്പതിയെ രവിശങ്കര്‍ ഒരു  മയക്കത്തിലേക്ക്‌ ആഴ്‌ന്നു പോകുകയാണ്‌ ചെയ്‌തത്‌.&lt;br /&gt;&lt;br /&gt;തന്നെ കണ്ടതുകൊണ്ടാണ്‌  രവിശങ്കറുടെ കൂടെയുണ്ടായിരുന്ന സഹായി പുറത്തേക്ക്‌ പോയത്‌. അതുകൊണ്ട്‌ തനിച്ചാക്കി  പോകാനും വയ്യ. അങ്ങനെ കാത്തിരിക്കവെ മുമ്പ്‌ കണ്ട യുവാവ്‌ കുറേ സാധനങ്ങളും ചില  ആനുകാലികപ്രസിദ്ധീകരണങ്ങളുമായി തിരിച്ച്‌ വന്നു. "നിങ്ങള്‍ പോയില്ല അല്ലേ" എന്നൊരു  നീരസഭാവത്തോടെ സാധനങ്ങള്‍ അവിടെ വച്ച്‌ ധൃതിയില്‍ പുസ്‌തകങ്ങളെടുത്ത്‌ മറിച്ചു  തുടങ്ങി. ആ മുറിയില്‍ മറ്റിരിപ്പിടങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. അയാള്‍  ഞാനിരിക്കുന്ന കസേരക്ക്‌ വേണ്ടിയാണ്‌ അക്ഷമനാകുന്നതെന്ന്‌ തോന്നിയപ്പോള്‍  എഴുന്നേറ്റു.&lt;br /&gt;&lt;br /&gt;രവിശങ്കറിനോട്‌ മാത്രമായി പറഞ്ഞു-"ഞാന്‍ പോകുന്നു. എന്റെ  ഭാര്യാപിതാവിനൊരു സര്‍ജറിയുണ്ടായിരുന്നു. രണ്ട്‌ ദിവസം കൂടി ഞാനിവിടെയുണ്ടാകും നാളെ  വരാം."&lt;br /&gt;&lt;br /&gt;മടങ്ങുമ്പോള്‍ മനസ്സ്‌ നിറയെ രവിശങ്കറായിരുന്നു. പുതിയ രവിശങ്കര്‍!  അയാളൊരു ദുരന്തനായകനായി മനസ്സില്‍ കല്ലിച്ച്‌ കിടക്കുന്നു. പണ്ടയാളോട്‌  ആരാധനയായിരുന്നു. വിവിധഭാഷകളില്‍ നല്ല അവഗാഹമുണ്ടായിരുന്നു അയാള്‍ക്ക്‌. അന്ന്‌  തന്നെയും ജെയിംസിനേയും ഇംഗ്ലീഷ്‌ സംസാരിക്കാന്‍ പഠിപ്പിച്ചത്‌ രവിശങ്കറാണ്‌. ഒരു  പക്ഷേ അയാള്‍ക്ക്‌ മാരകമായ എന്തെങ്കിലും രോഗമായിരിക്കാം. വിഘ്‌നേശ്വരാ കമ്പനിയില്‍  നിന്ന്‌ രവിശങ്കര്‍ പോയതിന്‌ ശേഷം താനും അധികകാലം അവിടെ ജോലിചെയ്‌തിട്ടില്ല. &lt;br /&gt;&lt;br /&gt;പഴയ സഹപ്രവര്‍ത്തകരുമായ്‌ കത്തെഴുതിയോ, ഫോണ്‍ചെയ്‌തോ ബന്ധം പുതുക്കുന്ന  സ്വഭാവം തനിക്കുണ്ടായിരുന്നില്ല. പുതിയ ജോലിസ്ഥലങ്ങലിലെല്ലാം സുഹൃത്തുക്കളുണ്ടായി.  മറ്റൊരിടത്തെത്തുമ്പോള്‍ സൗകര്യാര്‍തഥം താനവരെ വിസ്‌മരിക്കുകയും ചെയ്‌തു.  അല്ലെങ്കിലും തന്റെ മുഴുവന്‍ ശ്രദ്‌ധ കുടുംബജീവിതത്തിലായിരുന്നു. ഭാര്യയും, മക്കളും  അതാണ്‌ തന്റെ ലോകം. അതിന്നും അങ്ങനെതന്നെ. ജോലിയില്‍ നിന്ന്‌ വിരമിച്ചപ്പോള്‍  ഇന്ത്യക്കകത്തുതന്നെയുള്ള പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍ ഭാര്യയോടും,  കുട്ടികളോടുമൊപ്പം സ്ഥിരമായി. ഒരു വിരസതയും ഇതുവരെ തോന്നിയിട്ടില്ല. ഇന്നും ഭാര്യയെ  ആവേശത്തോടെയും, സംതൃപ്‌തിയോടെയും ദിവസേനെ പ്രാപിക്കുന്നു. വിവാഹം കഴിപ്പിച്ചയച്ച  മക്കളെ ആഴ്‌ചയിലൊരിക്കല്‍ സന്ദര്‍ശിക്കുന്നു. പുറത്താരുമായും അനാവശ്യ  കൂട്ടുകെട്ടുകളില്ല. പ്രവാസി ജീവിതം തന്ന പ്രാദേശികാപരിചിതത്വം ഒരു ശാപമായി ഇതുവരെ  തോന്നിയിട്ടില്ല. വിരസതയുടെ നാളുകള്‍ ഈ ജന്മത്തിലുണ്ടാകുമെന്ന്‌ തോന്നുന്നില്ല.  വായിച്ച്‌ തീര്‍ക്കാന്‍ ഇനിയുമേറെ പുസ്‌തകങ്ങളുണ്ട്‌. കമ്പ്യൂട്ടറുണ്ട്‌,  ഇന്റെറ്‌നെറ്റ്‌ കണക്ഷനുണ്ട്‌. നാട്ടുകാരുടെയൊപ്പം ഭാര്യയും ചിലപ്പോള്‍ എന്നോട്‌  പറയുന്നു- "നിങ്ങളൊരത്ഭുതമനുഷ്യനാണ്‌. "&lt;br /&gt;&lt;br /&gt;സമയമേറെ കഴിയുമ്പോള്‍ രവിശങ്കറും  എന്റെ മനസ്സില്‍ അത്ഭുത മനുഷ്യനായ്‌ വളരുകയായിരുന്നു. അയാള്‍ക്ക്‌ എന്തെങ്കിലും  തന്നോട്‌ പറയാനുണ്ടോ? അതോ എന്തെങ്കിലും സഹായമഭ്യര്‍ത്ഥിക്കാനുണ്ടോ?  അങ്ങനെയാണെങ്കില്‍ തന്നാലാവുന്നത്‌ ചെയ്യണം. എന്തായാലും നാളെ ഹോസ്‌പിറ്റലില്‍  പോകുമ്പോള്‍ അയാളെ പോയികാണാം.&lt;br /&gt;&lt;br /&gt;അന്ന്‌ രാത്രി രവിശങ്കറെ പലവട്ടം സ്വപ്‌നം  കണ്ടു. രവിശങ്കര്‍ എന്തൊക്കെയോ സംസാരിക്കുന്നു. പിന്നാലെ ജെയിംസും,  പാര്‍ത്ഥസാരഥിയും. പാതിരാത്രിയിലെപ്പോഴോ ഉണര്‍ന്നു. മനസ്സിന്‌ വല്ലാത്തൊരു  പിരിമുറുക്കം. പാര്‍ത്ഥസാരഥിയും, ജെയിംസും ഇപ്പോഴെവിടെയായിരിക്കും?. പഴയ ഡയറിയില്‍  അവരുടെ വിലാസമുണ്ടായിരിക്കും. ഒന്നെഴുതിയാലോ?. നാളെയാവട്ടെ.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌  വൈകിയാണ്‌ എണീറ്റത്‌. ഭാര്യ രണ്ട്‌ ദിവസമായി ഹോസ്‌പിറ്റലിലായതിനാല്‍  ഭക്ഷണമൊരുക്കലും, കഴിക്കലുമെല്ലാം തനിയെ. പത്ത്‌ മണിക്കാണ്‌ പ്രാതല്‍ കഴിച്ചത്‌.  പിന്നെ നെറ്റില്‍ ആത്മീയതയെ കുറിച്ചുള്ള ചില ബ്ലോഗുകള്‍ വായിച്ചു.  പുസ്‌്‌തകങ്ങളേക്കാള്‍ മാനസീകോര്‍ജ്ജം ചെലവഴിക്കേണ്ടിവരുന്നു ഇലക്ട്രോണിക്‌  മാധ്യമങ്ങളിലൂടെയുള്ള പാരായണത്തിന്‌. ഒന്നുഷാറാവാന്‍ പുതിയ കുപ്പിയില്‍ നിന്നും ഒരു  പെഗ്ഗ്‌ വിസ്‌കി കഴിച്ചു. സിരകളുയരുന്നത്‌്‌ ഇപ്പോള്‍ വ്യക്തമായനുഭവിച്ചറിയാം.  ഉച്ചക്ക്‌ ഊണ്‌ കഴിച്ച്‌ പതിവ്‌പോലെ മയങ്ങാന്‍ കിടന്നില്ല. ഭാര്യക്ക്‌ മാറേണ്ട  വസ്‌ത്രങ്ങളുമെടുത്ത്‌്‌ ആശുപത്രിയിലേക്ക്‌ ചെന്നു. ഡോക്ടര്‍ വന്ന്‌ "ഇഞ്ചുറി  ചെക്കപ്പ്‌ " നടത്തിയെന്നും ഒരു പക്ഷേ നാളെത്തന്നെ ഡിസ്‌ചാര്‍ജായേക്കുമെന്നും ഭാര്യ  പറഞ്ഞു. ഭാര്യാപിതാവിന്റെ മുഖത്ത്‌ തെളിച്ചമുണ്ട്‌. അദ്ദേഹം നന്ദിപൂര്‍വ്വം  മരുമകന്റെ ശുഷ്‌കാന്തിയെ കുറിച്ചോര്‍ക്കുകയാവും. കടമകഴിച്ച്‌  അവിടെനിന്നിറങ്ങുമ്പോള്‍ മനസ്സ്‌ നിറയെ ആറാം നിലയിലെ 247-ാം നമ്പര്‍  മുറിയായിരുന്നു. ലിഫ്‌റ്റ്‌ കേടായതിനാല്‍ ആറാം നില വരെ കോണികയറേണ്ടി വന്നു.  കിതപ്പോടെ മുറിക്ക്‌ മുന്നിലെത്തിയപ്പോള്‍ അവിടെ തലേന്ന്‌ കണ്ട യുവാവും തനിക്ക്‌  കുറിപ്പ്‌ തന്ന നഴ്‌സും മാത്രം.&lt;br /&gt;&lt;br /&gt;"രവിശങ്കറെവിടെ? "&lt;br /&gt;&lt;br /&gt;യുവാവാണ്‌  മറുപടിപറഞ്ഞത്‌ി-്‌" അദ്ദേഹം മരണപ്പെട്ടു."&lt;br /&gt;&lt;br /&gt;നടുക്കത്തോടെയാണ്‌  ചോദിച്ചത്‌-"എപ്പോള്‍...?"&lt;br /&gt;&lt;br /&gt;"ഇന്ന്‌ രാവിലെ കൃത്യം പത്ത്‌ മണിക്ക്‌. നിങ്ങള്‍  വരുമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. ഇതാ ഈ  കത്ത്‌ നിങ്ങള്‍ക്ക്‌ തരാന്‍ അദ്ദേഹം ഏല്‍പ്പിച്ചതാണ്‌. ഇന്നലെ രാത്രി  മുഴുവനിരുന്ന്‌ കഷ്ടപ്പെട്ടെഴുതിയതാണ്‌."&lt;br /&gt;&lt;br /&gt;ലോങ്‌കവറില്‍ തന്റെ പേര്‌  മാത്രമെഴുതി സ്‌റ്റാപ്പിള്‍ ചെയ്‌തിരിക്കുന്ന ഒരു കത്ത്‌. ഞാന്‍ സ്‌തബ്‌ന്ധനായി.  വീണ്ടുമിതാ രവിശങ്കര്‍ അത്ഭുതം സഷ്ടിച്ചിരിക്കുന്നു. വീണ്ടും തിരോധാനം. ഞാന്‍  യുവാവിനോട്‌ ചോദിച്ചു-&lt;br /&gt;&lt;br /&gt;"എന്തായിരുന്നു രവിശങ്കറുടെ  അസുഖം?"&lt;br /&gt;&lt;br /&gt;"എല്ലാവിവരവും ആ കത്തിലുണ്ടായിരിക്കും. നിങ്ങള്‍ പോകൂ. ഞങ്ങള്‍ മുറി  പൂട്ടുകയാണ്‌. "&lt;br /&gt;&lt;br /&gt;"രവിശങ്കറുടെ ബോഡി?"&lt;br /&gt;&lt;br /&gt;"ഒരു ചാരിറ്റബിള്‍  ട്രസ്‌റ്റാണ്‌ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുന്നത്‌."&lt;br /&gt;&lt;br /&gt;അധികമൊന്നും  ചോദിക്കാനാകാതെ പിന്തിരിഞ്ഞു. ഇല്ല; മനസ്സില്‍ നഷ്ടബോധമില്ല. പക്ഷേ.......  രവിശങ്കറിന്‌ എന്തൊക്കെയോ തന്നോട്‌ പറയാനുണ്ടായിരുന്നു. അതാണീ കത്ത്‌. കാലങ്ങളായ്‌  വായിക്കാന്‍ മോഹിച്ചിരുന്ന ഒരു പുസ്‌തകം കിട്ടിയ ത്വരയോടെ വീട്ടിലേക്ക്‌ വന്നു.  രാത്രിയായിരുന്നു. ആ കവര്‍ ഒരമൂല്യ ഗ്രന്ഥം പോലെ ബുക്ക്‌ ഷെല്‍ഫില്‍ വെച്ചു. ആദ്യം  വിശദമായൊന്ന്‌ കുളിച്ചു. പിന്നെ ധൃതിയില്‍ ഭക്ഷണം കഴിച്ചു. റീഡിംഗ്‌ റൂമില്‍ കയറി  വാതിലടച്ച്‌ പ്രവൃദ്ധമായ ആകാംക്ഷയോടെ കവര്‍ പൊട്ടിച്ചു. വൃത്തിയുള്ള  കയ്യക്ഷരത്തിലെഴുതിയ നീണ്ട ഒരു കത്തായിരുന്നു അത.്‌ &lt;br /&gt;&lt;br /&gt;"സുഹൃത്തെ,&lt;br /&gt;&lt;br /&gt;എന്റെ മരണത്തിന്‌ ശേഷമാണ്‌ നിങ്ങള്‍ ഈ കത്ത്‌  വായിക്കുന്നത്‌. അതങ്ങനെയേ ആകാവൂ എന്നെനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ മരണം  നാല്‌ ദിവസങ്ങള്‍ക്കകം സംഭവിക്കും എന്ന്‌ ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു. അതിന്‌  രണ്ടാം നാളാണ്‌ നമ്മള്‍ കാണുന്നത്‌. അന്നെനിക്ക്‌ അധികമൊന്നും സംസാരിക്കാനായില്ല  അഥവാ കഴിയുമെങ്കിലും ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട്‌  പറയുമായിരുന്നില്ല. ഈ കത്ത്‌ അത്രക്ക്‌ നിഗൂഢവും, ജീവിച്ചിരിക്കുമ്പോള്‍ എനിക്ക്‌  വിലക്കപ്പെട്ടതുമാണ്‌. ആശുപത്രിയില്‍ വെച്ച്‌ നിങ്ങള്‍ക്കെന്നോട്‌ കുറെ കാര്യങ്ങള്‍  ചോദിക്കാനുണ്ടായിരുന്നു. ഞാനെന്തിന്‌ വിഘ്‌നേശ്വരാ കമ്പനിയില്‍ നിന്ന്‌  അപ്രത്യക്ഷമായ്‌? ഇപ്പോള്‍ എന്റെയീ അവസ്ഥ,രോഗം? എല്ലാത്തിനും ഇതില്‍ ഉത്തരമുണ്ട്‌.  കൂട്ടത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക്‌ ചിന്തിക്കാനാകാത്ത കുറേകാര്യങ്ങളും ഞാന്‍  വിഭാവനം ചെയ്യുന്നു. നമ്മളെന്തിന്‌ രണ്ടാമതും കണ്ടുമുട്ടി! അതും എന്റെ മരണത്തിന്‌  ഏതാനും സമയങ്ങള്‍ക്ക്‌ മുമ്പ്‌. എല്ലാം നിയോഗമാണ്‌. എനിക്ക്‌ നിങ്ങളിലൂടെ എന്റെ  ജീവിത കഥ പറയണമായിരുന്നു. അത്‌ കാലത്തിന്റെ അനിവാര്യമായ ആവശ്യം.  നിങ്ങള്‍ക്കവിശ്വസനീയമായ്‌ തോന്നാമെങ്കിലും ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം നൂറ്‌  ശതമാനം സത്യമാണ്‌. മരണത്തിനപ്പുറത്ത്‌ നിന്ന്‌ ഒരാള്‍ കളവ്‌ പറയുകയില്ലാ എന്നത്‌  ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ ഒര്‍ത്തുകൊള്ളുക, ഇതൊരിക്കലും  മന:സാക്ഷിക്കുത്തിന്റെ കുമ്പസാരമല്ല. ഞാനിത്‌ നിങ്ങളോട്‌ പറഞ്ഞില്ലെങ്കിലും  വേറൊരാള്‍ നിങ്ങളല്ലെങ്കില്‍ മറ്റൊരാളെ ഇത്‌ കേള്‍പ്പിക്കുമായിരുന്നു.  ഇന്നല്ലെങ്കില്‍ നാളെ.&lt;br /&gt;&lt;br /&gt;നിങ്ങളെ ഞാന്‍ എന്റെ ജീവിതത്തോട്‌  ബന്ധിപ്പിക്കുമ്പോള്‍ മാറ്റി നിര്‍ത്താനാവാത്ത രണ്ടുപേരാണ്‌ നമ്മുടെ  പൂര്‍വ്വസുഹൃത്തുക്കളായ പാര്‍തഥസാരഥിയും, ജെയിംസും. രണ്ടു പേരും ഇന്ന്‌  ജീവിച്ചിരിപ്പില്ലാ എന്നതാണ്‌ സത്യം. അഥവാ അവര്‍ രണ്ടുപേരും കൊലചെയ്യപ്പെട്ടു  എന്ന്‌ സ്‌പഷ്ടം.&lt;br /&gt;&lt;br /&gt;വിഘ്‌നേശ്വരാ കമ്പനിയില്‍ നിങ്ങള്‍ ജോലിചെയ്‌തിരുന്ന കാലം.  നിങ്ങള്‍ മൂന്ന്‌ പേരും എന്നേക്കാള്‍ സീനിയറായിരുന്നു. മണിപ്പൂരില്‍ നിന്നാണ്‌ ഞാനാ  കമ്പനിയിലേക്കെത്തുന്നത്‌. നമ്മള്‍ നാലുപേരും പെട്ടന്ന്‌ സുഹൃത്തുക്കളായി. ഞാന്‍  നിങ്ങളെ എന്നിലേക്ക്‌്‌്‌്‌്‌്‌ ആകര്‍ഷിപ്പിക്കുകയായിരുന്നു. എനിക്ക്‌ വ്യക്തമായ  ലക്ഷ്യങ്ങളുണ്ടായിരുന്നു. ക്രമേണ നമ്മളൊരുമിച്ച്‌ താമസമായി.&lt;br /&gt;&lt;br /&gt;ഇനി ഞാന്‍  നിങ്ങളെ ഭയപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം പറയട്ടെ; ജെയിംസിനേയും,  പാര്‍ത്‌ഥസാരഥിയേയും കൊന്നത്‌ ഞാനാണ്‌....!"&lt;br /&gt;&lt;br /&gt;ഞാന്‍ കത്ത്‌ വായിക്കുന്നത്‌  നിര്‍ത്തി. മുഴുവേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ കാറ്റിലും വിയര്‍ത്ത്‌  കുളിച്ചു. ഞാന്‍ ഭയചികതനായിരുന്നു. കഥാവശേഷനായ രവിശങ്കറിതാ എന്റെ മുന്നില്‍ വന്ന്‌  സംഹാരനൃത്തമാടുന്നു. രവിശങ്കര്‍ അവരെ എന്തിന്‌ കൊന്നു? ഞാന്‍ ജനാലയിലേക്ക്‌ നോക്കി.  പാതിതുറന്നിരുന്ന ജനാലയിലൂടെ പുറത്ത്‌ രാത്രിയുടെ ഭീകരത. ഈ രാത്രിമാത്രം  എനിക്കെങ്ങനെ ഭീകരമായി. ഞാന്‍ വിറക്കുന്ന കൈകളോടെ ജനാല്‍ കുറ്റിയിട്ടു., കഴുത്തിലെ  മാലയിലെ കുരിശില്‍ മുത്തമിട്ടു.&lt;br /&gt;&lt;br /&gt;കത്തിലെ പേജുകള്‍ പകുതിപോലുമായിരുന്നില്ല.  എന്താണ്‌ രവിശങ്കറിന്‌ ഇനി പറയാനുള്ളത്‌! ബാക്കി.....!&lt;br /&gt;&lt;br /&gt;".......കോഴിക്കോട്ടെ  ഒരു ഗ്രാമത്തിലായിരുന്നു എന്റെ വീട്‌. എന്റെ അച്ഛന്‍ ഒരു മുഴുമദ്യപാനിയും,  അസന്മാര്‍ഗ്ഗിയുമായിരുന്നു. അദ്ദേഹത്തിന്‌ വേറെയും ഭാര്യമാരുണ്ടായിരുന്നു. എനിക്ക്‌  മൂത്തത്‌ രണ്ട്‌ ജ്യേഷ്‌ഠത്തിമാര്‍. അമ്മ കൂലിപ്പണി ചെയ്‌താണ്‌ ഞങ്ങളെ  വളര്‍ത്തിയതും, എന്നെ പഠിപ്പിച്ചതും. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്‌ ശേഷം ഞാന്‍  പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ഒന്നാം റാങ്കില്‍ പാസ്സായി.  അപ്രന്റീസ്‌ ട്രെയിനിംഗിന്‌ ശേഷം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ എനിക്ക്‌ ജോലികിട്ടി.  ജീവിതം അങ്ങനെ സുസ്ഥിരമായ്‌ മുന്നോട്ട്‌ പോവുകയായിരുന്നു. രണ്ട്‌  ജ്യേഷ്‌ഠത്തിമാരേയും വിവാഹം കഴിപ്പിച്ചയപ്പിച്ചു. മുമ്പ്‌ കൗമാരത്തില്‍ വിധിയെ  പ്രാകിപറഞ്ഞുപോയ പൊയ്‌്‌വാക്കുകളെ കുറിച്ചോര്‍ത്ത്‌ ഞാന്‍ പശ്ചാത്തപിച്ചിരുന്നു,  ഞാന്‍ പ്രാര്‍തഥിച്ചിരുന്നു.&lt;br /&gt;&lt;br /&gt;കാലാന്തരത്തില്‍ ആദ്യത്തേതിലും മെച്ചപ്പെട്ട  ജോലി കിട്ടിയപ്പോള്‍ ഞാന്‍ മണിപ്പൂരിലേക്ക്‌ പോയി. ഉയര്‍ന്ന ശമ്പളം, ഉയര്‍ന്ന  ജീവിതനിലവാരം. രണ്ട്‌ വര്‍ഷത്തോളം ഞാന്‍ മണിപ്പൂരില്‍ കഴിഞ്ഞു. അങ്ങനെയിരിക്കെ  എനിക്കൊരു ടെലിഗ്രാം- അമ്മ രോഗിയായിരിക്കുന്നുവെന്നും അടിയന്തിരമായി ഓപ്പറേഷന്‍  വേണമെന്നും. ഞാനുടനെ നാട്ടിലെത്തി. അമ്മയുടെ ഓപ്പറേഷന്‌ രക്തം കൊടുക്കാന്‍ "ബ്ലഡ്‌  ചെക്കപ്പ്‌ " നടത്തിയപ്പോഴാണ്‌ പിന്നീട്‌ എന്റെ ജീവിതഗതിയെ ആകെ മാറ്റിയ ആ മഹാസംഭവം  ഞാനറിയുന്നത്‌. ഞാന്‍ എച്ച്‌. ഐ. വി പോസറ്റീവാണെന്ന നഗ്നസത്യം. &lt;br /&gt;&lt;br /&gt;ബോധമണ്ഡലത്തിലാകെ ഇരുട്ട്‌ പരക്കുന്നത്‌ പോലെയാണെനിക്ക്‌ തോന്നിയത്‌.  മഹാന്ധകാരത്തില്‍ പകച്ച ഞാന്‍ ആശുപത്രിയില്‍ കുഴഞ്ഞ്‌ വീണു. ഒറ്റദിവസം കൊണ്ടിതാ  എന്റെ ജീവിതമാകെ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. പക്ഷേ എങ്ങനെയെനിക്ക്‌ രോഗം വന്നു!  അന്ന്‌ എയ്‌ഡ്‌സിനെ കുറിച്ചുള്ള പ്രാഥമിക അറിവെനിക്കുണ്ടായിരുന്നു. പ്രധാനമായും  ലൈംഗിക അരാജകത്വത്തിലൂടെ പിടിപെടുന്ന ഒരു രോഗം. പക്ഷേ ഞാന്‍ ആരെങ്കിലുമായ്‌  ശാരീരികബന്ധം പുലര്‍ത്തുകയോ, അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ  ചെയ്‌തിരുന്നില്ല. എന്നിട്ടും മറ്റേതോ വഴിയിലൂടെ എനിക്ക്‌ രോഗം വന്നു. അതിനിടക്ക്‌  എന്റെ എല്ലാമെല്ലാമായ അമ്മയും മരിച്ചു.&lt;br /&gt;&lt;br /&gt;ഞാന്‍ കുറേയേറെ ചിന്തിച്ചു. ഈ  നൃശംസത, നിര്‍മമത എന്തിനെന്നോട്‌? ഇത്രയും കഠോരമായ വിധി ഏറ്റ്‌ വാങ്ങാന്‍ മാത്രം  ഞാനെന്ത്‌ തെറ്റ്‌ ചെയ്‌തു. എന്റെ പക ആരോടായിരുന്നു? എന്നെ ക്രൂരമായ്‌ വേട്ടയാടുന്ന  വിധിയോടോ?. അതിന്‌ മുന്‍ജന്മപാപത്തിന്റെ കടംങ്കഥയോതുന്ന ദൈവതത്വചിന്തയോടോ?  രണ്ടിനോടും അല്ലെങ്കില്‍ എല്ലാത്തിനോടും.&lt;br /&gt;&lt;br /&gt;ആരോഗ്യവാനായ ഒരു എയ്‌ഡ്‌സ്‌  അണുവാഹകന്‌ ആന്റിറിട്രോവൈറല്‍ തെറാപ്പിയിലൂടെ വേണമെങ്കില്‍ പത്തോ, പതിനഞ്ചോ കൊല്ലം  വരെ സാധാരണജീവിതം നയിക്കാനാകും. അങ്ങനെയാണെങ്കില്‍ ....! എന്നിലെ  ക്രിമിനലിസമുണര്‍ന്നു. എയ്‌ഡ്‌സിന്റെ അവസാന ഘട്ടത്തിലെത്തുന്നത്‌ വരെ കഴിയുന്നത്ര  ആളുകള്‍ക്ക്‌ ഈ രോഗം വിതക്കുക. അങ്ങനെ എല്ലാവരും എനിക്ക്‌  സമശീര്‍ഷരാവട്ടെ. അങ്ങനെയാകട്ടെ പ്രകൃതിയോടുള്ള എന്റെ പ്രതികാരം. ഞാന്‍  തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;എന്റെ ആദ്യത്തെ ഇര പാര്‍ത്ഥസാരഥിയായിരുന്നു. അയാളൊരു  സ്വവര്‍ഗ്ഗസ്‌നേഹിയായതിനാല്‍ രോഗം വിതക്കാനെളുപ്പമായിരുന്നു. ജെയിംസിനെ  രാത്രിയുറങ്ങുമ്പോള്‍ മുറിവുണ്ടാക്കിയാണ്‌ ഞാന്‍ രോഗം കൊടുത്തത്‌. പാര്‍ത്‌ഥസാരഥി  പിന്നീട്‌ രോഗവിവരമറിഞ്ഞ്‌ ആത്മഹത്യ ചെയ്‌തു. ഞാന്‍ മാര്‍ക്ക്‌ ചെയ്‌ത്‌  വെച്ചിരുന്ന എന്റെ മൂന്നാമത്തെ ഇര നിങ്ങളായിരുന്നു. നിങ്ങള്‍ക്ക്‌ രോഗം  വരുത്താനുള്ള എല്ലാകാര്യങ്ങളും ഞാന്‍ ചെയ്‌തുവെച്ചിരുന്നു. പക്ഷേ അവസാനനിമിഷം  എനിക്ക്‌ പിന്‍മാറേണ്ടിവന്നു.&lt;br /&gt;&lt;br /&gt;ഇന്ന്‌ മലയാളികളില്‍ ആയിരത്തിലൊരാള്‍  അണുവാഹകനാണ്‌. എച്ച്‌. ഐ. വി ബാധിതരായ ഞങ്ങള്‍ക്കിന്ന്‌ രഹസ്യമായ്‌  പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുണ്ട്‌, ക്ലബ്ബുകളുണ്ട്‌, ആശുപത്രികളുണ്ട്‌. ഞങ്ങള്‍  പുതിയൊരു മതം രൂപപ്പെടുത്തി വരുന്നു. കഴിയുന്നത്ര ആളുകള്‍ക്ക്‌ രോഗം വിതച്ച്‌  ഞങ്ങളുടെ സാമൂഹവ്യാപ്‌തി കൂട്ടുന്നു. ഞങ്ങള്‍ പരസ്‌പരം വഞ്ചിക്കാറില്ല.  ഞങ്ങള്‍ക്കൊരു ഗ്രന്ഥമുണ്ട്‌. മരണം വരെ എല്ലാവിധ സുഖലോലുപതയോടും, ആഡംബരത്തോടേയും  ഞങ്ങള്‍ ജീവിക്കുന്നു. നാളത്തെ മതം ഞങ്ങളുടേതായിരിക്കും. ഞങ്ങള്‍ക്കിടയില്‍  ഡോക്ടര്‍മാരുണ്ട്‌, നിയമപാലകരുണ്ട്‌, ലോകം ആദരിക്കുന്ന കലാകാരന്‍മാരുണ്ട്‌,  അദ്ധ്യാപകരുണ്ട്‌. നിങ്ങള്‍ക്കറിയാമോ ആശുപത്രിയില്‍ എന്നെ ശുശ്രൂഷിച്ച പ്യാരിലാല്‍  എന്ന യുവാവും, നിങ്ങള്‍ക്ക്‌ കുറിപ്പ്‌ തന്ന നഴ്‌സും എച്ച്‌. ഐ. വി ബാധിതരാണ്‌. &lt;br /&gt;&lt;br /&gt;മദ്രാസില്‍ താമസിക്കവെ എന്റെ ശരീരത്തില്‍ ലസികമുഴകള്‍ പ്രത്യക്ഷപ്പെട്ട്‌  തുടങ്ങിയതോടെ ഞാന്‍ കേരളത്തിലേക്ക്‌ പലായനം ചെയ്‌തു. പിന്നീട്‌ ഈ  ജീവിതചക്രത്തിനിടയില്‍ പരശ്ശതം മനുഷ്യരെ ഞാന്‍ രോഗികളാക്കി. ഭരണകൂടത്തിന്‌  ഞങ്ങളെയിനി ഒന്നും ചെയ്യാനാവില്ല.&lt;br /&gt;&lt;br /&gt;എന്നില്‍ നിന്ന്‌ രക്ഷപ്പെട്ട ഒരേയൊരു ഇര  നിങ്ങളായിരുന്നു. നിങ്ങളെ ഞാന്‍ വെറുതേ വിട്ടത്‌ എന്തുകൊണ്ടാണെന്ന്‌ അറിയേണ്ടേ?  നിങ്ങള്‍ക്ക്‌ രോഗം വിതക്കാന്‍ ഉദ്ദേശിച്ച രാത്രിയില്‍ അബദ്ധത്തില്‍ നിങ്ങളുടെ  പുസ്‌തക ഷെല്‍ഫില്‍ നിന്നും കിട്ടിയ ഒരു കത്തായിരുന്നു എന്നെ അതില്‍ നിന്ന്‌  പിന്തിരിപ്പിച്ചത്‌. നിങ്ങളുടെ മകള്‍ നിങ്ങള്‍ക്കയച്ച ഒരു കത്ത്‌. അതിലെ വരികള്‍!  ഒരച്ഛന്‌ മകളയച്ച ഹൃദ്യമായൊരു സ്‌നേഹസാഗരം. ഒരച്ഛനും മകളുമായുള്ള പരിശുദ്ധ  ബന്ധത്തിന്റെ സാക്ഷിപത്രം- സ്‌നേഹവിഭൂതിദായകം. ബാല്യത്തില്‍ എനിക്ക്‌  നഷ്ടപ്പെട്ടതെന്തോ അത്‌.&lt;br /&gt;&lt;br /&gt;കൂടുതലൊന്നും എഴുതുന്നില്ല. ഞങ്ങളുടെ മതം പുതിയ  ആളുകളെ തേടിക്കൊണ്ടിരിക്കുന്നു. കത്ത്‌ ചുരുക്കുന്നു. കാലം അതിന്റെ വിക്രിയകള്‍  തുടരട്ടെ. ആകാശദീപങ്ങള്‍ അതിന്‌ സാക്ഷിയാവട്ടെ.  ഇത്രമാത്രം.&lt;br /&gt;&lt;br /&gt;എന്ന്‌,&lt;br /&gt;&lt;br /&gt;പരേതന്‍."&lt;br /&gt;&lt;br /&gt;വായന നിര്‍ത്തി ഞാന്‍ കിതച്ചു.  എനിക്ക്‌ വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ മുറിതുറന്ന്‌ വെള്ളമെടുത്ത്‌  കുടിക്കാന്‍ ഭയം. ഇപ്പോള്‍ ഭാര്യയുടെ സാമിപ്യം തീഷ്‌ണമായ്‌ കൊതിച്ചുപോകുന്നു.  എന്തൊക്കെയാണ്‌ രവിശങ്കര്‍ പറഞ്ഞത്‌! എല്ലാം പൂര്‍ണ്ണ സത്യങ്ങള്‍!! ഈ ലോകം  ഇത്രമാത്രം അരക്ഷിതമായ്‌ കഴിഞ്ഞോ. തലനാരിഴക്ക്‌ വേട്ടക്കാരനില്‍ നിന്ന്‌്‌  രക്ഷപ്പെട്ട ഇരയായിരുന്നു ഞാന്‍. എന്നെ രക്ഷിച്ചത്‌ എന്റെ മകള്‍!&lt;br /&gt;&lt;br /&gt;ഞാന്‍  റീഡിംഗ്‌ ലാമ്പണച്ച്‌ ബെഡ്ഡിലേക്ക്‌ കിടന്ന്‌ വര്‍ദ്ധിച്ച ഹൃദയതാളത്തോടെ  പുതപ്പിനുള്ളിലേക്ക്‌ ചുരുണ്ട്‌ കയറി. ഞാനോര്‍ക്കാന്‍ ശ്രമിച്ചു. എന്തായിരുന്നു  അന്ന്‌ അകാലത്തില്‍ വിട്ടുപിരിഞ്ഞ എന്റെ പൊന്നുമോള്‍ എഴുതിയ ആ കത്തില്‍....?  എന്തായിരുന്നു!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;. &lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-9087154305674619968?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/9087154305674619968/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=9087154305674619968' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/9087154305674619968'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/9087154305674619968'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2011/01/blog-post.html' title='നീരാളി'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-5848200981394741941</id><published>2010-12-29T04:49:00.000-08:00</published><updated>2010-12-29T04:55:33.442-08:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-18</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;&lt;b&gt;അസ്‌തമയം&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;ഒരു  രാത്രിയും, ഒരു പകലും കാലങ്ങളായ്‌ ആള്‍ത്താമസമില്ലാത്ത പുഴവക്കത്തുള്ള ആ വലിയ  വീടിന്റെ പിന്നാമ്പുറത്ത്‌ ഞാനൊറ്റക്ക്‌ കിടന്നു. ആരും എന്നെ കണ്ടില്ല; ആരും  അവിടേക്ക്‌ വരാറില്ലായിരുന്നു.&lt;br /&gt;&lt;br /&gt;ഗൗളികളുടേയും, മണ്ണട്ടകളുടേയും ശബ്ദം. പിന്നെ  ഝുടുതിയിലുളള എന്റെ ഹൃദയസ്‌പന്ദനവും എനിക്ക്‌ കേള്‍ക്കാം. ഓടുകളുടെ നേര്‍ത്ത  വിടവിലൂടെ കണ്ണുകളെ ചൂളിക്കുന്നു പ്രകാശ വീചികള്‍.&lt;br /&gt;&lt;br /&gt;കൂടികിടക്കുന്ന  ചവറുകള്‍ക്കിടയില്‍ നിന്ന്‌ ഒരു വിഷസര്‍പ്പം-പുള്ളികളുള്ള  അസാധാരണമായ്‌ തോന്നിയ ആ നാഗം വിഷസര്‍പ്പമായിരിക്കണം. എന്റെ പാദങ്ങളുടെ അരികുകളെ  സ്‌പര്‍ശിച്ച്‌ പുറത്തേക്കിഴഞ്ഞുപോയി. അതെന്നെ ദംശിച്ചില്ല.  ഞാനതിനെ ഭയന്നതുമില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ മരണത്തെക്കുറിച്ചു മാത്രമായിരുന്നു അപ്പോള്‍  ചിന്തിച്ചത്‌. വെള്ളമൂടിയ രക്തപങ്കിലമായ എന്റെ മൃതശരീരമായിരുന്നു ഞാനപ്പോള്‍  സ്വപ്‌നം കണ്ടത്‌. അമ്മ ആര്‍ത്തലച്ച്‌ കരയുന്നുണ്ട്‌; അമ്മമ്മയും, മറ്റുള്ളവരും.  അച്ഛന്‍......! അച്ഛന്‍ കരയുമോ!!&lt;br /&gt;&lt;br /&gt;ഉള്ളില്‍ വ്യസനമുണ്ട്‌. എന്റെ മരണാനന്തരം  സംഭവിക്കുന്ന അമ്മയുടെ വേര്‍പാടിനെ കുറിച്ചോര്‍ത്ത്‌. ഞാന്‍ പോയാലും അമ്മക്ക്‌  അനിയനുണ്ട്‌. അച്ഛന്റെ കലിപ്പും ചിലപ്പോള്‍ എന്റെ മരണത്തോടെ അവസാനിക്കാം. അങ്ങനെ  സംഭവിക്കട്ടെ.. എല്ലാവര്‍ക്കും നല്ലത്‌ വരട്ടെ.&lt;br /&gt;&lt;br /&gt;നക്ഷത്ര ദേവനെ കുറിച്ചാണ്‌  ഞാനപ്പോള്‍ ചിന്തിച്ചത്‌. എല്ലാ മനുഷ്യ ജാതികള്‍ക്കും ഒരു പിതൃദേവനുണ്ടത്രെ!  ഒരിക്കല്‍ കുട്ടേട്ടന്റെ പെട്ടിയില്‍ നിന്നും കിട്ടിയ ജ്യോതിഷഗ്രന്ഥത്തില്‍  നിന്നാണ്‌ ഞാനത്‌ വായിച്ചത്‌. ആ പുസ്‌തകം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. &lt;br /&gt;&lt;br /&gt;നക്ഷത്രദേവന്റെ ബലാബലങ്ങള്‍ക്കും, വിശേഷ-അവിശേഷതകള്‍ക്കുമനുസരിച്ചാണത്രെ  ഒരാളുടെ ജീവിത സപര്യ മുന്നോട്ട്‌ പോകുന്നത്‌. അതിനെയാണ്‌ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍  എന്ന്‌ നിര്‍വചിക്കുന്നത്‌.&lt;br /&gt;&lt;br /&gt;അങ്ങനെയെങ്കില്‍ എന്റെ നക്ഷത്രദേവന്‍ വളരെയേറെ  ദുര്‍ബലനായിരിക്കും. ജനിച്ച്‌ അകാലത്തില്‍ പൊലിഞ്ഞ്‌ പോകേണ്ടത്‌ ഒരു  നിയോഗമായിരിക്കും.&lt;br /&gt;&lt;br /&gt;നേരം വീണ്ടുമിരുട്ടിയപ്പോള്‍ ഞാന്‍ പുഴയിലേക്ക്‌ നടന്നു.  അക്കരെ അയ്യപ്പന്‍ കാവിലെ ക്ഷേത്രത്തില്‍ ദീപാരാധന പ്രഭ ഇങ്ങ്‌ ദൂരേക്ക്‌ കാണാം.  പ്രാര്‍ത്‌ഥന- വരും ജന്മത്തില്‍ സ്‌ഫുടം ചെയ്‌തെടുത്ത ഒരു മാണിക്ക്യകല്ലായ്‌,  സ്‌നേഹസമ്പന്നനായ ഒരു പിതാവിന്റെ മകനായി ജനിക്കണേ.&lt;br /&gt;&lt;br /&gt;ഞാന്‍ പുഴയിലെ കയമായ  കെട്ടുംകുളമ്പിനെ ലക്ഷ്യമാക്കി നടന്നു. വിണ്ണില്‍ എവിടെയോ കൂട്ടം തെറ്റിപ്പോയ ഒരു  പറവയുടെ വിചിത്രമായ, ദുരൂഹമായ ശബ്ദം. പടിഞ്ഞാറെ കുന്നിന്‍ ചെരിവില്‍ നിന്നപ്പോള്‍  ഘോഷത്തോടെ മഴ പെയ്‌തുവരുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അപ്പോള്‍ എന്റെ ചിന്താസരണിയില്‍  ആയുസ്സിന്റെ അവസാനത്തില്‍ വിരിയുന്ന അമൂല്യമായ വെളിപാടുകള്‍ മിന്നിതെളിയുന്നു.  തെളിയുന്നു!&lt;br /&gt;&lt;br /&gt;(ശുഭം)&lt;br /&gt;&lt;br /&gt;&lt;br /&gt;  &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-5848200981394741941?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/5848200981394741941/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=5848200981394741941' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/5848200981394741941'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/5848200981394741941'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/12/18.html' title='നഷ്ടബാല്യം-18'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-1514410478330127927</id><published>2010-12-16T07:21:00.000-08:00</published><updated>2010-12-16T07:28:23.230-08:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-17</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;അവസാനത്തിന്റെ  ആരംഭം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;കുറേ ദിവസങ്ങള്‍ ശാന്തമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു സന്ധ്യക്ക്‌ അച്ഛന്‍  ജോലികഴിഞ്ഞുവന്ന്‌ ഉമ്മറത്തെ കസേരയില്‍ ചിന്താമഗ്നനായ്‌  കുറേനേരമിരുന്നു.&lt;br /&gt;&lt;br /&gt;പിന്നീടദ്ദേഹം അടുക്കളയില്‍ ജോലിയില്‍ മുഴുകിയിരുന്ന  അമ്മയുടെ അടുക്കലെത്തി ആലോചിച്ചുറപ്പിച്ച ആ കാര്യം പറഞ്ഞു- "ഈ വീടും, പറമ്പും ഞാന്‍  വില്‍ക്കാന്‍ പോണു.. "&lt;br /&gt;&lt;br /&gt;ഒരു വിസ്‌ഫോടനം പോലെയായിരിക്കും  അമ്മയിലത്‌ ഏറ്റിരിക്കുക&lt;br /&gt;&lt;br /&gt;പിന്നീടവര്‍ തമ്മിലുള്ള  സംഭാഷണങ്ങള്‍ പ്രധാനമായും അച്ഛന്റെ വിശദീകരണങ്ങള്‍ പതിയെപ്പതിയെ ക്ഷുബ്ധതയിലേക്ക്‌  വികസ്വരമായ്‌ക്കൊണ്ടിരുന്നത്‌ എന്റെ മുറിയിലിരുന്ന്‌ ഞാന്‍ കേട്ടു.&lt;br /&gt;&lt;br /&gt;"എന്തിനീ  വീടും, സ്ഥലവും വില്‍ക്കുന്നു....."&lt;br /&gt;&lt;br /&gt;"കുറേ കടമുണ്ട്‌. മറ്റ്‌  നിവൃത്തിയൊന്നും ഞാന്‍ കാണുന്നില്ല."&lt;br /&gt;&lt;br /&gt;"എങ്ങനെ നിങ്ങള്‍ക്ക്‌ കടം  വന്നു."&lt;br /&gt;&lt;br /&gt;"അതൊന്നും നീയറിയേണ്ട. പറഞ്ഞത്‌  കേട്ടാമതി....."&lt;br /&gt;&lt;br /&gt;"കടംവന്നതെങ്ങനെയെന്ന്‌ ഞാന്‍ പറയാം. നിങ്ങടെയാ  ഇഷ്ടക്കാരിയുണ്ടല്ലോ കുന്നുമ്പുറത്ത്‌ അവള്‍ വീട്‌ വെച്ചതെങ്ങനെയെന്ന്‌ നാട്ടില്‍  മുഴുവന്‍ പാട്ടാണ്‌. അവളുടെ കടം തീര്‍ക്കാന്‍ ഈ വീട്‌ വില്‍ക്കാന്‍ ജീവനുള്ളകാലം  ഞാന്‍ സമ്മതിക്കില്ല."&lt;br /&gt;&lt;br /&gt;"നീ അനാവശ്യം പുലമ്പാതെ ഞാമ്പറയുന്നത്‌ കേക്ക്‌.  തല്‌ക്കാലം നമുക്കൊരു വാടകവീട്ടിലേക്ക്‌ മാറാം. സ്ഥലം വന്നുനോക്കാന്‍ ഞാനൊരു  പാര്‍ട്ടിയോട്‌ പറഞ്ഞിട്ടുണ്ട്‌."&lt;br /&gt;&lt;br /&gt;"ഞാന്‍ പറയുന്നു ഈ ജന്മത്തിലത്‌  നടക്കില്ല."&lt;br /&gt;&lt;br /&gt;"നിന്നെ കൊന്നിട്ടായാലും ഞാനിത്‌ നടത്തും.  പുല......"&lt;br /&gt;&lt;br /&gt;അമ്മയുടെ ദേഹത്ത്‌ അടിവീഴുന്ന ശബ്ദം. എന്റെ ഹൃദയം  പെരുമ്പറകൊട്ടിത്തുടങ്ങി.&lt;br /&gt;&lt;br /&gt;പതിവുള്ളതുപോലെ നിഷ്‌ക്രിയനായ്‌ നില്‌ക്കാന്‍  അപ്പോഴെനിക്ക്‌ കഴിഞ്ഞില്ല. തീര്‍ത്തും നിസ്സഹായമായ്‌ അമ്മയുടെ നെഞ്ച്‌ പൊട്ടിയ  നിലവിളി ഞാന്‍ കേട്ടു. അമ്മ എന്നെ വിളിച്ചാണു കരയുന്നത്‌. ഒരു ബാധ കയറിയതുപോലെ  ഞാന്‍ അടുക്കളയിലേക്ക്‌ ഓടുകയായിരുന്നു. ഞാനപ്പോള്‍ പൂര്‍ണ്ണമായും നല്ലതോ, ചീത്തതോ  ആയ മറ്റേതോ ശക്തിയുടെ നിയന്ത്രണവിധേയമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു കൊടുങ്കാറ്റുപോലെ  അവരുടെ ഇടയിലേക്ക്‌ കയറിചെന്നപ്പോള്‍ അച്ഛന്‍ അമ്മയെ ചുമരിനോട്‌ ചാരിനിര്‍ത്തി  കഴുത്തു ഞെരിക്കുകയായിരുന്നു. ഞാനാദ്യമായ്‌ നേര്‍ക്കുനേര്‍ അച്ഛന്റെ  കണ്ണുകളിലേക്ക്‌ നോക്കുകയായിരുന്നു. എനിക്കപ്പോള്‍ അച്ഛനോട്‌ ഭയമോ, ആദരവോ  തോന്നിയില്ല. ഞാന്‍ കല്‌പിക്കുക തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;"എന്റെ അമ്മയെ  തൊട്ടുപോകരുത്‌. "&lt;br /&gt;&lt;br /&gt;അതുവരെ കാണാത്ത എന്റെ ഭാവപ്പകര്‍ച്ച ഒരുനിമിഷം അച്ഛനെ  ദുര്‍ബലനാക്കുകയോ, ചഞ്ചലനാക്കുകയോ ചെയ്‌തിരിക്കണം. അദ്ദേഹം ഇതികര്‍ത്തവ്യാമൂഢനായ്‌  എന്നെ നോക്കി. ഞാന്‍ സ്ഥായീഭാവത്തില്‍ തന്നെ തുടര്‍ന്നു-"അമ്മയെ വിടാനാപറഞ്ഞത്‌.  "&lt;br /&gt;&lt;br /&gt;അച്ഛന്റെ പിടിയയഞ്ഞു. അമ്മ കുതറി ദൂരേക്കോടിപ്പോയി. മുഖമടച്ചുള്ള അച്ഛന്റെ  ആദ്യത്തെ അടിവീണപ്പോഴാണ്‌ ഞാന്‍ സ്വത്വത്തിലേക്ക്‌ തന്നെ തിരിച്ചുപോയത്‌.  അപ്പോഴെന്നിലേക്ക്‌ ഭയവും, വിഹ്വലതയും ഒരുപോലെ സന്നിവേശിച്ചു.&lt;br /&gt;&lt;br /&gt;അമ്മ പുറത്തെ  ഇരുട്ടില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ എന്നോട്‌ വിളിച്ചുപറഞ്ഞു-"ഇങ്ങുപോരെ.  "&lt;br /&gt;&lt;br /&gt;ഞാനോടി അമ്മയുടെ അരികിലെത്തി. ഇടവഴിയില്‍ നിന്ന്‌ ഞങ്ങള്‍ കെട്ടിപിടിച്ചു  കരഞ്ഞു.&lt;br /&gt;&lt;br /&gt;താഴെ തറവാട്ടില്‍ നിന്ന്‌ അമ്മമ്മയുടെ ജല്‌പനം.&lt;br /&gt;&lt;br /&gt;അച്ഛന്‍  അകത്തുനിന്ന്‌ എന്തൊക്കെയോ തല്ലിതകര്‍ത്ത്‌ മുറ്റത്തേക്ക്‌ അമ്മയുടെ വസ്‌ത്രങ്ങള്‍  വാരിയിട്ടു. മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. പിന്നെ അഗ്നിയിലേക്ക്‌ എന്റെ  പാഠപുസ്‌തകങ്ങള്‍ വലിച്ചെറിഞ്ഞു. അമ്മ ഇടവഴിയില്‍ നിന്ന്‌ യാചിച്ചു-" അതു  ചെയ്യരുത്‌, അതു ചെയ്യരുത്‌.."&lt;br /&gt;&lt;br /&gt;എന്റെ വിദ്യ, എന്റെ ഗുരുത്വം, എന്റെ  ചിറകുകള്‍ തീജ്വാലകളെടുത്ത്‌ ഭസ്‌മമാകുന്നത്‌ ഞാന്‍ കണ്ടു. സങ്കടത്തിന്‍േയും,  സന്ത്രാസത്തിന്റേയും പരിസമാപ്‌തി മൗനവും. ശാന്തതയുമാണെന്ന്‌ അന്ന്‌ ഞാനറിഞ്ഞു. &lt;br /&gt;&lt;br /&gt;അച്ഛന്‍ രണ്ടാമതും ഷാപ്പിലേക്ക്‌ പോകാനായി ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ അമ്മ  പറഞ്ഞു-" ഇനി വന്നാ എന്താ നടക്ക്വാന്ന്‌ പറയാന്‍ പറ്റില്ല. നിന്നെ കൊല്ലാനും  മടിക്കില്ല. അമ്മമ്മട അടുത്തേക്ക്‌ പോകണ്ട. കാലന്‍ അവിടേക്കും വരും.  മറ്റെവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടോ..."&lt;br /&gt;&lt;br /&gt;കണ്ണീരണിഞ്ഞ എന്റെ മുഖത്ത്‌  തുരുതുരാ ഉമ്മവെച്ചുകൊണ്ട്‌ അമ്മ തുടര്‍ന്നു-"വേഗം പൊയ്‌ക്കോ, അമ്മക്കിവിടെ നിന്നേ  പറ്റൂ. പൊയ്‌ക്കോ ഉം വേഗം." &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-1514410478330127927?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/1514410478330127927/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=1514410478330127927' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/1514410478330127927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/1514410478330127927'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/12/17.html' title='നഷ്ടബാല്യം-17'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-2958911043949437494</id><published>2010-12-02T23:30:00.001-08:00</published><updated>2010-12-21T23:48:18.320-08:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-16</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;span class="Apple-style-span"  style="color:#6633FF;"&gt;&lt;b&gt;കുട്ടേട്ടന്‍&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;കുട്ടേട്ടന്‍ എന്റെ  ചേച്ചിയുടെ(വല്ല്യമ്മയുടെ മകളുടെ) ഭര്‍ത്താവാണ്‌. അദ്ദേഹം എന്റെ സങ്കല്‌പത്തിലെ  അച്ഛനായിരുന്നു.&lt;br /&gt;&lt;br /&gt;മംഗലാപുരത്തായിരുന്നു അദ്ദേഹത്തിന്‌ ജോലി. ഗള്‍ഫുകാരെ പോലെ  രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോഴായിരുന്നു അക്കാലത്ത്‌ അദ്ദേഹം നാട്ടില്‍  വന്നിരുന്നത്‌. അദ്ദേഹം വന്നാല്‍ തറവാട്ടില്‍ ഉല്‍സവം പോലെയാണ്‌. എനിക്കും&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;ഏതാണ്ടങ്ങനെതന്നെ &lt;/span&gt;. അച്ഛനോട്‌ വളരെ ബഹുമാനമായിരുന്നു കുട്ടേട്ടന്‌. അവര്‍ തമ്മില്‍  സുഹൃത്തുക്കളെപോലെയായിരുന്നു.&lt;br /&gt;&lt;br /&gt;ചേച്ചിയും, കുട്ടേട്ടനും തമ്മിലുള്ള  ദൃഢസ്‌നേഹബന്ധം, മക്കളോടുള്ള വാത്സല്യം, ഇതൊക്കെകാണുമ്പോള്‍ ഞാന്‍ മോഹിക്കും- ഞാന്‍  കുട്ടേട്ടന്റേയും, ചേച്ചിയുടേയും മകനായിരുന്നെങ്കില്‍!&lt;br /&gt;&lt;br /&gt;ഓരോ തവണ നാട്ടില്‍  വരുമ്പോഴും അദ്ദേഹമെന്നോട്‌ പറയും- "നീ നീളംവച്ചുപോയി.... നീളംവച്ചുപോയി."  നാട്ടില്‍ വന്നാല്‍ അദ്ദേഹത്തിന്റെ  സ്‌ഥിരം  സഹചരന്‍ ഞാനായിരുന്നു. പുഴയിലേക്കും മറ്റും ഞങ്ങളൊരുമിച്ചാണ്‌ പോകുക.  പാടത്തുനിന്ന്‌്‌ ചേറ്റുമീന്‍ പിടിക്കാന്‍ കുട്ടേട്ടന്‌ വല്ലാത്ത  വൈദഗ്‌ധ്യമായിരുന്നു. വേറെയും പ്രത്യേകതകളുായിരുന്നു.&lt;br /&gt;&lt;br /&gt;അദ്ദേഹം  തറവാട്ടിലുള്ളപ്പോള്‍ എനിക്ക്‌ സുരക്ഷിതത്വബോധം തോന്നിയിരുന്നു.  യാദൃശ്ചികമായിരിക്കാം. കുട്ടേട്ടന്‍ നാട്ടിലുള്ള സമയത്ത്‌ അച്ഛനും, അമ്മയും  തമ്മില്‍ വഴക്കും വക്കാണവും കുറവായിരുന്നു.&lt;br /&gt;&lt;br /&gt;ഒരവധിക്ക്‌ നാട്ടില്‍ വന്ന്‌  പോകുമ്പോള്‍ കുട്ടേട്ടനെന്നോട്‌ പറഞ്ഞു-"അടുത്ത തവണ  വരുമ്പോള്‍ ഞാന്‍ നിനക്കൊരു സമ്മാനം കൊണ്ടുവരും."&lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ വാഗ്‌ദാനം  ഇളംമനസ്സിന്റെ ചെപ്പില്‍ ഞാന്‍ ഗൂഢമായ്‌ സൂക്ഷിച്ചു.  ഗ്രീഷ്‌മവും, ഹേമന്തവും പലവട്ടം കടന്നുപോയി.  ഒരുച്ചയ്‌ക്ക്‌ ഞാന്‍ സ്‌ക്കൂള്‍ കഴിഞ്ഞ്‌ മടങ്ങി വന്നപ്പോള്‍ അമ്മ പറഞ്ഞു-&lt;br /&gt;&lt;br /&gt;"കുട്ടേട്ടന്‍  വന്നിരിക്കുന്നു.."&lt;br /&gt;&lt;br /&gt;ഭക്ഷണം കഴിക്കുന്നത്‌ പൂര്‍ത്തീകരിക്കാതെ ഞാന്‍  വേഗം തറവാട്ടിലേക്കോടി. ഉമ്മറത്ത്‌നിന്ന്‌ ആരവത്തോടെ കുട്ടേട്ടന്റെ മുറിയിലേക്ക്‌ ഇരച്ച്‌ കടക്കാന്‍ ഭാവിച്ച എന്നെ അമ്മമ്മ തടഞ്ഞു-&lt;br /&gt;&lt;br /&gt;"എങ്ങോട്ടാ?"&lt;br /&gt;&lt;br /&gt;"കുട്ടേട്ടനെ  കാണണം."&lt;br /&gt;&lt;br /&gt;"ഇപ്പോ വേണ്ട; അവര്‍... ഒറങ്ങാണ്‌. കൊറച്ച്‌ കഴിഞ്ഞ്‌ മതി."&lt;br /&gt;&lt;br /&gt;അമ്മമ്മയുടെ മുഖം അപ്പോള്‍ അസാധാരണമായ്‌  പരുഷമായിരുന്നു. അമ്മമ്മ കുട്ടേട്ടന്‍ കൊണ്ടുവന്ന ലഡുവും, പലഹാരങ്ങളും തന്നു. പുതിയ  കളിപ്പാട്ടങ്ങളുമായ്‌ മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ചേച്ചിയുടെ മക്കളുടെ  കൂട്ടത്തില്‍ കൂടാന്‍ ഞാനും ശ്രമിച്ചു. ഒരു അന്യതാബോധം അവരിലും നിഴലിച്ചിരുന്നു.  കളിപ്പാട്ടങ്ങള്‍ തൊടാന്‍ എന്നെ അവരനുവദിച്ചില്ല.&lt;br /&gt;&lt;br /&gt;"ഇത്‌ ഞങ്ങടെ അച്ഛന്‍ കൊണ്ടുവന്നതാ..."&lt;br /&gt;&lt;br /&gt;അദ്ദേഹം എനിക്ക്‌ കൊണ്ടുവന്നിരിക്കുന്ന സമ്മാനം എന്തായിരിക്കും? അതുമാത്രമായിരുന്നു എന്റെ  ചിന്ത.&lt;br /&gt;&lt;br /&gt;കുറേകഴിഞ്ഞപ്പോള്‍ ചേച്ചി മുറിയില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്നത്‌ കണ്ടു. ഞാനോടി  അകത്തേക്കുചെന്നു. അവിടെ പെര്‍ഫ്യൂമിന്റെയും, സിഗരറ്റിന്റേയും ഗന്ധം.  മയങ്ങുകയായിരുന്ന കുട്ടേട്ടന്‍ എന്റെ സാന്നിധ്യമറിഞ്ഞ്‌ നിവര്‍ന്നിരുന്നു. അസുഖകരമായിരുന്നു അദ്ദേഹത്തിന്റേയും അപ്പോഴത്തെ മുഖഭാവം.  മുമ്പത്തെ കുട്ടേട്ടനില്‍നിന്നൊരുപാട്‌ മാറ്റം വന്നിരുന്നു. അദ്ദേഹം തടിച്ചു  കുറുകിയിരുന്നു. കഷണ്ടി ബാധിച്ചിരുന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്ന്‌ കണ്ടപ്പോള്‍ എന്നെ മനസ്സിലായില്ലായെന്ന്‌ അദ്ദേഹം പറഞ്ഞു.  ഞാനും മാറിപ്പോയത്രെ! കൊണ്ടുവന്ന സമ്മാനത്തെകുറിച്ചദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാന്‍  വീണ്ടും കുറേനാളുകള്‍ കാത്തു.&lt;br /&gt;&lt;br /&gt;പഴയ വാഗ്‌ദാനം അദ്ദേഹം  മറന്നുപോയിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-2958911043949437494?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/2958911043949437494/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=2958911043949437494' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2958911043949437494'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2958911043949437494'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/12/16_02.html' title='നഷ്ടബാല്യം-16'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-4022736665400035498</id><published>2010-10-16T00:37:00.001-07:00</published><updated>2010-10-16T00:44:11.197-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-15</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;രക്തകുങ്കുമം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഒരിക്കല്‍  ഭാവിയില്‍ ആരായിത്തീരാനാണാഗ്രഹമെന്ന്‌ അച്ഛന്റെ ഒരു സുഹൃത്ത്‌ കൗതുകത്തോടെ എന്നോട്‌  ചോദിച്ചു-&lt;br /&gt;ഞാന്‍ നിഷ്‌കളങ്കമായ്‌ മറുപടി പറഞ്ഞു- "എനിക്കൊരു  പട്ടാളക്കാരനാകണം."&lt;br /&gt;&lt;br /&gt;അതിന്‌ മുമ്പൊരിക്കലും അത്തരമൊരു ചിന്ത എന്നില്‍  ഉണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു മറുപടി പറയാനാണ്‌ എനിക്ക്‌  തോന്നിയത്‌.&lt;br /&gt;&lt;br /&gt;പിന്നീടൊരിക്കല്‍ വീട്ടില്‍ അച്ഛനും, കൂട്ടുകാരും ചേര്‍ന്ന  ഒരു മദ്യപാന സദസ്സില്‍ അവര്‍ക്കാവശ്യമായ വെള്ളവും, ഉപദംശങ്ങളും എത്തിക്കേണ്ട ചുമതല  എനിക്കായിരുന്നു. ചാരായഷാപ്പിലേക്ക്‌ എന്നെ അച്ഛന്‍ പലകുറി പറഞ്ഞയച്ചു. &lt;br /&gt;&lt;br /&gt;എന്റെ വ്യാമോഹം ആ സുഹൃത്ത്‌ അച്ഛനോട്‌ പറഞ്ഞിരിക്കണം. ആജ്ഞ കാത്ത്‌ ഉമ്മറത്ത്‌ തപിച്ചു നിന്നിരുന്ന  എന്നെ ചൂണ്ടി ഒരവസരത്തില്‍ അച്ഛന്‍ പറഞ്ഞു- "ഹും പട്ടാളക്കാരനാവാന്‍ പറ്റിയ  ചരക്ക്‌, നല്ല കോലം. നായിന്റെ മോന്‍.."&lt;br /&gt;&lt;br /&gt;അത്തരത്തിലുള്ള പരിഹാസങ്ങള്‍  മുമ്പു പലപ്പോഴും ഉണ്ടായിരുന്നെങ്കിലും സദസ്സിനിടയില്‍ കേട്ട ആ വിഹസനം എന്നെ  വല്ലാതെ നോവിച്ചു. ഞാന്‍ അകത്തേക്കോടിപ്പോയി വിതുമ്പി. എത്ര കരഞ്ഞിട്ടും  അന്ന്‌ എന്റെ സങ്കടം തീര്‍ന്നില്ല. എന്റെ കീഴ്‌ചുണ്ടുകളും, താടിയും  വിറച്ചുകൊണ്ടേയിരുന്നു. ഞാനോര്‍ക്കുന്നു. എന്റെ കരച്ചില്‍ വളരെ പെട്ടന്ന്‌ മുതിര്‍ന്നവരില്‍ ദയ തോന്നിച്ചിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും  അച്ഛന്‍.....!!&lt;br /&gt;&lt;br /&gt;അമ്മക്ക്‌ സങ്കടവും, ദേഷ്യവും സഹിക്കവയ്യാതായപ്പോള്‍  അച്ഛന്റെ മുന്നില്‍ ആദ്യമായ്‌്‌്‌ പൊട്ടിതെറിച്ചു.&lt;br /&gt;&lt;br /&gt;വീട്ടില്‍ ഏറ്റവും  തീവ്രമായ വഴക്കുണ്ടായത്‌്‌ അന്നായിരിക്കും. അടുക്കളയില്‍ നിന്ന്‌്‌്‌  തീക്കൊള്ളിയെടുത്ത്‌്‌്‌ അച്ഛന്‍ അമ്മയെ പൊള്ളിച്ചു.  അന്ധമായൊരാസുരമുഹൂര്‍ത്തത്തില്‍ അച്ഛന്‍ അമ്മയുടെ ബ്ലൗസ്‌ വലിച്ച്‌ കീറുകയും  ചെയ്‌തു. പിടിച്ചുനില്‍ക്കാനാവാതെ ഞങ്ങള്‍ മൂവരും താഴെ തറവാട്ടിലേക്ക്‌ പലായനം  ചെയ്‌തു.&lt;br /&gt;* * * * * * * * * * * * * * * * * * * * * * * * * * * * * * * * * &lt;br /&gt;&lt;br /&gt;ബാല്യത്തില്‍ തന്നെ എനി്‌ക്ക്‌ ഉയരങ്ങളിലേക്ക്‌ പറന്നുയരേണ്ട ചിറകുകളെ  അച്ഛന്‍ മുറിച്ചുമാറ്റിയിരുന്നു. വീണ്ടും മുളപൊട്ടുമ്പോള്‍ അതിന്റെ വേരുകള്‍ പോലും  അദ്ദേഹം പിഴുതെറിഞ്ഞു.&lt;br /&gt;&lt;br /&gt;എനിക്കൊരിക്കലും വളരാനാകുമായിരുന്നില്ല. എനിക്ക്‌  ഉന്‍മാദിയോ, വിഭ്രാന്തനോ ആകാം. അല്ലെങ്കില്‍ മുഴുവന്‍ കാഴ്‌ച നശിച്ചിട്ടില്ലാത്ത  കുരുടനോ, പാതിശേഷിയുള്ള ബധിരനോ ആകാം. പൂര്‍ണ്ണാന്ധത ഒരു രക്ഷപ്പെടലാണ്‌:  സാഹചര്യവശാല്‍. പൂര്‍ണ്ണബാധിര്യവും ഒരു വേള സ്വാതന്ത്ര്യമാണ്‌. അറ്റുപോകുന്ന ഒരു  ദേഹാംഗം ശാപം. പക്ഷേ ഉണങ്ങാത്ത പഴുപ്പൊലിക്കുന്ന നിത്യവൃണമോ..?&lt;br /&gt;&lt;br /&gt;അമ്മ എന്റെ  ഭാവിയെ കുറിച്ച്‌ ആകുലപ്പെടുമ്പോഴൊക്കെ അച്ഛന്‍ പറയുന്നത്‌ കേട്ടിട്ടു്‌ണ്ട്‌ -  "ആ കൊലവനെയോ, നാരായണനേയോ പോലെയാകും. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ട..." &lt;br /&gt;&lt;br /&gt;കൊലവന്‍ കന്നുകാലികളെ മേയ്‌ച്ച്‌ നടക്കുന്ന പ്രൗഢമായ ഒരു വീട്ടിലെ  വേലക്കാരനായിരുന്നു.&lt;br /&gt;&lt;br /&gt;* * * * * * * * * * * * * * * * * * * * * * * * * * *  * * * * * * *&lt;br /&gt;&lt;br /&gt;എന്റെ പ്രായമാണത്രെ ഞങ്ങളുടെ തൊഴുത്തിനോട്‌ ചേര്‍ന്ന്‌  നില്‍ക്കുന്ന രക്തകുങ്കുമത്തിന്‌. അച്ഛന്‍ വിശേഷമായ്‌ കരുതി ദൂരെ എവിടെനിന്നോ  വാങ്ങിക്കൊണ്ടുവന്ന്‌്‌ നട്ടുപിടിപ്പിച്ചത്‌്‌. ഓട്ടിന്‍ പുറത്തേക്ക്‌ ചായുമ്പോഴൊക്കെ അതിന്റെ കൊമ്പുകള്‍ അച്ഛന്‍ വെട്ടും.  തൊഴുത്തില്‍നിന്നെത്തിവലിഞ്ഞ്‌ വെളുമ്പി പശു പുതുതായ്‌്‌ പൊടിക്കുന്ന  തൂമ്പുകളെല്ലാം തിന്നും.&lt;br /&gt;ആടിന്‌ അതിന്റെ മാംസളമായ തൊലി കാര്‍ന്നുതിന്നാനാണിഷ്ടം. &lt;br /&gt;&lt;br /&gt;എന്നിട്ടും അതുണങ്ങിയില്ല. അതൊരിക്കലും വളര്‍ന്നതുമില്ല.  മുരടിച്ച്‌മുരടിച്ച്‌ ഒരു നൂല്‍വണ്ണത്തിന്റെ തുലനത്തില്‍  അതതിജീവിക്കുന്നു. എന്തിനെന്നറിയാതെ.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-4022736665400035498?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/4022736665400035498/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=4022736665400035498' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4022736665400035498'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4022736665400035498'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/10/15.html' title='നഷ്ടബാല്യം-15'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-1604956366547498253</id><published>2010-09-28T08:55:00.000-07:00</published><updated>2010-09-28T09:07:20.087-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-14</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#6633FF;"&gt;മഴ &lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;മഴയെ ഞാന്‍  അകാരണമായ്‌ ഭയപ്പെട്ടിരുന്നു. വെറുത്തിരുന്നു. മഴയും എന്റെ വിഷാദം  പൂര്‍ണ്ണമാക്കുന്നു. അല്ലെങ്കില്‍ ഉദ്ദീപിപ്പിക്കുന്നു. തിമര്‍ത്തുപെയ്യുന്ന  രാത്രിമഴ, മഴയുടെ ഹുങ്കാരം, കൊടുങ്കാറ്റ്‌, തണുപ്പ്‌. അത്തരം രാത്രികളില്‍  മേലേപറമ്പിലെ പൊട്ടകുളത്തില്‍ നിന്ന്‌ ഇടതടവില്ലാതെയുയരുന്ന തവളകളുടെ ധ്വനിതം  കേള്‍ക്കാം. ശ്രദ്ധിച്ചാല്‍ ആ ശബ്ദം മുഴുവനായും സ്ഥാപിച്ചെടുക്കാന്‍ കഴിയാത്ത  ദുരൂഹമായ എന്തോ ഓര്‍മ്മിപ്പിക്കുന്നു. എന്താണത്‌? അതെ, എന്തോ അത്യാഹിതം  എനിക്കുവരാനുണ്ട്‌. ഞാന്‍ ഏകനാകും, ഞാന്‍ സാക്ഷിയാകും, ഞാന്‍  അനാഥനാകും.&lt;br /&gt;&lt;br /&gt;മഴയുള്ള എല്ലാ രാത്രികളും ഞാനങ്ങനെ ഭയപ്പെട്ടു. ഞാന്‍  നിദ്രാവിഹീനനായി അച്ഛന്റേയും, അമ്മയുടേയും മുറിയിലേക്ക്‌ ചെവിയോര്‍ത്ത്‌കിടക്കും.  അവിടെ എന്താണ്‌ സംഭവിക്കുന്നത്‌? ഒരു മല്‍പിടുത്തം നടക്കുന്നില്ലേ! അമ്മയുടെ  അമര്‍ത്തിയ നിലവിളിയുയരുന്നില്ലേ! പാവം എന്റെ അമ്മ!&lt;br /&gt;&lt;br /&gt;ഒരു മഴക്കാലത്ത്‌  ഞങ്ങള്‍ കുമാരന്‍ ഗുരുക്കളുടെ കളരിയില്‍ നിന്ന്‌ മടങ്ങിവരികയാണ്‌.  പുഴക്കടവിലെത്തിയപ്പോള്‍ തോണി അക്കരെ. തുഴക്കാരനെ തോണിയില്‍&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;കാണാനുണ്ടായിരുന്നില്ല&lt;/span&gt;.  അയാള്‍ അരികിലുള്ള ചായപീടികയിലായിരിക്കും. അയാള്‍ക്ക്‌ സിഗ്നല്‍ കൊടുക്കാന്‍  ഉച്ചത്തില്‍ കൂക്കാന്‍ എന്നോടച്ഛന്‍ ആവശ്യപ്പെട്ടു. ഞാന്‍ നിന്നു വിയര്‍ത്തു.  വാക്കുകള്‍ &lt;span style="font-family:AnjaliOldLipi;font-size:130%;"&gt;കൊണ്ടല്ലാതെ &lt;/span&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;മുഖം കഠോരമാക്കി&lt;/span&gt;  ഒരിക്കല്‍കൂടി അച്ഛനാജ്ഞാപിച്ചു.  അനുസരിക്കാതിരിക്കാനാവുമായിരുന്നില്ല. ഭയസംഭ്രമതയോടെ ഞാന്‍ കൂക്കി. പക്ഷേ ശബ്ദം  പുറത്തുവന്നില്ല. സ്ഥിരം അസഭ്യം പറഞ്ഞ്‌ അച്ഛന്‍ അനുജനോടാവശ്യപ്പെട്ടു. അവനും  ഭാഗികമായേ ശബ്ദിച്ചുള്ളു.&lt;br /&gt;&lt;br /&gt;ഒടുവില്‍ അച്ഛന്‍ താളത്തില്‍ കൂക്കി.  വഞ്ചിക്കാരന്റെ മറുപടികേട്ടു.&lt;br /&gt;&lt;br /&gt;വള്ളത്തിലിരിക്കുമ്പോള്‍ മുഴുവന്‍ ഞാന്‍  ശുംഭനായി തലതാഴ്‌ത്തിപിടിച്ചിരുന്നു. അച്ഛന്‍ ക്രോധഭാവത്തോടെ  എന്നെതന്നെയായിരിക്കും വീക്ഷിക്കുന്നതെന്ന്‌ ഞാനൂഹിച്ചു.&lt;br /&gt;&lt;br /&gt;മറുകരയെത്തി  വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അച്ഛന്റെ കൂടെ  ജോലിക്ക്‌ പോയിരുന്നതോ മറ്റോ ആയ ഒരു സ്‌ത്രീ അച്ഛനെ  കാത്തുനിന്നിരുന്നു. അവള്‍ അച്ഛനെ ദൂരേക്ക്‌ മാറ്റിനിര്‍ത്തി കുറേ അടക്കി  സംസാരിച്ചു. പിന്നെ അച്ഛന്‍ പോക്കറ്റില്‍ നിന്നും ഏതാനും നോട്ടുകള്‍  എടുത്തവര്‍ക്ക്‌ കൊടുക്കുന്നതും ഞാന്‍ കണ്ടു.&lt;br /&gt;&lt;br /&gt;അതിനിടയില്‍ കുളിക്കടവില്‍  നിന്നോ, കളിസ്ഥലത്തുനിന്നോ ഞങ്ങളേക്കാള്‍ പ്രായത്തില്‍ താഴേയുള്ള ആ സ്‌ത്രീയുടെ  രണ്ടാണ്‍കുട്ടികള്‍ അവരുടെ അടുത്തേക്കോടിവരികയും സ്വാതന്ത്ര്യത്തോടെ അച്ഛന്റെ  കൈത്തണ്ടകളില്‍ തൂങ്ങുകയും ചെയ്‌തു. ഒരു ചിരപരിചിതബന്ധം പോലെ.&lt;br /&gt;&lt;br /&gt;അന്ന്‌  രാത്രി മഴ പെയ്യരുതേ എന്ന്‌ ഞാനുരുകി പ്രാര്‍ത്ഥിച്ചു. &lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-1604956366547498253?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/1604956366547498253/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=1604956366547498253' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/1604956366547498253'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/1604956366547498253'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/09/14.html' title='നഷ്ടബാല്യം-14'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-6386868468373937948</id><published>2010-09-09T07:10:00.000-07:00</published><updated>2010-09-09T07:14:40.222-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-13</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="color:#6633FF;"&gt;മൃതസുന്ദരി&lt;/span&gt;&lt;br /&gt;&lt;br /&gt;പുഴ എന്റെ  ഗ്രാമത്തിന്റെ ജീവനാഡിയാണ്‌. പുഴയില്ലെങ്കില്‍ എന്റെ നാട്‌ വെറും തരിശ്‌. രണ്ട്‌  വ്യാഴവട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ പണ്ടത്തേക്കാള്‍ നിലധാനത്തില്‍ നിന്നും പുഴ  ഏതാണ്ട്‌ പത്തടിയോളം താഴ്‌ന്നു. ഇപ്പോള്‍ അടിതട്ടില്‍ നിന്നും ഏതോ പ്രളയകാലകത്ത്‌  അകപ്പെട്ട വന്‍മരങ്ങളും, കൂട്ടമരണങ്ങളുടെ ശേഷിപ്പായ അസ്ഥിപഞ്‌ജരങ്ങളും ഉയര്‍ന്നു  വരുന്നു.&lt;br /&gt;&lt;br /&gt;അരികോരത്തെ പാതി നശിച്ച കണ്ടല്‍ക്കാടുകളില്‍ ഇപ്പോഴും  തീട്ടന്തീനികളായ ആമകളും, കുറുക്കന്‍മാരുമുണ്ട്‌.&lt;br /&gt;&lt;br /&gt;അന്നും,ഇന്നും ഒരുമാറ്റവും  സംഭവിക്കാത്തതായ ഒന്നുണ്ട്‌-പുഴയിലെ കെട്ടുംകുളമ്പ്‌. പാറക്കുട്ടങ്ങളാല്‍  ചുറ്റപ്പെട്ട വലിയ ഗഹ്വരം. ഒരു കാലത്തും വറ്റാത്ത ജലസമൃദ്ധി. പുറമെ കണ്ടാല്‍  പച്ചനിറത്തിലുളള, പേടിപ്പെടുത്തുന്ന ജലം നിശ്ചലമാണെന്ന്‌ തോന്നും. പക്ഷെ ശക്തിയായ്‌  അടിയൊഴുക്കുണ്ട്‌. എവിടെയൊക്കെയാണെന്ന്‌ തിട്ടപ്പെടുത്താനാവാത്ത അപകടകരമായ  ചുഴികളുമുണ്ട്‌.&lt;br /&gt;&lt;br /&gt;പാറയിടുക്കുകളില്‍ നീര്‍നായകള്‍ കൂട്ടംകൂടി വസിച്ചിരുന്നു.  പിന്നെ നീരാളികളും, മുതലകളും. പുഴയുടെ പാര്‍ശ്വത്തില്‍ ചുഴിയിലേക്ക്‌ ചാഞ്ഞ്‌ അകം  വളഞ്ഞ്‌ മഞ്ഞ നിറത്തിലുളള പുഷ്‌പങ്ങളുളള ഒരു പൂമരമുണ്ടായിരുന്നു. ഇലകളേക്കാള്‍  കൂടുതല്‍ പുഷ്‌പങ്ങളായിരുന്നു ആ മരത്തില്‍. കാറ്റ്‌ വീശിയാല്‍ നിറയെ പൂക്കള്‍  ചുഴിയിലോട്ട്‌ വീഴുകയായി. പക്ഷെ പൂക്കള്‍ താഴോട്ടൊഴുകി പോകില്ല. ചുഴിയുടെ  ചാക്രികതയില്‍ അവ വട്ടം കറങ്ങും. ഇളംതെന്നല്‍ ഭൂമികയില്‍ പുതിപുതിയ ജലചിത്രങ്ങള്‍  വരച്ചുകൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;മിക്ക ആണ്ടിലും കെട്ടുംകുളമ്പില്‍ പെടുമരണങ്ങള്‍  സംഭവിച്ചിരുന്നു. അധികവും അവിടെ അവസാനിച്ചിരുന്നത്‌ ദൂരെദേശങ്ങളിള്‍ നിന്ന്‌ വരുന്ന  വിരുന്നുകാരും, മീന്‍പിടുത്തക്കാരുമായിരുന്നു. നീന്തലറിഞ്ഞാല്‍ പോലും ചുഴിയില്‍  പെട്ടാല്‍ രക്ഷയില്ല. അത്തരം വേളകളില്‍ രക്ഷിക്കാന്‍ ശ്രമിച്ചവരേയും മരണം  കവര്‍ന്നെടുത്തിട്ടേയുളളൂ.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ തലേന്നു തന്നെ വിവാഹവീട്ടിലെത്തിയ  രണ്ട്‌ സഹോദരങ്ങള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍ പെട്ടു. അതാണ്‌  ഞാന്‍ കണ്ട ആദ്യമൃതദേഹങ്ങള്‍. അന്ന്‌ എന്റെ ഗ്രാമം മുഴുവന്‍ കരഞ്ഞു. &lt;br /&gt;&lt;br /&gt;പിന്നീടൊരിക്കല്‍ വേനല്‍ക്കാലത്ത്‌ ഒരു യുവതി മുങ്ങിമരിച്ചു. അന്ന്‌  വീട്ടിലും പലയിടത്തും പലരും അടക്കം പറഞ്ഞിരുന്നു.&lt;br /&gt;അവര്‍ സുന്ദരിയെത്രെ!  പിന്നെ....!&lt;br /&gt;&lt;br /&gt;ഞാന്‍ പുഴയോരത്ത്‌ ചെന്നപ്പോള്‍ ഗ്രാമത്തിലെ  സകലപുരുഷന്‍മാരുമവിടെയെത്തിയിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍  പാകത്തില്‍ മണലില്‍ നെടുനീളത്തില്‍ വിരിച്ച പുല്‍പ്പായയില്‍ അങ്ങുമിങ്ങുമെത്താത്ത  ഒരു തുണികൊണ്ട്‌ മൂടിപുതച്ചു കിടത്തിയിരിക്കുന്നു മൃതസുന്ദരിയെ. അപ്പോള്‍ മാരുതന്‍  ചുഴിയില്‍ മരണത്തിന്റെ സിമ്പലുളള ഒരു ജലചിത്രം വരച്ചു.&lt;br /&gt;&lt;br /&gt;ഒരുവേള ഞാന്‍  നോക്കിനില്‌ക്കെ അവരുടെ പുതപ്പ്‌ ദൂരേക്ക്‌ പറന്നു പോയി. അവര്‍ പരിപൂര്‍ണ്ണ  നഗ്നയായിരുന്നു! നഗ്നത ജഢത്തെ ഒന്നുകൂടി ഭീകരമാക്കുന്നു!  വികൃതമാക്കുന്നു!!&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-6386868468373937948?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/6386868468373937948/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=6386868468373937948' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6386868468373937948'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6386868468373937948'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/09/13.html' title='നഷ്ടബാല്യം-13'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-2296630742996647067</id><published>2010-08-26T09:07:00.000-07:00</published><updated>2010-08-26T09:11:21.884-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-12</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;ചുവന്ന സന്ധ്യകള്‍&lt;/span&gt;&lt;/b&gt; &lt;br /&gt;&lt;br /&gt;വെക്കേഷന്‌ സ്‌ക്കൂള്‍ പൂട്ടുമ്പോള്‍ കുറച്ച്‌ ദിവസം ഞങ്ങള്‍ കുടുംബസമേതം  അച്ഛന്‍ വീട്ടില്‍ പോയിനില്‍ക്കും. അവിടെ അച്ഛമ്മയും, ഭര്‍ത്താവുപേക്ഷിക്കപ്പെട്ട  അച്ഛന്‍പെങ്ങളുമാണുള്ളത്‌.&lt;br /&gt;&lt;br /&gt;അച്ഛന്‍ വീട്ടില്‍ ഞങ്ങള്‍, അല്ലാ ഞാന്‍  ഒന്നുകൂടി അരക്ഷിതവും, അസ്വസ്ഥാജനകവുമായിട്ടാണ്‌ സാധാരണയായ്‌ അനുഭവപ്പെടാറ്‌.  അവിടത്തെ പ്രഭാതങ്ങള്‍ എനിയ്‌ക്ക്‌ അചൈതന്യവും,അശുഭകരവുമായിരുന്നു. തെങ്ങും,  കവുങ്ങും, കുരുമുളകുവള്ളികളും നിറഞ്ഞ ആ തോട്ടത്തില്‍ നിന്ന്‌ ഞാനൊരിക്കലും സൂര്യനെ  കണ്ടില്ല. പ്രദോഷം സദാ ദുഖ:മയവും, ആപല്‍ക്കരവുമായ്‌തോന്നി. സന്ധ്യക്ക്‌ പിന്നോട്ട്‌  നീളംവെച്ച മരങ്ങളുടെ നിഴലും, വിടവുകളിലൂടെ കാണുന്ന ആകാശത്തെ അസാന്ദ്രചുവപ്പുരാശിയും  പിന്നെ വിദൂരമായ അമ്പലത്തില്‍നിന്നുയരുന്ന ഭക്തി ശോകപ്പാട്ടും എന്നെ വിഷാദത്തിന്റെ  തടവറയില്‍ പൂര്‍ണ്ണമായ്‌ തളച്ചു.&lt;br /&gt;&lt;br /&gt;അച്ഛമ്മയും, അച്ഛന്‍ പെങ്ങളും  സ്‌നേഹപൂര്‍ണ്ണമായാണ്‌ പെരുമാറിയിരുന്നെങ്കിലും അവരുടെ സ്വഭാവരീതിയും,  സംസ്‌ക്കാരരീതിയും ഞങ്ങളില്‍ നിന്ന്‌ ഭിന്നമായിരുന്നു. എന്നെ അനിയനോട്‌ താരതമ്യം  ചെയ്‌ത്‌ എന്റെ ബലഹീനതയും, ശുഷ്‌ക്കതയും വിവരിക്കുക. ഞങ്ങളെക്കൊണ്ട പഞ്ചപിടിച്ച്‌  ശക്തിപ്രകടനം കാണിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവര്‍ക്ക്‌ രസനീയമായിരുന്നു. &lt;br /&gt;&lt;br /&gt;കൂടാതെ നാളുകൊണ്ടും, മണിക്കൂര്‍കൊണ്ടുപോലും എന്റെ സമപ്രായക്കാരനായ ഒരു  കുട്ടിയും അവരുടെ അയല്‍പക്കത്തുണ്ടായിരുന്നു. അച്ഛമ്മതന്നെയാണ്‌ അവനെ ഞങ്ങള്‍ക്ക്‌  പരിചയപ്പെടുത്തിയത്‌. എന്നേക്കാള്‍ ശരീരവളര്‍ച്ചയും, പ്രസരിപ്പുമുള്ള അവന്റെ  മുന്നില്‍ ഞാന്‍ സര്‍വ്വാത്മനാ നിസ്സാരനും, നിരാലംബനുമായി.&lt;br /&gt;&lt;br /&gt;വൈകിയിട്ട്‌  ഇടുങ്ങിയ മുറ്റത്ത്‌ ഞങ്ങള്‍ കളരി അഭ്യസിക്കും. അതുകാണാന്‍ ചുറ്റുവട്ടത്തുള്ളവരും,  അച്ഛന്റെ സുഹൃത്തുക്കളും വരും. കുമാരന്‍ ഗുരുക്കളുടെ വീട്‌ ആ നാട്ടിലായതുകൊണ്ട്‌  പരിശീലനത്തിന്‌ വളരെയെളുപ്പമായിരുന്നു.&lt;br /&gt;&lt;br /&gt;രാത്രി അച്ഛനുമമ്മയും  പ്രധാനമുറിയിലും ഞാനും അനിയനും അച്ഛമ്മയും മറ്റൊരു മുറിയിലുമാണ്‌ ഉറങ്ങാന്‍  കിടക്കുക. വളരെ വീതി കുറഞ്ഞ മിനുപ്പില്ലാത്ത പരുത്ത ഇടനാഴികയില്‍  അച്ഛന്‍പെങ്ങളുമൊതുങ്ങും. അച്ഛമ്മ നെഞ്ഞ്‌ നീറുന്നതുകൊണ്ട്‌ പതിവായ്‌ കൊത്തമ്പാല  ചവച്ചിരുന്നു. മടിയില്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടിവച്ചിരുന്ന കൊത്തമ്പാല  മണികള്‍ ഞാനും പെറുക്കിതിന്നും. അപ്പോഴത്‌ കയ്‌പ്പോ, ചവര്‍പ്പോ ഇല്ലാത്ത രുചികരമായ  ഒരു വിഭവമാണ്‌.&lt;br /&gt;&lt;br /&gt;അന്നും, ഇന്നും അത്ഭുതകരമായ്‌ തോന്നുന്ന ഒരു വസ്‌തുത  എന്താണെന്ന്‌ വെച്ചാല്‍ ഉറങ്ങാന്‍ കിടന്ന്‌ ഏതാനും സമയം കഴിയുമ്പോള്‍ അച്ഛമ്മ  അമ്മയേയും, അച്ഛനേയും ആക്ഷേപിക്കുന്ന തരത്തില്‍ അസ്‌പഷ്ടമായ്‌ ചിലത്‌ മുരണ്ട്‌  കിടക്കും. ഇടനാഴികയില്‍ നിന്ന്‌ അച്ഛന്‍പെങ്ങളും അതേറ്റുപിടി്‌ക്കുന്നത്‌  കേള്‍ക്കാം. രാത്രിമാത്രം ജനിച്ചുമരിക്കുന്ന ഈയ്യാമ്പാറ്റകള്‍ പോലെ ചില  അതൃപ്‌തഭാഷണങ്ങള്‍. എന്തിനായിരുന്നു അതൃപ്‌തി!&lt;br /&gt;&lt;br /&gt;&lt;br /&gt;ആ ഗ്രാമത്തിലെ  അയ്യപ്പക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്‌. പതിവായ്‌ മദ്ധ്യവേനലവധികാലത്താണ്‌  അതുണ്ടാകുക. ഞങ്ങള്‍ എല്ലാവരും കൂടി ഘോഷമായിട്ടാണ്‌ ഉത്സവപറമ്പിലേക്ക്‌പോയത്‌.  ശുദ്ധമില്ലായ്‌മ കൊണ്ടോ എന്തോ അന്ന്‌ അച്ഛന്‍പെങ്ങളും, അമ്മയും  അകത്തമ്പലത്തിലേക്ക്‌ വന്നില്ല. എന്നേയും, അനിയനേയും തൊഴീക്കുവാന്‍ അച്ഛമ്മ  മണ്ഡപത്തിനുള്ളിലേക്ക്‌ കൊണ്ടുപോയി. തൊഴുത്‌ കുറിതൊട്ട്‌ പുറത്തേക്ക്‌ വരുമ്പോള്‍  അച്ഛമ്മ ദൂരെനിന്ന്‌ വരുന്ന ഒരു സ്‌ത്രീയെ ചൂണ്ടികാണിച്ചുകൊണ്ട്‌ കിന്നാരത്തോടെ  പറഞ്ഞു-"ആ വരുന്ന പെണ്ണിനെ കണ്ടോ! അവള്‍ നിങ്ങളുടെ അച്ഛന്റെ  കാമുകിയായിരുന്നു."&lt;br /&gt;&lt;br /&gt;വേഷ്ടിയും, ബ്ലൗസും ധരിച്ചുവരുന്ന ആ സ്‌ത്രീ നല്ല  ഉയരവും, ആകാരവുമുള്ള ഒത്ത സൗന്ദര്യവതിയായിരുന്നു.&lt;br /&gt;അവരുടെ കയ്യില്‍ ഒരു കുടന്ന  പുഷ്‌പങ്ങളും ഒപ്പം തോഴിമാരെന്ന്‌ തോന്നിക്കുന്ന രണ്ട്‌ ഉപസുന്ദരിമാരും  ഉണ്ടായിരുന്നു. അവരെ ഞാനാദ്യമായ്‌ കാണുകയാണ്‌. എന്നിട്ടും ആള്‍ക്കൂട്ടത്തിനിടയില്‍  നിന്ന്‌ ആ സ്‌ത്രീ എന്നെ കാണരുതേയെന്ന്‌ ഞാനാഗ്രഹിച്ചു. പക്ഷേ അത്‌ സാധിച്ചില്ല.  അച്ഛമ്മയും, അവരും തമ്മില്‍ കൂട്ടിമുട്ടി. വളരെ എളിമയോടും, ബഹുമാനത്തോടുമാണ്‌ അവര്‍  അച്ഛമ്മയോട്‌ സംസാരിച്ചത്‌. അനന്തരം അച്ഛമ്മ "ഇതെന്റെ മകന്റെ മക്കളാണ്‌" എന്ന്‌  പറഞ്ഞ്‌ ഞങ്ങളെ പരിചയപ്പെടുത്തുവാന്‍ വേണ്ടി പിന്നോട്ട്‌ തിരിഞ്ഞപ്പോള്‍ ഞാനത്‌  മുന്‍കൂട്ടികണ്ട്‌ വേഗം തായമ്പകക്കാരുടെ പിന്നിലൊളിച്ചു.&lt;br /&gt;&lt;br /&gt;ആ സുന്ദരി  വാത്സല്യത്തോടെ എന്റെ അനിയന്റെ കവിളുകളില്‍ തലോടുന്നതും, കളിപ്പാട്ടക്കാരന്റെ  കയ്യില്‍ നിന്നും ഒരു ബലൂണ്‍ വാങ്ങി അവന്‌ സമ്മാനിക്കുന്നതും ഞാന്‍ മറഞ്ഞ്‌ നിന്ന്‌  നോക്കികണ്ടു.&lt;br /&gt;&lt;br /&gt;എന്തോ എന്നെ കണ്ടാല്‍ പിന്നീട്‌ അവര്‍ക്ക്‌ എന്റെ അച്ഛനോടുള്ള  ആദരവ്‌ കുറയുമെന്ന്‌ എന്റെയുള്ളില്‍ നിന്നാരോ മന്ത്രിച്ചു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-2296630742996647067?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/2296630742996647067/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=2296630742996647067' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2296630742996647067'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2296630742996647067'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/08/12.html' title='നഷ്ടബാല്യം-12'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-8191329906353389151</id><published>2010-08-19T05:20:00.000-07:00</published><updated>2010-08-20T06:14:00.925-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-11</title><content type='html'>&lt;span class="Apple-style-span"  style="font-family:arial;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;&lt;span class="Apple-style-span"  style="font-family:arial;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;വേട്ട&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-family:arial;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;br /&gt;ഓണം, വിഷു  തുടങ്ങിയ വിശേഷങ്ങള്‍ വരുമ്പോള്‍ ഭയമായിരുന്നു. സന്തോഷപ്രദവും,  സുസ്ഥിരവുമായൊരാഘോഷവും ബാല്യത്തിലുണ്ടായിട്ടില്ല.&lt;br /&gt;&lt;br /&gt;രണ്ട്‌  വിജാതീയധ്രുവങ്ങളാണ്‌ അച്ഛനുമമ്മയുമെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. ഒരിക്കലും  ഒരുമിക്കാന്‍ പാടില്ലായിരുന്ന രണ്ട്‌ ജന്‍മങ്ങള്‍. വളരെ നിസ്സാരവും, ബാലിശവുമായ  കാര്യങ്ങള്‍ക്കാണ്‌ അവര്‍ തമ്മിലുളള ശണ്‌ഠ തുടങ്ങുക. ദേഷ്യം മൂത്താല്‍ അച്ഛനാദ്യം  ചെയ്യുക കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാം എറിഞ്ഞുടക്കുകയാണ്‌. അടുക്കളയില്‍  നിന്ന്‌ ചോറും, കറികളുമാണാദ്യം പുറത്തേക്ക്‌ തെറിക്കുക. സ്റ്റീല്‍പാത്രങ്ങള്‍  പുറത്തേക്ക്‌ തെറിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയസ്‌പന്ദനം  ദ്രുതഗതിയിലാകും. അപ്പോള്‍ തീര്‍ച്ചപെടുത്താം. ആരംഭിച്ചു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;യുദ്ധം  ആരംഭിച്ചാല്‍ അത്‌ കൊഴുപ്പിക്കാന്‍ അച്ഛന്‍ വീണ്ടും ചാരായഷാപ്പിലേക്ക്‌ പോകും.  പിന്നെ സംഭവിക്കുന്നതെല്ലാം പ്രവചനാതീതമാണ്‌. ജനാലയിലെ കണ്ണാടികള്‍  തല്ലിതകര്‍ക്കുക, വാതിലുകള്‍ ചവിട്ടുതെറുപ്പിക്കുക പിന്നെ അമ്മയോടുളള  ശാരീരികപീഢനവും. അതിനിടക്ക്‌ കണ്ടവെട്ടത്തെങ്ങാന്‍ എന്നെ കണ്ടാല്‍ അദ്ദഹം എന്റെ  പിതൃത്വത്തെ ചൊല്ലി പുലഭ്യം പറയാന്‍ തുടങ്ങും. 'തന്തക്ക്‌ പിറക്കാത്തവന്‍ 'എന്ന്‌  കേള്‍ക്കുമ്പോള്‍ ഞാനെന്റെ ചെവി പൊത്തി പിടിക്കും. ബാധിര്യം കൊണ്ടും  വിജയിക്കാനാകാതെ അച്ഛന്റെ വാക്കുകള്‍ എന്റെ ആത്മാവിലേക്കിറങ്ങി ചെല്ലും; എന്റെ  സ്വത്വത്തേയും നിസ്സാഹായമാക്കികൊണ്ട്‌.&lt;br /&gt;&lt;br /&gt;എന്തുകൊണ്ടാണ്‌ അദ്ദേഹമെന്നെമാത്രം  ഇങ്ങനെ സംബോധന ചെയ്യുന്നത്‌ എന്നതിന്റെ കാരണം എനിക്കജ്ഞാതമായിരുന്നു. ഞാനതിന്റെ  പൊരുള്‍ തേടി അലഞ്ഞിട്ടില്ല; ഇതുവരേയും.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ അതിഘോരമായ ഒരു  വക്കാണത്തിനൊടുവില്‍ സഹിക്കവയ്യാതെ അമ്മ തറവാട്ടിലേക്കോടിപോയി. ഞാനും, അനിയനും  ഞങ്ങളുടെ മുറിയില്‍ ഒളിച്ചിരുന്നു. അച്ഛന്‍ രണ്ടാമതും ഷാപ്പില്‍ പോയി വന്ന്‌  ചെരിപ്പിട്ടുരച്ചു കൊണ്ട്‌ അകത്തേക്ക്‌ വന്ന്‌ എന്നെ പുകച്ചുപുറത്തേക്കു ചാടിച്ചു.  അദ്ദേഹമപ്പോള്‍ ഉമ്മറത്ത്‌ ചെറിയ ഉരുളന്‍കല്ലുകള്‍ കൂട്ടിയിട്ടിരുന്നു. അദ്ദേഹം  കളരിയിലെ നെടുവടി എന്റെ നേരെയെറിഞ്ഞുകൊണ്ട്‌ പറഞ്ഞു-" പന്തീരാന്‍ മിന്നടാ  നായേ..."&lt;br /&gt;&lt;br /&gt;പന്തീരാന്‍ എന്നാല്‍ വടികൊണ്ടുളള വിദഗ്‌ധമായൊരു ചുഴറ്റലാണ്‌.  വൈദഗ്‌ധ്യപൂര്‍വം മിന്നല്‍ വേഗത്തില്‍ വടി ചുഴറ്റുമ്പോള്‍ ഒരാള്‍  കല്ലെടുത്തെറിഞ്ഞാലോ, മഴ പെയ്‌താലോ ഏല്‌ക്കില്ല എന്നാണ്‌ ആയുധപെരുമ.&lt;br /&gt;&lt;br /&gt;ഞാന്‍  വടി മിന്നുമ്പോള്‍ അദ്ദേഹം വേഗത കൂട്ടാന്‍ കല്‌പിച്ചു. പിന്നീടദ്ദേഹം  കല്ലുകളെറിയാനാരംഭിച്ചു. എന്റെ അഭ്യാസക്കുറവോ എന്തുകൊണ്ടാണന്നറിയില്ല ആയുധം  കല്ലുകളെ തടുത്തില്ല. മിക്കതും എന്റെ ദേഹത്തു തന്നെ.&lt;br /&gt;&lt;br /&gt;ചുറ്റുവട്ടത്ത്‌  കാഴ്‌ചക്കാര്‍ കൂടുന്നതും പരിഹസിക്കുന്നതും, പരിഭവിക്കുന്നതും  ഞാനറിയുന്നുണ്ടായിരുന്നു. പിന്നീട്‌ കാഴ്‌ചക്കാര്‍ പിന്‍വലിഞ്ഞപ്പോഴും, അച്ഛന്‍  ഛര്‍ദ്ധിച്ച്‌ ഛര്‍ദ്ധിച്ചുറങ്ങിയപ്പോഴും ഞാന്‍ പയറ്റ്‌ നിര്‍ത്തിയില്ല. ദ്വേഷവും,  സങ്കടവും നിമിത്തം സ്വയം പൊലിഞ്ഞടങ്ങണം എന്ന്‌ അത്മാര്‍ത്ഥമായും ആഗ്രഹിച്ചു.  എപ്പോഴൊ വടി എന്റെ പിടി വിട്ട്‌ ദൂരെയെങ്ങോട്ടോ തെറിച്ചുപോയി.&lt;br /&gt;&lt;br /&gt;ഉമ്മറത്ത്‌  വിലങ്ങനെ കിടക്കുന്ന അച്ഛനെ ഗുരുത്വദോഷം തട്ടാതിരിക്കാന്‍ വന്ദിച്ചു മറി  കടക്കുമ്പോള്‍ ഞാനൊരിക്കല്‍ കൂടി പിറവിയെ ശപിച്ചു. &lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-8191329906353389151?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/8191329906353389151/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=8191329906353389151' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8191329906353389151'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8191329906353389151'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/08/11.html' title='നഷ്ടബാല്യം-11'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-8842674246857314188</id><published>2010-08-05T07:24:00.000-07:00</published><updated>2010-08-05T07:37:30.769-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-10</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#993399;"&gt;തൊണ്ണിയമ്മ&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;തൊണ്ണിയമ്മ 'റ' പോലെ അകം വളഞ്ഞ വയോധികയായിരുന്നു.  മുന്‍വശത്ത്‌ പല്ലുകളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല. അതുകൊണ്ടാണ്‌ എല്ലാവരും  അവരെ തൊണ്ണിയമ്മ എന്ന്‌ വിളിച്ചിരുന്നത്‌. അവര്‍ക്ക്‌ കുറഞ്ഞപക്ഷം എഴുപത്‌  വയസ്സെങ്കിലും അപ്പോഴുണ്ടായിരിക്കും. മക്കളോ,സന്തുബന്ധുക്കളോ ഉണ്ടായിരുന്നില്ല.  തീര്‍ത്തും ഏക. ഓലമേഞ്ഞ സാമാന്യം വലിയ ആ വീട്ടില്‍ അവര്‍ തനിച്ച്‌. &lt;br /&gt;&lt;br /&gt;അവര്‍ റൗക്ക ധരിച്ചിരുന്നില്ല. വെറും ഒറ്റമുണ്ട്‌ മാത്രം വേഷം.  ശുഷ്‌കിച്ച്‌ ചുരുണ്ട്‌ പിന്‍വലിഞ്ഞ മുലകള്‍. ജടപിടിച്ച തലമുടി. അതില്‍ സമൃദ്ധമായ്‌  പേനും. കുളിക്കുകയോ, മറ്റെന്തെങ്കിലും തരത്തില്‍ ദേഹശുദ്ധി വരുത്തുകയോ  ചെയ്‌തിരുന്നില്ല. ശരീരം മുഴുവന്‍ കറുത്തനിറത്തില്‍ അഴുക്ക്‌  പറ്റിപിടിച്ചിരിക്കുന്നത്‌ കാണാം. അത്‌ ദേഹത്ത്‌നിന്ന്‌ ചുരുട്ടി ഉണ്ടയാക്കി  തെറിപ്പിച്ച്‌ കളയുക അവരുടെ പ്രിയ്യവിനോദമാണ്‌.&lt;br /&gt;&lt;br /&gt;തൊണ്ണിയമ്മയുടെ പറമ്പില്‍  ധാരാളം പുല്ലും, ചെടികളുമുണ്ടായിരുന്നു. അതുകൊണ്ട്‌ ഇടയ്‌ക്കൊക്കെ ആടിനെ  മേയ്‌ക്കാന്‍ ഞങ്ങള്‍ അവരുടെ പറമ്പിലേക്ക്‌ പോകും. എന്റെ അമ്മമ്മയുടെ ഏതാണ്ട്‌  സമപ്രായക്കാരിയാണവര്‍. അതുകൊണ്ട്‌ എന്നോട്‌ അമ്മമ്മയുടെ വിശേഷങ്ങള്‍ ചോദിക്കും.  ചിലപ്പോള്‍ ദൂരെയുള്ള വൈദ്യരുടെ കടയില്‍ ചെന്ന്‌ കഷായമോ, കുഴമ്പോ വാങ്ങിചെല്ലാന്‍  പറയും.&lt;br /&gt;&lt;br /&gt;അവര്‍ക്ക്‌ വലിയൊരു ചെല്ലം നിറയെ നാണയ ശേഖരങ്ങളുണ്ട്‌. അതില്‍  നിന്നെടുത്താണ്‌ സാധനങ്ങള്‍ വാങ്ങാന്‍ പണം തരുക. അവിടെ നിന്ന്‌ പണം മോഷ്ടിക്കാന്‍  വളരെയെളുപ്പമായിരുന്നു. സാഹചര്യം പലപ്പോഴും എന്നെ അതിന്‌ പ്രേരിപ്പിച്ചിട്ടുണ്ട്‌.  ഒരിക്കല്‍ വീട്ടില്‍ നിന്നങ്ങനെ ചെയ്‌തതിന്‌ അമ്മ നനഞ്ഞ  തോര്‍ത്തുമുണ്ടുകൊണ്ടടിച്ചത്‌ അപ്പോഴോര്‍മ്മവരും. പിന്നെ അനാഥയായ തൊണ്ണിയമ്മയോടുളള  അനുതാപപൂര്‍ണ്ണമായ ഹൃദയരാഗവും എന്നെ അതില്‍ നിന്നു വിലക്കി.&lt;br /&gt;&lt;br /&gt;എന്റെ  അനിയനടക്കം ആടിനെ മേയ്‌ക്കാന്‍ വരുന്ന മറ്റു കുട്ടികള്‍ കളിയിലേര്‍പ്പെടുമ്പോള്‍  ഞാന്‍ തൊണ്ണിയമ്മയുടെ സഹചാരിയായ്‌ നില്‍ക്കും. കിണറ്റില്‍ നിന്ന്‌ വെളളം  കോരികൊടുക്കുക, അങ്ങാടിയില്‍ നിന്ന്‌ മല്‍സ്യം വാങ്ങികൊടുക്കുക തുടങ്ങിയ  കാര്യങ്ങളൊക്കെ ഞാനാണ്‌ ചെയ്യുക. മീന്‍ നന്നാക്കുവാന്‍ കുന്തിച്ചിരിക്കുമ്പോള്‍  കോണകമുടുക്കാത്തതു കൊണ്ട്‌ അവരുടെ വികൃതമായ ഗുഹ്യം കാണും. എല്ലുകള്‍ക്കിടയിലൂടെയുളള  ഒരു പുളിപ്പാണ്‌ എനിക്കപ്പോള്‍ അനുഭവപ്പെടുക.&lt;br /&gt;&lt;br /&gt;എനിക്ക്‌ സമാന്തരമായ്‌ ഒരു  കറുത്ത കണ്ടന്‍പൂച്ചയും സദാ അവിടെ കൂന്നികൂടിയിരിക്കുന്നത്‌ കാണാം. ആരോടും  ഇണക്കമില്ലാത്ത തീഷ്‌ണമുഖഭാവമുളള ആ പൂച്ച ദൈവം വേഷം മാറ്റവിട്ട തൊണ്ണിയമ്മയുടെ  സംരക്ഷിതാവായിരിക്കുമെന്ന്‌ ഞാന്‍ സങ്കല്‌പ്പിച്ചു.&lt;br /&gt;&lt;br /&gt;ചെളുക്ക കളയാതെയാണ്‌  തൊണ്ണിയമ്മ മീന്‍ വെക്കുക. അറപ്പുകാരണം അവര്‍ സ്‌നേഹത്തോടെ, നിഷ്‌കളങ്കതയോടെ  എനിക്ക്‌ കഴിക്കാന്‍ തരുന്നതെന്തും നിരസിക്കുമ്പോള്‍ വൈഷമ്യം തോന്നും. മനസ്സ്‌  ഒന്നുകൂടി ആര്‍ദ്രമാകും.&lt;br /&gt;&lt;br /&gt;ഇടിയും, മഴയുമുളള കൊടുങ്കാറ്റടിക്കുന്ന  രാത്രികളില്‍ അസുരക്ഷിതയായ, അനാഥയായ തൊണ്ണിയമ്മയെ ഞാനോര്‍ക്കും. മണ്‍ചുമരുളള  എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ആ വീട്ടില്‍ അവര്‍ തനിച്ച്‌. നിലവിളിച്ചാല്‍  പോലും ഒന്നോടി വരാന്‍ ആരുമി്‌ല്ല.&lt;br /&gt;&lt;br /&gt;എന്നും രാത്രി കിടക്കുമ്പോള്‍  കയ്യെത്താവുന്നത്ര അരുകില്‍ കരുതിയിരിക്കുന്ന മണ്‍കുടത്തിലെ അവരുടെ പ്രാണജലം ഞാന്‍  കണ്ടിട്ടുണ്ട്‌. കിടക്കക്ക്‌ താഴെ ഒരോട്ടുക്കിണ്ണവും വെക്കാറുണ്ട്‌. അത്‌  മൂത്രമൊഴിക്കാനുളളതാണ്‌.&lt;br /&gt;&lt;br /&gt;ഞാന്‍ ഭയപ്പെട്ടതുപോലെ ഒരിക്കല്‍ ഘോരമായ ഇടിയും,  മഴയുമുളള ഒരു രാത്രി തന്നെ അവര്‍ മരിച്ചു. കരുതിവെച്ചിരുന്ന കുടത്തിലെ വെളളം  കുടിക്കാന്‍ അവര്‍ക്ക്‌ യോഗമുണ്ടായില്ല. മരണവെപ്രാളത്തില്‍ കയ്യോ, കാലോ തട്ടി  മണ്‍കുടമുടഞ്ഞു പോയിരുന്നു.&lt;br /&gt;&lt;br /&gt;കണ്ണുകള്‍ തുറിച്ച്‌, വായടക്കാതെയാണത്രെ  വിറങ്ങലിച്ചു കിടന്നിരുന്നത്‌ എന്റെ മുത്തശ്ശി! ഗതി കിട്ടാത്ത പ്രേതത്തിന്റെ  ഉത്തമലക്ഷണം. മരണത്തിന്റെ നാളും, പൊരുളും നോക്കാനറിയുന്ന അമ്മമ്മ പറഞ്ഞു-"  തൊണ്ണിയമ്മക്കിനി ജന്‍മമില്ല. ബലിയും, ശ്രാദ്ധവുമൂട്ടാന്‍ ആളില്ലാത്തതുകൊണ്ട്‌  അവരുടെ ആത്മാവിന്‌ മോക്ഷവും കിട്ടുകയില്ല."&lt;br /&gt;&lt;br /&gt;വിധിനിയതങ്ങളുടെ സങ്കീര്‍ണ്ണതകളെ  കുറിച്ച്‌ ചിന്തിക്കാന്‍ മാത്രം എനിക്കപ്പോള്‍ ഉള്‍പ്രാപ്‌തിയുണ്ടായിരുന്നില്ല.  ഞാനോര്‍ത്തത്‌ മറ്റൊന്നായിരുന്നു-" അന്ന്‌...വെളളം കിട്ടാതെ എന്റെ മുത്തശ്ശി  നരകിച്ച്‌ മരിച്ച നശിച്ച രാത്രിയില്‍ വിരാഗിയായ ആ കരിമ്പൂച്ച  എവിടെയായിരുന്നു!?"&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-8842674246857314188?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/8842674246857314188/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=8842674246857314188' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8842674246857314188'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8842674246857314188'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/08/10.html' title='നഷ്ടബാല്യം-10'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-7941517049591627795</id><published>2010-07-29T05:39:00.000-07:00</published><updated>2010-07-29T05:50:38.253-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-9</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;വിരഹം &lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഒരുദിവസം രാത്രി  അച്ഛന്‍ ഞങ്ങള്‍ ആടിനെ മേയ്‌ച്ചിരുന്ന തെങ്ങിന്‍ തോപ്പുകടന്ന്‌ കുറേദൂരം  പാടങ്ങളിലൂടെയും, ഇടവഴികളിലൂടെയുമൊക്കെ യാത്രചെയ്‌ത്‌ മറ്റൊരു  കളരിയിലേയ്‌ക്ക്‌ കൊണ്ടുപോയി. കുമാരന്‍ ഗുരുക്കളില്‍ നിന്ന്‌ കിട്ടാത്ത  പ്രധാനപ്പെട്ട അടവ്‌ സ്വായത്തമാക്കുക എന്നതായിരുന്നു ഉദ്ദേശം.&lt;br /&gt;&lt;br /&gt;വലിയൊരു  കളരിയായിരുന്നു അത്‌. ധാരാളം അഭ്യാസികളുണ്ടായിരുന്നു. കളരിയുടെ നടുക്ക്‌ സ്‌തൂഭം  പോലെയുള്ള വലിയ കല്‍വിളക്കില്‍ നല്ലെണ്ണയില്‍ കുതിര്‍ന്ന തിരികള്‍ പന്തം കത്തുന്നു.  വളരെ ചെറുപ്പക്കാരനായ ഒരാളായിരുന്നു അവിടത്തെഗുരുക്കള്‍. അയാള്‍ ഞങ്ങള്‍ക്ക്‌  വളരെ സ്‌നേഹമയമായും, ലളിതമായും ചില അടവുകള്‍ കാണിച്ചുതന്നു. ഒരു രാത്രിയ്‌ക്ക്‌  മാത്രമായുള്ള ഒരു ശിഷ്യപ്പെടലായിരുന്നു അത്‌.&lt;br /&gt;&lt;br /&gt;നേരം വളരെ വൈകിയിരുന്നു.  അഭ്യാസനത്തിന്‌ ശേഷം അച്ഛനും, കൂട്ടാളികളും ഗുരുക്കളുടെ വീട്ടിലിരുന്ന്‌  മദ്യപാനമാരംഭിച്ചു. എന്നേയും, അനിയനേയും 'കുട്ട്യമ്പി' എന്ന്‌ പേരുള്ള ഗുരുക്കളുടെ  പിതാവ്‌ ഒരു കുടുസ്സുമുറിയിലിരുത്തി ചോറും കറികളും തന്നു. ആമയിറച്ചിയായിരുന്നു  സ്‌പെഷ്യല്‍. അദ്ദേഹം നിര്‍ബന്ധിച്ച്‌ ഞങ്ങളെ ഊട്ടി. ഭക്ഷണരീതികളും, വീടിന്റെ  അകത്തളങ്ങളുമൊക്കെ കണ്ടപ്പോള്‍ അവര്‍ താഴ്‌ന്ന വര്‍ഗ്ഗക്കാരാണെന്ന്‌ എനിക്ക്‌  തോന്നി. മടങ്ങുമ്പോള്‍ കനപ്പെട്ട ഒരു സംഖ്യ അച്‌ഛന്‍ ഞങ്ങളെക്കൊണ്ട്‌ ദക്ഷിണ  കൊടുപ്പിച്ചു. ഗുരു നന്നായ്‌ വരും എന്ന്‌ മൂര്‍ദ്ധാവില്‍ തൊട്ട്‌ അനുഗ്രഹിച്ചു. &lt;br /&gt;&lt;br /&gt;പതിരാത്രി കഴിഞ്ഞ്‌ അവിടെ നിന്ന്‌ മടങ്ങുമ്പോള്‍ അകാരണമായൊരു വ്യസനം എന്നെ  പിടികൂടി; വേര്‍പാടിന്റെ. രണ്ടാമതൊരിക്കല്‍ കൂടി അങ്ങോട്ട്‌ പോകാന്‍ സാധ്യതയില്ലാ  എന്ന്‌ അച്ഛന്‍ ഞങ്ങളോട്‌ പറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌  പുലര്‍ന്നെണീറ്റപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ആ വീടും, കളരിയും, ഗുരുവും  പൂര്‍വ്വാധികം കാന്തിയോടെ&lt;br /&gt;തെളിഞ്ഞുനിന്നു.&lt;br /&gt;&lt;br /&gt;"എനിക്കൊരിക്കല്‍കൂടി  അങ്ങോട്ട്‌ പോകണം` അതുമാത്രമായ്‌ ചിന്ത. തീഷ്‌ണമായൊരു കാന്തിക  പ്രകര്‍ഷണം.&lt;br /&gt;&lt;br /&gt;വീണ്ടും പോകണം എന്ന്‌ അച്ഛനോട്‌ പറയാന്‍ ധൈര്യമില്ല. അനിയനോട്‌  സൂചിപ്പിച്ചപ്പോള്‍ അവനതിന്‌&lt;br /&gt;താത്‌പര്യമില്ല.&lt;br /&gt;&lt;br /&gt;ഒരു ഞായറാഴ്‌ച്ച അടങ്ങാത്ത  തൃഷ്‌ണയോടെ ഞാനൊറ്റയ്‌ക്ക്‌ തെങ്ങിന്‍ തോപ്പില്‍ നിന്നും അവിടേയ്‌ക്ക്‌  യാത്രയാരംഭിച്ചു. രാത്രിയിലായിരുന്നു ആദ്യയാത്ര എന്നതുകൊണ്ട്‌ ആ സ്ഥലവും വഴിയും  എനിയ്‌ക്ക്‌ തീര്‍ത്തും അപരിചിതമായിരുന്നു. എങ്കിലും ഒരുതരത്തില്‍ ദുരൂഹമായിരുന്ന ആ  അന്വേഷണം എന്നില്‍ ഗോചരാതീതമായൊരാനന്ദം പ്രധാനം ചെയ്‌തു.&lt;br /&gt;&lt;br /&gt;സ്ഥലംമാറി പല  വീട്ടലും ഞാന്‍ ചെന്നന്വേഷിച്ചു. അപരിചിതമാണെങ്കിലും അവിടെയെല്ലാം മുമ്പെങ്ങോ  കണ്ടു മറന്ന, എന്തോമറന്നുവെച്ച, പൂര്‍ത്തീകരിക്കാതെപോയിരുന്ന മൗലികമായൊരു ചോദന  എന്നിലുളവാക്കി. പലര്‍ക്കും കൊച്ചുകുട്ടിയായ എന്റെയീ നിഗൂഢപ്രവര്‍ത്തി  അത്ഭുതകരമായ്‌ തോന്നി.&lt;br /&gt;&lt;br /&gt;അവസാനം ആരോ ഒരാള്‍ എന്നെ അവിടെ എത്തിച്ചു. ഗുരു  അവിടെയുണ്ടായിരുന്നില്ല. കുട്ട്യമ്പിയും, വീട്ടുകാരും എന്നെ സസന്തോഷം സ്വീകരിച്ചു.  കുറച്ച്‌ ദിവസം മുമ്പ്‌ ചുവടുവച്ച കളരിയെ നിര്‍വൃതിയോടെ ഞാന്‍ നോക്കി കണ്ടു. പക്ഷേ  രാത്രിയിലെ പ്രൗഢിയും, എടുപ്പുമൊന്നും ആ കളരിയ്‌ക്കോ കല്‍വിളക്കിനോ അപ്പോഴുണ്ടായി  തോന്നിയില്ല.&lt;br /&gt;&lt;br /&gt;കുട്ട്യമ്പി എനിക്ക്‌ കട്ടന്‍ചായ ഉണ്ടാക്കിതന്നു. പൊരിയും  അരിമുറുക്കും തന്നു. മടങ്ങുമ്പോള്‍ തെങ്ങിന്‍തോപ്പുവരെ അദ്ദേഹം എന്നെ  അനുഗമിച്ചു.&lt;br /&gt;.&lt;br /&gt;അവിടെ നിന്ന്‌ യാത്ര പറഞ്ഞ്‌ പിരിയുമ്പോള്‍ കുട്ട്യമ്പി  അസംഖ്യം മടക്കുകളുള്ള മുറുക്കാന്‍ പൊതിയില്‍ നിന്നും ഏതാനും നാണയതുട്ടുകളെടുത്ത്‌  എനിയ്‌ക്ക്‌ തന്നു. എന്നെ ആശിര്‍വദിച്ചു.&lt;br /&gt;&lt;br /&gt;മടങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍  നനഞ്ഞിരുന്നു. പുലയനായ ആ വൃദ്ധന്‍ എന്റെയാരുമല്ല എങ്കിലും. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-7941517049591627795?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/7941517049591627795/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=7941517049591627795' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/7941517049591627795'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/7941517049591627795'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/07/9.html' title='നഷ്ടബാല്യം-9'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-8725905863070694467</id><published>2010-07-19T02:19:00.000-07:00</published><updated>2010-07-19T02:22:16.120-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-8</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#006600;"&gt;യാത്ര&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;പുഴയിലൂടെയാണ്‌ ഞങ്ങളുടെ  യാത്ര. കുംഭമാസമായതിനാല്‍ കലശം കഴിച്ച്‌ തീര്‍ത്ഥം തളിച്ച യജ്ഞഭൂമിയിലെന്നപ്പോലെ  വെളളം അങ്ങിങ്ങ്‌.&lt;br /&gt;&lt;br /&gt;അച്ഛന്‍ വളരെ മുന്നിലായിരുന്നു. ഒരു നിശ്ചിതദൂരം  പാലിച്ചെന്നോണം ഞാനും അനിയനും പിന്നില്‍. ദൂരം ചിലപ്പോള്‍ പരിധി വിട്ട്‌ അകന്നു  പോയാല്‍ അച്ഛന്‍ ഞങ്ങളെ ഭര്‍ത്സിക്കും. അപ്പോള്‍ ഞങ്ങളോടി  ഒപ്പമെത്തും.&lt;br /&gt;&lt;br /&gt;അച്ഛനറിയാതെ ഒളിഞ്ഞുനിന്നും, പിന്നില്‍നിന്നും അച്ഛനെ നോക്കി  രസിക്കുകയെന്നത്‌ എന്റെ ഒരു വിനോദമായിരുന്നു. എന്റെ അച്ഛന്‍ സുന്ദരനാണ്‌. ഒത്ത  ഉയരവും, ദേഹവും. മുകളിലേക്ക്‌ ചീകിവെക്കുന്ന തലമുടി നല്ല വഴക്കമുളള കറുകറുത്ത  മുടിയാണ്‌. എന്റെത്‌ പോലെ കോലന്‍മുടിയല്ല. അച്ഛന്‌ വെളളിത്തിരയിലെ ഒരു  സിനിമാനടനുമായ്‌ മുഖസാദൃശ്യമുണ്ട്‌. അച്ഛനെപ്പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....!  മനസ്സിലെ നിഗൂഢമായ മോഹം അതായിരുന്നു.&lt;br /&gt;&lt;br /&gt;പുഴ കടന്നാല്‍ മറ്റൊരു ഗ്രാമമായി.  അവിടെ ചെറിയൊരു അങ്ങാടിയുണ്ട്‌. ബീഫുകറി മണക്കുന്ന ചെറിയ ഹോട്ടലിനരുകിലെത്തുമ്പോള്‍  അച്ഛന്റെ പതിവുളള ഒരു ചോദ്യമുണ്ട്‌.&lt;br /&gt;&lt;br /&gt;" ചായ കുടിക്കണോ "&lt;br /&gt;&lt;br /&gt;ഉവ്വെന്ന്‌  പറയാന്‍ ജാള്യതയും, ഭയവുമാണ്‌. അങ്ങനെ പറഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;" കുടിക്കെണങ്കി  കുടിക്കാ "&lt;br /&gt;&lt;br /&gt;അങ്ങുമിങ്ങും തൊടാതെയുളള ഒരുത്തരം. അതും ഞാനാണ്‌ പറയുക.  അനിയനൊന്നും മിണ്ടില്ല. അച്ഛന്‍ പൊറോട്ടയും ബീഫും ഞങ്ങള്‍ക്ക്‌ വാങ്ങി തരും. പിന്നെ  അദ്ദേഹം കുറച്ചപ്പുറമുളള ചാരായഷാപ്പിലേക്കു പോകും. അച്ഛന്‍ വരുന്നതിനു മുമ്പ്‌  കൊതിയോടെ, ധൃതിയില്‍ ഞങ്ങളത്‌ തിന്ന്‌ തീര്‍ത്ത്‌ ' ഒന്നുമറിയില്ല രാമനാരായണ ' എന്ന  മട്ടില്‍ നില്‌ക്കും. അച്ഛന്‍ മടങ്ങി വരുമ്പോള്‍ സ്വതേ കലങ്ങിയ ആ കണ്ണുകള്‍  ഒന്നുകൂടി ചുവന്നിട്ടുണ്ടാകും. അവിടെനിന്നും ബസ്സ്‌ കയറി കുറേ യാത്ര ചെയ്‌തു വേണം  ഞങ്ങള്‍ക്ക്‌ ലക്ഷ്യസ്ഥാനത്തെത്താന്‍. അവിടം അച്ഛന്‍ ജനിച്ചു വളര്‍ന്ന ഗ്രാമമാണ്‌.  പ്രസിദ്ധ കളരിയാശാന്‍ കുമാരന്‍ഗുരുക്കളുടെ അടുത്തേക്ക്‌ കളരി പഠിപ്പിക്കാനാണ്‌  ഞങ്ങളെ കൊണ്ടുപോകുന്നത്‌. കളരിയുടെ അടുത്തെത്തുമ്പോള്‍ പതിവുപോലെ എന്റെ കൈകാലുകള്‍  വിറയ്‌ക്കാന്‍ തുടങ്ങും. ഉത്‌ക്കടമായൊരു ഭീതി ഗ്രസിക്കുകയും ചെയ്യും. &lt;br /&gt;&lt;br /&gt;ആഴ്‌ചയില്‍ രണ്ടു ദിവസമായിരുന്നു ഞങ്ങളുടെ പഠനം. ബാക്കി ദിവസങ്ങളില്‍  വീട്ടില്‍ പരശീലനം. അതിനു വേണ്ടി അച്ഛന്‍ കുറ്റിക്കാട്‌ വെട്ടിതെളിച്ച്‌ മണല്‌  വിതറി ഒരു കളരിയുണ്ടാക്കി തന്നു.&lt;br /&gt;&lt;br /&gt;ഗുരുക്കളുടെ വീട്ടില്‍ ഞങ്ങളുടെ കൂടെ  തൊടുക്കാന്‍ നില്‌ക്കാറ്‌ അദ്ദേഹത്തിന്റെ മകന്‍ രഘുവാണ്‌. രോഗിയായ ഗുരുക്കള്‍  ചുവടുകള്‍ പറഞ്ഞുതരുകയേയുളളൂ. പ്രയോഗിച്ച്‌ കാണിച്ചുതരുന്നത്‌ രഘുവും  അപൂര്‍വ്വമായ്‌ ഗുരുപത്‌നിയുമായിരുന്നു.&lt;br /&gt;&lt;br /&gt;ചുവടൊന്ന്‌ പിഴച്ചാല്‍ ഗ്രഹിക്കാന്‍  പ്രയാസപ്പെട്ടാല്‍ അച്ഛന്‍ ഭീഷണമുഖത്തോടെ എന്നെ(എന്നെമാത്രം) ഒന്നുനോക്കും.  സര്‍ക്കസ്സുകൂടാരത്തിലെ മൃഗങ്ങളുടെ നിസ്സാഹായതയായിരുന്നു ഞങ്ങള്‍ക്ക്‌.&lt;br /&gt;&lt;br /&gt;"  ഇനിയുളള കാലത്ത്‌ ജീവിച്ചു പോകാന്‍ ഇതുകൊണ്ടക്കയേ പറ്റൂ. പഴേ  കാലംന്ന്വല്ലപ്പോള്‍..."&lt;br /&gt;&lt;br /&gt;ഈ പല്ലവി അച്ഛന്‍ പലരോടും പറയുന്നത്‌ ഞാന്‍  കേട്ടിട്ടുണ്ട്‌. ഞങ്ങളെ ആരേയും വെല്ലുന്ന മികച്ച പോരാളികളാക്കുക. അതായിരുന്നു  അച്ഛന്റെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;മടങ്ങുമ്പോള്‍ പുഴക്കരുകിലുളള അങ്ങാടിയിലെത്തിയാല്‍  അച്ഛന്‍ വീണ്ടും ചാരായഷാപ്പിലേക്കു പോകും. അപ്പോള്‍ സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടി  തുടങ്ങിയിരിക്കും. അച്ഛന്റെ കൂടെ ജോലി ചെയ്‌തിരുന്ന കൂട്ടുകാര്‍ പലരും അപ്പോള്‍  അങ്ങാടിയിലുണ്ടാകും. അച്ഛന്റെ സാന്നിധ്യത്തില്‍ അവര്‍ ഞങ്ങളോട്‌  സ്‌നഹവാല്‍സല്യങ്ങള്‍ നടത്തും. പുഴുങ്ങിയ മുട്ടയും, കടല വറുത്തതുമൊക്കെ വാങ്ങിതരും. &lt;br /&gt;&lt;br /&gt;പക്ഷെ അച്ഛന്‍ പോയാല്‍ അവരില്‍ ചിലരുടെ മുഖം മാറും. അവര്‍ ചില  അശ്ലീലചുവയുളള ചോദ്യങ്ങള്‍ ചോദിക്കും.&lt;br /&gt;&lt;br /&gt;" രാത്രി അച്ഛന്റെയെും,  അമ്മയുടെയുമടുത്താണോ കിടക്കാറ്‌?"&lt;br /&gt;&lt;br /&gt;" അവര്‍ കാണിക്കുന്നത്‌  കാണാറുണ്ടോ?"&lt;br /&gt;&lt;br /&gt;" അച്ഛനീ പോക്ക്‌ പോയാല്‍ അമ്മേടെ കാര്യം  പോക്കാ..."&lt;br /&gt;&lt;br /&gt;ചിലപ്പോഴവര്‍ ഞങ്ങളുടെ കവിളുകളില്‍ തലോടുകയും, അസ്ഥാനങ്ങളില്‍  കൈവെച്ച്‌ ഇക്കിളിപെടുത്താനും ശ്രമിക്കും. അച്ഛന്‍ മടങ്ങിവന്നാല്‍ പെട്ടന്നവര്‍  പൂര്‍വ്വാവസ്ഥ കൈവരിക്കുകയും സ്‌നേഹപ്രകടനങ്ങള്‍ തുടരുകയും ചെയ്യും. &lt;br /&gt;&lt;br /&gt;എന്തുകൊണ്ടോ ഞാനോ, അനിയനോ ഒരിക്കലും ഇക്കാര്യം അച്ഛനോടോ, അമ്മയോടോ  പറയുകയുണ്ടായില്ല. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-8725905863070694467?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/8725905863070694467/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=8725905863070694467' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8725905863070694467'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8725905863070694467'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/07/8.html' title='നഷ്ടബാല്യം-8'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-4399327296894100547</id><published>2010-07-08T06:53:00.000-07:00</published><updated>2010-07-08T06:56:04.544-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-7</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;കുളമ്പ്‌മനുഷ്യന്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;അത്‌  ആരോ പടച്ചു വിട്ട ഒരു കല്‌പിതകഥയായിരുന്നിരിക്കാം. ഒരു കാലഘട്ടത്തില്‍  ശക്തിമത്തായ്‌ എന്റെ ഗ്രാമത്തില്‍ കുളമ്പുമനുഷ്യനെ കുറിച്ചുളള കഥ  പ്രചരിക്കപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;രുപം മനുഷ്യന്റെതുതന്നെ. പക്ഷെ കൈകാലുകളില്‍  വിരലുകള്‍ക്കും, പാദങ്ങള്‍ക്കും പകരം നാല്‌ക്കാലികളുടേതു പോലെ കുളമ്പ്‌. അതാണ്‌  കുളമ്പുമനുഷ്യന്‍! ഓര്‍ക്കുമ്പോഴെ ആരും ഭയചകിതരാകും.&lt;br /&gt;&lt;br /&gt;കുളമ്പുമനുഷ്യനെ കണ്ടു  എന്ന്‌ പറഞ്ഞ്‌ അനുഭവസ്ഥര്‍ പലരും രംഗത്തിറങ്ങി. അവര്‍ നിറം പിടിപ്പിച്ച കഥകള്‍  മെനയാന്‍ തുടങ്ങി. നേര്‍ത്ത ഭയവും ജിജ്ഞാസയും നമുക്കൊരു ആനന്ദം തരുമല്ലോ,  അതായിരുന്നു കുളമ്പുമനുഷ്യന്‍ പ്രദാനം ചെയ്‌തിരുന്നത്‌.&lt;br /&gt;&lt;br /&gt;്‌അക്കാലത്ത്‌  എന്റെ അച്ഛന്‌ ജോലി കഴിഞ്ഞ്‌ പുഴ കടന്ന്‌ കുറേ ദൂരം നടന്ന്‌ വേണമായിരുന്നു  വീട്ടിലെത്താന്‍. നേരത്തെ വരണമെന്നും, രാത്രികാലങ്ങളില്‍ ആരെങ്കിലും  പിന്നില്‍നിന്ന്‌ വിളിച്ചാല്‍ തിരിഞ്ഞുനോക്കരുതെന്നും അമ്മ ചട്ടം കെട്ടിതുടങ്ങി. &lt;br /&gt;&lt;br /&gt;ഇന്നത്തെ പഞ്ചായത്തുറോഡുകളെല്ലാം അന്നിടവഴികളാണ്‌. ഇടവഴികളിലൂടെ  നടക്കുമ്പോള്‍ സൂക്ഷിക്കണം. മുളമുളള്‌ കൊണ്ട്‌ കെട്ടിയിരുന്ന വേലികളില്‍ നിന്ന്‌  മുളള്‌ പൊഴിഞ്ഞു കിടക്കുന്നുണ്ടാകും. കാലില്‍ കടയോളം കയറി അരികറ്റു പോകുന്ന മുളള്‌  ഒരാളെ വേദനാജനകമായ്‌ ദിവസങ്ങളോളം കിടത്തും. കുട്ടികളുടെ അന്നത്തെ പ്രധാനരോഗം  അതായിരുന്നു.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ഇടവഴിയിലൂടെ യാത്ര ചെയ്‌തിരുന്ന ഒരു നമ്പൂതിരിക്ക്‌  വഴിമദ്ധ്യേ ഒരപരിചിതനെ കിട്ടി. കൂട്ടിനൊരാളായ്യല്ലോ എന്നാശ്വാസമായ്‌  നമ്പൂതിരിക്ക്‌. അവര്‍ പരിചയപ്പെട്ടു. സുഹൃത്തുകളായി. കഥകള്‍ പറഞ്ഞു. കൂട്ടത്തില്‍  നമ്പൂതിരി കുളമ്പുമനുഷ്യന്റെ പേടിപ്പെടുത്തുന്ന കഥയും പറഞ്ഞു. നമ്പൂതിരി ഭയാംഗമായ  കുളമ്പിനെ വര്‍ണ്ണിച്ച്‌ ഫലിപ്പിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അപരിചിതന്‍ നിന്നു.  അയാള്‍ തന്റെ കാല്‍പാദങ്ങള്‍ നമ്പൂതിരിക്കു നേരെ നീട്ടി. എന്നിട്ടു  ചോദിച്ചു-&lt;br /&gt;&lt;br /&gt;" ഇതുപോലെയാണോ എന്ന്‌ നോക്ക്‌ "&lt;br /&gt;&lt;br /&gt;അയാളുടെ കാലിലെ  കുളമ്പുകള്‍ കണ്ട്‌ നമ്പൂതിരി നടുങ്ങി. അപ്പോള്‍ അപരിചിതന്‍ വികൃതമായ്‌  ചിരിച്ചു-&lt;br /&gt;&lt;br /&gt;" ഹി...ഹി...ഹി..."&lt;br /&gt;&lt;br /&gt;താനിത്രനേരവും സംസാരിച്ചത്‌  കുളമ്പുമനുഷ്യനോടാണെന്ന്‌ കണ്ട നമ്പൂതിരി നിലവിളിയോടെ അബോധത്തിലേക്ക്‌  കൂപ്പുകുത്തി.&lt;br /&gt;&lt;br /&gt;രാത്രിയും, നട്ടുച്ചയും അക്കാലത്തൊരുപോലെയാണ്‌.  നട്ടുച്ചക്ക്‌ പേടപ്പെടുത്തുന്ന ഒരു പ്രശാന്തതയാണ്‌. എല്ലാവരും അപ്പോഴൊന്ന്‌  മയങ്ങും.ഞാനപ്പോള്‍ പാടത്തിനക്കരെയുളള മുട്ടിക്കുടിയന്‍ മാവിന്റെ ചുവട്ടിലേക്കോടും.  അവിടെ മാമ്പഴങ്ങള്‍ പൊഴിഞ്ഞുകിടക്കുന്നുണ്ടാവും. മുട്ടിക്കുടിയന്‍മാങ്ങ അന്നത്തെ  എന്റെ ഫ്രൂട്ടിയാണ്‌.&lt;br /&gt;&lt;br /&gt;ഒരുനാള്‍ മതിവരുവോളം മാമ്പഴച്ചാര്‍ കുടിച്ച്‌ ഞാന്‍  വീട്ടിലേക്കു മടങ്ങുകയായിരുന്നു. അമ്മമ്മ പണ്ട്‌ തുണികള്‍ നെയ്‌തിരുന്ന ചര്‍ക്കയുടെ  മരച്ചക്രം കമ്പുകൊണ്ടുരുട്ടിയാണ്‌ എന്റെ യാത്ര. കത്തിക്കാളുന്ന വെയില്‍. അതെന്റെ  കാല്‍പാദങ്ങളെ പൊളളിക്കുന്നു. പെട്ടെന്ന്‌ എനിക്കൊരു തോന്നല്‍. ആരോ എന്റെ  പിന്നിലുണ്ട്‌! ഞാന്‍ മരച്ചക്രത്തിന്റെ വേഗത കൂട്ടി. പിന്നില്‍ കുളമ്പടി ശബ്ദം!  അതെന്നെ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍. എന്റെ മരച്ചക്രം ബാലന്‍സ്‌ തെറ്റി  മറ്റെവിടേക്കോ ഉരുണ്ടു പോയി. ഒരു രക്ഷകനെ പോലെ എന്റെ മനസ്സിലപ്പോള്‍ അച്ഛന്റെ രൂപം  തെളിഞ്ഞു വന്നു. ' അച്ഛാ ' എന്ന നിലവിളിച്ച്‌ ഞാനതിദ്രുതം പാഞ്ഞു. &lt;br /&gt;&lt;br /&gt;കൂട്ടംകൂടി മല്ലികച്ചെടികള്‍ പൂത്തുനിന്നിരുന്ന തറവാട്ടുമുറ്റത്തേക്ക്‌  കാലുകള്‍ തച്ചുകുത്തി ഞാന്‍ വീണപ്പോള്‍ ഏതോ ഉരഗം മാളം തുരന്ന നനഞ്ഞ മണ്ണിന്റെ  ഗന്ധവും, തണുപ്പും ഞാനറിഞ്ഞു. മണ്ണിന്‌ സുഗന്ധമാണ്‌. കുളമ്പടിശബ്ദം അപ്പോള്‍ അച്ഛനെ  ഭയന്ന്‌ മറ്റെവിടേക്കോ അകന്നു പോയിരുന്നു. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-4399327296894100547?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/4399327296894100547/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=4399327296894100547' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4399327296894100547'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4399327296894100547'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/07/7.html' title='നഷ്ടബാല്യം-7'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-4830810987478916856</id><published>2010-07-01T03:26:00.000-07:00</published><updated>2010-07-01T03:33:14.636-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-6</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#CC33CC;"&gt;പാലമരം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഞങ്ങളുടെ  വീടിനുതാഴെയുളള പാടത്തുനിന്ന്‌ നോക്കുമ്പോള്‍ ആ തെങ്ങിന്‍തോട്ടം വളരെ വിദൂരമായാണ്‌ &lt;span style="font-family:AnjaliOldLipi;font-size:130%;"&gt;അന്നെനിക്ക്‌&lt;/span&gt;  തോന്നിയിരുന്നത്‌. അവിടെയുളള മൈതാനത്ത്‌ കുട്ടികള്‍ കളിക്കുന്നത്‌ നിഴല്‍  പോലെ അവ്യക്തമായ്‌ കണ്ടിരുന്നു. ഗോക്കളെ മേയ്‌ക്കാന്‍ വരുന്ന കുട്ടികള്‍  ഉല്ലസിക്കുന്ന കാഴ്‌ചയായിരുന്നു അത്‌. അമ്മ പുതുതായൊരു ആട്ടിന്‍കുട്ടിയെ  വാങ്ങിയപ്പോള്‍ എനിക്കും അങ്ങാട്ടുപോകാനും, അവരോടൊപ്പം കളിക്കാനും  അവസരങ്ങളുണ്ടായി.&lt;br /&gt;&lt;br /&gt;അങ്ങനെ എനിക്കും ചില കൂട്ടുകാരുണ്ടായി. തെങ്ങിന്‍തോപ്പ്‌  മറ്റൊരു ലോകമായിരുന്നു എനിക്ക്‌. അവിടെ എപ്പോഴും കുളിര്‍മ്മയുണ്ടായിരുന്നു.  തെങ്ങുകളിലെ ഓലകളില്‍ തൂങ്ങിക്കിടക്കുന്ന  കുരിയാറ്റക്കിളികളുടെ(തെങ്ങോലപ്പക്ഷി)കൂടുകളുണ്ടായിരുന്നു. പക്ഷിയുടെ  ഉപേക്ഷിക്കപ്പെടുന്ന കൂടുകള്‍ കാണുമ്പോള്‍ അദ്‌ഭുതം തോന്നും. എത്ര കരവിരുതോടെയാണ്‌  ഓലനാരുകള്‍കൊണ്ട്‌ പക്ഷി കൂടൊരുക്കിയിരിക്കുന്നത്‌. അതിന്‌ എത്ര സമയം വേണ്ടിവരും. ആ  പക്ഷി അതിവിദഗ്‌ധനായൊരു ശില്‌പിയായിരിക്കാം. പക്ഷെ അതിന്‌ ദീര്‍ഘവീക്ഷണം നന്നേ  കുറവായിരുന്നു. തെങ്ങോലകളുടെ ക്ഷണികതയെ കുറിച്ചത്‌ ഓര്‍ത്തില്ലല്ലോ. ഓരോ  തെങ്ങോലകള്‍ പോഴിയുമ്പോഴും അത്‌ പുതിയ കൂടൊരുക്കാന്‍ അവിശ്രമം  യത്‌നിച്ചു.&lt;br /&gt;&lt;br /&gt;തെങ്ങിന്‍തോപ്പിലെ അതിരില്‍ കാലത്തെ വെല്ലുന്ന പ്രായം  നഷ്ടപ്പെടാത്ത ഒരു പാലമരം ഉണ്ടായിരുന്നു. ഇന്നും അതുണ്ട്‌. അമ്മയും, അമ്മമ്മയും  പറയുന്നു. അവരുടെ കുട്ടിക്കാലത്തും അതങ്ങനെതന്നെയുണ്ടത്രെ! അതിന്റെ  ശിഖിരങ്ങളിലങ്ങോളമിങ്ങോളം കന്നുകാലികളുടെ പേറ്റിന്‍ചവറുള്‍ തൂക്കിയിട്ട  പ്ലാസ്റ്റിക്ക്‌കവറുകള്‍. ആ വൃക്ഷം പൂക്കാറുണ്ടോ? പുഷ്‌പങ്ങള്‍ക്ക്‌  ഗന്ധമുണ്ടായിരുന്നോ!&lt;br /&gt;&lt;br /&gt;ആ മരത്തില്‍ ദുര്‍ദേവകള്‍ വസിക്കുന്നുണ്ടത്രെ! അതിന്‌  ചുവട്ടില്‍ പോയാല്‍ തല ചുറ്റും എന്നെല്ലാവരും പറഞ്ഞിരുന്നു ഞങ്ങള്‍  കളിക്കുന്നതിനിടയില്‍ പന്തോ, ഗോട്ടിയോ അവിടേക്ക്‌ തെറിച്ചു പോയാല്‍  അതുപേക്ഷിക്കാറാണ്‌ പതിവ്‌.&lt;br /&gt;&lt;br /&gt;നിഗൂഢതകള്‍ പേറുന്ന ഒരു പ്രഹേളിക പോലെ ആ പാലമരം  അചഞ്ചലമായ്‌ നിലകൊളളുന്നു: എന്നെന്നും. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-4830810987478916856?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/4830810987478916856/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=4830810987478916856' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4830810987478916856'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4830810987478916856'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/07/6.html' title='നഷ്ടബാല്യം-6'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-6840510439946107501</id><published>2010-06-20T06:36:00.000-07:00</published><updated>2010-06-20T06:44:54.746-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-5</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt; &lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#3366FF;"&gt;താണ്‌ഡവം &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;/span&gt;&lt;br /&gt;സത്യത്തില്‍  വീടുമാറ്റത്തിന്‌ ശേഷം ഞങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. അതുവരെ  വല്ലപ്പോഴുമുണ്ടായിരുന്ന അച്ഛന്റെ മദ്യപാനം കൂടിക്കുടിവന്നു.&lt;br /&gt;&lt;br /&gt;അത്തരം  നാളുകളില്‍ അമ്മയുമായദ്ദേഹം കശപിശ കൂടുകയും അമ്മ കഠിനമായ മര്‍ദ്ദനത്തിനിരയാകുകയും  ചെയ്‌തു. അവര്‍ തമ്മില്‍ വഴക്ക്‌ കൂടുന്നതിന്റെ കാരണം പലപ്പോഴും  എനിക്കജ്ഞാതമായിരുന്നു. എന്തുകൊണ്ടാണന്നറിയില്ല അപ്പോഴൊക്കെ അമ്മ എന്നെ വിളിച്ചാണ്‌  കരയുക.&lt;br /&gt;&lt;br /&gt;ഞാനും അനിയനും അത്തരം വേളകളില്‍ ഭയചകിതരായ്‌ താഴെ തറവാട്ടിലേക്ക്‌  ചെന്ന്‌ അമ്മമ്മയോടൊപ്പമിരിക്കും. കലശലായ ഒരു വക്കാണത്തിനൊടുവില്‍ അമ്മമ്മ  വീട്ടിലേക്ക്‌ വന്ന്‌ അച്ഛനെ ശാസിക്കുകയും, ഉപദേശിക്കുകയും ചെയ്‌തു. പിന്നീട്‌   അവര്‍ തമ്മില്‍ പരസ്‌പരം കടുത്ത പുലഭ്യം പറയുകയും തത്‌ഫലമായ്‌ അമ്മമ്മക്ക്‌  'ദെണ്ണളക്കം ' എന്നറിയപ്പെട്ടിരുന്ന വിറയല്‍ ബാധിക്കുകയും പരാജിതയായ്‌ മടങ്ങുകയും  ചെയ്‌തു.&lt;br /&gt;&lt;br /&gt;അന്നുമുതല്‍ അച്ഛന്‍ ഞങ്ങളോട്‌ പുതിയൊരു ഓര്‍ഡറിട്ടു-"  ഇനിയൊരിക്കലും അമ്മമ്മയെ കാണാനൊ, തറവാട്ടില്‍ പോകാനൊ പാടില്ല."&lt;br /&gt;&lt;br /&gt;ആ തീരുമാനം  മദ്യപാനവേളയിലെ അച്ഛന്റെ സംഹാരതാണ്ഡവത്തില്‍ ഞങ്ങളെ ഒന്നുകൂടി അനാഥരാക്കി. അച്ഛന്‍  അമ്മയെ പ്രഹരിക്കുമ്പോള്‍ പ്രകടിപ്പിക്കാനാകാത്ത നിഷേധത്തോടെ ഞാനും, അനിയനും  ഞങ്ങളുടെ ചെറിയ കുടുസ്സുമുറിയില്‍ വാതിലടച്ചിരിക്കും. ഒരാശ്വാസത്തിന്‌ ഞാനപ്പോള്‍  ജനാല തുറന്നിടും. ഇടവഴിയില്‍ അങ്ങാടിയിലെ കളള്‌ഷാപ്പിലേക്ക്‌ പോകുന്ന  കുടിയന്‍മാരും, മറ്റു യാത്രികരും എന്റെ വീട്ടിലെ 'രസികത്വം' ഘോഷിച്ച്‌, ആസ്വദിച്ച്‌  നില്‌ക്കുന്നത്‌ കാണാം.&lt;br /&gt;&lt;br /&gt;സുന്ദരിയായൊരു യുവതിയുടെ നിരാശ്രയമായ നിലവിളിയും,  ചേഷ്ടകളും അവര്‍ക്ക്‌ ക്രൂരമായ ചിത്താനന്ദം നല്‌കിയിരിക്കാം. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-6840510439946107501?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/6840510439946107501/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=6840510439946107501' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6840510439946107501'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6840510439946107501'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/06/5.html' title='നഷ്ടബാല്യം-5'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-4030230789556760626</id><published>2010-06-04T09:09:00.000-07:00</published><updated>2010-06-04T09:15:40.707-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-4</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;പായസം&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;b&gt;&lt;/b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;അച്ഛന്‍  അച്ഛമ്മയില്‍ നിന്നും ഷെയര്‍ വാങ്ങി സ്വന്തം വീട്‌ വെച്ച്‌ മാറുന്നത്‌ എന്റെ  ബാല്യത്തിലെ പ്രധാന ദിശാമാറ്റമാണ്‌.&lt;br /&gt;&lt;br /&gt;എളിയതോതിലെങ്കിലും ഞങ്ങളുടെ ചെറിയ  വീടിന്റെ ഗൃഹപ്രവേശം മനസ്സില്‍ ജീവസ്സുറ്റുനില്‍ക്കുന്നു. അതിന്റെ പ്രധാനകാരണം  അന്നാദ്യമായ്‌ അമ്മ പാലടപ്പായസം വെച്ചു എന്നതാണ്‌. പാലടപ്രഥമന്‍ ആഢ്യകുടുംബത്തിലെ  ആഘോഷങ്ങളില്‍ മാത്രമേ അന്ന്‌ ഉണ്ടായിരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;എവിടെയെങ്കിലും വിവാഹം  എന്ന്‌ കേള്‍ക്കുമ്പോള്‍ എന്റെ വായില്‍ വെള്ളമൂറും. കാരണം വിവാഹം പാലടപ്പായസത്തിനെ  ഓര്‍മ്മിപ്പിക്കും.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ വീട്‌ വെച്ച്‌ മാറിയതിന്റെ ഏതാണ്ട്‌  അടുത്തദിനത്തില്‍ തന്നെ ഒരു പ്രധാനപ്പെട്ട വിവാഹത്തിന്‌ ക്ഷണം കിട്ടി.  പ്രമാണിവര്‍ഗ്ഗമായതുകൊണ്ട്‌ പ്രഥമന്‍ ഉറപ്പ്‌. ഞാനും അനിയനും കാത്തുകാത്തിരുന്നു.  ഞായറാഴ്‌ചയാണ്‌. സ്‌ക്കൂള്‍ അവധിയായതുകൊണ്ട്‌ മറ്റ്‌ തടസ്സങ്ങളൊന്നുമില്ല.&lt;br /&gt;&lt;br /&gt;ആ  ദിനം വന്നു. പായസം കുടിച്ചുതിമിര്‍ക്കേണ്ടതുകൊണ്ട്‌ അന്ന്‌ പ്രഭാതഭക്ഷണം അധികം  കഴിച്ചില്ല. അമ്മയോടും, ചേച്ചിയോടുമൊപ്പം ഞങ്ങളിറങ്ങി. അച്ഛനില്ല. അത്‌ വല്ലാത്തൊരു  സ്വാതന്ത്ര്യം തന്നെ.&lt;br /&gt;&lt;br /&gt;വലിയ ഘോഷമായ വിവാഹമായിരുന്നു. സദ്യയ്‌ക്കായ്‌ പ്രത്യേക  മണ്ഡപമുണ്ട്‌. ഞങ്ങള്‍ പെണ്‍വീട്ടുകാരായതുകൊണ്ട്‌ ഭക്ഷണകാര്യത്തില്‍  രണ്ടാംസ്ഥാനമായിരുന്നു. അതില്‍തന്നെ കുട്ടികളുടെ ഗ്രേഡ്‌ പിന്നെയും താഴും.  വധുവിന്റെ ഇളയച്ഛന്‍മാരായ ഘനഗാംഭീര്യന്‍മാരായിരുന്നു സദ്യ നിയന്ത്രിച്ചിരുന്നത്‌.  ഒരാള്‍ മണ്ഡപത്തിന്‌ പുറത്ത്‌ ഉണ്ണാനുള്ള ആളുകളെ നിയന്ത്രിച്ച്‌ കടത്തിവിടുമ്പോള്‍  'കളത്തില്‍ കുട്ടന്‍ ' എന്നയാള്‍ വിളമ്പല്‍ നിയന്ത്രിക്കുന്നു.&lt;br /&gt;&lt;br /&gt;കൊതിമൂലം  ക്ഷമ നശിച്ച്‌ അവസാനത്തിന്റെ തൊട്ടുമുന്‍പന്തിയില്‍ ഒരറ്റത്തായ്‌ എനിക്കിരിപ്പിടം  കിട്ടി. അമ്മയും അനിയ&lt;br /&gt;നും മറ്റൊരിടത്താണിരുന്നിരുന്നത്‌. ചോറ്‌ വേഗം കഴിച്ച്‌  പായസത്തിനായ്‌ ഞാന്‍ കാത്തിരുന്നു.&lt;br /&gt;&lt;br /&gt;കൈവിറയ്‌ക്കുന്ന ഒരാളായിരുന്നു പായസം  വിളമ്പിയിരുന്നത്‌. അയാള്‍ ഗ്ലാസ്സില്‍ പായസം നിറയ്‌ക്കുമ്പോള്‍ തൂവിപോകുന്ന ശിഷ്ടം  കാണുമ്പോള്‍ എനിയ്‌ക്ക്‌ കലിപ്പും വെറുപ്പും തോന്നി. അയാള്‍ എന്റെ നിരയില്‍  ഒരറ്റത്ത്‌നിന്ന്‌ പായസം വിളമ്പി എന്റെ തൊട്ടടുത്തുള്ള വൃദ്ധനരുകിലെത്തി.  പ്രമേഹസംബന്ധമായ അസുഖം കൊണ്ടോ എന്തോ വൃദ്ധന്‍ പായസം വിലക്കി.  തൊട്ടപ്പുറത്തിരിക്കുന്ന തപസ്സുചെയ്യുന്ന കുട്ടിയായ എന്നെ വിളമ്പലുകാരന്‍  കണ്ടില്ലയോ! അയാള്‍ എനിയ്‌ക്ക്‌ വിളമ്പാതെ മറ്റൊരിടത്തേക്ക്‌ നടന്നകന്നു. ഉറക്കെ  വിളിച്ച്‌ ചോദിച്ച്‌ വാങ്ങാനുള്ള ധൈര്യമില്ല. ഇന്നും..!&lt;br /&gt;&lt;br /&gt;രണ്ടാംവിളമ്പിന്‌  പായസക്കാരന്‍ വരുന്നതായി പിന്നത്തെ പ്രതീക്ഷ. എന്റെ അരുകിലുള്ള പലരും  എഴുന്നേറ്റുതുടങ്ങിയിരുന്നു. അപ്പോള്‍ പായസക്കാരന്‍ വീണ്ടും എന്റെ  നിരയിലേക്കുവരുന്നത്‌ കണ്ടു. ഇക്കുറി അയാളെനിക്ക്‌ നിശ്ചയമായും പായസം തരും.  പെട്ടന്ന്‌ 'കളത്തില്‍ കുട്ടന്‍ ' അയാളോടെന്തോ അടക്കം പറഞ്ഞ്‌ മറ്റെന്തോ ജോലി  ഏല്‍പ്പിച്ച്‌ പായസപ്പാത്രം വാങ്ങി എന്റെ പന്തിയിലേക്ക്‌ വന്നു.  ഉമിനീരിറക്കികഴിയുന്ന എന്നെ വ്യക്തമായ്‌ കാണാനായ്‌ ഞാനൊന്നുകൂടി നിവര്‍ന്നിരുന്നു.  ഒരു ചടങ്ങിനെന്നോണം - "ഇവിടെയാര്‍ക്കും പായസം വേണ്ടല്ലോ..വേണ്ടല്ലോ"  എന്നാവര്‍ത്തിച്ച്‌ ചോദിച്ച്‌ പായസം വിളമ്പാതെ അയാള്‍ കലവറയിലേക്കുതന്നെ  തിരിച്ചുപോയി.&lt;br /&gt;&lt;br /&gt;എന്റെ വായില്‍ നിറഞ്ഞ ഉമിനീരിലേക്ക്‌ കണ്ണുനീരും  കൂടിക്കലര്‍ന്നു.&lt;br /&gt;&lt;br /&gt;ഈ വിധി ബാല്യകൗമാരങ്ങളില്‍ പലവിധത്തില്‍  ആവര്‍ത്തിക്കുമ്പോള്‍ പലവട്ടം ഞാനുളളുരുകി ചോദിച്ചിട്ടുണ്ട്‌-" എന്തേ എനിക്കുമാത്രം  ഇങ്ങനെയൊരു വിധി; ഞാനെന്ത്‌ തെറ്റു ചെയ്‌തു!" &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-4030230789556760626?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/4030230789556760626/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=4030230789556760626' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4030230789556760626'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4030230789556760626'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/06/4.html' title='നഷ്ടബാല്യം-4'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-5577633361762772486</id><published>2010-05-20T07:14:00.000-07:00</published><updated>2010-05-24T09:45:02.613-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-3</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#006600;"&gt;മോഹം&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;b&gt;&lt;/b&gt;&lt;span class="Apple-style-span"  style="color:#006600;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;എന്റെ അച്ഛന്‍  ക്ഷിപ്രകോപിയായിരുന്നു. സ്വേച്ഛാധിപതിയായിരുന്നു. ഇതു രണ്ടും എന്റെ  അച്ഛന്റെ&lt;br /&gt;മാത്രമല്ല എല്ലാ അച്ഛന്‍മാരുടേയും, പുരുഷന്‍മാരുടേയും  സ്വത്വമായിരിക്കുമെന്നാണ്‌ ഞാന്‍ ധരിച്ചുവച്ചിരുന്നത്‌.&lt;br /&gt;&lt;br /&gt;മറിച്ച്‌  ചിന്തിക്കാന്‍, അനുഭവവേദ്യമാകാന്‍ എനിക്ക്‌ ഏട്ടനോ, ഇളയച്ഛ-വലിയച്ഛന്‍മാരോ,  അമ്മാവനോ ഒന്നും തന്നെയില്ലായിരുന്നു. അച്ഛനാണെല്ലാം. അച്ഛന്റെ പ്രീതിക്കും  ഔദാര്യത്തിനും വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു.&lt;br /&gt;&lt;br /&gt;അച്ഛന്‍ എന്നെ  വിളിച്ചിരുന്ന ഇരട്ടപേരുകള്‍ പട്ടി, നായ, ചെട്ടി ഇത്യാദി പദങ്ങളൊക്കെയായിരന്നു.  നിസ്സാരക്കാര്യങ്ങള്‍ക്കുപോലും അദ്ദഹമെന്നെ ക്രൂരമായ്‌&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;   ശിക്‌ഷിക്കും.പൊക്കിള്‍  കശക്കലും, ചെവിതിരുമ്പലുമായിരുന്നു പ്രധാനശിക്ഷായിനങ്ങള്‍. മുഖമടച്ച്‌  ചെപ്പക്കടിക്കലും, പുളിവാറല്‍ കൊണ്ടുളള പ്രയോഗങ്ങളുമൊക്കെ താരതമ്യനെ ഗൗരവമായ  കാര്യങ്ങള്‍ക്കുളളതാണ്‌&lt;/span&gt;&lt;/div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;എന്നോടെന്നപോലെ തന്നെയാണ്‌ അനിയനോടും അദ്ദഹം  പെരുമാറിയിരുന്നത്‌.എങ്കിലും ഇളയ കുട്ടി എന്നതുകൊണ്ടോ ഓമനത്വമുളള കുഞ്ഞ്‌  എന്നതുകൊണ്ടോ കുറഞ്ഞൊരു ആനുകൂല്യം അവന്‌ കിട്ടിയിരുന്നു എന്ന്‌ വേണം കരുതാന്‍. '  തന്തക്ക്‌ പിറക്കാത്തവന്‍ ' എന്ന സ്ഥിരം അസഭ്യം എനിക്കുമാത്രമുളളതാണ്‌. അതുപോലെ  ഞാന്‍ ഷര്‍ട്ടൂരിയാല്‍ തെളിഞ്ഞു കാണുന്ന എല്ലിന്‍കൂട്‌ കാണുമ്പോള്‍ അക്കാലത്ത്‌  ആസ്‌തമ വന്ന്‌ മരിക്കാറായ ഒരു പപ്പടചെട്ട്യാരോടെന്നെ ഉപമിക്കുമായിരുന്നു. ' ചെട്ടി  'എന്നെന്നെ വിളിക്കാനുളള പ്രധാനചോദന അങ്ങനെയുണ്ടായതായിരിക്കും.&lt;br /&gt;&lt;br /&gt;വൈകിട്ട്‌  എന്നും അച്ഛനോടൊപ്പമാണ്‌ ഞങ്ങള്‍ ഭക്ഷണം കഴിക്കുക. ഒരു വിധം ബലമായ്‌ തന്നെയാണ്‌  അമ്മ ഞങ്ങളെ അദ്ദഹത്തോടൊപ്പമിരുത്തിയിരുന്നത്‌. ഒരുപക്ഷെ അച്ഛന്‍  നിര്‍ബന്ധിച്ചിരിക്കാം. അച്ഛന്‌ തൊട്ടരുകിലിരിക്കാന്‍ എനിക്ക്‌ മടിയായിരുന്നു.  അച്ഛന്‍, അനിയന്‍ പിന്നെ ഞാന്‍ എന്നിങ്ങനെയായിരുന്നു ഇരുപ്പ്‌. ഞാന്‍ ഭക്ഷണം  ആര്‍ത്തി പിടിച്ചും, ആസ്വദിച്ചും കഴിക്കുന്നത്‌ അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു.  വറുത്ത മീനും മറ്റും കൊതിയോടെ ചവക്കുമ്പോള്‍ എന്റെ വായില്‍ നിന്നും ' കറുമുറ' ശബ്ദം  ഉണ്ടായിരുന്നു. അച്ഛനപ്പോള്‍ വെറുപ്പോടെ ഊണ്‌ കഴിക്കുന്നത്‌ നിര്‍ത്തി എന്നെ  നോക്കും. പിന്നെ ജുഗുപ്‌സാവഹമായ ആ തോണ്ടല്‍. അതോടെ എന്റെ കൊതിശബ്ദം നില്‌ക്കും.  പിന്നീട്‌ ഭക്ഷണം കഴിക്കുമ്പോള്‍ ശബ്ദമുണ്ടകാതിരിക്കാനും ,ആഹാരത്തിനോട്‌ ഒരു  താല്‌പര്യവുമില്ലായെന്ന്‌ തോന്നുമാറ്‌ നിര്‍വ്വികാരത പ്രകടിപ്പിക്കാനും  ,ജാഗരൂകനാകാനും എന്നന്നേക്കും ഞാന്‍ പഠിച്ചു.&lt;br /&gt;&lt;br /&gt;എന്റെ രൂപത്തിന്റെ  അസ്വാഭാവികതയേയും, അസുന്ദരതയേയും കുറിച്ച്‌ വളരെ കുട്ടിയായിരിക്കുമ്പോഴെ ഞാന്‍  ബോധാവാനായിരുന്നു. എന്നെ അത്‌ മനസ്സിലാക്കി തന്നത്‌ അച്ഛന്‍  തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;അന്ന്‌ എന്റെ രൂപത്തിന്റെ ഏറ്റവും വലിയ വൈകല്യം എന്റെ  ഉയരമായിരുന്നു. ഒരു കുട്ടിക്കുണ്ടായിരിക്കുന്നതിലും എത്രയോ അധികമായിരുന്നു അത്‌.  കൈകാലുകള്‍ ശോഷിച്ച്‌ ഒരു നിത്യരോഗിയെപോലെ തോന്നിച്ചു. കവിളുകള്‍ ഒട്ടി  ഉണ്ടക്കണ്ണുകള്‍ കൂടിയായപ്പോള്‍ യാതൊരുവിധ ആകര്‍ഷണവുമില്ലാതെ എന്റെ അസുഭഗത  പൂര്‍ണ്ണമായി.&lt;br /&gt;&lt;br /&gt;കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ രൂപക്കേട്‌ കണ്ട്‌  എനിക്ക്‌ തന്നെ വെറുപ്പ്‌ തോന്നിയിരുന്നു. അപ്പോള്‍ പിന്നെ മറ്റുളളവരുടെ  മനോഭാവത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.&lt;br /&gt;&lt;br /&gt;" എന്താ നായരെ നിങ്ങടെ മോന്‍  ഇങ്ങനെ?"&lt;br /&gt;" ഇവന്‍ നിങ്ങടെ കുട്ടി തന്നെയോ!"&lt;br /&gt;&lt;br /&gt;തുടങ്ങിയ പല്ലവികള്‍ എന്റെ  സമക്ഷം അച്ഛനോട്‌ പലരും ചോദിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ഇതിനെല്ലാം  നേര്‍ വിപരീതമായിരുന്നു അനിയന്‍. അവനെ കണ്ടാല്‍ എല്ലാവരും ഓമനിച്ചു പറയും.&lt;br /&gt;&lt;br /&gt;" ഇത്‌ അച്ഛന്റെ മുറിച്ച മുറി. ഇങ്ങനേം കിട്ട്വാ  കുട്ടോ്യള്‍ക്ക്‌..."&lt;br /&gt;&lt;br /&gt;അതുകൊണ്ടുതന്നെ അക്കാലത്തെ എന്റെയൊരു അത്യാഗ്രഹം ഞാന്‍  അച്ഛനെപോലുണ്ട്‌ എന്ന്‌ മറ്റുളളവര്‍ പറഞ്ഞുകേള്‍ക്കലായിരുന്നു. സഫലമാകാത്ത  എന്റെയൊരു വ്യാമോഹം.&lt;br /&gt;&lt;br /&gt;എന്റെ രൂപത്തിനും , ഭാവത്തിനും ഒരിക്കലും ചേരാത്ത ഒരു  ഓമനപേരായിരുന്നു അമ്മ എനിക്കിട്ടത്‌. അതുകൊണ്ടു തന്നെ അച്ഛന്‍ അരുമയോടെയോ,  വാല്‍സല്യത്തോടെയോ അല്ലെങ്കിലും എന്നെ ഒരിക്കലും പേര്‌ വിളിച്ചില്ല .  ഒരിക്കലെങ്കിലും അച്ഛനില്‍ നിന്നങ്ങനെ ഒരു വിളി കേള്‍ക്കണേ എന്നത്‌ തീവ്രമോഹം  തന്നെയായിരുന്നു. അതൊരിക്കലും അതിമോഹമല്ലല്ലോ- അര്‍ഹിക്കുന്ന അവകാശം തന്നെയല്ലേ.  പക്ഷേ ഒരിക്കലും അതുണ്ടായില്ല എന്നതാണ്‌ സത്യം. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-5577633361762772486?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/5577633361762772486/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=5577633361762772486' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/5577633361762772486'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/5577633361762772486'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/05/3.html' title='നഷ്ടബാല്യം-3'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-6990261405679843107</id><published>2010-05-13T07:09:00.000-07:00</published><updated>2010-05-20T07:14:46.955-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-2</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;ആരംഭം&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;b&gt;&lt;/b&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;തേര്‍ത്തും, പേര്‍ത്തും  ഞാന്‍ വേര്‍തിരിക്കുമ്പോള്‍ എന്റെ അറിവിലെ ആദ്യത്തെ ഓര്‍മ്മയാണിത്‌-എനിക്ക്‌ നാലോ,  അഞ്ചോ വയസ്സായിരിക്കും പ്രായം. ഞങ്ങളെല്ലാവരും അമ്മയുടെ തറവാട്ടിലാണ്‌ വാസം. ഞാന്‍,  അമ്മ, അനിയന്‍, അമ്മമ്മ, ഞാന്‍ ചേച്ചി എന്ന്‌ വിളിക്കുന്ന വല്ല്യമ്മയുടെ മകള്‍  പിന്നെ അച്ഛനും.&lt;br /&gt;&lt;br /&gt;ഒരു ചകിരിപ്പഴമരത്തിന്റെ വഴക്കമുളള കൊമ്പില്‍ ഊഞ്ഞാലാടി  രസിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ അമ്മമ്മ എനിക്കൊരു സമ്മാനം കൊണ്ടുതന്നു.  എനിക്ക്‌ അമ്മയേക്കാള്‍ ഇഷ്‌ടം അമ്മമ്മയോടായിരുന്നു. ഒരു  മണ്ണെണ്ണസിഗരറ്റ്‌ലൈറ്റര്‍! അതായിരുന്നു അമ്മമ്മയുടെ സമ്മാനം. എന്റെ അച്ഛന്‌  ഇതുപോലൊരു സിഗരറ്റ്‌ലൈറ്ററുണ്ട്‌. അപൂര്‍വ്വമായ്‌ ഞാനതു തൊട്ടുനോക്കി  രസിച്ചിരുന്നു.&lt;br /&gt;&lt;br /&gt;" നീ കളിച്ചോ" എന്ന്‌ പറഞ്ഞ്‌ അമ്മമ്മ എന്റെയരുകില്‍ നിന്ന്‌  മറഞ്ഞു. ഞാനതുരച്ചുനോക്കി. അത്‌ കത്തുന്നില്ല. അതിന്റെ പിന്‍ഭാഗം തുറന്നുനോക്കി.  മണ്ണെണ്ണയുടെ ഗന്ധം! അതും വിളക്കിന്റെ സങ്കരലോഹവും കൂടിച്ചേരുമ്പോള്‍ എനിക്കുമാത്രം  ആസ്വാദികരമായ മറ്റൊരു മണം രൂപം കൊളളുന്നു. വ്യാഴവട്ടങ്ങള്‍ക്കു ശേഷം ഇന്നും  പ്രയാസമില്ലാതെ ഓര്‍മ്മയില്‍ നിന്നും ആ ഗന്ധം ആവാഹിച്ചെടുക്കാം. ഇപ്പോഴും എനിക്കത്‌  സുഗന്ധിയാണ്‌.&lt;br /&gt;&lt;br /&gt;ഞാന്‍ എനിക്ക്‌ കിട്ടിയ സമ്മാനവുമായ്‌ മേലെപറമ്പിലേക്കോടി.  അപ്പോള്‍ ചമ്മലക്കിളികളും, ചകോരപക്ഷികളും ഹുങ്കാരത്തോടെ ദൂരേക്ക്‌ പറന്നകന്നു.  പക്ഷികളുടേയും, പാമ്പുകളുടേയും വിഹാരകേന്ദ്രമായിരുന്നു  മേലെപറമ്പ്‌.&lt;br /&gt;&lt;br /&gt;മേലെപറമ്പില്‍ നിന്നും താഴോട്ടു നോക്കിയപ്പോള്‍ ഞാറുകള്‍  പച്ചപ്പ്‌ പിടിച്ചു തുടങ്ങിയ പാടത്തിന്റെ നേര്‍ത്ത വരമ്പിലൂടെ ഒരാള്‍ വേഗത്തില്‍  നടന്നു വരുന്നു. ഒരുവേള എന്റെ സന്തോഷമെല്ലാം മങ്ങി. ഭയം ഉളളില്‍ വന്നു നിറഞ്ഞു.  വരുന്ന ആള്‍ മേലെപറമ്പിലൂടെയുളള ഊടുവഴിയിലൂടെയാണ്‌ വീട്ടിലേക്ക്‌ വരുക  എന്നെനിക്കറിയാമായിരുന്നു. അയാള്‍ എന്നെ കാണാതിരിക്കാന്‍ ഞാന്‍ വേഗം തഴച്ചു  വളര്‍ന്ന മഞ്ചാടിമരത്തിന്റെ മറവിലേക്കൊളിച്ചു. കത്താത്ത വിളക്ക്‌ ഉരച്ചു നോക്കുന്ന  വിക്രിയ ഞാനപ്പോഴും തുടര്‍ന്നു. കാറ്റില്‍ മഞ്ചാടിക്കുരുക്കള്‍ വര്‍ഷം  നടത്തുന്നുണ്ടായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;അപ്പോള്‍ എന്റെ പിന്‍വശത്താരോ തോണ്ടി.  നീറ്റലോടെയുളള ശക്തിയായൊരു തോണ്ടല്‍. തലേ ദിവസം ഞാനും, അനിയനും അമ്പൂട്ടാന്‍  കൃഷ്‌ണന്‍നായരുടെ കടയില്‍ പോയി മുടി വെട്ടിയിരുന്നു. കൃഷ്‌ണന്‍ നായര്‍ ഞങ്ങളുടെ  മുടി പറ്റെയാണ്‌ വെട്ടുക. പിന്‍വശം പ്രത്യേകിച്ച്‌. അതുകൊണ്ട്‌ തലയുടെ പിന്‍വശത്തെ  തോണ്ടല്‍ എനിക്ക്‌ കൂടുതല്‍ അസഹ്യമായി. ഞാന്‍ പിന്തിരിഞ്ഞ്‌ നോക്കിയപ്പോള്‍  അയാള്‍-" ആ വിളക്കിങ്ങ്‌ താ പട്ടീ.." എന്നെന്നോട്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഞാന്‍  ഭയഭക്ത്യാദരം വിളക്ക്‌ അദ്ദേഹത്തിന്‌ നല്‌കുകയും അദ്ദേഹം പോയ്‌മറയുകയും ചെയ്‌തു.  അദ്ദേഹം സുന്ദരനായിരുന്നു. പുരുഷോത്തമനായിരുന്നു!&lt;br /&gt;&lt;br /&gt;അമ്മമ്മ എനിക്ക്‌ തന്ന  വിളക്ക്‌ അദ്ദേഹം ബീഡിക്ക്‌ തീ പിടിപ്പിക്കാനാകാതെ വന്നപ്പോള്‍ ദേഷ്യത്തോടെ  ദൂരേക്ക്‌ വലിച്ചെറിഞ്ഞ അദ്ദേഹത്തിന്റെ തന്നെ വിളക്കായിരുന്നു.&lt;br /&gt;&lt;br /&gt;അദ്ദേഹം  എന്റെ അച്ഛനായിരുന്നു!&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-6990261405679843107?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/6990261405679843107/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=6990261405679843107' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6990261405679843107'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/6990261405679843107'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/05/2.html' title='നഷ്ടബാല്യം-2'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-8611948771062179517</id><published>2010-05-06T05:38:00.000-07:00</published><updated>2010-08-13T07:01:56.590-07:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>നഷ്ടബാല്യം-1</title><content type='html'>&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;b&gt;                     ആമുഖം&lt;/b&gt;&lt;br /&gt;ബാല്യം എനിക്ക്‌  ശപ്‌തവും, ദുരൂഹവുമായിരുന്നു. ബാല്യകുതൂഹലങ്ങളെല്ലാം നിഷി്‌ദ്ധവും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;ഇന്നും  വേട്ടയാടുന്ന, ജീവപര്യന്തം പിന്തുടരുന്നതുമായ ഉളളില്‍ ഘനീഭവിച്ച ആ ദുരനുഭവങ്ങള്‍  എന്നെ വിരാഗിയാക്കി. അബലനും, നിസ്വനുമാക്കി. അനാഥനാക്കി,  പിന്നെ...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;.&lt;br /&gt;മറ്റുളളവരുമായ്‌ പങ്കിടുമ്പോള്‍ ഒരാശ്വാസം, എഴുതുമ്പോള്‍  സംതൃപ്‌തിയും&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;.&lt;br /&gt;ഇതില്‍ അസാധാരണമായ്‌ ഒന്നുമില്ലെന്ന്‌ ആദ്യമെ പറഞ്ഞുകൊളളട്ടെ.  മുമ്പ്‌ കൗമാരരതിസ്‌മരണകളില്‍ ചിലതെല്ലാം സൂചിപ്പിച്ചിരുന്നു&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;.&lt;br /&gt;ഹ്രസ്വമായ്‌  ഏതാനും അദ്ധ്യായങ്ങളാക്കി തരംതിരിച്ചിരിക്കുന്നു. ഇതിലെ ആദ്യത്തെ അദ്ധ്യായത്തിന്‌  ഞാന്‍ സാക്ഷിയല്ല. പിന്നീട്‌ കേട്ടറിഞ്ഞതും, എന്റെ നിഗമനങ്ങളും മാത്രമാണത്‌.  അതുകൂടി ചേര്‍ത്താലെ പാരസ്‌പര്യം ലഭിക്കുകയുളളൂ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;കൂടുതല്‍ വായനക്കാരുളള  ബ്ലോഗര്‍മാര്‍ എന്റെ ലിങ്ക്‌ നല്‌കി  പ്രോത്സാഹിപ്പിക്കണമെന്നപേക്ഷിക്കുന്നു.അതുപോലെ പ്രതികരണങ്ങള്‍  ക്ഷണിച്ചുകൊളളുന്നു. മുമ്പത്തേതിന്‌ ഭിന്നമായ്‌ കമെന്റെസിലൂടെ  സംവദിക്കുന്നതായിരിക്കും.&lt;br /&gt;ആരംഭിക്കട്ടെ. സാദരം  സ്വാഗതം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;*****************************************************&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="font-weight: normal;"&gt;            &lt;/span&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;ഗര്‍ഭസ്‌മൃതി&lt;/span&gt;&lt;/b&gt;&lt;br /&gt;അന്ന്‌ മഴ പെയ്‌തിരുന്നു. മഴ തെല്ലൊന്ന്‌  കുറഞ്ഞപ്പോള്‍ അയാള്‍ കുടയും, പണിമുണ്ടുമെടുത്ത്‌ ജോലിക്ക്‌ പോകാനായ്‌ തയ്യാറായി.  ഏഴരക്കുളള ബസ്സ്‌ പോയാല്‍ പിന്നെ പട്ടണത്തിലേക്ക്‌ ഉടനെ വണ്ടിയില്ല. ധൃതിയില്‍ മഴയെ  ശപിച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;അവള്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ  ഉച്ചഭക്ഷണം അയാള്‍ക്ക്‌ കൊടുത്തു. പിന്നീട്‌ അയാള്‍ നടന്നകലുന്നതും നോക്കി സാകൂതം  നിന്നു. അയാള്‍ മുറ്റത്ത്‌ നിന്ന്‌ ഒതുക്ക്‌കല്ലിലേക്ക്‌ കയറിയപ്പോള്‍ അവളുടെ  നിറവയറിനുളളിലെവിടെയോ ചലനം. ഗര്‍ഭസ്ഥശിശു പുളക്കുകയാണ്‌. ചിലപ്പോഴത്‌ സുഖകരമാണ്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;പെട്ടെന്ന്‌ ഒരു അപശബ്ദമുയര്‍ന്നു-അയാളുടെ....പുറത്ത്‌ ഒതുക്കുകല്ലുകളിലെ  വഴുവഴുത്ത പ്രതലത്തില്‍ ചവിട്ടി താഴെ പരുത്ത പാറപുറത്തേക്ക്‌ അയാള്‍  വീണിരിക്കുന്നു. അയാളുടെ ചുണ്ടും, നെറ്റിയും പൊട്ടി ചോരയൊഴുകി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;അറിയാതെ അവളുടെ  കണ്‌ഠത്തില്‍ നിന്നും പ്രവൃദ്ധമായൊരു ശബ്ദമുയര്‍ന്നു-" ബാലേട്ടാ...."&lt;br /&gt;അയാളുടെ  മുന്‍വശത്തെ ഒരു പല്ലിളകിയിരുന്നു. തറവാട്ടില്‍ നിന്നും അവളുടെ അമ്മയും,  ജ്യേഷ്‌ഠത്തിയും ഓടിവന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;" എന്താ പറ്റിയത്‌?"&lt;br /&gt;" ഏയ്‌ മഴച്ചാറലുളളതല്ലേ,  കാല്‍ വഴുക്കി"&lt;br /&gt;" വൈദ്യനെ കാണണോ?"&lt;br /&gt;"വേണ്ട, കാര്യായിട്ടൊന്നുമില്ല "&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;അവള്‍  നിലവിളിച്ചു-" ദാ പിന്നേം ചോര വരുന്നു: എനിക്കിതു കാണാന്‍ വയ്യാ, തല ചുറ്റുന്നു"&lt;br /&gt;അവള്‍ മുറ്റത്തേക്ക്‌ പതുക്കെ വീണു. വയറിനുളളിലെവിടെയോ ഒരു കുതിപ്പ്‌ .അസഹ്യമായ  വേദന. അവള്‍ പിടഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;" ബാലാ പ്രസവവേദനയാണന്നാ തോന്നുന്നത്‌ വേഗം വണ്ടി  വിളിക്ക്‌, ആശു&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: large; "&gt;പത്രിയില്‍&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: large; "&gt;  കൊണ്ടുപോകണം." അവളുടെ അമ്മ പറഞ്ഞു&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;.&lt;br /&gt;അയാള്‍ സ്വന്തം  മുറിവിനേയും, വേദനയേയും കാര്യമാക്കാതെ ഒരു മൈലപ്പുറമുളള ഹാജിയാരുടെ വീട്ടിലുളള  കാറിനായി പ്രാര്‍ത്ഥനയോടെ ഓടി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt; ചെമ്മണ്ണുറോഡില്‍ &lt;/span&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt; &lt;/span&gt;&lt;span class="Apple-style-span"   style="  ;font-family:AnjaliOldLipi;font-size:large;"&gt;കാര്‍  വന്നുനിന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;ഒതുക്കുക്കല്ലുകളിറങ്ങി അയാള്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ആദ്യം  ശാന്തത. പിന്നെ ആദിയായ ആ ശബ്ദം. ഉമ്മറത്ത്‌ കൂടിനിന്നവരിലാരോ പറഞ്ഞു-" വയറ്റാട്ടി  വന്നു . പ്രസവിച്ചു, ആണ്‍കുഞ്ഞാണ്‌."&lt;br /&gt;വയറ്റാട്ടി നാണിത്തളള പുറത്തക്കിറങ്ങി  വന്നു. പിന്നെ സ്‌ഥായിയായ അസഹിഷ്‌ണുതയോടെ പറഞ്ഞു-" &lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: large; "&gt;പോയി&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: large; "&gt;ക്കണ്ടോളിന്‍ നായരേ.  പേടിച്ച്‌ പ്രസവിച്ചതാണ്‌. രണ്ടു മാസത്തെ മൂപ്പ്‌ കൊറവുണ്ട്‌, അതുകൊണ്ട്‌  അരിഷ്ടതകളുണ്ടാവും. രക്ഷ വേണം രണ്ടാള്‍ക്കും."&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;അയാള്‍ മുറിയിലേക്ക്‌ കടന്നു.  വെളളത്തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കണ്ടു. ഇരുണ്ട്‌ ഒട്ടും ഭംഗിയില്ലാത്ത,  ഓമനത്വമില്ലാത്ത എലിക്കുട്ടിയോളം പോന്ന സ്വന്തം കുഞ്ഞ്‌. അത്‌ കിലുകിലാ  വിറക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;എന്തോ അയാളുടെ മനസ്സില്‍ കുഞ്ഞിനോടാദ്യം തേന്നിയത്‌  വെറുപ്പായിരുന്നു. പിന്നെ....!&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;പുറത്തപ്പോള്‍ മഴ കോരിച്ചൊരിയുകയായിരുന്നു. കുറേ  സമയമായ്‌ പ്രകാശം കാര്‍മേഘങ്ങളുടെ കാരാഗാരത്തിലായിരുന്നു. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-8611948771062179517?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/8611948771062179517/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=8611948771062179517' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8611948771062179517'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/8611948771062179517'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/05/1.html' title='നഷ്ടബാല്യം-1'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-5141430021801563971</id><published>2010-04-29T05:51:00.000-07:00</published><updated>2010-05-27T22:55:43.546-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുട്ടി</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;    എന്നും ആ വഴിയിലൂടെയാണ്‌ എനിക്ക്‌  ജോലിക്ക്‌ പോകേണ്ടിയിരുന്നത്‌. അപ്പോഴൊക്കെ ഇടവഴിയോട്‌ ചേര്‍ന്ന ആ വലിയ വീട്ടിലെ  മുറ്റത്ത്‌ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്ന&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;ത്‌ &lt;/span&gt; കാണാം. എന്നെ കാണുമ്പോഴൊക്കെ  പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ്‌ മാത്രം പ്രായമുളള കുട്ടി  ചോദിക്കുമായിരുന്നു-" നീ എങ്ങോട്ടാടാ പോണത്‌?"&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;  ഞാന്‍ കുട്ടിയുടെ കുസൃതി  ആസ്വദിച്ചെന്നോണം മുഖത്ത്‌ ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ  കുട്ടിക്ക്‌ എന്റെ മകനാകാനുളള പ്രായമേയുളളൂ. അവനാണ്‌ എന്നെ 'എടാപോടാ ' എന്ന്‌  വിളിക്കുന്നത്‌. അവന്‍ കുട്ടിയല്ലേ , കഥയില്ലാത്തതുകൊണ്ടാണന്ന്‌ ഞാനാശ്വസിക്കും.  എന്റെ നാട്ടില്‍ മറ്റാരും തന്നെ എന്നോടിങ്ങനെ പെരുമാറിയിരുന്നില്ല.&lt;br /&gt;ദിനം  കഴിയുന്തോറും കുട്ടിയുടെ സംസാരരീതി മാറിക്കൊണ്ടിരുന്നു-" എങ്ങോട്ടാടാ കഷണ്ടിത്തലയാ  പോണത്‌?"&lt;br /&gt;  അതാസ്വദിച്ചെന്നോണം ഗള്‍ഫുകാരായ മാതാപിതാക്കള്‍ രസിച്ചിരിക്കും.  അവരെന്നോട്‌ കുശലം ചോദിക്കും. ഞാന്‍ മുഖം കറുപ്പിക്കാതെ തന്നെ മറുപടി നല്‌കും. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt; എങ്ങനെയാണ്‌ കുട്ടിയെ പറഞ്ഞ്‌ തിരുത്തുക? സംസ്‌ക്കാരമുളള  മാതാപിതാക്കളാണെങ്കില്‍ അവര്‍ തന്നെ പറഞ്ഞുമനസ്സിലാക്കും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;  പിന്നെപ്പിന്നെ  കുട്ടിയുടെ തമാശക്ക്‌ മാതാപിതാക്കളോടൊപ്പം ചുറ്റുവട്ടത്തെ അയല്‍ക്കാരും  പങ്കുചേരാന്‍ തുടങ്ങി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;  വഴിമാറിപ്പോയാലോ എന്നായി എന്റെ ചിന്ത. പക്ഷേ  അങ്ങനെയാകുമ്പോള്‍ പത്തടി നടക്കേണ്ടിടത്ത്‌ നൂറടി നടക്കണം. മാത്രമല്ല ഒരുഭീരുവായി  തരം താഴുകയും വേണം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;ഒരു നാള്‍ ഒരു മിഠായിയുമായി ഞാന്‍ കുട്ടിയെ  സമീപിച്ചുനോക്കി. അവനത്‌ രണ്ട്‌ കയ്യും നീട്ടി വാങ്ങി, അവനെന്നെ തെറിപറഞില്ല.  എനിക്കാശ്വാസമായി. പിന്നെ അതൊരു പതിവായി, എനിക്കതൊരു ഭാരവും.&lt;br /&gt;   മറ്റൊരുനാള്‍ ഒരു  പരീക്ഷണത്തിനെന്നപോലെ മിഠായിയില്ലാതെ ഞാനാവഴിയെപോയി. പരിചയം ഭാവിക്കാതെ ഞാന്‍  നടന്നകലുമ്പോള്‍ കുട്ടിയെന്നോടുചോദിച്ചു, "എവിടെടാ പട്ടി മിഠായി?"&lt;br /&gt;ഞാന്‍  ഞെട്ടിപ്പോയി. പട്ടിയെന്ന്‌! പരിഭ്രമത്തില്‍ കാല്‍വഴുതി ഞാന്‍ ഇടവഴിയില്‍ വീണു.  കുട്ടി ഓടിവന്ന്‌ എന്റെ നെഞ്ചത്ത്‌ ചവിട്ടി. ഞാന്‍ നിറകണ്ണുകളോടെ അവിടെ  നിന്നെഴുന്നേറ്റു, പിന്നെ തീര്‍ത്തും നിസ്സഹായനായി റോഡിലേക്കോടി. കുട്ടി അപ്പോഴൊരു  പാട്ടുപാടുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;"മൊട്ടത്തലയന്‍ കുഞ്ഞാപ്പു&lt;br /&gt;പട്ടീടെമോന്‍  കുഞ്ഞാപ്പൂ"&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;എനിക്കെത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എന്തേ, ഈ കുട്ടി മാത്രം  എന്നോടിങ്ങനെ പെരുമാറുന്നത്‌? എന്തായിരിക്കും.........&lt;br /&gt;എന്തായിരിക്കും കാരണം?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;കുറിപ്പ്‌&lt;/b&gt;-&lt;br /&gt;അടുത്താഴ്‌ച മുതല്‍ ഞാന്‍ 'നഷ്ടബാല്യം' എന്ന  അനുഭവകഥാപരമ്പര  ആരംഭിക്കുന്നു. അനുഭവം എന്ന വിഭാഗത്തിലായിരിക്കും  ഉള്‍പ്പടുത്തുന്നത്‌. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-5141430021801563971?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/5141430021801563971/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=5141430021801563971' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/5141430021801563971'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/5141430021801563971'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/04/blog-post.html' title='കുട്ടി'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-2902475264699526830</id><published>2010-03-10T23:55:00.000-08:00</published><updated>2010-05-27T22:57:00.262-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുന്നിക്കുരു</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;br /&gt;കുന്നിക്കുരുവളളികള്‍ വീണ്ടും  തളിര്‍ക്കുന്നു. ചുവപ്പും, കറുപ്പും ചേര്‍ന്ന കുന്നിക്കുരുകള്‍ കാണാന്‍ എന്തു ഭംഗി!  ഞാനോമനിക്കുന്ന അരുണിമ തുളുമ്പുന്ന കുന്നിക്കുരുകള്‍ കൊടിയ വിഷത്തിന്റെ  ഉറവിടമാണെന്ന്‌ അന്ന്‌ ഞാനറിഞ്ഞിരുന്നില്ല. വ്യാഴവട്ടങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു  പട്ടിണിക്കാലത്ത്‌ അമ്മ കുന്നിക്കുരു ആട്ടിയ മാവുകൊണ്ട്‌ ദോശ ഉണ്ടാക്കിതന്നു.  ഞാനും, അമ്മയും,ഏട്ടനും,അനിയത്തിയും സമൃദ്ധമായ്‌ ദോശ കഴിച്ചു.&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;അന്ന്‌ ഞാനൊഴികെ  എല്ലാവരും മരിച്ചു. അതില്‍പ്പിന്നെ കുന്നിക്കുരുകള്‍ എനിക്ക്‌ ദുരന്തത്തിന്റെ  പ്രതീകമായി. പിന്നീടെങ്ങനൊയോ എന്റെ ഗ്രാമത്തില്‍ നിന്ന്‌ കുന്നിക്കുരുവളളികള്‍  അപ്രത്യക്ഷമായി.&lt;br /&gt;ഇപ്പോള്‍ ഞാന്‍ പരിപാലിച്ച്‌ നട്ട്‌ വളര്‍ത്തിയ  മൂവാണ്ടന്‍മാവിന്‌ മുകളിലേക്ക്‌ ഒരു കുന്നിക്കുരു വളളി പടര്‍ന്നിരിക്കുന്നു. അതില്‍  നിറയെ തളിര്‍ത്ത കുന്നിക്കുരുകള്‍. പലയിടത്തും ഇപ്പോള്‍ കുന്നിക്കുരുവളളികള്‍  പ്രത്യക്ഷപ്പടുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;വറുതിക്കാലത്തെ മുന്‍കണ്ട്‌ കുന്നിക്കുരുകള്‍ വീണ്ടും  തളിര്‍ക്കുകയാണോ? അരിയുടേയും മറ്റും വില കുതിച്ചുയരുന്നു. വരാന്‍ പോകുന്നത്‌ പഴയ  പട്ടിണിക്കാലമാണോ?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;അതെ ഏന്റെ നാവ്‌ കുന്നിക്കുരുവിന്റെ ദുസ്വാദ്‌  ഓര്‍മ്മപെടുത്തുന്നു. മൂവാണ്ടന്‍മാവിലേക്ക്‌ പടര്‍ന്ന കുന്നിക്കുരുവളളികള്‍  വീണ്ടുംവീണ്ടും തളിര്‍ക്കുന്നു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-2902475264699526830?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/2902475264699526830/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=2902475264699526830' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2902475264699526830'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2902475264699526830'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/03/blog-post.html' title='കുന്നിക്കുരു'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-3858736714919503094</id><published>2010-02-14T06:46:00.000-08:00</published><updated>2010-05-21T07:14:25.841-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഹേമന്തം</title><content type='html'>&lt;span style="font-size:130%;"&gt;എല്ലാ ആധുനികസൗകര്യങ്ങളോടുകൂടിയ പുഴയോരത്തുളള ഇരുനിലവീടുണ്ടായിട്ടും ഗുരുവായൂരില്‍ ഫ്‌ളാറ്റ്‌ വാങ്ങിയപ്പോള്‍ ആദ്യം ഭാര്യയും, പിന്നെ സുഹൃത്തുക്കളും അയാളോട്‌ ചോദിച്ചു-" എന്തിനാണ്‌ ഇനിയൊരു ഫ്‌ളാറ്റ്‌?"&lt;/span&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പ്രത്യക്ഷ്യത്തില്‍ അയാള്‍ക്ക്‌ അതിന്റെ ആവശ്യകതയൊന്നുമില്ലായിരുന്നു. അവര്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിസംബന്ധമായി ഗ്രാമം വിട്ടുപോകേണ്ടിയിരുന്നില്ല. അവര്‍ക്ക്‌ കുട്ടികളുമുണ്ടായിരുന്നില്ല. ഇടക്ക്‌ വല്ലപ്പോഴും അവര്‍ ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പോയിരുന്നു.അത്രമാത്രം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കുറേക്കാലമായിരുന്നു അയാള്‍ ചുരുങ്ങിയ വിലക്കൊരു ഫ്‌ളാറ്റ്‌ അന്വേഷിക്കാന്‍ തുടങ്ങിയിട്ട്‌. ഏറ്റവും മുകള്‍ നിലയിലെ അപ്പാര്‍ട്ട്‌മെന്റാണ്‌ അയാള്‍ വാങ്ങിയത്‌. അതുമതിയെന്ന്‌ അയാള്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;മറ്റാര്‍ക്കും പറഞ്ഞാല്‍ ഉള്‍ക്കൊളളാനാവാത്തതായിരുന്നു ഫ്‌ളാറ്റു വാങ്ങാനുളള കാരണം. നാട്ടിലെ എല്ലാ തിരക്കും, കെട്ടുപാടുകളും ഒഴിവാക്കി ചിലപ്പോഴൊക്കെ ഫ്‌ളാറ്റില്‍ പോയി ഏകാകിയായ്‌ കഴിയുക എന്നത്‌ വളരെക്കാലമായുളള അയാളുടെ മോഹമാണ്‌. മറ്റുളളവര്‍ക്ക്‌ അത്‌ ബാലിശവും, വിചിത്രവുമായി തോന്നാമെങ്കിലും അയാളെ സംബന്ധിച്ചിടത്തോളം അത്‌ കാര്യമാത്രപ്രസക്തമായ ഒന്നുതന്നെയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;നാട്ടില്‍ എതിരെ വരുന്ന വഴിപോക്കരും,പരിചയക്കാരുമൊക്കെ അയാളില്‍ ഒരുതരം അലോസരം സൃഷ്ടിച്ചുതുടങ്ങിയിരുന്നു. മുമ്പൊക്കെ ചെയ്‌തിരുന്നതുപ്പോലെ അവരോടൊക്കെ ചിരപരിചിതമന്ദഹാസം വരുത്തുവാന്‍ അയാള്‍ക്ക്‌ വിമ്മിഷ്ടം തോന്നുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എല്ലാത്തിനോടും വിരക്തി അല്ലെങ്കില്‍ നിസംഗത അതാണിപ്പോഴത്തെ അയാളുടെ മുഖമുദ്ര. ഇത്‌ പെട്ടെന്നൊരു ദിവസം സംജാതമായ പ്രതിഭാസമല്ല. കാലംകാലമായ്‌ വന്നു ചേര്‍ന്ന ബൗദ്ധികമായ വിന്യാസമായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഗുരുവായൂരമ്പലത്തിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷം അയാള്‍ക്ക്‌ വളരെയിഷ്ടമായിരുന്നു. അവിടെ ആള്‍ക്കൂട്ടം അയാളെ അസ്വസ്ഥമാക്കിയിരുന്നില്ല. അപരിചിതമായ ആള്‍ക്കൂട്ടം അയാളുടെ സ്വാതന്ത്ര്യത്തിന്‌, ഏകാന്തതക്ക്‌ വിഘാതമുണ്ടാക്കിത്തീര്‍ക്കാത്തതുകൊണ്ടായിരിക്കാം അത്‌‌. ഒരിക്കലും അയാള്‍ ദേവന്റെ സന്നിതിയില്‍ ചെന്ന്‌‌ കൈകൂപ്പി പ്രാര്‍ത്ഥിച്ചിരുന്നില്ലാ എന്നതാണ്‌ അതിശയകരമായ മറ്റൊരു വസ്‌തുത. അത്തരമൊരു ശ്രമത്തിന്‌ അയാളൊരിക്കലും മിനക്കട്ടില്ല. ഈ കാര്യത്തില്‍ മുമ്പും അയാളേതാണ്ടിങ്ങനെയൊക്കെതന്നെയായിരുന്നു. പ്രസാദമായിട്ടില്ല ഇഷ്ടവിഭവം പോലെ അയാള്‍ പാല്‍പ്പായസവും, വെണ്ണയും, പഞ്ചസാരയുമൊക്കെ മതിവരുവോളം കഴിച്ചിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;വര്‍ഷങ്ങളായുളള അവരുടെ ദാമ്പത്യത്തില്‍ കുട്ടികളുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ക്ക്‌ അതൊരു മഹാദുഖമോ, അപകര്‍ഷതയോ ആയി ഒരിക്കലും അനുഭവപ്പെട്ടില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭാര്യയുടെ നിരന്തരമായ പരിവേദനങ്ങള്‍ക്കൊടുവിലാണ്‌ ഒരു ഡോക്ടറെ കാണാന്‍ തന്നെ അയാള്‍ തയ്യാറായത്‌. കുഴപ്പം ഭാര്യക്കായിരുന്നു. ഗര്‍ഭിണിയാവാനുളള സാധ്യത കേവലം ഒരു ശതമാനത്തിലും വളരെ താഴെയാണ്‌. മെഡിക്കല്‍ ചെക്കപ്പിന്‌ ശേഷം ഭാര്യക്ക്‌ അയാളോടുളള സ്‌നേഹം ഒന്നുകൂടി തീവ്രമായി. അവള്‍ ഒരു കുഞ്ഞിനെപ്പോലെ അയാളെ ഓമനിക്കാനും, പരിചരിക്കാനും തുടങ്ങി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തിരിച്ചയാളും അവളെ ആത്മാര്‍ത്ഥമായ്‌ സ്‌നേഹിക്കുന്നുണ്ടെങ്കിലും ലൈംഗികമായ അവളോടുളള താല്‍പ്പര്യം കുറഞ്ഞുതുടങ്ങിയിരുന്നു. ഗര്‍ഭിണിയാവാനുളള ത്വര കൊണ്ടോ, വികാരോദ്ദീപനം കൊണ്ടോ അവള്‍ മുന്‍കൈയ്യെടുത്താണ്‌ അവര്‍ തമ്മിലുളള വേഴ്‌ച മിക്കപ്പോഴും സാധ്യമായിരുന്നത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഫ്‌ളാറ്റ്‌ വാങ്ങി ആദ്യത്തെ രണ്ടു തവണ അയാളോടൊപ്പം ഭാര്യയും അവിടെ വന്ന്‌ താമസിക്കുകയുണ്ടായി. പക്ഷേ അവള്‍ക്ക്‌ അമ്പലത്തില്‍ പോകുക എന്നതൊഴിച്ചാല്‍ ഫ്‌ളാറ്റിലെ അന്തരീക്ഷം വീര്‍പ്പുമുട്ടലുണ്ടാക്കി. ഏകാന്തത അവള്‍ക്കസഹ്യവും, ദുരൂഹവുമായാണനുഭവപ്പെട്ടത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിന്നീടയാള്‍ മാസംന്തോറും ഏതാനും ദിവസം ജോലിയില്‍ നിന്ന്‌ ലീവെടുത്ത്‌ ഫ്‌ളാറ്റിലേക്ക്‌ പോകുമ്പോള്‍ പലപ്പോഴും ഭാര്യ കൂട്ടിനുപ്പോകുകയുണ്ടായില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അയാള്‍ തനിച്ചുളള ഒരു ദിവസം. അന്ന്‌ ഞായറാഴ്‌ചയായിരുന്നു. അമ്പലത്തില്‍ അസാധ്യമായ തിരക്ക്‌. അയാള്‍ ഇഷ്ടവിഭവമായ പാല്‍പ്പായസം മതിവരുവോളം കുടിച്ച്‌ ഫ്‌ളാറ്റിലേക്ക്‌ മടങ്ങി. കുറേ പുസ്‌തകങ്ങളും വാങ്ങി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അപ്പോഴേക്കും മഴപെയ്‌ത്‌ തുടങ്ങിയിരുന്നു. അയാള്‍ ജനാലകള്‍ തുറന്നിട്ടു. ഫ്‌ളാറ്റ്‌ ഏറ്റവും ഉയരത്തായതുകൊണ്ട്‌ മഴനാരുകളും, ആകാശവും മാത്രമേ കാണാനുണ്ടായിരുന്നുളളൂ. അയാള്‍ മഴയെ അനുഭവിക്കുകയായിരുന്നു. തന്റെ ശ്രമം സാര്‍ത്ഥകമായതിപ്പോഴാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. സുരക്ഷിതത്തോടെ, ആഹ്ലാദത്തോടെ മഴ ആസ്വദിക്കുന്നതിപ്പോഴാണ്‌. കുട്ടിക്കാലത്ത്‌ മഴ രോഗവും, വറുതിയുമാണ്‌ സമ്മാനിച്ചിരുന്നത്‌. പിന്നെ ഒരു മഴദിവസമാണ്‌ അച്ഛന്‍ ഉത്തരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്‌തത്‌. മറ്റൊരു മഴദിവസമാണ്‌ അമ്മ രണ്ടാമത്‌ വിവാഹിതയായ്‌ ക്രൂരനായ രണ്ടാനച്ഛന്‍ തന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌. അന്നൊക്കെയും ആസ്വദിക്കാനാകാത്ത മഴ ഒരു നൊമ്പരമായ്‌ മനസ്സിലുണ്ടായിരുന്നു. ഇത്തരമൊരുദ്യമത്തിന്റെ മുന്നൊരുക്കങ്ങള്‍ അബോധമായെങ്കിലും അന്നേ മനസ്സില്‍ മുള പൊട്ടിയിരിക്കണം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;നേരം സന്ധ്യ കഴിഞ്ഞു. മഴ നേര്‍ത്തു. അയാളുടെ ശാദ്വലമായ അനുഭൂതിയെ ഭഞ്‌ജിച്ചുകൊണ്ടപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കുറേക്കാലമായ്‌ ഫോണിലൂടെയോ, മറ്റേതെങ്കിലും തരത്തിലോ ബന്ധം പുലര്‍ത്താത്ത ഒരാളുടേതായിരുന്നു ആ ഫോണ്‍. പ്രിയയുടെ! അവള്‍ അയാളുടെ അകന്ന ബന്ധത്തിലുളള അമ്മാവന്റെ മകളായിരുന്നു. പ്രിയ ഒരിക്കല്‍ അയാളുടെ പ്രണയിനിയുമായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ അവസരത്തില്‍ മറ്റാരുടെയെങ്കിലും ഫോണായിരുന്നുവെങ്കില്‍ അയാള്‍ മൊബൈല്‍ ഓഫ്‌ ചെയ്യുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുമായിരുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നിഷേധിക്കാനാകാതെ അയാള്‍ ഫോണെടുത്തു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;" പ്രിയയാണ്‌."&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"പറയൂ"&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;" ഗുരുവായൂരിലാണോ?"&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;" അതെ"&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"ഞാനുമിവിടെയുണ്ട്‌. അമ്പലത്തില്‍ വല്ലാത്ത തിരക്ക്‌. മുറിയൊന്നും കിട്ടാനില്ല, നല്ല മഴയും. അവിടെ ഫ്‌ളാറ്റില്‍ മുറിയൊഴിവുണ്ടെങ്കില്‍...."&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അഡ്ഡ്രസ്സും, സ്ഥലവും പറഞ്ഞുകൊടുത്ത്‌ പ്രിയാമോഹനെ ഫ്‌ളാറ്റിലേക്ക്‌ സ്വാഗതം ചെയ്‌ത്‌ അയാള്‍ ഫോണ്‍ വെച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അയാളോര്‍ത്തു-പ്രിയ ഒറ്റക്കായിരിക്കുമോ? ഭര്‍ത്താവ്‌ കൂടെയുണ്ടായിരിക്കില്ലേ?&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അവളുടെ ഭര്‍ത്താവ്‌ സ്‌നേഹശൂന്യനും, മദ്യപാനിയുമാണെന്ന്‌ മുമ്പേ അറിയാം. പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്‌ അവരുടെ ദാമ്പത്യം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പ്രിയ അതിസുന്ദരിയൊന്നുമല്ല. പക്ഷേ അയാള്‍ക്കവളെ ഇഷ്ടമായിരുന്നു. എന്നാല്‍ അവളെ വിവാഹം ചെയ്യാന്‍ അയാളാഗ്രഹിച്ചിരുന്നില്ല. അവളുടെ മാതാപിതാക്കളേയും, കാലങ്ങളായറിയാവുന്ന അവരുടെ നിലപാടുകളേയും അയാള്‍ക്കും, അയാളുടെ അമ്മക്കും ഒരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. അയാളേക്കാള്‍ ഒരു ബന്ധം വെക്കാനാവാത്ത വിധം വളരെ താഴ്‌ന്ന കൂട്ടരായിരുന്നു അവര്‍. അതുകൊണ്ട്‌ അയാളുടേത്‌ തീര്‍ത്തും സ്വാര്‍ത്ഥമായ &lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;പ്രണയമായിരുന്നെന്ന്‌ &lt;span class="Apple-style-span" style="font-family: Georgia, serif; "&gt;  പറയാം.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large; "&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പ്രിയക്കും തന്നോടിഷ്ടമാണെന്ന്‌ അയാള്‍ക്ക്‌ തോന്നിയിരുന്നു. വളരെയെളുപ്പത്തില്‍ അവളെ സ്വന്തമാക്കാനാകുമായിരുന്നെങ്കിലും അയാളതിന്‌ തുനിഞ്ഞില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;ഒരിക്കല്‍ നഗരത്തിലെ തീയേറ്ററില്‍ ഒരു സിനിമക്ക്‌ പോയപ്പോള്‍ പ്രിയയുടെ നാട്ടുകാരനില്‍ നിന്ന്‌ അവളെക്കുറിച്ചൊരു അപഖ്യാതി കേട്ടു. അതയാളെ വളരെയധികം അസ്വസ്ഥമാക്കുകയും ഒരുവേള അവളോടുളള അഭിനിവേശം മൂര്‍ദ്ധന്യത്തിലെത്തിക്കുകയും ചെയ്‌തു. അവിടെവെച്ചുതന്നെ അവളുടെ മൊബൈലിലേക്കൊരു സന്ദേശമയച്ചപ്പോഴാണ്‌ അയാള്‍ക്ക്‌ അല്‌പം ആശ്വാസം തോന്നിയത്‌. ദ്വയാര്‍ത്ഥമുളള ഒരു സന്ദേശമായിരുന്നു അയാളയച്ചത്‌. വളരെ ഗഹനമായ്‌ വായിച്ചാലെ ഇംഗിതം മനസ്സിലാക്കാന്‍ കഴിയുമായിരുന്നുളളൂ. ഒരുവേള വെറും ജോക്കാണെന്ന്‌ സ്ഥാപിക്കാനും കഴിയുന്ന ഒന്ന്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ തിരിച്ചു വിളിച്ചു. അയാള്‍ പ്രതീക്ഷീക്കാത്ത വിധത്തില്‍ വളരെ പരുഷവും, രോഷാകുലയുമായിട്ടായിരുന്നു അവളുടെ പ്രതികരണം. സത്യത്തില്‍ അവളയാളെ തെറി വിളിക്കുകകൂടി ചെയ്‌തു. അയാളുടെ വ്യക്തിത്വത്തെ അവളുടെ മുമ്പില്‍ ഇകഴ്‌ത്തി കാട്ടി ആ സംഭവം. അന്നയാള്‍ക്ക്‌ ആ സിനിമ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;പിന്നീടയാളുടെ വിവാഹം കഴിഞ്ഞു. കുറേ കഴിഞ്ഞ്‌ പ്രിയയുടെ വിവാഹവും. പലയിടങ്ങളില്‍ വെച്ചും അവര്‍ വീണ്ടും കണ്ടുമുട്ടുമ്പോഴൊക്കെ പ്രിയ പഴയ സംഭവം തീര്‍ത്തും മറന്നെന്ന പോലെ ഹൃദ്യമായ്‌ തന്നെ അയാളോട്‌ പെരുമാറി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;****************************&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അയാള്‍ വാതില്‍ തുറന്നപ്പോള്‍ കരുതിയത്‌ പോലെ പ്രിയ ഒറ്റക്കായിരുന്നു. മുമ്പ്‌ കണ്ടിരുന്നതിനേക്കാള്‍ ക്ഷീണിതയും, പതിതയുമാണെങ്കിലും അവളുടെ കണ്ണുകളിലെ തിളക്കം പൂര്‍ണ്ണമായ്‌ നഷ്ടപ്പെട്ടിട്ടില്ലായെന്ന്‌ തോന്നി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അവളാദ്യം നേര്‍ത്ത സംഭ്രമത്തോടെ അന്വേഷിച്ചത്‌ അയാളുടെ ഭാര്യയെയായിരുന്നു. താനൊറ്റക്കാണെന്ന്‌ പറഞ്ഞ്‌ ഫലിപ്പിക്കാന്‍ അയാള്‍ക്ക്‌ പ്രയാസമനുഭവപ്പെട്ടു. ഒരുവേള ഒരപരാധിയെ പോലെ അവളയാളെ നോക്കുകയും നിസ്സാഹായത ഉള്‍ക്കൊണ്ട്‌ പെട്ടെന്ന്‌ തന്നെ കൃത്രിമമായെന്നോണം സമചിത്തത വീണ്ടെടുക്കയും&lt;/span&gt;&lt;span style="font-size:130%;"&gt; ചെയ്‌തു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;മാസന്തോറും ക്ഷേത്രദര്‍ശനം പതിവില്ലെന്നും തന്റെ ജീവിതത്തില്‍ വളരെ നിര്‍ണ്ണായകമായൊരു തീരുമാനമെടുത്തിരിക്കുകയാണെന്നും അതിനുളള കരുത്താര്‍ജ്ജിക്കാന്‍ ദേവസന്നിതിയിലെത്തിയതാണെന്നും അവള്‍ പറഞ്ഞു. ആ തീരുമാനമെന്താണെന്ന്‌ അവളയാളോട്‌ പറഞ്ഞില്ല. അയാള്‍ക്കതറിയാനാഗ്രഹമുണ്ടെങ്കിലും കുത്തിക്കുത്തി ചോദിക്കാന്‍ അയാളൊട്ടു മുതിര്‍ന്നതുമില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അവള്‍ ഹാളിന്റെ മൂലയിലേക്ക്‌ പോയി അയാള്‍ കേള്‍ക്കാത്ത വിധം പതിഞ്ഞ ശബ്ദത്തില്‍ ആരോടൊ മൊബൈലില്‍ സംസാരിച്ചു; കര്‍ക്കശമായ്‌തന്നെ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അവള്‍ പിന്നീട്‌ അയാളോട്‌ പുതിയ വിശേഷാന്വേഷണങ്ങള്‍ നടത്തി. പലപ്പോഴും അവളുടെ മുന്നില്‍ അയാള്‍ക്ക്‌ ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടായിരുന്നു. ആരുടെ മുമ്പിലും കുനിഞ്ഞ്‌ കൊടുക്കുന്ന ഒരു പ്രകൃതമായിരുന്നില്ലാ അയാളുടെ; എന്നിട്ടുപോലും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;അവര്‍ കുറേ നേരം സംസാരിച്ചിരുന്നു. പിന്നീട്‌ ഉറക്കത്തിന്റെ ലാഞ്‌ഛനകള്‍ അവളില്‍ പ്രകടിതമായപ്പോള്‍ ഗസ്‌റ്റ്‌ റൂമിലേക്ക്‌ ചൂണ്ടി ഔപചാരികമായ്‌ അയാള്‍ ഗുഡ്‌നൈറ്റ്‌ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അയാളുടെ മുമ്പില്‍ നിന്നുതന്നെ അവള്‍ വാതില്‍ മനപൂര്‍വ്വമെന്നോണം ശബ്ദമുണ്ടാക്കി ഉറക്കെ വലിച്ചടച്ച്‌ ഭദ്രമാക്കിയപ്പോള്‍ അതയാളില്‍ പ്രതിഷേധത്തിന്റെയോ, അവിശ്വാസത്തിന്റെയോ അല്ലെങ്കില്‍ നന്ദികേടിന്റെയോ അനുരണനങ്ങളുളവാക്കി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;സമയം വൈകിയിരുന്നു. മുറിയില്‍ കയറിക്കിടന്നാലും പെട്ടന്നൊന്നും തനിക്കുറങ്ങാന്‍ കഴിയുകയില്ലായെന്നയാള്‍ക്ക്‌ മുന്‍ക്കൂട്ടിയറിയാമായിരുന്നു. ചില രാത്രികളങ്ങനെയാണ്‌. തപിച്ച്‌തപിച്ച്‌ കിടക്കും. പുലരുമ്പോഴെന്ന്‌ മയങ്ങിയാലായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;കുറക്കാലത്തിന്‌ ശേഷം ഒരു നിലാവ്‌ പോലെ സ്വമേധയാ പിന്‍വലിഞ്ഞിരുന്ന അയാളിലെ ലൈംഗികമോഹം ഉണരുകയായിരുന്നു. ശരീരവും, മനസ്സും വളരെ ഉര്‍വ്വരമാണിപ്പോള്‍. അയാളെ സംബന്ധിച്ചിടത്തോളം ഭാര്യ ഒരിക്കലും 'സെക്‌സ്‌ അപ്പീല്‍' ഉളള പെണ്ണായിരുന്നില്ല. അയാള്‍ക്ക്‌ അഭിനിവേശം തോന്നിയിരുന്ന &lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;സ്‌ത്രീകളധികവും&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;മറ്റുളളവരുടെ &lt;/span&gt;കാഴ്‌ചപ്പാടില്‍ സുന്ദരികളുമായിരുന്നില്ല. മറ്റൊരു വൈരുധ്യമെന്തെന്ന്‌ വെച്ചാല്‍ അയാള്‍ കാമിച്ച പെണ്‍കുട്ടികളാരും തന്നെ അയാള്‍ക്ക്‌ വഴങ്ങിയിരുന്നില്ല. മറിച്ച്‌ ഇങ്ങോട്ട്‌ താല്‍പര്യം പ്രകടിപ്പിച്ച പല പെണ്‍കുട്ടികളോടും അയാള്‍ക്ക്‌ ഇഷ്ടം തോന്നുകയുമുണ്ടായില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;വിവേകം വികാരത്തിന്‌ വഴിമാറിയതിന്റെ പരിണിതഫലങ്ങള്‍ മുമ്പ്‌ പലപ്പോഴും അയാളനുഭവിച്ചതായിരുന്നു. ഒരുപക്ഷേ നിശീഥിനിയുടെ വിഭ്രാന്തയാമങ്ങളിലെപ്പോഴെങ്കിലും ഒരു ഭിത്തിക്കപ്പുറം കിടക്കുന്ന അതിഥിയെ അപമാനപ്പെടുത്താന്‍ താന്‍ തുനിഞ്ഞേക്കുമെന്നയാള്‍ ഭയന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മനസ്സിനേയും, ശരീരത്തേയും ശാന്തമാക്കാനുളള ഒറ്റമൂലി എന്താണെന്നയാള്‍ക്കറിയാമായിരുന്നു. കൗമാരകാലഘട്ടത്തില്‍ ചെയ്‌തിരുന്ന ആ വികൃതി! രണ്ടുവട്ടം ബാത്‌റൂമില്‍ പോയി ആത്മനിന്ദയോടെ അത്‌ ചെയ്യേണ്ടി വന്നു!&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;രണ്ടാമത്തെ തവണ മനസ്സും, ശരീരവും തളര്‍ന്നുവെന്നുറപ്പായി. ഇനി ശാന്തമായുറങ്ങാന്‍ കഴിഞ്ഞേക്കും.വളരെ ആശ്വാസവും, സമാധാനവുമായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;നിദ്ര പൂകിയെപ്പോഴോ അയാള്‍ ദുര്‍ഘടമായൊരു സ്വപ്‌നം കണ്ടു. അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. പാരമ്യത്തിലുണര്‍ന്ന്‌ കടയുന്ന കണ്ണുകള്‍ പ്രയാസപ്പെട്ട്‌ തുറന്നപ്പോള്‍ അരുകില്‍ വെച്ചിരുന്ന മൊബൈലിന്റെ ഡിസ്‌പ്ല പ്രകാശിച്ചിരിക്കുന്നത്‌ ഒരുവേള കണ്ടു. സമയമെന്താണന്ന്‌ കൂടി അറിയാലോ എന്ന്‌ കരുതി മൊബൈലെടുത്തു. അതിലൊരു മിസ്‌ഡ്‌കോള്‍ വന്നു കിടന്നിരുന്നു. തീര്‍ത്തും അലംഭാവത്തോടെ നമ്പര്‍ ചെക്ക്‌ ചെയ്‌ത അയാള്‍ അത്ഭുതസ്‌തംബന്ധനായി. വീണ്ടും വികാരാധീനനുമായി. ആ നമ്പര്‍ പ്രിയയുടേതായിരുന്നു!&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-3858736714919503094?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/3858736714919503094/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=3858736714919503094' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/3858736714919503094'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/3858736714919503094'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/02/blog-post_14.html' title='ഹേമന്തം'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-7940478901287056914</id><published>2010-02-02T21:32:00.000-08:00</published><updated>2010-12-21T23:46:24.239-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അവള്‍...!</title><content type='html'>&lt;p&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഇന്നലെ...&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഞാന്‍ ഉമ്മറത്ത്‌ പുസ്‌തകം വായിച്ചിരിക്കുമ്പോള്‍ ഒരു കുട്ട പ്ലാസ്‌റ്റിക്‌ പാത്രങ്ങളുമായി എന്റെ വീട്ടിലേക്ക്‌ ആ പെണ്‍കുട്ടി കടന്നുവന്നു. അമ്മ അവളുടെ ചുമടിറക്കി സാധനങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നു. എന്റെയമ്മ വിലപേശാന്‍ വളരെ കഴിവുള്ളവരും നിര്‍ദയമായി പെരുമാറുന്നവരുമാണ്‌.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ആ പെണ്‍കുട്ടി വിരൂപയും ആവശ്യത്തിലുമധികം ഉയരമുള്ളവളുമായിരുന്നു. അവള്‍ അച്ഛനില്ലാത്തവളോ അല്ലെങ്കില്‍ ഒരു നിത്യദരിദ്രന്റെ മകളോ ആയിരിക്കുമെന്ന്‌ ഞാന്‍ ഊഹിച്ചു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-size: medium;"&gt;അവള്‍ വിവാഹപ്രായം എത്തിക്കഴിഞ്ഞിരുന്നവളാണെങ്കില്‍കൂടി സ്വമേധയാ അവളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാവുകയില്ല എന്നും എനിക്ക്‌ തോന്നി. &lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഒരുവേള വിധിവശാല്‍ ഞാനൊരു പെണ്ണായിരുന്നെങ്കിലോ എന്ന്‌ ഞാനപ്പോള്‍ സങ്കല്‍പ്പിച്ചു. ഏതാണ്ട്‌ അവളുടേത്‌ പോലെയായിരിക്കും ഞാനും. ഒരു ഭംഗിയും ഉണ്ടായിരിക്കില്ല. മാത്രമല്ല, സ്വഭാവമഹിമയോ എളിമയോ ഉണ്ടായിരിക്കില്ല. സമ്പത്തും പിതാവുമില്ലാത്തതുകൊണ്ട്‌ അമ്മയ്‌ക്ക്‌ ഞാനൊരു ഭാരമാവും. അവസാനം ഒരുപക്ഷേ ഞാന്‍....!&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-size: medium;"&gt;കുറേ സാധനങ്ങള്‍ പിടിച്ചുവെച്ച്‌ അമ്മ അവളോട്‌ നിര്‍ദാക്ഷിണ്യം വിലപേശുകയായിരുന്നു. ഞാന്‍ അമ്മയെ ധിക്കരിച്ച്‌ അവള്‍ പറഞ്ഞ പണം കൊടുത്ത്‌ കുട്ട അവളുടെ തലയിലേക്ക്‌ വെച്ചുകൊടുത്തു.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന യാതൊരു നൈസര്‍ഗ്ഗികതയുമില്ലാത്ത അവള്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു. ഞാന്‍ മൗനമായി പ്രാര്‍ത്ഥിക്കുകയായിരുന്നു. &lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-7940478901287056914?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/7940478901287056914/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=7940478901287056914' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/7940478901287056914'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/7940478901287056914'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/02/blog-post.html' title='അവള്‍...!'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-2653230736246722256</id><published>2010-01-08T21:54:00.000-08:00</published><updated>2010-12-21T23:44:28.736-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഉരഗന്‍</title><content type='html'>&lt;div align="left"&gt;&lt;span style="font-size:130%;"&gt;പലപ്പോഴും ഉസ്‌മാന്റെ ചിന്ത പാമ്പുകളെകുറിച്ചായിരുന്നു. പാമ്പുകളെ അയാള്‍ക്ക്‌ ‌ വളരെയിഷ്ടമായിരുന്നു.കാണാന്‍ എന്തുഭംഗി.പുളളികളുളള മിനുമിനുപ്പാര്‍ന്ന ദേഹം. ശത്രുവിനെ സംഹരിക്കാന്‍ ജന്മനാലുളള പ്രതിരോധം. വ്യാസം കുറഞ്ഞ ഒരു ചെറിയ തുള മതി ആരേയും ഭയക്കാതെ ജീവിക്കാന്‍. വേണമെങ്കില്‍ മരപ്പൊത്തില്‍ കഴിയാം. പുഴയിലോ സമുദ്രത്തിലോ കഴിയാം. പിന്നെ നൃത്തനിബന്ധമായ രതി. ജനിക്കുമ്പോള്‍ ഒരു സര്‍പ്പമായി ജനിക്കണം. മനുഷ്യനായാലോ...!&lt;br /&gt;ഇവിടെ കെട്ടുപാടുകളും ബന്ധനങ്ങളും. മൂന്ന്‌ വെളളിയാഴ്‌ച പളളിയില്‍ പോകാത്തതിന്‌ മഹലില്‍നിന്നുതന്നെ പുറത്താക്കും എന്നുവരെ ഭീഷണിപ്പെടുത്തുന്ന പളളിക്കമ്മറ്റിപ്രസിഡന്റെ്‌. സങ്കുചിതമനസ്‌ക്കനായ അയാള്‍ക്ക്‌ തന്നോട്‌ വേറേയും വൈരമുണ്ട്‌ . മതങ്ങളുടെ സത്ത ഒന്ന്‌ പുരോഹിതവര്‍ഗ്ഗത്തിന്റെ ആഖ്യാനം മറ്റോന്ന്‌. അത്‌ വാദിച്ചാല്‍ അവര്‍ തെളിവില്ലാതെ തന്നെ കുഴിച്ചുമൂടാനുംമടിക്കില്ല.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഉരഗന്‍ എന്നായിരുന്നു ഗ്രാമത്തില്‍ ഉസ്‌മാന്റെ ഇരട്ടപ്പേര്‌. ചിലപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഉസ്‌മാന്‌ സ്വയം തോന്നും-സര്‍പ്പമുഖമായ്‌ തനിക്ക്‌ രൂപാന്തരം സംഭവിക്കുന്നുണ്ടോ...!നാക്ക്‌ പത്തിയായി വളരുന്നതായും ദേഹത്ത്‌ ചെതുമ്പലുകള്‍ രൂപപ്പെടുന്നതായും അപ്പോള്‍ തോന്നും. അത്തരം രാത്രികളില്‍ പതിവായ്‌ സര്‍പ്പത്തെ സ്വപ്‌നം കാണും.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;കൂട്ടം കൂടി പുല്‌പ്പായയില്‍ ജുമാനിസ്‌ക്കാരത്തിനിരിക്കുമ്പോഴും ഉസ്‌മാന്റെ ചിന്ത പാമ്പുകളെകുറിച്ചുതന്നെയായിരുന്നു. മതപ്രസംഗത്തിന്‌ വന്ന പണ്ഡിതന്‍ പ്രഭാഷണമദ്ധ്യേ പാമ്പുകളെപ്പറ്റി ഒരു കഥ പറഞ്ഞു. പാമ്പുകള്‍ ചെകുത്താന്റെ സന്തതിയാണത്രെ! അതുകൊണ്ട്‌ കണ്ടാല്‍ തല്ലികൊല്ലണം.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഉസ്‌മാന്റെ കടവായില്‍ നിന്നപ്പോള്‍ ഉമിനീര്‍ സ്രവിച്ചു. ഇഴഞ്ഞിഴഞ്ഞ്‌ ചെന്ന്‌ പണ്ഡിതന്റെ പാദങ്ങളെ ദംശിക്കാന്‍ പല്ലുകള്‍ കൊതിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ആളാരവമൊഴിഞ്ഞ്‌ കുറേ കഴിഞ്ഞാണ്‌ ഉസ്‌മാന്‍ പായയില്‍ നിന്നെണീറ്റത്‌. അയാള്‍ ഖബറുകള്‍ വെച്ച അനന്തമായ പളളിക്കാട്ടിലൂടെ നടന്നു. പലയിടത്തും സുഗന്ധമില്ലാത്ത പേരില്ലാത്ത പൂക്കള്‍ പൂത്തുനില്‌ക്കുന്നു. എപ്പോഴോ മീസാന്‍കല്ലിന്‌ മീതെ ചുറ്റിവരിഞ്ഞ്‌ നില്‌ക്കുന്ന ഒതു കരിനാഗത്തെ കണ്ടു. കരിനാഗം വെപ്രാളപ്പെട്ടിഴഞ്ഞപ്പോള്‍ ഉസ്‌മാനും അതിനെ അനുഗമിച്ചു. ഖബറുകള്‍ കഴിഞ്ഞ്‌ കാട്‌ നിബിഢമായത്‌ ഉസ്‌മാനറിഞ്ഞില്ല. കരിനാഗം പൊത്തിലൊളിച്ചതും സായംസന്ധ്യയായതും അയാളറിഞ്ഞില്ല.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഇരതേടിയിരുന്ന പക്ഷികള്‍ കൂട്ടത്തോടെ ചേക്കേറുവാന്‍ മടങ്ങുകയായിരുന്നു. രാത്രിയുടെ പരകായപ്രവേശം പൂര്‍ണ്ണമായ്‌കൊണ്ടിരിക്കുകയായിരുന്നു. ദൂരെ എവിടെനിന്നോ അപ്പോള്‍ ഒരു വേട്ടപ്പട്ടി കുരച്ചു. വവ്വാലുകള്‍ കലമ്പല്‍ കൂട്ടി മരമൊഴിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;വേട്ടപ്പട്ടിയുടെ കുര തേടിയെത്തിയപ്പോള്‍ കടവവ്വാലുകളുടെ ഇരമ്പം അടുത്തെത്തിയപ്പോള്‍ ഉസ്‌മാന്‍ വേഗം വ്യാസം കുറഞ്ഞ തന്റെ നിയോഗത്തിന്റെ മാളം തേടി അരുവിക്ക്‌ മീതെയുള്ള കരിമ്പാറക്കെട്ടിലേക്കിഴഞ്ഞു. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-2653230736246722256?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/2653230736246722256/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=2653230736246722256' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2653230736246722256'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2653230736246722256'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2010/01/blog-post.html' title='ഉരഗന്‍'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-3121047479647817740</id><published>2009-12-18T01:36:00.002-08:00</published><updated>2010-02-02T21:43:58.496-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒരു അവസാനത്തിന്റെ ആരംഭം</title><content type='html'>&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പുതുതായി പണിയുന്ന കോളേജ്‌ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍നിന്ന്‌ വിദൂരതയിലേക്ക്‌ നോക്കുമ്പോള്‍ ലോകം മുഴുവന്‍ ഇപ്പോള്‍ തനിക്ക്‌ ചുറ്റും കറങ്ങുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. തിളയ്‌ക്കുന്ന സൂര്യഗോളം ഉച്ചിയില്‍.&lt;br /&gt;&lt;br /&gt;ഓരോ നില വാര്‍ത്ത്‌ മുകളിലേക്കുയരുന്തോറും പണിക്കാരുടെ ശുഷ്‌കാന്തി കുറഞ്ഞുകൊണ്ടിരിക്കുന്നു. ആരെയൊക്കെയോ പ്രാകിക്കൊണ്ടാണ്‌ അവരുടെ ജോലി. ഉയരം കൂടുന്തോറും ചൂടും കൂടുന്നു. ചുട്ടുപഴുത്ത ലോഹത്തകിടുപോലെയാണ്‌ പിന്നെ കോണ്‍ക്രീറ്റ്‌ സ്ലാബ്‌. പൊരിവെയിലില്‍ കിനിയുന്ന വിയര്‍പ്പും ബാഷ്‌പീകരിച്ചുപോകുന്ന അവസ്ഥ. അപ്പോള്‍ ശരീരത്തില്‍നിന്ന്‌ അസ്വാഭാവികമായൊരു ഗന്ധമുയരും. കൊടുംചൂടില്‍ പണിയുന്നതിനേക്കാള്‍ ക്ലേശകരമാണ്‌ പണിക്കാരെ നിയന്ത്രിച്ചുകൊണ്ടുള്ള ഈ നില്‍പ്പ്‌.&lt;br /&gt;&lt;br /&gt;പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെ അയാളും ഒരു കോണ്‍ക്രീറ്റ്‌ തൊഴിലാളിയായിരുന്നു. ഒരിക്കല്‍ ടെറസില്‍നിന്ന്‌ വീണ്‌ മുട്ടുചിരട്ട തെറ്റിയതില്‍പിന്നെ അയാള്‍ക്ക്‌ ജോലി ചെയ്യാന്‍ തരമില്ലാതായി. അന്നുമുതല്‍ തുച്ഛ ശമ്പളത്തില്‍ റാവുത്തര്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസറായി അയാള്‍. മറ്റൊരു തൊഴിലും അയാള്‍ക്കറിയില്ല. പതിനെട്ടു വര്‍ഷം സിമന്റിനോടും കമ്പിയോടുമൊക്കെ മല്ലടിച്ച്‌ മുരടിച്ചുപോയിരുന്നു അയാളുടെ യൗവ്വനം. അതിലേറെ ആ മനസ്സും. ഇതുവരെ ഒന്നും സ്വന്തമായി സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. മക്കളില്‍ മൂത്തവനായതുകൊണ്ട്‌ ഒരു വീട്ടുകാരണവരുടെ വേഷം ഒരുവിധം ഭംഗിയായി അയാള്‍ ആടിത്തിമിര്‍ക്കുന്നു. വരുന്ന കുറേ വര്‍ഷങ്ങള്‍ കൊണ്ട്‌ എന്തെങ്കിലും മിച്ചം വെച്ച്‌ അസഹനീയമായ ഈ ജോലിയില്‍നിന്നും വെയിലിന്റെ കാഠിന്യത്തില്‍നിന്നും എന്നെന്നേക്കുമായി രക്ഷപ്പെടണം. അതുമാത്രമാണ്‌ അയാളുടെ ഇപ്പോഴത്തെ ചിന്ത.&lt;br /&gt;&lt;br /&gt;പണ്ട്‌ ഒരു കുട പിടിച്ചുകൊണ്ടായിരുന്നു അയാളുടെ മേല്‍നോട്ടക്കാരനായുള്ള നില്‌പ്‌. എന്തുകൊണ്ടാണെന്നറിയില്ല. ഒരിക്കല്‍ റാവുത്തര്‍ മുതലാളി പറഞ്ഞു- "കുട പിടിച്ചു നില്‍ക്കാന്‍ പാടില്ല. ഇതു മഴക്കാലമല്ലല്ലോ" മുതലാളിക്കങ്ങനെ പറയാനുണ്ടായ കാരണമെന്താണെന്ന്‌ ഇതുവരെ അയാള്‍ക്ക്‌ പിടികിട്ടിയിട്ടില്ല.&lt;br /&gt;&lt;br /&gt;പണ്ടത്തെപ്പോലെ മലയാളികളെ ആരെയുംതന്നെ നിര്‍മ്മാണതൊഴിലിന്‌ കിട്ടാനില്ല. അധികവും തമിഴരും ബംഗാളികളുമാണ്‌. സത്യത്തില്‍ അയാള്‍ക്ക്‌ അവരുടെ ഭാഷ യാതൊന്നുമറിയില്ല. പണിക്കാര്‍ക്ക്‌ മലയാളവുമറിയില്ല. ഒരു തരത്തിലുള്ള കോപ്രായം കൊണ്ടും ആംഗ്യത്തിലൂടെയുമൊക്കെയാണ്‌ അയാള്‍ അവരോട്‌ സംവദിക്കുന്നത്‌. പലപ്പോഴും അത്‌ തന്റെ അന്തര്‍മുഖമായ വ്യക്തിത്വത്തെ ഉല്ലംഘിച്ച്‌ വികൃതമാക്കുന്നുണ്ട്‌ എന്ന്‌ അയാള്‍ക്കറിയാമായിരുന്നു. തൊഴിലാളിദൗര്‍ലഭ്യം മൂലമുള്ള പരിതാപകരമായ അവസ്ഥ കാരണം ജോലിക്കാരെ കടുപ്പിച്ച്‌ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ വെറുപ്പിക്കരുത്‌ എന്നുകൂടിയുള്ള മുതലാളിയുടെ ആജ്ഞ തൊഴിലാളികള്‍ക്കിടയില്‍ അയാളെ ഒന്നുകൂടി നിസ്സഹായനാക്കി.&lt;br /&gt;&lt;br /&gt;വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അച്ഛന്‍ പറഞ്ഞ വാക്ക്‌ പലപ്പോഴും ഒരശരീരി പോലെ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. വികലാംഗനായപ്പോള്‍ അതൊന്നുകൂടി ശക്തിമത്തായി. പത്താംതരം തോറ്റ്‌ വീണ്ടും എഴുതാന്‍ വിമുഖത കാണിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞ ഉപദേശമായിരുന്നു അത്‌. നഷ്ടബോധത്തോടെ ഇന്നും മനസ്സില്‍ വൃണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നൊമ്പരമാണത്‌. ഒരുപക്ഷേ അന്ന്‌ അച്ഛനെ അനുസരിച്ചിരുന്നുവെങ്കില്‍ അനിയന്മാരെയും സമപ്രായക്കാരെയും പോലെ തനിക്കും ഇന്ന്‌ നല്ലനിലയില്‍ എത്താമായിരുന്നു.&lt;br /&gt;&lt;br /&gt;താഴെ വിദ്യാര്‍ത്ഥിക്കൂട്ടത്തില്‍നിന്ന്‌ ആരോ വിളിച്ചുപറഞ്ഞ ഒരു വികടം കേട്ടപ്പോഴാണ്‌ അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നത്‌. പറഞ്ഞത്‌ എന്താണെന്ന്‌ അയാള്‍ക്ക്‌ മുഴുവന്‍ മനസ്സിലായില്ല. മലയാളമറിയാത്ത ബംഗാളികള്‍ കൂടി ചിരിച്ചപ്പോഴാണ്‌ കുട്ടികള്‍ തന്നെ പരിഹസിച്ചിരിക്കുകയായിരിക്കുമെന്ന്‌ അയാള്‍ ഊഹിച്ചത്‌. മൂപ്പിളമ കാട്ടാതെ പേരാണ്‌ കുട്ടികള്‍ അയാളെ വിളിച്ചിരുന്നത്‌. അപ്പോഴൊക്കെ നിര്‍വ്വികാരതയോടെ അയാള്‍ അവരെ നോക്കും. സത്യത്തില്‍ കുട്ടികളെ അയാള്‍ക്ക്‌ ഭയമായിരുന്നു. ഭാഷയറിയാത്ത ജോലിക്കാര്‍ വരെ കുട്ടികളുമായി സൗഹൃദത്തിലായിക്കഴിഞ്ഞു. അയാള്‍ മാത്രം ഇപ്പോഴും അവരോട്‌ ഒരുമയിലെത്തിയിട്ടില്ല.&lt;br /&gt;&lt;br /&gt;ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയാല്‍ ജോലിക്കാര്‍ അയാളില്‍നിന്ന്‌ അകന്നേ ഇരിക്കൂ. ഉച്ചവിശ്രമത്തിന്‌ പണിക്കാര്‍ മയങ്ങുമ്പോള്‍ അയാള്‍ കുന്നിന്‍ചരിവില്‍നിന്നും താഴെ ഗഹനതയുടെ സൗന്ദര്യം നുകര്‍ന്നുനില്‍ക്കും.&lt;br /&gt;&lt;br /&gt;ഓരോ നാളും വര്‍ധിച്ചുവരുന്ന ചൂടിനെക്കുറിച്ചും അയാള്‍ക്ക്‌ ആകുലതയുണ്ടായിരുന്നു. ഈ പോക്ക്‌ പോയാല്‍ ഇനി എത്രകാലം ഇത്തരത്തിലുള്ള ജോലിയൊക്കെ മനുഷ്യന്‌ ചെയ്യാന്‍ കഴിയും? ചൂടില്ലെങ്കില്‍ കനത്ത മഴ! ഇപ്പോള്‍ സമസ്‌ത മേഖലകളിലും പരാജയപ്പെട്ടവര്‍ മാത്രമേ ഗതികേടുകൊണ്ട്‌ ഈ ജോലിക്ക്‌ നില്‍ക്കുന്നത്‌.&lt;br /&gt;&lt;br /&gt;തന്റെ ചോരത്തിളപ്പില്‍ ഉഷ്‌ണത്തെയും മഴയെയും വെല്ലുവിളിച്ച്‌ പണിതിരുന്ന ആ പ്രൗഢകാലത്തെ ഒരുതരം അത്ഭുതത്തോടെയേ ഇപ്പോഴയാള്‍ക്ക്‌ സ്‌മരിക്കാന്‍ കഴിയൂ. ഒരാത്മഗതം പോലെ അയാളുടെ മനമപ്പോള്‍ മൊഴിയും- " റാവുത്തര്‍ മുതലാളിയുടെ സമ്പത്തില്‍ തന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ടായിരിക്കും".&lt;br /&gt;&lt;br /&gt;പണിയായുധങ്ങള്‍ വെക്കാന്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലേക്ക്‌ നടക്കുമ്പോള്‍ കുറെ കുട്ടികള്‍ ഒരു പെണ്‍കുട്ടിയെ റാഗ്‌ ചെയ്യുന്ന കാഴ്‌ച  അയാള്‍  കണ്ടു. പാവം! സിനിമയിലൊക്കെ കാണുംപോലെ അവളെ രക്ഷിക്കാനും ഒരു നായകന്‍ ചിലപ്പോള്‍ അവതരിച്ചേക്കാം. അവര്‍ തമ്മില്‍ പിന്നീട്‌ പ്രണയബദ്ധരായേക്കാം.&lt;br /&gt;&lt;br /&gt;അയാള്‍ അയാള്‍ക്ക്‌ മാത്രമായി രഹസ്യമായി കരുതിയിരുന്ന മണ്‍കുടത്തില്‍നിന്നും തണുത്ത വെള്ളം മെത്താന്‍ കുടം കുനിഞ്ഞെടുത്തപ്പോള്‍ കുടത്തിനുള്ളില്‍നിന്ന്‌ ഒരു ഉരഗന്‍ ക്ഷിപ്രത്തില്‍ ഫണം വിടര്‍ത്തി അയാളുടെ മുഖത്തേക്ക്‌ ദംശിച്ചു.&lt;br /&gt;&lt;br /&gt;അതിമൂര്‍ച്ചയുള്ള ഒരായുധത്തിന്റെ സംവേദനം പോലെ ആദ്യം അയാള്‍ക്ക്‌ വേദന തോന്നുകയേ ഉണ്ടായില്ല.&lt;br /&gt;&lt;br /&gt;നാഗരാജന്‍ വെപ്രാളപ്പെട്ട്‌ പുറത്തേക്ക്‌ ഇഴഞ്ഞുമറിഞ്ഞപ്പോള്‍ ഉരഗഗോചരത്തിന്റെ സംക്രമണം തന്റെ ഞരമ്പുകളിലേക്ക്‌ നാഡികളിലേക്ക്‌ പടരുന്നത്‌ വ്യക്തമായി അയാള്‍ക്ക്‌ അനുഭവിച്ചറിയാന്‍ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;അബോധത്തിലേക്ക്‌ കൂപ്പുകുത്തുമ്പോഴും അയാളറിഞ്ഞു. ഇതപര്യന്തമായീജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത വിലോമമായൊരു വികാരം. ശാന്തമായൊരു വിക്ഷുബ്ധത! അതെങ്ങനെ രൂപപ്പെട്ടു!! മരണത്തോടാണ്‌ താനിപ്പോള്‍ ഏറ്റുമുട്ടുന്നത്‌. പക്ഷെ എന്നിട്ടും...!&lt;br /&gt;&lt;br /&gt;ഷെഡ്ഡില്‍നിന്നും പാതി പുറത്തേക്കും അകത്തേക്കുമായി അയാള്‍ വീണു. ഇപ്പോഴും ഒന്നു നിലവിളിക്കാനും തന്റെ പണിക്കാരുടെയോ വിദ്യാര്‍ത്ഥികളുടെയോ ശ്രദ്ധയാകര്‍ഷിക്കാനുള്ള കരുത്ത്‌ തന്നിലുണ്ടെന്ന്‌ അയാള്‍ക്കറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷെ അയാളത്‌ ചെയ്‌തില്ല. അപ്പുറത്ത്‌ റാഗിങ്‌ ആഘോഷിക്കുന്ന കുട്ടികളുടെ കരഘോഷം ആത്മാവിലേക്കാവാഹിച്ചെടുത്ത്‌ അസ്‌തമിച്ചുകൊണ്ടിരിക്കുന്ന വെളിപാടിന്റെ കടിഞ്ഞാണ്‍ വിട്ട്‌ കൂടുതല്‍ സ്വതന്ത്രനാകാന്‍ ആവുംവിധം യത്‌നിച്ചുകൊണ്ടയാള്‍ കണ്ണുകളടച്ചു. &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-3121047479647817740?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/3121047479647817740/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=3121047479647817740' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/3121047479647817740'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/3121047479647817740'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2009/12/blog-post_2830.html' title='ഒരു അവസാനത്തിന്റെ ആരംഭം'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-9062983626684786296</id><published>2009-11-10T21:00:00.000-08:00</published><updated>2010-12-21T23:43:17.170-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പുനര്‍ജ്ജനി</title><content type='html'>&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വനാന്തരത്തിലെ ഏറ്റവും ഉയരമുള്ള  വൃക്ഷത്തിലായിരുന്നു ഏകാകിയായ ആ പക്ഷി കൂട്‌ കൂട്ടിയിരുന്നത്‌.&lt;br /&gt;&lt;br /&gt;ഉയരങ്ങളില്‍നിന്നുള്ള കാഴ്‌ചക്കെന്നും മനോഹാരിതയ്‌ക്കൊപ്പം ഒരുമയും  ഉണ്ടെന്ന്‌ പക്ഷിക്ക്‌ തോന്നിയിരുന്നു. ഉയരങ്ങളില്‍നിന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍  ശത്രുവിനും മിത്രത്തിനും ഒരേ ഭാവമാണ്‌. ദരിദ്രരും ധനികരും ഒരുപോലെ.  താഴോട്ടുവരുംതോറും കാഴ്‌ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും അവ്യക്തവുമാകുന്നു.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ആയിരം വര്‍ഷത്തെ ഈ ജീവിതസപര്യയ്‌ക്കിടയില്‍ എന്തെല്ലാം കാഴ്‌ചകള്‍  കണ്ടു! എല്ലാത്തിനും ഒരു പൊതുസ്വഭാവമുണ്ടായിരുന്നു. യുദ്ധങ്ങള്‍ക്കെന്നും ഒരേ ഹേതു.  യുദ്ധങ്ങളുടെ അവസാനമെന്നും മഹാനാശം. പ്രേമവും നൈരാശ്യവും സന്തുലിതമായിതന്നെ നടന്നു.  ജനനവും മരണവും പോലെ. സത്യവും അസത്യവും കൈകോര്‍ത്തു. നന്ദിയും നിന്ദയും ഒരുപോലെ  പ്രകാശിച്ചു. പ്രവാചകരും ദാനവരും പലവട്ടം പിറന്നു. മണ്ണും വിണ്ണും മാറിമാറിവന്നു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍, ഒരു പുനര്‍ജ്ജനിയുടെ സമയമായിക്കഴിഞ്ഞെന്ന്‌ ഗോചരം പക്ഷിയെ  അറിയിച്ചുകൊണ്ടേയിരുന്നു. പുനര്‍ജ്ജനിക്കണമെങ്കില്‍ മരിച്ചേപറ്റൂ. മരിക്കണമെങ്കില്‍  ത്യജിക്കണം. അതിനേറ്റവും അനുകൂലമായ സമയം ഇതാണെന്ന്‌ പക്ഷിക്ക്‌ തോന്നി.&lt;br /&gt;&lt;br /&gt;ഒരു  സഹസ്രാബ്ദമായി തനിക്ക്‌ പരമ്പരയായി ആവാസവ്യവസ്ഥയുണ്ടാക്കിത്തന്ന മരമുത്തശ്ശിയോട്‌  യാത്ര പറയുമ്പോള്‍ പക്ഷി ആദ്യമായി കരഞ്ഞു.&lt;br /&gt;&lt;br /&gt;ഒടുങ്ങുംമുമ്പ്‌ തനിക്ക്‌ ചില  കര്‍ത്തവ്യങ്ങളുണ്ടെന്ന്‌ പക്ഷിക്കറിയാമായിരുന്നു. അതിനായി വനാന്തരങ്ങളില്‍  എല്ലായിടത്തും വലിയ ചിറകുകള്‍ വീശി അത്‌ പറന്നുനടന്നു. അവസാനം ത്യജിക്കാന്‍ ഏറ്റവും  ഉചിതമായ സ്ഥലം കണ്ടെത്തി മരക്കമ്പുകള്‍ കൂട്ടി ചിതയൊരുക്കി. പിന്നെ ഓടക്കുഴല്‍  പോലുള്ള കൊക്കില്‍നിന്നും സപ്‌തസ്വരങ്ങള്‍ പുറപ്പെടുവിച്ചു. ആ വശ്യസംഗീതം കേട്ട്‌  കാനനത്തിലെ സര്‍വ്വജീവികളും ഉറവിടം തേടി വന്നെത്തി. സമുദ്രജീവികളെല്ലാം  പുഴയിലൂടെയും കൈവഴികളിലൂടെയും അവിടേക്ക്‌ ഒഴുകിയെത്തി. സഹജീവികളെല്ലാം ആനന്ദനൃത്തം  ചെയ്‌ത്‌ മയങ്ങിനില്‍ക്കെ പെട്ടെന്ന്‌ പക്ഷി കൊക്കുരസി തീ  പടര്‍ത്തി.&lt;br /&gt;&lt;br /&gt;ഉച്ചിയില്‍ സംഗീതം നിന്നപ്പോള്‍ സഹജീവികളെല്ലാം  അബോധത്തില്‍നിന്നുണര്‍ന്ന്‌ ജാഗരൂകം നോക്കി. പക്ഷി ആളിക്കത്തുന്ന ചിതയിലേക്ക്‌  പറന്നിരുന്നു. താമസിയാതെ തീജ്വാലയും പക്ഷിയും ഒരഗ്നികുണ്‌ഠമായി മാറി.&lt;br /&gt;&lt;br /&gt;ചാരം  മാത്രം അവിടെ അവശേഷിച്ചപ്പോള്‍ കണ്ണീര്‍ പാര്‍ത്ത്‌ പക്ഷിമൃഗാദികളെല്ലാം  പൂര്‍വ്വികതയിലേക്കുതന്നെ യാത്രയായി. മത്സ്യങ്ങള്‍ വീണ്ടും സമുദ്രത്തിലേക്ക്‌  തിരിച്ചുപോയി.&lt;br /&gt;&lt;br /&gt;പറവയുടെ പുനര്‍ജ്ജനിക്ക്‌ കാലം മാത്രം പിന്നെയും സാക്ഷിയായി.  &lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-9062983626684786296?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/9062983626684786296/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=9062983626684786296' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/9062983626684786296'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/9062983626684786296'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2009/11/blog-post.html' title='പുനര്‍ജ്ജനി'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-572558327202324776</id><published>2009-10-25T22:38:00.001-07:00</published><updated>2010-12-21T23:55:57.228-08:00</updated><title type='text'>എന്റെ മുത്തശ്ശിമാര്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എന്റെ ഗ്രാമത്തിലെ  മുത്തശ്ശിമാരെല്ലാം എന്റെ സ്വന്തം മുത്തശ്ശിമാരാണ്‌. അവര്‍ പ്രത്യക്ഷത്തിലും  പരോക്ഷത്തിലും പുതുതലമുറയെ പലതും പഠിപ്പിക്കുന്നു. കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ  എന്റെ ഓരോ മുത്തശ്ശിക്കും രസകരമായ ഓരോ കഥ പറയാനുണ്ട്‌. ഏതാനും ചില  മുത്തശ്ശിമാര്‍.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF6666;"&gt;&lt;b&gt;കുഞ്ഞാര്‍ച്ച മുത്തശ്ശി&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;96-ാമത്തെ വയസ്സിലാണ്‌  കുഞ്ഞാര്‍ച്ച മുത്തശ്ശി മരിച്ചത്‌. ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു കുഞ്ഞാര്‍ച്ച  മുത്തശ്ശിയുടെ രൂപം. കറുത്തു തടിച്ച ദേഹം. അന്നവര്‍ മാറു മറച്ചിരുന്നില്ല. പക്ഷെ  കഴുത്തില്‍ അണിഞ്ഞിരുന്ന നാനാവര്‍ണ്ണത്തിലുള്ള അസംഖ്യം മുത്തുമാലകള്‍ അവരുടെ മുലകളെ  ശ്ശിമുക്കാലും ഒളിപ്പിച്ചിരുന്നു. ശുഷ്‌കിച്ചതാണെങ്കിലും അവരുടെ  മുന്നോട്ടാഞ്ഞുകിടക്കുന്ന മുലകള്‍ കാണുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍  അതിശയപ്പെട്ടിരുന്നു. എത്ര വലിയ മുലകള്‍! അപ്പോള്‍ എന്റെ കൂട്ടുകാരന്‍ പ്രകാശന്‍  അത്‌ ഖണ്ഡിച്ചുകൊണ്ട്‌ പറഞ്ഞു- "വെറുതെ! എന്റെ അമ്മയ്‌ക്ക്‌ ഇതിലും വലിയ  മുലയുണ്ട്‌"&lt;br /&gt;&lt;br /&gt;എന്തായിരുന്നു കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ ദീര്‍ഘായുസ്സിന്‌  കാരണം? പണ്ട്‌ ഞങ്ങളുടെ ഗ്രാമത്തില്‍ നിറയെ പാടങ്ങളുണ്ടായിരുന്നു. വര്‍ഷക്കാലത്ത്‌  പാടങ്ങള്‍ നിറയും. പാടത്ത്‌ നിറയെ മത്സ്യങ്ങളും തവളകളും  നീര്‍ക്കോലികളും.&lt;br /&gt;&lt;br /&gt;സന്ധ്യയായാല്‍ തവളകള്‍ കരയും "ക്രോം ക്രോം ". രാവും  പകലും വേര്‍തിരിച്ചറിയാനാവാത്ത പ്രകൃതിയിലെ മഴയുടെ സംഗീതവും പോക്കാച്ചിത്തവളകളുടെ  കരച്ചിലും മനസ്സില്‍ പല ഭാവഭേദങ്ങള്‍ സൃഷ്ടിക്കുന്നതായി തോന്നും. അപ്പോള്‍  കുഞ്ഞാര്‍ച്ച മുത്തശ്ശി കുണ്ടന്‍ കുടയുമെടുത്ത്‌ പാടത്തേക്ക്‌ പോകുന്നത്‌ കാണാം.  അവര്‍ പാടത്തുനിന്ന്‌ മുഴുമുഴുത്ത കുറേ പോക്കാച്ചിത്തവളകളെ പിടിക്കും. എന്റെ  വീടിന്റെ ഇടവഴിയിലൂടെ പോകുന്ന കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ കൈപ്പിടിയില്‍ തീര്‍ത്തും  നിസ്സഹായമായി കണ്ണുതുറിച്ചുകിടക്കുന്ന പോക്കാച്ചിത്തവളകളെ കാണുമ്പോള്‍ എനിക്ക്‌  അനുതാപം തോന്നും. പാവം പോക്കാച്ചിത്തവളകള്‍! കുഞ്ഞാര്‍ച്ച മുത്തശ്ശി അവയെ  കറിവെച്ച്‌ തിന്നാനാണ്‌ കൊണ്ടുപോകുന്നത്‌.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ കുഞ്ഞാര്‍ച്ച  മുത്തശ്ശിയുടെ പറമ്പിലൂടെ ഞാന്‍ സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ വീടിന്റെ  പിന്നാമ്പുറത്തെ തെങ്ങിന്‍കുഴിയില്‍ കാലുകള്‍ മാത്രം അറുത്തുമാറ്റിയ  പോക്കാച്ചിത്തവളകളുടെ ശേഷിച്ച രൂപങ്ങള്‍ കാണാം.&lt;br /&gt;&lt;br /&gt;സൂക്ഷിച്ചുനോക്കിയാല്‍  അവയുടെ വലിയ കണ്ണുകള്‍ മിന്നിമറയുന്നതായി തോന്നും. ചത്തിട്ടില്ലെന്നുതോന്നും.&lt;br /&gt;&lt;br /&gt;പോക്കാച്ചിത്തവളകളുടെ തടിച്ച കാലുകള്‍ മാത്രമാണത്രെ കുഞ്ഞാര്‍ച്ച മുത്തശ്ശി  തിന്നാനെടുക്കുക. തൊണ്ണൂറാം കുരയ്‌ക്കും ശ്വാസംമുട്ടലിനും അത്‌  ഔഷധമാണത്രെ!&lt;br /&gt;&lt;br /&gt;മരണം വരെ കുഞ്ഞാര്‍ച്ച മുത്തശ്ശിക്ക്‌ ഒരസുഖവും  ഉണ്ടായിരുന്നില്ല. തവളകളുടെ മുഴുത്ത കാലുകളായിരുന്നോ കുഞ്ഞാര്‍ച്ച മുത്തശ്ശിയുടെ  ദീര്‍ഘായുസ്സിന്‌ നിദാനം.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF6666;"&gt;&lt;b&gt;പൂക്കുണ്ട ചീരായി&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;തല നിറയെ  വെള്ളിത്തലമുടിയുള്ള, എപ്പോഴും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളോടെയുള്ള പൂക്കുണ്ട  ചീരായിയെ കാണാന്‍ നല്ല ഭംഗിയായിരുന്നു. നല്ല ചുറുചുറുക്കുള്ള സുന്ദരി  മുത്തശ്ശിയായിരുന്നു പൂക്കുണ്ട ചീരായി.&lt;br /&gt;&lt;br /&gt;മൊച്ചയും കുരങ്ങനും മയിലുകളും  വസിക്കുന്ന ഒരു കുന്നിന്‍പുറത്തായിരുന്നു പൂക്കുണ്ട ചീരായിയുടെ  വീട്‌.&lt;br /&gt;&lt;br /&gt;ഓണക്കാലത്ത്‌ കരിമ്പനയോല കൊണ്ട്‌ പൂക്കള്‍ ശേഖരിക്കാനുള്ള പൂക്കുണ്ട  ഉണ്ടാക്കലാണ്‌ ചീരായി മുത്തശ്ശിയുടെ പണി. അതുകൂടാതെ മുറവും കൊട്ടയുമൊക്കെ  അവരുണ്ടാക്കിയിരുന്നു.&lt;br /&gt;&lt;br /&gt;ഓണക്കാലത്തേ ഞാന്‍ പൂക്കുണ്ട ചീരായിയെ  കണ്ടിരുന്നുള്ളൂ. അത്തത്തിന്‌ നാലോ അഞ്ചോ നാള്‍ മുമ്പ്‌ ചീരായി മുത്തശ്ശി  പൂക്കുണ്ടകളുമായി സകല വീടുകളിലും വരും. അവരെപ്പോലെ അവരുടെ പൂക്കുണ്ടകള്‍ കാണാനും  നല്ല ഭംഗിയായിരുന്നു. അതിനു വല്ലാത്തൊരു സുഗന്ധമുണ്ടായിരുന്നു. ഒരാള്‍ തന്നെ ഒന്നും  രണ്ടും പൂക്കുണ്ടകള്‍ വാങ്ങിക്കും. തുമ്പയ്‌ക്കും തെച്ചിയ്‌ക്കും അരിപ്പൂവിനുമൊക്കെ  വെവ്വേറെ പൂക്കുണ്ടകള്‍.&lt;br /&gt;&lt;br /&gt;പിന്നീടെന്നോ ഒരോണത്തിന്‌ പൂക്കുണ്ട ചീരായി  വന്നില്ല. ഞങ്ങള്‍ കുട്ടികള്‍ ആകാംക്ഷയോടെ അവരെ കാത്തുനിന്നു. പിന്നീടാരോ പറഞ്ഞു.  ചീരായി മുത്തശ്ശി മരിച്ചുപോയത്രെ!&lt;br /&gt;&lt;br /&gt;പ്രൗഢമല്ലെങ്കിലും ഇന്നും ഓണം വരുമ്പോള്‍  ഞാന്‍ പൂക്കുണ്ട ചീരായിയെയും പ്രതീക്ഷിക്കുന്നു. പൂക്കുണ്ട ചീരായി വന്നിട്ടും ഇനി  കാര്യമില്ലെന്നറിയാം. പൂക്കളില്ലാതെ പൂക്കുണ്ട കൊണ്ടെന്തുകാര്യം?  എങ്കിലും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF6666;"&gt;ചെറിച്ചിത്തള്ള&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;ചെറിച്ചി മുത്തശ്ശിയെ എല്ലാവരും  ചെറിച്ചിത്തള്ള എന്നാണ്‌ വിളിച്ചിരുന്നത്‌. ചെറിച്ചി മുത്തശ്ശിയുടെ പല്ലുകള്‍  മുഴുവനും കൊഴിഞ്ഞിരുന്നു. കാതില്‍ വലിയ തുളകളുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;വേനല്‍ക്കാലത്ത്‌ പുഴയുടെ കുറേ ഭാഗം വളച്ചുകെട്ടി കായ്‌കനികള്‍  ഉണ്ടാക്കലായിരുന്നു ചെറിച്ചിമുത്തശ്ശിയുടെ പണി. കരിമ്പുകള്‍ കുത്തിയാണ്‌  അതിരുകളുണ്ടാക്കുക. പയര്‍, തണ്ണിമത്തന്‍, ശര്‍ക്കരക്കിഴങ്ങ്‌, വെള്ളരിക്ക, ഇളവന്‍  തുടങ്ങിയ പച്ചക്കറികളായിരുന്നു അവര്‍ കൃഷി ചെയ്യുക. എന്നിട്ട്‌ മൂപ്പിനനുസരിച്ച്‌  ഓരോന്നറുത്തെടുത്ത്‌ വീടുകളില്‍ കൊണ്ടുനടന്ന്‌ വില്‍ക്കും. ആരും  വിലപേശിയിരുന്നില്ല. രാസവളമിടാത്ത നാടന്‍ ഇനങ്ങളായിരുന്നു  ചെറിച്ചിമുത്തശ്ശിയുടേത്‌.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ ഒരുപറ്റം കുട്ടികള്‍  ആട്ടിന്‍കൂട്ടങ്ങളുമായി പുഴവക്കത്ത്‌ കാലികളെ മേച്ചുനടക്കും. അപ്പോള്‍ സൂത്രത്തില്‍  കയറി തണ്ണിമത്തനും വെള്ളരിപ്പൂവനും മോഷ്ടിക്കും. എന്തു സ്വാദായിരുന്നു  ചെറിച്ചിമുത്തശ്ശിയുടെ ഫലവര്‍ഗ്ഗങ്ങള്‍ക്ക്‌.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ പുതുതായി വന്ന ഒരു  വരത്തന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു. അവനായി പിന്നെ ഞങ്ങളുടെ ലീഡര്‍-  'ഇബ്രായി '. അക്രമവാസനയായിരുന്നു ഇബ്രായിയുടെ മുഖമുദ്ര.&lt;br /&gt;&lt;br /&gt;ഒരുനാള്‍ ഇബ്രായി  ഒരു ഓര്‍ഡറിട്ടു- "ചെറിച്ചിത്തള്ളയുടെ പച്ചക്കറിത്തോട്ടത്തിലെ മുഴുവന്‍  കായ്‌കനികളും അടിച്ചുമാറ്റുക " അവന്റെ നേതൃത്വത്തില്‍ ഞങ്ങളെല്ലാവരും  ചെറിച്ചിമുത്തശ്ശിയുടെ കായ്‌കനി തോട്ടത്തിലേക്ക്‌ ഇരച്ചുകയറി. സകല ഫലവര്‍ഗ്ഗങ്ങളും  ഞങ്ങള്‍ അറുത്തെടുത്തു. ഇബ്രായിയുടെ വലിയ ചാക്കുകള്‍ നിറഞ്ഞു. അവന്റെ അനിയന്മാര്‍  തലച്ചുമടുകളുമായി അതവന്റെ വീട്ടിലേക്കെത്തിച്ചു. അവസാനം ഇബ്രായി ഞങ്ങളുടെ  അമ്പതില്‍പ്പരം ആട്ടിന്‍കൂട്ടത്തെ ചെറിച്ചിമുത്തശ്ശിയുടെ  പച്ചക്കറിത്തോട്ടത്തിലേക്ക്‌ തെളിച്ചു. ആടുകള്‍ സകലതും തിന്നുമുടിച്ചു. വള്ളികള്‍  പോലും അവശേഷിക്കാതെ കായ്‌കനി തോട്ടം നാമാവശേഷമായി. ഇബ്രായിയോട്‌ നേരിട്ട്‌  ചോദിക്കാന്‍ ധൈര്യമില്ലെങ്കിലും ഞാന്‍ മനസ്സില്‍ ചോദിച്ചു- "എന്താ ഇബ്രായി  ചെറിച്ചിമുത്തശ്ശിയോട്‌ ഇങ്ങനെയൊരു ക്രൂരത? "&lt;br /&gt;&lt;br /&gt;ചെറിച്ചിമുത്തശ്ശിയെ ഇപ്പോള്‍  എന്റെ ഗ്രാമത്തില്‍ കാണാറില്ല. പാവം ഒരുപക്ഷേ  മരിച്ചുപോയിരിക്കും.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF6666;"&gt;പാട്ടിച്ചിരുത&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;ഒരുതരം പേടിയോടെയേ ചിരുതയുടെ കഥ  പറയാനാകൂ. അധികമാളുകള്‍ക്കും അവരോട്‌ ഭയം കലര്‍ന്ന വെറുപ്പായിരുന്നു.  പാട്ടിച്ചിരുതയ്‌ക്ക്‌ ഒടിവിദ്യ അറിയാമായിരുന്നത്രെ! നിരവധി ആളുകളെ ചിരുത  ഒടിമറിച്ച്‌ കൊന്നിട്ടുണ്ട്‌. ജീവിച്ചിരുന്ന പല രക്തസാക്ഷികളും എന്റെ  ഗ്രാമത്തിലുണ്ട്‌.&lt;br /&gt;&lt;br /&gt;പണ്ടൊക്കെ ആളുകള്‍ പരസ്‌പരം വൈരം തീര്‍ക്കാന്‍  പാട്ടിച്ചിരുതയെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇന്നത്തെ ക്വട്ടേഷന്‍ സംഘത്തിന്റെ  പണി.&lt;br /&gt;&lt;br /&gt;സംഗതി ഏറ്റുകഴിഞ്ഞാല്‍ പാട്ടിച്ചിരുത രാത്രി പാലമരത്തില്‍  തൂക്കിയിട്ടിരിക്കുന്ന ഒടിമരുന്ന്‌ പുറത്തെടുക്കും. പിന്നെ ഇഷ്ടമുള്ള മൃഗരൂപം  ധരിച്ച്‌ ശത്രുവിനെ ഒടിച്ച്‌ (പേടിപ്പിച്ച്‌) കൊല്ലും. ഒടിരൂപത്തിലുള്ള  മൃഗങ്ങള്‍ക്ക്‌ വാലോ കൊമ്പോ ഉണ്ടാകില്ലത്രെ.&lt;br /&gt;&lt;br /&gt;രാത്രികാലങ്ങളില്‍ ഒടിമറിഞ്ഞ്‌  വിഹരിക്കുന്ന ചിരുതയെ കണ്ടവരേറെയുണ്ട്‌. അവരത്‌ വര്‍ണ്ണിക്കുന്നത്‌ കേള്‍ക്കാന്‍  നല്ല രസമാണ്‌.&lt;br /&gt;&lt;br /&gt;ഒരു വീട്ടില്‍ പുതിയൊരു ഉണ്ണി പിറന്നാല്‍ കണ്ണേറ്‌  തട്ടാതിരിക്കാനും പേടിപ്പനിയുണ്ടാകാതിരിക്കാനും പലരും പാട്ടിച്ചിരുതയില്‍നിന്ന്‌  ജപിച്ചുകെട്ടിയ ചരട്‌ വാങ്ങും. തിരുവാതിരയ്‌ക്കും ഓണത്തിനുമൊക്കെ പാട്ടിച്ചിരുത ഓരോ  വീട്ടിലും വന്ന്‌ പാണപ്പാട്ട്‌ പാടിയിരുന്നു. ഒരു നന്ദുണ്ണിയും കൂടെയുണ്ടാകും.  ശ്രവണസുന്ദരമായിരുന്നു അവരുടെ പാട്ട്‌. ചിരുതയ്‌ക്ക്‌ പ്രതിഫലം എല്ലാവരും  കണ്ടറിഞ്ഞ്‌ നല്‍കും. പ്രതിഫലം കുറഞ്ഞുപോയാല്‍ ചിരുത രാത്രി ഒടിമറിഞ്ഞുവന്ന്‌  പേടിപ്പിക്കുമത്രെ.&lt;br /&gt;&lt;br /&gt;ചെയ്‌തുപോയ ദുഷ്‌കര്‍മ്മങ്ങളുടെ പരിണിത ഫലമാകാം ചിരുത  ഒരുപാട്‌ കാലം നരകിച്ച്‌ കിടന്നാണ്‌ മരിച്ചത്‌. രാത്രികാലങ്ങളില്‍ ഇന്നും ചിരുതയെ  ഭയക്കുന്നവര്‍ എന്റെ ഗ്രാമത്തിലുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF6666;"&gt;രുക്കു മുത്തശ്ശി&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;രുക്കു  മുത്തശ്ശിക്ക്‌ കുറെ പെണ്‍മക്കളുണ്ടായിരുന്നു. മക്കള്‍ക്ക്‌ മക്കളായി. അവര്‍ക്കും  മക്കളായി. മൂന്നു തലമുറയെ കണ്ട ചാരിതാര്‍ത്ഥ്യത്തില്‍ രുക്കു മുത്തശ്ശി  ഗ്രാമത്തില്‍ വിലസലോട്‌ വിലസല്‍. കാര്യമായ അസുഖമൊന്നുമില്ല. ചെവി കുറച്ച്‌  പതുക്കെയാണെന്നുമാത്രം. തൊണ്ണൂറു വയസ്സെങ്കിലുമായിക്കാണും.&lt;br /&gt;&lt;br /&gt;രുക്കുമുത്തശ്ശിയുടെ സമകാലികരായ പൂക്കുണ്ട ചീരായിയും കുഞ്ഞാര്‍ച്ച  മുത്തശ്ശിയും പാട്ടിച്ചിരുതയുമൊക്കെ കാലഗതി പൂകി. അങ്ങനെയിരിക്കെ മുത്തശ്ശിക്കൊരു  പൂതി- "തനിക്ക്‌ നാലാളറിഞ്ഞ്‌ മരിക്കണം " രുക്കു മുത്തശ്ശി പ്രാര്‍ത്ഥിച്ചു.  "നാരായണാ, ഇഹത്തിലെ സകല സുഖദുഖങ്ങളും ഞാനനുഭവിച്ചുകഴിഞ്ഞു. ഇനി എന്നെ എത്രയുംവേഗം  അവിടുത്തേക്കെടുക്കണേ "&lt;br /&gt;&lt;br /&gt;രുക്കു മുത്തശ്ശിയുടെ പ്രാര്‍ത്ഥന നാരായണന്‍ കേട്ടു.  ഒരു ദിവസം നാരായണന്‍ ഒരു പേപ്പട്ടിയുടെ രൂപം പൂണ്ട്‌ വന്ന്‌ രുക്കുമുത്തശ്ശിയെ  തലങ്ങും വിലങ്ങും ഓടിച്ചിട്ട്‌ കടിച്ചു. കടിയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ കടി.  രുക്കു മുത്തശ്ശി ആകെ ചോരയില്‍ കുതിര്‍ന്നു. മരണം കാത്തുകിടന്നു. അപ്പോഴേക്കും  ആളുകള്‍ ഓടിക്കൂടി മുത്തശ്ശിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ രുക്കുമുത്തശ്ശിയുടെ  ദേഹം മുഴുവന്‍ തുന്നിക്കെട്ടി. ഊട്ടിയില്‍നിന്ന്‌ പേവിഷത്തിനുള്ള മരുന്ന്‌ വരുത്തി  അവരുടെ പൊക്കിളിന്‌ ചുറ്റും കുറേ ഇഞ്ചക്ഷന്‍. അങ്ങനെ രുക്കു മുത്തശ്ശി  പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെണീറ്റു.&lt;br /&gt;&lt;br /&gt;തന്റെ ആഗ്രഹം സഫലമായില്ലല്ലോ  എന്ന വ്യതിഥ ഭാരത്തോടെ രുക്കു മുത്തശ്ശി വീണ്ടും പ്രാര്‍ത്ഥിച്ചു. ഇക്കുറി  നാരായണന്‍ ഒരു മരത്തിന്റെ രൂപത്തിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മുത്തശ്ശി  മുറ്റത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഒരു വലിയ അത്തിമരം മുത്തശ്ശിയുടെ തലയിലേക്ക്‌ 'ഠേ'  എന്നൊരു വീഴ്‌ച. തലപൊട്ടി ചോരയൊഴുകി. രുക്കുമുത്തശ്ശി വീണ്ടും ആശുപത്രിയില്‍,  വീണ്ടും ജീവിതത്തിലേക്ക്‌.&lt;br /&gt;&lt;br /&gt;ഇനി എന്തുചെയ്യും? രുക്കു മുത്തശ്ശി  തലപുകഞ്ഞാലോചിച്ചു. തനിക്കെത്രയും പെട്ടെന്ന്‌ മരിച്ച്‌ പേരെടുക്കണം. അങ്ങനെ  മുത്തശ്ശി ഒരു തീരുമാനമെടുത്തു. വീട്ടില്‍ മറ്റാളുകളാരുമില്ലാത്ത തക്കം നോക്കി.  പതിനെട്ടു കോല്‍ ആഴമുള്ള കിണറ്റിലേക്ക്‌ 'പ്ലും' എന്നൊരു ചാട്ടം.&lt;br /&gt;&lt;br /&gt;രുക്കു  മുത്തശ്ശി കുറേ വെള്ളം കുടിച്ചു. കുറെ മുങ്ങിപ്പൊങ്ങി. എന്നിട്ടും മരിച്ചില്ല.  മരണവേദന അസഹ്യം തന്നെ. രുക്കു മുത്തശ്ശിക്ക്‌ മനസ്സിലായി. അങ്ങനെ രുക്കുമുത്തശ്ശി  കിണറ്റിലോട്ട്‌ വീണുകിടന്നിരുന്ന കയറില്‍ പിടിച്ച്‌ തൂങ്ങിക്കിടന്നു.&lt;br /&gt;&lt;br /&gt;വീട്ടുകാരും നാട്ടുകാരും അറിഞ്ഞ്‌ സാഹസികമായി മുത്തശ്ശിയെ പുറത്തെടുത്തു.&lt;br /&gt;&lt;br /&gt;സമയം ഏറെ കഴിഞ്ഞ്‌ കുടിച്ച വെള്ളം മുഴുവന്‍ ചര്‍ദ്ദിച്ച്‌ ശാന്തമായപ്പോള്‍  മുത്തശ്ശി ഓര്‍ത്തു- "ആ കയറില്ലെങ്കില്‍ താനെപ്പഴോ സ്വര്‍ഗ്ഗത്തിലെത്തിയിരുന്നു.  "&lt;br /&gt;&lt;br /&gt;എന്റെ ഗ്രാമത്തിലെ പല മുത്തശ്ശിമാരും യാത്രയായിക്കഴിഞ്ഞു. രുക്കു  മുത്തശ്ശി ഇപ്പോഴും ജീവനോടെയിരിക്കുന്നു. ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു- "രുക്കു  മുത്തശ്ശിയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കരുതേ. രുക്കുമുത്തശ്ശി ഇനിയും ജീവിക്കണേ "  &lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-572558327202324776?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/572558327202324776/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=572558327202324776' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/572558327202324776'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/572558327202324776'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2009/10/blog-post.html' title='എന്റെ മുത്തശ്ശിമാര്‍'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-2142974101698815519</id><published>2009-09-26T03:21:00.000-07:00</published><updated>2010-12-21T23:41:19.017-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഡെവ്‌ള്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മനസ്സിനെ ജയിക്കാന്‍ പഠിച്ചതെന്നാണ്‌? വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഈ മഹാനഗരത്തിലേക്ക്‌ കാലെടുത്തുവെക്കുമ്പോള്‍ ഞാന്‍ നിസ്വനായിരുന്നു- എല്ലാംകൊണ്ടും.&lt;br /&gt;&lt;br /&gt;അന്ന്‌....&lt;br /&gt;വര്‍മ്മയുടെ ഓഫീസ്‌ കാബിനുമുന്നില്‍ അധീരനായി വേപഥുവോടെ നിന്നപ്പോള്‍ ഉള്‍സ്വരം പറഞ്ഞു- "ഇല്ല, ഇവിടെയും നിനക്ക്‌ ജോലി ലഭിക്കില്ല. നീ തഴയപ്പെടും "&lt;br /&gt;&lt;br /&gt;സന്ദര്‍ശനാനുമതി ലഭിച്ചു. ചുളിഞ്ഞ ഇന്‍ ചെയ്‌ത ഷര്‍ട്ടും മുഷിഞ്ഞ പാന്റ്‌സും ഒരിക്കല്‍കൂടി നോക്കി വിമ്മിഷ്ടപ്പെട്ടു. മുഖത്ത്‌ കഴിയുന്നത്ര ഭവ്യത വരുത്തി സ്‌പ്രിംഗ്‌ ഡോര്‍ തുറന്ന്‌ അനുമതി ചോദിച്ചു.&lt;br /&gt;&lt;br /&gt;അകത്തേക്കുവരാന്‍ ആംഗ്യം കാട്ടി. ഇരിക്കാന്‍ പറഞ്ഞില്ല. റിവോള്‍വിംഗ്‌ ചെയറില്‍ മുന്നിലെ കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ഫയലുകള്‍ തപ്പി കുറേ നേരം കൂടി അദ്ദേഹം നിശബ്ദനായിരുന്നു. പരമാവധി മൃദുവാക്കി സ്വരം താഴ്‌ത്തി പറഞ്ഞു- "ഗുഡ്‌മോണിംഗ്‌ സര്‍ "&lt;br /&gt;&lt;br /&gt;"മോണിംഗ്‌. എന്തുവേണം?"&lt;br /&gt;&lt;br /&gt;"സര്‍, ഞാന്‍ സുദേവ്‌ കുമാര്‍. ജോര്‍ജ്‌ സാര്‍ പറഞ്ഞിട്ടാണ്‌ വരുന്നത്‌. ഇത്‌ എന്നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത്‌."&lt;br /&gt;&lt;br /&gt;അദ്ദേഹം കത്ത്‌ പൊട്ടിച്ച്‌ താല്‍പര്യമില്ലാത്തവിധം വായിച്ചു. മുഴുമിപ്പിച്ചെന്ന്‌ തോന്നിയില്ല. വിരസമായെന്നപോലെ മോണിറ്ററില്‍ ശ്രദ്ധ ചെലുത്തി. പിന്നെ വീണ്ടും മുഖത്തേക്ക്‌ നോക്കി.&lt;br /&gt;&lt;br /&gt;"സര്‍, എനിക്ക്‌ എം.എസ്‌.സി. ബിരുദമുണ്ട്‌. കമ്പ്യൂട്ടറും കഴിഞ്ഞിട്ടുണ്ട്‌. ഇതാ എന്റെ സര്‍ട്ടിഫിക്കറ്റ്‌സ്‌ "&lt;br /&gt;&lt;br /&gt;"മിസ്റ്റര്‍ ഇവിടെയിപ്പോള്‍ ജോലിക്ക്‌ ഒഴിവൊന്നുമില്ല. വേക്കന്‍സി വരുമ്പോള്‍ പരിഗണിക്കാം. "&lt;br /&gt;&lt;br /&gt;കുറേനേരം ഞങ്ങള്‍ക്കിടയില്‍ മൗനം തളംകെട്ടി. ഒടുവില്‍ അത്‌ ഭഞ്‌ജിച്ചുകൊണ്ട്‌ അദ്ദേഹം തന്നെ പറഞ്ഞു- "നിങ്ങള്‍ക്ക്‌ പോകാം"&lt;br /&gt;&lt;br /&gt;"സര്‍, അങ്ങേയ്‌ക്ക്‌ പല സ്ഥാപനങ്ങള്‍കൂടിയുണ്ടല്ലോ. ഞാന്‍ എന്തുജോലിക്കും തയ്യാറാണ്‌. എനിക്ക്‌ ഡ്രൈവിംഗ്‌ അറിയാം"&lt;br /&gt;&lt;br /&gt;"ഞാന്‍ പറഞ്ഞല്ലോ. നിങ്ങളെ പരിഗണിക്കാം. ഇപ്പോള്‍ പോകൂ"&lt;br /&gt;&lt;br /&gt;സ്ഥായിയായ നിരാശയും പേറി ഓഫീസിലെ സുഖശീതളിമയില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ സ്വയം ചോദിച്ചു- ഈ വഴിയും അടഞ്ഞിരിക്കുന്നു. പരിഗണിക്കാം, ശരിയാക്കാം എന്നതെല്ലാം ഭംഗിവാക്കാണ്‌. താനെത്ര കേട്ടിരിക്കുന്നു. എല്ലാം വെറുതെ.&lt;br /&gt;&lt;br /&gt;അടുത്ത ലക്ഷ്യം എന്താണ്‌? ഈ നഗരത്തില്‍ ആരെയും തനിക്ക്‌ പരിചയമില്ല. എന്തുചെയ്യും?&lt;br /&gt;&lt;br /&gt;ഇവിടെ എന്തുജോലി ചെയ്യാനും താന്‍ തയ്യാറായിരുന്നു. നാട്ടില്‍ റിട്ടയേര്‍ഡ്‌ അധ്യാപകന്‍ പത്മനാഭന്‍ നായരുടെ മകന്‌ കൂലിപ്പണി ചെയ്യാനോ ഡ്രൈവറാകാനോ പറ്റില്ല. അസ്ഥിവാരം തകര്‍ന്ന തറവാടിന്റെ അന്തസ്സ്‌. പട്ടിണി കിടന്നാലും നശിക്കാത്ത ദുരഭിമാനം.&lt;br /&gt;&lt;br /&gt;ജോലിക്കായി അലയാത്ത ദിവസങ്ങളില്ല. എഴുതാത്ത പരീക്ഷകളില്ല. മനസ്സ്‌ മരവിച്ചിരുന്നു. സ്വയം ശപിച്ചിരുന്നു. അവസാനം പലതും ത്യജിച്ച്‌ നാട്ടില്‍നിന്ന്‌ വണ്ടി കയറുമ്പോള്‍ നിശബ്ദമായ ശപഥം- "ഞാന്‍ പോകുന്നു. ഒരു ജോലി കിട്ടി സ്വന്തം നിലനില്‍പ്പ്‌ ഭദ്രമാക്കിയേ ഇനി തിരിച്ചുവരൂ. അല്ലാത്തപക്ഷം വിധിവിപര്യയത്തിന്റെ അകംപൊരുള്‍ തേടി ഞാനലയും. ഏകാകിയായി."&lt;br /&gt;&lt;br /&gt;അന്ന്‌ കൈമുതലായി തനിക്കുണ്ടായിരുന്നത്‌ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറേ സാക്ഷ്യപത്രങ്ങളും കോളേജ്‌ ലക്‌ചര്‍ ജോര്‍ജ്‌ സാറിന്റെ ശുപാര്‍ശക്കത്തും.&lt;br /&gt;&lt;br /&gt;വെയില്‍ ചൂട്‌ പിടിച്ചിരുന്നു. കാലത്തിന്റെ അനന്തപ്രവാഹത്തെ ഓര്‍മ്മിപ്പിച്ചെന്നോണം ദൂരെ എവിടെനിന്നോ മണി മുഴങ്ങി. അപ്പോള്‍ മനസ്സ്‌ ഒന്നുകൂടി അസ്വസ്ഥമായി. ഇന്നുമങ്ങനെയാണ്‌. ചില ശബ്ദങ്ങള്‍, നിമിത്തങ്ങള്‍. അത്‌ മുഴുവനായും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത ഏതോ ഗതകാല സ്‌മൃതികളുടെ താക്കോല്‍പ്പഴുതുകളാകുന്നു; ഒരു ദുരൂഹത പോലെ.&lt;br /&gt;&lt;br /&gt;ടൗണില്‍ തിരക്ക്‌ കൂടിക്കൂടിവന്നു. റോഡിന്റെ ഓരത്ത്‌ പ്രസിദ്ധമായ തണല്‍മരത്തിന്റെ ചുവട്ടില്‍ ചിന്താനിമഗ്നനായി നിന്നപ്പോള്‍ പിന്‍സ്വരം കേട്ടു- "ഏയ്‌ മിസ്റ്റര്‍"&lt;br /&gt;&lt;br /&gt;തിരിഞ്ഞുനോക്കിയപ്പോള്‍ നീല യൂണിഫോമില്‍ ഒരാള്‍. അയാളെ മുമ്പ്‌ എവിടെയാണ്‌ കണ്ടത്‌? ഓ ഇയാള്‍ വര്‍മ്മയുടെ വാച്ച്‌മാനല്ലേ?"&lt;br /&gt;&lt;br /&gt;"ഉം എന്താ?"&lt;br /&gt;&lt;br /&gt;"നിങ്ങളെ ബോസ്‌ വിളിക്കുന്നു"&lt;br /&gt;&lt;br /&gt;"എന്താണാവോ?"&lt;br /&gt;&lt;br /&gt;"അറിയില്ല, വരാന്‍ പറഞ്ഞു"&lt;br /&gt;&lt;br /&gt;രണ്ടാമത്‌ വര്‍മ്മയുടെ ഓഫീസിനുള്ളിലേക്ക്‌ കടക്കുമ്പോഴും പരിഭ്രമിച്ചു. എന്തിനായിരിക്കും തിരിച്ചുവിളിപ്പിച്ചിരിക്കുന്നത്‌?&lt;br /&gt;&lt;br /&gt;മുമ്പ്‌ കണ്ടതുപോലെയായിരുന്നില്ല അദ്ദേഹം. മുഖത്ത്‌ പ്രസന്ന ഭാവം. തന്നെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന തോന്നി.&lt;br /&gt;&lt;br /&gt;"ഇരിക്കൂ"&lt;br /&gt;&lt;br /&gt;മുന്നിലെ വര്‍ണനിറത്തിലുള്ള കണ്ണാടിയുടെ അലങ്കാരങ്ങള്‍ നോക്കിയെന്നോണം ആകാംക്ഷയോടെ ഇരുന്നു. അടുത്ത വാക്കുകള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട്‌.&lt;br /&gt;&lt;br /&gt;"സുദേവ്‌. നിങ്ങള്‍ എന്തു ജോലിക്കും തയ്യാറാണെന്നല്ലേ പറഞ്ഞത്‌?"&lt;br /&gt;&lt;br /&gt;"അതെ"&lt;br /&gt;&lt;br /&gt;"നിങ്ങള്‍ക്ക്‌ ഏതൊക്കെ ഭാഷകളറിയാം?"&lt;br /&gt;&lt;br /&gt;"ഇംഗ്ലീഷും ഹിന്ദിയും"&lt;br /&gt;&lt;br /&gt;"വളരെ നല്ലത്‌"&lt;br /&gt;&lt;br /&gt;"ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. കാരണം പറയാന്‍ പോകുന്നത്‌ മറ്റുള്ളവരെ സംബന്ധിച്ച്‌ വിചിത്രവും അശ്ലീലവുമായി തോന്നാം. നിങ്ങള്‍ക്ക്‌ എന്നോട്‌ അനുകൂലിക്കാന്‍ സാധിക്കാത്തപക്ഷം വെറുപ്പ്‌ തോന്നുകയോ ദേഷ്യപ്പെടുകയോ ചെയ്യേണ്ടതില്ല. വിദേശരാജ്യങ്ങളില്‍ ഇതെല്ലാം പതിവാണ്‌"&lt;br /&gt;&lt;br /&gt;"സര്‍, താങ്കള്‍ പറയുന്നത്‌ എനിക്ക്‌ മനസ്സിലാവുന്നില്ല"&lt;br /&gt;&lt;br /&gt;"സുദേവ്‌, ഞാന്‍ മുഖവുര കൂടാതെ പറയാം. ഞാനൊരു സ്വവര്‍ഗസ്‌നേഹിയാണ്‌. എനിക്ക്‌ നിങ്ങളെ ഇഷ്ടമായി. എന്നോട്‌ സഹകരിക്കുന്നപക്ഷം ജോലി തരാം. ഒന്നോര്‍ത്തുകൊള്ളുക. നിങ്ങള്‍ക്ക്‌ ഒരിക്കലും സ്വപ്‌നം കാണാന്‍ കഴിയാത്ത പ്രതിഫലം ഞാന്‍ തരും. നിങ്ങളെന്തു പറയുന്നു?"&lt;br /&gt;&lt;br /&gt;വര്‍മ്മ നീട്ടിയ വിസിറ്റിംഗ്‌ കാര്‍ഡ്‌ താന്‍ വാങ്ങുകയായിരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം അയാള്‍ പോക്കറ്റിലേക്കിടുകയായിരുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ ആറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തുടക്കം വര്‍മ്മയുടെ പ്രൈവറ്റ്‌ സെക്രട്ടറി. പിന്നെ... തനിക്കിന്ന്‌ കാറുണ്ട്‌. ആധുനിക സുഖസൗകര്യങ്ങളുണ്ട്‌. പണമുണ്ട്‌. വര്‍മ്മക്കറിയാത്തതായി പലതുമുണ്ട്‌. വര്‍മ്മ പോലുമറിയാതെ അയാളുടെ ബിസിനസിന്റെ കടിഞ്ഞാണ്‍ (ജീവിതത്തിന്റെയും) തന്റെ കയ്യില്‍ വന്നുചേര്‍ന്നിരിക്കുന്നു.&lt;br /&gt;&lt;br /&gt;വര്‍മ്മയുടെ മുടി മുക്കാലും നരച്ചിരിക്കുന്നു. അകാലനരയാണ്‌. രൂപത്തില്‍ അയാളൊരു വൃദ്ധനായിക്കഴിഞ്ഞു. പക്ഷെ അയാളുടെ തൃഷ്‌ണ! വൃദ്ധത്വം പുറമെ മാത്രം. എന്നും താന്‍ ക്ലീന്‍ ഷേവ്‌ ചെയ്യണമെന്നത്‌ ആജ്ഞയല്ല, അപേക്ഷയാണ്‌. സത്യത്തില്‍ തനിക്കയാളോടുള്ള വികാരം എന്താണ്‌?&lt;br /&gt;&lt;br /&gt;എന്നും രാവിലെ മുഖത്തെയും നെഞ്ചിലെയും രോമങ്ങള്‍ ഷേവ്‌ ചെയ്‌ത്‌ നീക്കുമ്പോള്‍ കണ്ണാടിയിലെ അപരനോട്‌ സ്വയം ചോദിക്കും- "എനിക്ക്‌ സ്‌ത്രൈണതയുണ്ടോ? ആരും ഇതുവരെ പറഞ്ഞിട്ടില്ല. എന്താണാ മധ്യവയസ്‌കന്‍ തന്നില്‍ കണ്ടിരിക്കുന്നത്‌!&lt;br /&gt;&lt;br /&gt;ഇതുവരെ നാട്ടില്‍ പോയിട്ടില്ല. പണം കൃത്യമായയക്കുന്നു. എന്നോ അച്ഛന്‌ എഴുതിയിരുന്നു. ഒരിക്കല്‍ ഞാന്‍ വരും. പക്ഷെ എനിക്കുവേണ്ടി ആരും കാത്തിരിക്കേണ്ട. ആരുമെനിക്ക്‌ കത്തുകളുമയക്കേണ്ട. പക്ഷെ വീണ്ടും കത്തുകള്‍ വന്നു. മറുപടി അയക്കുകയുണ്ടായില്ല. അമ്മ രോഗിയായിരിക്കുന്നു എന്നും അനുജത്തി കോളേജില്‍ ഒപ്പം പഠിച്ചിരുന്ന ഹരിജന്‍ യുവാവിന്റെ കൂടെ പോയെന്നും അറിഞ്ഞു. ഇപ്പോള്‍ തീരുമാനിക്കുന്നു. ഇനി വൈകേണ്ട. പോകണം. താന്‍ വന്നിരിക്കുന്നത്‌ ഏതോ ഒരുവന്റെ ആസക്തി തീര്‍ക്കാനല്ല. ഒരു ചീഞ്ഞാല്‍ മറ്റൊന്നിന്‌ വളമാകുമല്ലോ. വര്‍മ്മയിനി തനിക്കുവേണ്ടി ബലിയാടാവട്ടെ.&lt;br /&gt;&lt;br /&gt;നാട്ടിന്‍പുറത്തെ തന്റെ ഗ്രാമത്തിലെ പഴയ കുണ്ടും കുഴിയും നിറഞ്ഞ പഞ്ചായത്ത്‌ റോഡിപ്പോള്‍ ടാറിട്ടിട്ടുണ്ടത്രെ. പണ്ട്‌ പൂജയും നിവേദ്യവുമില്ലാതെ ചൈതന്യമറ്റിരുന്ന ഭഗവതിക്ഷേത്രം ഇന്ന്‌ പ്രസിദ്ധമാണ്‌. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ തന്റെ ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുണ്ട്‌. കാറില്‍ വീട്ടുപടിക്കല്‍ തന്നെയിറങ്ങാം. വാമഭാഗത്തിരിക്കുന്ന പാറിപ്പറക്കുന്ന സ്വര്‍ണ്ണമുടിയുള്ള വെളുത്ത സുന്ദരിയെ കാണുമ്പോള്‍ അച്ഛനും അമ്മയും സന്ദേഹിക്കും. അവര്‍ ചോദിക്കും- "ആരാണിത്‌?"&lt;br /&gt;&lt;br /&gt;മുഖം താഴ്‌ത്താതെ ധീരതയോടെ തന്നെ മറുപടി പറയേണ്ടിയിരിക്കുന്നു- "ഇതെന്റെ ഭാര്യയാണ്‌. പേര്‌ ശ്വേതാവര്‍മ്മ"&lt;br /&gt;&lt;br /&gt;മൊബൈല്‍ ശബ്ദിച്ചു. വര്‍മ്മയാണ്‌. നാളെയാണ്‌ അദ്ദേഹം ഡല്‍ഹിക്കുപോകുന്നത്‌. അവിടെ ബിസിനസിന്റെ ഉത്തുംഗശൃംഗത്തിലിരിക്കുന്നവരുടെ ആഗോളസമ്മേളനം. അദ്ദേഹം പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്‌. മലയാളത്തില്‍ അദ്ദേഹം തയ്യാറാക്കിയത്‌ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തിച്ചുകൊടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ റിട്ടണ്‍ ഇംഗ്ലീഷ്‌ ദുര്‍ബലമാണ്‌.&lt;br /&gt;&lt;br /&gt;ഇന്ന്‌ ടൗണിലെ മിസിസ്‌ വര്‍മ്മയുടെ പേരിലുള്ള 'സയ്‌ഫ്‌ റിസോര്‍ട്ടി'ലാണ്‌ അദ്ദേഹത്തിന്‌ താമസം ഒരുക്കിയിരിക്കുന്നത്‌. രാവിലെ റിസോര്‍ട്ടില്‍നിന്നും എയര്‍പോര്‍ട്ടിലെത്താന്‍ പത്തുമിനിറ്റ്‌. ഡല്‍ഹിയിലെ സെമിനാര്‍ കഴിഞ്ഞ്‌ പിറ്റെന്നാള്‍ ഇറ്റലിയിലേക്ക്‌. ചാര്‍ട്ട്‌ എഴുതിത്തയ്യാറാക്കിയിട്ടുണ്ട്‌. ഇനിയത്‌ വര്‍മ്മയുടെ ലാപ്‌ടോപ്പ്‌ കമ്പ്യൂട്ടറില്‍ സേവ്‌ ചെയ്യണം. എല്ലാം റെഡിയാണെന്ന്‌ വര്‍മ്മയോട്‌ പറഞ്ഞു. ശൃംഗാരത്തോടെ രാത്രി ഒമ്പത്‌ മണിക്ക്‌ റിസോര്‍ട്ടിലെത്താന്‍ വര്‍മ്മയും.&lt;br /&gt;&lt;br /&gt;മുറിയിലെത്തിയപ്പോള്‍ ബര്‍മൂഡയണിഞ്ഞ്‌ തണുത്ത വിത്തൗട്ട്‌ ഷുഗര്‍ ബിയര്‍ നുണയുന്നു വര്‍മ്മ. വലതു കയ്യില്‍ കത്തിക്കാത്ത വില്‍സ്‌. വലി നിര്‍ത്തിയതാണ്‌. എങ്കിലും വെറുതെ കൂടെ കൊണ്ടുനടക്കും. ബെഡില്‍ ഇനിയും മുഴുവന്‍ വായിച്ചുതീര്‍ക്കാനാവാത്ത ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടര്‍ നോവല്‍.&lt;br /&gt;&lt;br /&gt;മുറിയില്‍ അരിമുല്ല പൂക്കളുടെ ഗന്ധം. തനിമ പകരാന്‍ പെര്‍ഫ്യൂമിനാകുമോ!&lt;br /&gt;&lt;br /&gt;മുറിയിലെ വാതിലടഞ്ഞു. ഞാന്‍ എന്റെ ശരീരത്തെ പാകപ്പെടുത്തി.&lt;br /&gt;&lt;br /&gt;അകലെ ഉറക്കംവരാതെ തപിക്കുന്ന, രാത്രിയെ ശപിക്കുന്ന സുന്ദരി ഇപ്പോള്‍ എന്തുചെയ്യുകയാവും? കാമ്പോസ്‌ ടാബ്‌്‌ലറ്റുകള്‍ക്ക്‌ അവരെയിനി ഉറക്കാനാവില്ല. ക്ലിറ്റോറിസ്‌ വൈബ്രേറ്ററിന്‌ അവരെ തണുപ്പിക്കാനുമാവില്ല. തന്റെ സാമീപ്യം! ഈശ്വരാ ഇതെന്തു വൈരുധ്യം! ആരോഹണവും അവരോഹണവും ഒരു പ്രകൃതിയില്‍.&lt;br /&gt;&lt;br /&gt;പുലരും മുമ്പേ ഉണര്‍ന്നു. ബാത്ത്‌റൂമില്‍ കയറി ശരീരം ശുദ്ധമാക്കി. ചുമരില്‍ പതിച്ച കണ്ണാടിയില്‍ നോക്കി വെറുതെ ചിരിച്ചു. വിള്ളലുള്ള കണ്ണാടിയില്‍ എന്റെ രൂപം വികൃതമായി. ഞാന്‍ ചിറി കോട്ടി മന്ത്രിച്ചു- " അയാം എ സെല്‍ഫ്‌ മെയ്‌ഡ്‌ മാന്‍"&lt;br /&gt;&lt;br /&gt;പുറത്ത്‌ പുലരിയുടെ അസ്‌പഷ്ടമായ ശാന്തിമന്ത്രങ്ങള്‍ കേള്‍ക്കാം. മുകളിലെ നിരയിലെ ഓപ്പണ്‍ ടെറസില്‍ ചെന്നിരുന്നു. മുന്‍വശത്തെ പൂന്തോട്ടത്തിലെ ചെമ്പകമരം പൂത്തിട്ടുണ്ട്‌. കറുത്ത വിഹായസ്സില്‍ നക്ഷത്രങ്ങള്‍ മങ്ങിയിരുന്നു. ദൂരെ വിണ്ണിലെ കോണില്‍നിന്ന്‌ ഒരു താരം യാത്രയാരംഭിക്കുന്നു. അതോ ഗൂഢപ്രപഞ്ച ശക്തിയോ!&lt;br /&gt;&lt;br /&gt;വര്‍മ്മയെ എയര്‍പോര്‍ട്ടിലേക്ക്‌ യാത്രയയക്കാന്‍ കാറോടിക്കുമ്പോള്‍ മനസ്സ്‌ ഉര്‍വരമായിരുന്നു. ഫ്‌ളൈറ്റ്‌ സമയം കൃത്യമായിരുന്നു. യാത്ര ചോദിക്കുമ്പോള്‍ ബാഗില്‍ ഇന്‍സുലിന്‍ മരുന്നും സിറിഞ്ചും ഉണ്ടെന്നും നാളെ കുത്തിവെപ്പെടുക്കാന്‍ മറക്കരുതെന്നും പ്രത്യേകം പറഞ്ഞു. ഫ്‌ളൈറ്റിലെ സ്റ്റെയറില്‍നിന്ന്‌ വര്‍മ്മ കൈവീശിയപ്പോള്‍ ഉള്ളിലെ ചങ്ങലക്കിട്ട ചെകുത്താന്‍ വന്യമായി മുരണ്ടു- "ഗുഡ്‌ബൈ മിസ്‌റ്റര്‍ വര്‍മ്മ. ഇത്‌ നിങ്ങളുടെ അവസാനത്തെ യാത്രയാണ്‌"&lt;br /&gt;&lt;br /&gt;മടങ്ങുമ്പോള്‍ മനസില്‍ കണക്കുകൂട്ടുകയായിരുന്നു. കുറച്ചുസമയം കൂടി താനിവിടെ വേണം. ഒരു പിഴവും പറ്റിക്കൂടാ. ഒരിക്കലും മടങ്ങിവരാത്ത വര്‍മ്മയെ താനും കാത്തിരിക്കണം. ദുഃഖിക്കണം. ആശ്വസിപ്പിക്കണം. മിസിസ്‌ വര്‍മ്മ പോലും സംശയിക്കരുത്‌. പിന്നീട്‌ ഈ നഗരം വിടാം. ഗ്രാമത്തില്‍ പോയി ബിനാമിയായി ബിസിനസ്‌ നിയന്ത്രിക്കാം. പുതിയ തന്ത്രങ്ങള്‍ പുതിയ ജീവിതം.&lt;br /&gt;&lt;br /&gt;കൃത്യം 11.11. മൊബൈലിലെ അലാറം ശബ്ദിച്ചു. ലോകത്തിന്റെ ഏതു കോണിലായാലും ഈ സമയത്ത്‌ താന്‍ മിസിസ്‌ വര്‍മ്മയെ വിളിച്ചിരിക്കണം. അല്ലാത്തപക്ഷം എസ്‌.എം.എസ്‌. അതും തിട്ടൂരമല്ല. അപേക്ഷ. ദിനചര്യകളിലൊന്ന്‌.&lt;br /&gt;&lt;br /&gt;മിസിസ്‌ വര്‍മ്മയുടെ മധുരശബ്ദം- "ദേവ്‌ നീ എവിടെയാണ്‌? അദ്ദേഹം പോയോ? ഞാന്‍ നിന്നെ കാത്തിരിക്കുന്നു."&lt;br /&gt;&lt;br /&gt;തിരക്കില്ലാത്ത റോഡിന്റെ ഓരത്തെ ചിത്രപ്പണികള്‍ ചെയ്‌ത ഗെയ്‌റ്റിന്റെ മുമ്പില്‍ ഹോണടിച്ചപ്പോള്‍ ഗെയ്‌റ്റ്‌ താനേ തുറന്നു. വാഹനം ഉള്ളില്‍ കടന്നപ്പോള്‍ അതടഞ്ഞു. പോര്‍ച്ചില്‍ ഒരു ഇരമ്പലോടെ കാര്‍ നിന്നു. ഞാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ കൂട്ടിനുള്ളില്‍ മടിപിടിച്ചു കിടന്ന അള്‍സേഷ്യന്‍ പട്ടി ഭവ്യതയോടെ നിവര്‍ന്നു.&lt;br /&gt;&lt;br /&gt;കോളിംഗ്‌ ബെല്‍ അടിക്കേണ്ടി വന്നില്ല. മുന്നില്‍ വാതില്‍ തുറന്നു. മിസിസ്‌ വര്‍മ്മ ഇന്ന്‌ ആവശ്യത്തിലുമധികം ഒരുങ്ങിയിട്ടുണ്ടെന്നു തോന്നി. ചുണ്ടിലെ ലിപ്‌സ്റ്റിക്കിന്‌ വര്‍ണക്കൂടുതലുണ്ട്‌. ഡൈനിംഗ്‌ഹാളില്‍നിന്നും അപ്‌സ്റ്റയറിലേക്കുള്ള പിരിയന്‍ ഗോവണി കയറുമ്പോള്‍ മുന്നില്‍ നടക്കുന്ന ശ്വേതാവര്‍മ്മ തന്റെ നിതംബം താളത്തിനൊപ്പം ചലിപ്പിക്കുന്നുണ്ടെന്നു തോന്നി.&lt;br /&gt;&lt;br /&gt;മുകളിലെ ഡൈനിംഗ്‌ റൂമില്‍ എന്തൊക്കെയോ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നു. സ്വതസിദ്ധമായ കൊഞ്ചലോടെ അവര്‍ മൊഴിഞ്ഞു- "ഹോട്ട്‌ എന്താണെടുക്കേണ്ടത്‌?"&lt;br /&gt;&lt;br /&gt;"ഒന്നും വേണ്ട. എനിക്കൊന്നു കുളിക്കണം"&lt;br /&gt;&lt;br /&gt;ഇടവിട്ടുള്ള കുളി ഒരു പതിവാക്കിയിരിക്കുന്നു. തണുത്ത വെള്ളത്തിലെ ഈ കുളി ഉണര്‍വ്‌ തരുന്നു. പക്ഷെ അതു ശരീരത്തിന്‌! മനസ്സിനെ ശുദ്ധമാക്കാന്‍ താന്‍ ഏതു ഗംഗയില്‍ മുങ്ങണം? ഒരു നിമിഷം ഉലഞ്ഞ മനസ്സിന്റെ നിയന്ത്രണം പെട്ടെന്ന്‌ വീണ്ടെടുത്തു- തനിക്ക്‌ വേണ്ടത്‌ മനസ്സിന്റെ ശുദ്ധീകരണമല്ല. ശാക്തീകരമാണ്‌. അത്‌ മാത്രം.&lt;br /&gt;&lt;br /&gt;ശ്വേതയുടെ ബെഡ്‌റൂമിലെ വാതിലടഞ്ഞു. ഞങ്ങളുടെ ഉടയാടകളഴിഞ്ഞു. വിയര്‍പ്പും വിയര്‍പ്പും തമ്മിലലിഞ്ഞു. പാരമ്യത്തിലെപ്പോഴോ അവള്‍ പാടി-&lt;br /&gt;&lt;br /&gt;"Oh... my babe&lt;br /&gt;I feel you and&lt;br /&gt;sieze, your deep...&lt;br /&gt;deep peniration"&lt;br /&gt;&lt;br /&gt;അവളുടെ വിയര്‍പ്പിന്‌ മാദകഗന്ധം. മസൃണമായ സ്വേദം  പൊഴിച്ച ഒരിക്കലും പ്രസവിക്കാത്ത അവളുടെ സുന്ദര കളേബരം. നിര്‍ലീനമായി കിടക്കുമ്പോള്‍ കാതരയായി അവള്‍ മന്ത്രിച്ചു. - "എന്നെ എന്നാണ്‌ രക്ഷിക്കുക?"&lt;br /&gt;&lt;br /&gt;ഞാന്‍ കല്‍പ്പിച്ചു.- "കാത്തിരിക്കുക. സമയമായിക്കഴിഞ്ഞു. ലെന്‍ഡ്‌ മി യുവര്‍ ഇയേഴ്‌സ്‌. സ്വര്‍ഗ്ഗം ഞാന്‍ സൃഷ്ടിക്കും. നമുക്കുല്ലസിക്കാം. നീ രാജ്ഞിയാകുന്നു."&lt;br /&gt;&lt;br /&gt;രാത്രി; മഞ്ഞുപെയ്‌തിരുന്നു. സമയത്തെക്കുറിച്ചിപ്പോള്‍ ഞാന്‍ ബോധവാനല്ല. അര്‍ധരാത്രി കഴിഞ്ഞിരിക്കണം. നിശീനിഥിയുടെ നിഗൂഢതയെ എന്നാണിഷ്ടപ്പെടാന്‍ തുടങ്ങിയത്‌? രാത്രി ചിരപരിചിതമല്ലാത്ത റോട്ടിലൂടെ ഏകാന്തമായി കാര്‍ പറത്തുന്നത്‌ ഒരു വിനോദമായിരിക്കുന്നു. ഡ്രൈവിംഗ്‌ ചിലപ്പോഴൊക്കെ ഒരാശ്വാസമാണ്‌. ഇപ്പോള്‍ നഗരത്തില്‍നിന്നും താന്‍ ഒരുപാട്‌ ദൂരം താണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇന്ന്‌ നിലാവുണ്ട്‌. ആകാശത്ത്‌ നക്ഷത്രങ്ങളും. താഴെ രണ്ട്‌ നിരയായി പോകുന്ന തിളങ്ങുന്ന റയില്‍പ്പാളത്തിന്‌ മുകളിലെ ബ്രിട്ടീഷ്‌ പാലത്തിലൂടെ കാര്‍ പറന്നപ്പോള്‍ പാലം വിറച്ചു. ദ്രവിച്ച റാഡുകളുടെ കമ്പനം. ഒരു തീവണ്ടി കടന്നുപോയി. എവിടെ നിന്നോ ഒരാര്‍ത്തനാദം. എന്താണത്‌? ഞാന്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. ബ്രിഡ്‌ജിന്‌ മുകളില്‍ നിന്ന്‌ റയില്‍പ്പാളത്തിലേക്ക്‌ നോക്കി. ട്രാക്കില്‍ വിരൂപമായൊരു മൃതശരീരം. ബ്രിഡ്‌ജിന്‌ താഴെ റെയില്‍വെക്കുമപ്പുറം ഒരു സെമിത്തേരിയുണ്ടായിരുന്നു. പള്ളി അവിടെനിന്നും അകലെയായിരിക്കണം. വിജനത. ഒരില പോലും ചലിക്കുന്നില്ല. നിശ്ചലമായ നിശ. എനിക്ക്‌ തെല്ലും ഭയം തോന്നിയില്ല. പതിയെ പതിയെ അജ്ഞാതമായൊരു വികാരം എന്നെ ഗ്രസിച്ചു. കൈവിരലുകളില്‍ നഖങ്ങള്‍ നീളുന്നതായും കടവായില്‍നിന്നും തേറ്റ പുറത്തേക്ക്‌ വളരുന്നതായും തോന്നുന്നു. ഒന്നാര്‍ത്തട്ടഹസിക്കാന്‍ തോന്നി. ധ്വംസനത്തിന്റെ ബോധാബോധങ്ങള്‍ക്കിടയിലെപ്പഴോ ഞാന്‍ മുരണ്ടു- "ഞാന്‍.... ഞാനൊരു മനുഷ്യനല്ല, ഞാനൊരു ഡെവ്‌ളായിരിക്കുന്നു!!" &lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-2142974101698815519?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/2142974101698815519/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=2142974101698815519' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2142974101698815519'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/2142974101698815519'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2009/09/blog-post.html' title='ഡെവ്‌ള്‍'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-4249966105013598293</id><published>2009-08-28T22:02:00.000-07:00</published><updated>2010-02-07T01:45:04.577-08:00</updated><title type='text'>മൂന്ന്‌ മിനിക്കഥകള്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#ff6600;"&gt;&lt;b&gt;1 - ഭ്രാന്തന്‍ നായ&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിലേക്ക്‌ ഭ്രാ‌ന്തന്‍ നായ ഓടിവരുന്നത്‌ കണ്ടപ്പോഴേ ഞാനൂഹിച്ചിരുന്നു- അതെന്‍െ നേര്‍ക്കാണ്‌ ചാടുക; എന്നെയാണ്‌ കടിക്കുക! എന്റെ ജാതകം എ‌ന്നുമങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;ജനക്കൂട്ടം ഒറ്റതിരിഞ്ഞ്‌ ഓടാന്‍ തുടങ്ങി. ഞാനും. മുന്നിലെ കല്‍പ്പടവില്‍ തലയിടിച്ച്‌ ഞാന്‍ വീണപ്പോള്‍ നായ വിജയമനോഭാവത്തോടെ മുന്‍കാലുകള്‍ എന്റെ മേല്‍ വെച്ച്‌ ഒരു നിമിഷം നിന്ന്‌ നാവ്‌ നീട്ടിക്കിതച്ചു. നൊടിയിടെ ഞാന്‍ കണ്ടു- ആള്‍ക്കൂട്ടം എങ്ങും ചിതറിയിട്ടില്ല. ഓടിയത്‌ ഞാന്‍ മാത്രമാണ്‌. അവര്‍ ഇപ്പോള്‍ വേട്ടയാടപ്പെടുന്ന എന്റെ കാഴ്‌ചക്കാരാണ്‌.&lt;br /&gt;&lt;br /&gt;ഭ്രാന്തന്‍ നായയുടെ കോമ്പല്ലുകള്‍ എന്റെ ദേഹത്തേക്ക്‌ ആഴ്‌ന്നപ്പോള്‍ ഞാനാദ്യം അലറിക്കരഞ്ഞു. പിന്നെ നിരാസത്തിന്റെ നിസ്വാവസ്ഥയില്‍ ഞാനും കുരച്ചു; കുരച്ചുചാടി. പകച്ച നായ പിന്തിരിഞ്ഞോടിയപ്പോള്‍ ഞാനതിനെ വിട്ട്‌ ചോരയൊലിക്കുന്ന ദേഹവുമായി ആള്‍ക്കൂട്ടത്തിനുനേരെ ചാടി. ആളുകളപ്പോള്‍ വിഭ്രാന്തിയോടെ ഓടി.&lt;br /&gt;&lt;br /&gt;പിന്നെ എന്റെ നേരെ കല്ലുകള്‍ കൊണ്ട്‌ ശരങ്ങളെയ്‌ത്‌ എനിക്കുചുറ്റും അവര്‍ പ്രതിരോധത്തിന്റെ വലയം തീര്‍ത്തു. എനിക്ക്‌ സമാധിയൊരുക്കി.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#ff6600;"&gt;2- ശത്രു&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;എവിടെയോ എന്തൊക്കെയോ ഒരുങ്ങുന്നു. ആദ്യമായി എനിക്കൊരു ശത്രുവുണ്ടായിരിക്കുന്നു. ശത്രു പ്രബലനാണ്‌, ക്രൂരനാണ്‌. ന്യായം എന്റെ പക്ഷത്താണ്‌. പക്ഷെ ഞാന്‍ ദരിദ്രനും അബലനുമാണ്‌. പരിഹാരം കാണണമെങ്കില്‍ ഞാനയാളോട്‌ കാലുപിടിച്ച്‌ മാപ്പപേക്ഷിക്കണം. പക്ഷെ അഭിമാനം. ഞാനും ഒരു പുരുഷനാണല്ലോ. അതുകൊണ്ട്‌ അതുവയ്യ!&lt;br /&gt;&lt;br /&gt;സ്വരുക്കൂട്ടിയ ധീരതയോടെ മനസ്സില്‍ തീരുമാനമെടുക്കുമ്പോള്‍ പണിയില്ലാത്ത ഈ മഴക്കാലത്ത്‌ പശിയടങ്ങെ തിന്നാനില്ലാതെ അസുഖത്തോടെ കിടന്നുറങ്ങുന്ന എന്റെ ഭാര്യയെയും മക്കളെയും വയസായ അമ്മയെയും കാണുമ്പോള്‍ മനസ്സുകൊണ്ട്‌ ഞാനയാളോട്‌ യാചിച്ചുപോകുന്നു- "ഞാന്‍ ദരിദ്രനാണ്‌. പാവമാണ്‌. എന്നോട്‌ ക്ഷമിക്കൂ.... എന്നെ വെറുതെ വിടൂ"&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#ff6600;"&gt;3- അന്തരം&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കുശേഷം വിദേശത്തുനിന്നുവന്ന അമ്മാവനെ കാണാനെത്തിയതായിരുന്നു അയാള്‍. അമ്മാവനെ കണ്ട്‌ ചില സങ്കടങ്ങളുണര്‍ത്തിക്കാന്‍ അമ്മ പറഞ്ഞയച്ചതാണ്‌.&lt;br /&gt;&lt;br /&gt;കുറെ കാലത്തിന്‌ ശേഷം കണ്ട സന്തോഷത്തില്‍ അമ്മാവന്‍&lt;br /&gt;വാതോരാതെ അയാളോട്‌ സംസാരിച്ചു. ഗ്രാമത്തിലെ അമ്പലക്കുളത്തെക്കുറിച്ചും ഇടവഴികളെക്കുറിച്ചുമൊക്കെയായിരുന്നു അമ്മാവന്‍ ചോദിച്ചത്‌.&lt;br /&gt;&lt;br /&gt;അപ്പോഴവര്‍ക്ക്‌ രണ്ടുപേര്‍ക്കുമിടയിലേക്ക്‌ അമ്മാവന്റെ വെള്ളാരംകണ്ണുള്ള മകള്‍ 'ആന്‍സി' കടന്നുവന്നു. ഗ്രാമം അവള്‍ കണ്ടിട്ടേയില്ലായിരുന്നു. അമ്മാവന്‍ അവളോട്‌ ഗ്രാമത്തെക്കുറിച്ച്‌ വിവരിച്ചു. പിന്നീട്‌ അവരുടെ സംഭാഷണം മുഴുവനായും ഇംഗ്ലീഷിലേക്ക്‌ വഴിമാറിയപ്പോള്‍, താന്‍ അപ്രസക്തനായെന്ന്‌ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ ഹാളിലേക്ക്‌ ചെന്നു. അമ്മാവന്റെ മറ്റു മക്കളും അമ്മായിയും അവിടെ ടി.വി. കാണുകയായിരുന്നു. ചാനല്‍ മാറ്റിമാറ്റി അവര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഉറപ്പിക്കുകയും ധോണിയെയും ശ്രീകാന്തിനെയും കുറിച്ച്‌ വാചാലരാവുകയും ചെയ്‌തപ്പോള്‍ അയാള്‍ അവിടെനിന്നും എഴുന്നേറ്റ്‌ ഉമ്മറത്തേയ്‌ക്ക്‌ പോയി ആകാശത്തേക്കുനോക്കി. അവിടെ നീലിമയില്‍ വെള്ളിമേഘങ്ങള്‍ വ്യൂഹം ചമച്ച്‌ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അയാളത്‌ നോക്കിനിന്നു.&lt;br /&gt;&lt;br /&gt;ആ കാഴ്‌ച അയാള്‍ക്ക്‌ വളരെ വളരെ ഇഷ്ടമായിരുന്നു. &lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/123915995367595890-4249966105013598293?l=pradeepperassannur.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pradeepperassannur.blogspot.com/feeds/4249966105013598293/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=123915995367595890&amp;postID=4249966105013598293' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4249966105013598293'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/123915995367595890/posts/default/4249966105013598293'/><link rel='alternate' type='text/html' href='http://pradeepperassannur.blogspot.com/2009/08/blog-post_28.html' title='മൂന്ന്‌ മിനിക്കഥകള്‍'/><author><name>പ്രദീപ്‌ പേരശ്ശന്നൂര്‍</name><uri>http://www.blogger.com/profile/13398601009509788416</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-123915995367595890.post-8449868262037464055</id><published>2009-08-20T02:54:00.001-07:00</published><updated>2010-12-21T23:40:10.362-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അച്ഛന്റെ മകന്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF6666;"&gt;                                          &lt;b&gt; I&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;വിനോദ്‌ ഒരിക്കല്‍കൂടി  കണ്ണാടിയില്‍ നോക്കി. ഇല്ല. അച്ഛനെ പോലെ ഒന്നുമില്ല. തടിച്ചിട്ടാണച്ഛന്‍. താന്‍  ഈര്‍ക്കിലി പോലെയും. മൂക്ക്‌ അമ്മയുടേതുപോലെ പതിഞ്ഞതാണ്‌. അച്ഛന്‌ മുഖത്ത്‌  ഇടതൂര്‍ന്ന താടിയുണ്ട്‌. തനിക്കതുമില്ല. ഉള്ളത്‌ കീഴ്‌താടിയിലെ ചെമ്പന്‍  നിറത്തിലുള്ള നാലോ അഞ്ചോ രോമം മാത്രം. അനിയന്മാരായ വാസൂട്ടനും മോനുവിനും  താടിരോമങ്ങള്‍ വളര്‍ന്നുതുടങ്ങി. തനിക്കുമാത്രമില്ല. അവര്‍... അവര്‍ അച്ഛന്റെ  മക്കളാണ്‌. താനോ!&lt;br /&gt;&lt;br /&gt;അവന്റെ ഇടനെഞ്ച്‌ വിങ്ങി.&lt;br /&gt;&lt;br /&gt;ഓര്‍മ്മവെച്ചതുമുതല്‍  അങ്ങനെയാണ്‌. അച്ഛന്‍ അവനെ മാത്രം വേര്‍തിരിച്ചുകാണുന്നു. അകാരണമായി ശാസിക്കുന്നു.  ശിക്ഷിക്കുന്നു. പരിഹസിക്കുന്നു.&lt;br /&gt;&lt;br /&gt;വൈകുന്നേരങ്ങളില്‍ അച്ഛന്റെ പ്രധാന വിനോദം  വിനുവിന്റെ പൊക്കിള്‍ കശക്കി രസിക്കുകയും അമ്മ കാണാതെ അവന്റെ ഇളം വൃഷണങ്ങളില്‍  ചൂണ്ടുവിരല്‍ കൊണ്ട്‌ മേടി രസിക്കുകയുമായിരുന്നു.&lt;br /&gt;&lt;br /&gt;വിശേഷ ദിവസങ്ങളില്‍  അനിയന്മാര്‍ക്ക്‌ ഭംഗിയുള്ള വസ്‌ത്രങ്ങളെടുക്കുമ്പോള്‍ അവന്‌ കിട്ടുക വിലകുറഞ്ഞ  കോട്ടണ്‍ ഷര്‍ട്ടും ട്രൗസറും മാത്രമായിരിക്കും. പത്താംക്ലാസില്‍ പഠിക്കുമ്പോഴും  വിനു ട്രൗസറാണ്‌ ധരിച്ചിരുന്നത്‌. അതോടെ പാന്റ്‌സും മുണ്ടും ധരിച്ചുവരുന്ന  സഹപാഠികള്‍ക്ക്‌ അവനൊരു പരിഹാസ കഥാപാത്രമായി. അച്ഛന്റെ കണ്ണുകള്‍ക്കും  ആജ്ഞാശക്തിക്കും മുമ്പില്‍ നിസ്സഹായയാകുന്നു അമ്മ.&lt;br /&gt;&lt;br /&gt;ചില ദിവസങ്ങളില്‍  അച്ഛന്‍ മദ്യപിക്കുമായിരുന്നു. അപ്പോഴൊക്കെ അമ്മയുടെ മുടിക്കുത്തിന്‌ പിടിച്ച്‌  അലറും- "എവിടെടീ.... നിന്റെ ജാരസന്തതി..... എട്ടാം മാസത്തില്‍ പ്രസവിച്ച ആ നായിന്റെ  മോന്‍....."&lt;br /&gt;&lt;br /&gt;പുറത്തേക്കിറങ്ങുമ്പോള്‍ നാട്ടുകാരും പിറുപിറുക്കുന്നു-  "അതേയ്‌, നമ്മുടെ ജാനകിയമ്മയുടെ ചെക്കനാ ആ പോണത്‌. നായര്‌ പറയണത്‌ കൊറച്ചൊക്കെ  ശരിയാണ്‌. ചെക്കന്‌ അയാടേന്നല്ല, ആ തറവാട്ടിലെ ആരുടെയും ഛായയില്ല."&lt;br /&gt;&lt;br /&gt;" ഒക്കെ  കാലക്കേടാണ്‌. ഗണിച്ചുനോക്കിയ പണിക്കര്‍ അന്നേ പറഞ്ഞിരുന്നു, ഈ ജാതകം  ശരിയാവില്ലാന്ന്‌- പിന്നെ എല്ലാവരും നിര്‍ബന്ധിച്ചങ്ങട്‌ നടത്തി " - അമ്മയുടെയും  അച്ഛന്റെയും വിവാഹക്കാര്യമാണ്‌ മുത്തശ്ശി പറയുന്നത്‌.&lt;br /&gt;&lt;br /&gt;അവര്‍ പറയുന്നത്‌  ശരിയായിരിക്കുമോ! അച്ഛന്‍ അസുരഗണവും അമ്മ ദേവഗണവുമായതുകൊണ്ടാണോ ഈ പൊരുത്തക്കേട്‌?  ജാരശങ്ക! ആയിരിക്കാം!&lt;br /&gt;&lt;br /&gt;വിനു പത്തില്‍ ഒന്നാം ക്ലാസോടെ പാസായി. പക്ഷെ  തുടര്‍ന്നു പഠിക്കാന്‍ അച്ഛന്‍ അനുവദിച്ചില്ല. ആകാശത്ത്‌ സ്വച്ഛന്ദം വിഹരിക്കുന്ന  വെള്ളിക്കൊട്ടാരങ്ങള്‍ കരിമേഘങ്ങളായി ഭവിക്കുന്നതുപോലെ അവന്റെ ഉള്ളിലുണ്ടായിരുന്ന  നീറ്റല്‍ ദീനരോദനമായി പുറത്തേക്കുചാടി.- "പറയൂ അമ്മേ... ആരാണ്‌.. ഞാനാരാണ്‌!  അച്ഛന്‍ പറയുന്നതുപോലെ ഞാന്‍....! "&lt;br /&gt;&lt;br /&gt;ഗദ്‌ഗദത്താല്‍ പിടഞ്ഞുവീണ അമ്മയുടെ  വാക്കുകള്‍ - "മറ്റുള്ളവര്‍ കരുതുന്നതുപോലെ നീയും... ന്റെ പൊന്നുമോനേ നീയും  അമ്മയെ..... "&lt;br /&gt;&lt;br /&gt;അന്ന്‌ വൈകുന്നേരേം അച്ഛന്‍ അമ്മയോടു പറയുന്നതുകേട്ടു-  "നെന്റെ തല തെറിച്ച ചെക്കനുണ്ടല്ലോ. ആ അശ്രീകരം. ഞാനാ ദാമോദരന്റെ വര്‍ക്‌ഷോപ്പില്‍  പറഞ്ഞിട്ടുണ്ട്‌. വെറുതെ തിന്നുമുടിക്കാനല്ലാതെ എന്തെങ്കിലും പത്തു പൈസടെ  ഉപകാരമുണ്ടാവട്ടെ."&lt;br /&gt;&lt;br /&gt;അമ്മ മറുത്തൊന്നും പറയുന്നത്‌ കേട്ടില്ല. പറഞ്ഞിട്ട്‌  കാര്യമില്ല. ഒരുപക്ഷേ വിധി ഇതായിരിക്കും.&lt;br /&gt;&lt;br /&gt;അന്ന്‌ രാത്രി വര്‍ക്‌ഷോപ്പിലെ  പണി പഠിക്കുന്നതും മേസ്‌തിരിയാകുന്നതും വിനു സ്വപ്‌നം കണ്ടു. സ്വപ്‌നങ്ങള്‍ക്കും  പരിധിയുണ്ടായിരിക്കുന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്ന്‌ വര്‍ക്‌ഷോപ്പില്‍ പോകാന്‍ നേരം നിറം  മങ്ങിയ ചോറ്റുപാത്രം തന്നുകൊണ്ട്‌ അമ്മ പറഞ്ഞു - "ന്റെ മോന്‍ വെഷമിക്കണ്ട.  വര്‍ക്‌ഷോപ്പ്‌ പണി അത്ര മോശമല്ല. നെന്റെ അമ്മാമന്‌ ദുബായിലെന്താ പണി? ന്തായാലും  അമ്മാമന്‌ ഞാന്‍ എഴ്‌ത്‌ണ്‌ണ്ട്‌ "&lt;br /&gt;&lt;br /&gt;അമ്മാവന്‍ നാട്ടില്‍ ലീവിന്‌  വരുന്വോഴൊക്കെ അമ്മയെ കാണാന്‍ വരാറുണ്ട്‌. അന്നേരമെല്ലാം അദ്ദേഹത്തിന്റെ ചുറ്റിലും  വില കൂടിയ സ്‌പ്രേയുടെ സാന്നിധ്യമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style=" color: rgb(255, 102, 102); font-size:24px;"&gt;                                          &lt;/span&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF6666;"&gt;II&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;അന്നാദ്യമായി  ദാമോദരേട്ടന്‍ വിനുവിന്‌ ഒരു നൂറുരൂപാ നോട്ട്‌ കൊടുത്തു. ആദ്യത്തെ വേതനം!  തുള്ളിച്ചാടണമെന്ന്‌ തോന്നി. ലോകം പിടിച്ചടക്കിയ പ്രതീതി. നല്ലവനായിരുന്നു  ദാമോദരേട്ടന്‍. തന്റെ പണിശാലയില്‍ ട്രൗസര്‍ ധരിച്ചെത്തുന്ന യുവാവിനോടയാള്‍ക്ക്‌  പ്രത്യേക അനുകമ്പയായിരുന്നു. അദ്ദേഹം കൂടെകൂടെ പറയാറുണ്ട്‌. - "ന്റെ  വര്‍ക്‌ഷോപ്പില്‍ ഇത്ര പെട്ടെന്ന്‌ പണി പഠിച്ചവരായി ആരുമില്ല. കൊറച്ചുകൂടി  കഴിയട്ടെ, പണിയൊക്കെ പഠിച്ച സ്ഥിതിക്ക്‌ ഇനി ടൗണിലെ ഏതെങ്കിലും തിരക്കുള്ള  വര്‍ക്‌ഷോപ്പിലേക്ക്‌ മാറാം. ഞാന്‍ പറയാം. "&lt;br /&gt;&lt;br /&gt;തന്റെ കൈകളിലിരുന്ന്‌  വിറക്കുന്ന ഗാന്ധിത്തലയുള്ള നോട്ടിലേക്ക്‌ വിനു ഒരിക്കല്‍കൂടി നോക്കി. അവന്‌  അഭിമാനം തോന്നി. ആവേശവും. ഇനിമുതല്‍ ഞാന്‍ 100 രൂപ കൂലി ലഭിക്കുന്ന ഒരു  തൊഴിലാളിയാണ്‌. ഒരുപക്ഷേ ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാനാവും. ആദ്യത്തെ  വേതനം എന്താണ്‌ ചെയ്യേണ്ടത്‌? അമ്മയെ ഏല്‍പ്പിക്കണോ? അതോ അച്ഛനെയോ!&lt;br /&gt;&lt;br /&gt;അമ്മ  പറഞ്ഞു - "ആദ്യത്തെ പണം അച്ഛനെ ഏല്‍പിച്ച്‌ ഗുരുത്വം നേടണം. പിന്നെ ഒരു മുണ്ടു  വാങ്ങണം. ന്റെ മോ
